ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല, ചിലപ്പോൾ പേടിയായിരിക്കും: പ്രിയാ വാര്യർ

അഡാർ ലൗ എന്ന ചിത്രത്തിലൂടെ വലിയ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യർ. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ റോൾ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. സോഷ്യൽ മീഡിയ ഒന്നടങ്കം സിനിമയിലെ പ്രിയയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഗുഡ് ബാഡ് അഗ്ലിയിലെ തൊട്ട് തൊട്ട് പേസും സുൽ‌ത്താന എന്ന പ്രിയയുടെ ഡാൻസ് നമ്പറായിരുന്നു ഇതിന് കാരണം.

തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. ഞാൻ സിംഗിളാണ്. എന്‍റെ ചോയ്സ് കൊണ്ട് സിംഗിൾ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പിൽ വിഷമം വരുമ്പോൾ കരഞ്ഞ് തീർക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോൾ റെഡിയാകും.

എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോൾ പേടിയായിരിക്കും. ആരോടെങ്കിലും താൽപര്യമുണ്ടെങ്കിൽ എപ്പോഴും ഞാനാണ് തുടക്കമിടുക. എനിക്ക് താൽപര്യമുണ്ടെന്ന് ഞാനായിരിക്കും പറയുക. ഇങ്ങോട്ട് ആരും പറയാറില്ല. ചിലപ്പോൾ റിജക്ഷൻ ഹാൻഡിൽ ചെയ്യാൻ ആർക്കും താൽപര്യമില്ലാത്തത് കൊണ്ടായിരിക്കും. ആരെങ്കിലും ക്യൂട്ട് ആണെന്ന് തോന്നിയാൽ ഞാൻ പറയും. നീയും ക്യൂട്ടാണെന്ന് അപ്പോൾ അവരും പറയും.

ഞാൻ വളരെ റൊമാന്‍റിക്കാണ്. പക്ഷെ എനിക്ക് വേണ്ടി ആരും റൊമാന്‍റിക്കായി ഒന്നും ചെയ്തിട്ടില്ല. പ്രണയ ബന്ധത്തിലായിരിക്കുമ്പോൾ താൻ പരമാവധി ഈ ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. നമുക്ക് എന്തെങ്കിലും കിട്ടണമങ്കിൽ കാത്തിരിക്കണം. ഡേറ്റ് ചെയ്ത ആളെ കാണാൻ വേണ്ടി ഞാൻ ലണ്ടനിലേക്ക് പോയിട്ടുണ്ട്. ക്രിസ്തുമസ്, ന്യൂ ഇയേർ സമയമായിരുന്നു. എന്‍റെ ലൈഫിലെ ഏറ്റവും റൊമാന്‍റിക്കായ സമയമായിരുന്നു അത്. ആദ്യത്തെ ‍ടാറ്റൂ എന്നെ ആദ്യത്തെ ബോയ്ഫ്രണ്ടിന് വേണ്ടിയായിരുന്നു.

അന്നു സ്കൂളിൽ പഠിക്കുകയാണ്- പ്രിയ വാര്യർ പറഞ്ഞു. ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ ആഘോഷിക്കവെ പ്രിയയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ യൂട്യൂബ് ചാനലിൽ ഇട്ടിരുന്നു. മദ്യപിച്ച പ്രിയയുടെ ദൃശ്യങ്ങൾ വലിയ ചർച്ചയായി. ഇതേക്കുറിച്ചും പ്രിയ അഭിമുഖത്തിൽ സംസാരിച്ചു. പെട്ടെന്ന് എല്ലാവരുമായും മിംഗിൾ ചെയ്യാനറിയില്ല.

അതുകൊണ്ട് തന്നെ പാർട്ടികൾ ഒഴിവാക്കാറാണ് പതിവ്. പോയാലും ലഹരി ഉപയോഗിക്കാറില്ല. ഞാൻ പാർട്ടിയിൽ മദ്യപിച്ചു എന്ന തരത്തിൽ വീഡിയോ പ്രചരിച്ച ശേഷം ഞാൻ വളരെ കോൺഷ്യസ് ആയിരുന്നു. പുറത്ത് പോകുന്നതും പാർട്ടികൾക്ക് പോകുന്നതും നിർത്തി. ഇപ്പോൾ എനിക്ക് താൽപര്യമില്ല. എനിക്ക് ചിൽ ചെയ്യണമെന്നുണ്ടെങ്കിൽ സുഹൃത്തുക്കളുടെയടുത്ത് പോകും. അല്ലെങ്കിൽ അവരെ ഇങ്ങോട്ട് വിളിക്കും. ആ സ്വകാര്യത എനിക്ക് പ്രധാനമാണ്- പ്രിയ വാര്യർ വ്യക്തമാക്കി.

Related posts

Leave a Comment