നിരന്തരം മദ്യപിച്ചെത്തുന്ന ഭർത്താവുമൊന്നിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഭാര്യ: വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്തുടർന്നെത്തി കൊലപ്പെടുത്താൻ നോക്കി; യുവാവ് അറസ്റ്റിൽ

ബംഗളൂരു: നടുറോഡിൽവച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശി സഞ്ജയാണ് പിടിയിലായത്. ബംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം.

ഭാര്യ സോണാലി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ തക്കംനോക്കി ഇയാൾ പിന്നാലെ വരികയായിരുന്നു. ബൈക്കിൽ യുവതിയെ പിന്തുടർന്ന സഞ്ജയ് യുവതിയെ റോഡിൽ തടഞ്ഞ് നിർത്തുകയും കൈയിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ കഴുത്തറക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് യുവതിയെ രക്ഷപെടുത്തി.

ദമ്പതികൾക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് രണ്ടുപേരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്.

സഞ്ജയ് നിരന്തരം മദ്യപിച്ചെത്തുന്നതിനെ തുടർന്ന് വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് സഞ്ജയ്ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.

Related posts

Leave a Comment