അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി; ഒന്നര വർഷമായി വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്

തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സസ്പെൻഷനിൽ തുടരുന്ന പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സർക്കാരിന്‍റെ നയപരമായ കാര്യങ്ങളിൽ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പരസ്യപ്രതികരണം നടത്തി, സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി അനുവാദം വാങ്ങാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനെതിരെ തുടർച്ചയായി ഉണ്ടാകുന്ന അച്ചടക്ക നടപടികൾ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിനെതിരെയും സമാനമായ പ്രശ്‌നങ്ങൾ ഉന്നയിച്ച് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഓൺലൈൻ അഭിമുഖങ്ങളും ഇന്‍റ്ർനെറ്റിൽ ഇതിനോടകം വൈറലാണ്. നേരത്തെയും സോഷ്യൽ മീഡിയ ഇടപെടലുകളുടെയും മറ്റ് ഔദ്യോഗിക വീഴ്ചകളുടെയും പേരിൽ പ്രശാന്ത് നായർക്കെതിരെ അന്വേഷണങ്ങളും നടപടികളും ഉണ്ടായിരുന്നു.

Related posts

Leave a Comment