പിഎസ്‌സി നിയമനക്രമക്കേട്; ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് രേഖകൾ കൈമാറി

തിരുവനന്തപുരം: കടുംപിടിത്തത്തില്‍ നിന്നും അയഞ്ഞ് അന്വേഷണത്തിന് വഴങ്ങി പിഎസ് സി. നിയമനക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ പിഎസ് സി അധികൃതര്‍ കൈമാറി. ചോദ്യപേപ്പര്‍, ഉത്തരകടലാസ്, അഭിമുഖം നടത്തിയവരുടെ പേരുകള്‍ അടങ്ങിയ പട്ടിക, ഒഎസ്എം രേഖകള്‍ എന്നിവയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയത്. നേരത്തെ ഈ രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ് സിക്ക് കത്ത് നല്‍കിയിരുന്നു.

ഈ രേഖകള്‍ ആവശ്യപ്പെട്ട് പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി പിഎസ്‌സിയെ സമീപിച്ചെങ്കിലും അത് നല്‍കാനാകില്ലെന്ന നിലപാടാണ് പിഎസ് സി സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കി. രേഖകള്‍ പരാതിക്കാരന് നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും നല്‍കാനാകില്ലെന്ന നിലപാടാണ് പിഎസ്‌സി കൈക്കൊണ്ടത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായാണ് പിഎസ്‌സി മുന്നോട്ട് പോകുന്നത്.

ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രേഖകള്‍ കൈമാറിയിരിക്കുന്നത്. പിഎസ്‌സി പരീക്ഷ നിയമന ക്രമക്കേടില്‍ നിരവധി പരാതികള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Related posts

Leave a Comment