പത്തനംതിട്ട: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടി പ്രത്യേക അന്വേഷണസംഘം. ഇക്കാര്യത്തില്‍ തന്ത്രിയുടെ വിശദീകരണം എസ്ഐടി തേടിയെങ്കിലും വ്യക്തമായ മറുപടികള്‍ ലഭിച്ചിട്ടില്ല.
മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നതും സമീപകാലത്ത് അടച്ചുപൂട്ടിയതുമായ സ്വകാര്യ പണമിടപാട സ്ഥാപനത്തില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ടരകോടി രൂപയുടെ നിക്്ഷേപം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയിട്ടും തന്ത്രി പരാതി നല്‍കിയിരുന്നില്ല.
പരാതി എന്തുകൊണ്ട് നല്‍കിയെന്ന ചോദ്യത്തിന് തന്ത്രി വ്യക്തമായ ഉത്തരവും നല്‍കിയിട്ടില്ല. ഇതാണ് എസ്ഐടി അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തന്ത്രി വെളിപ്പെടുത്തലിനു തയാറായിട്ടുമില്ല. ശബരിമലയില്‍ തന്ത്രി എന്ന നിലയില്‍ ലഭിച്ചിട്ടുള്ള ദക്ഷിണയാണോ ഇതെന്നതിലും അവ്യക്തത ഉണ്ട്.
തന്ത്രിയും എംപിയും തമ്മില്‍ സാമ്പത്തിക ഇടപാടെന്ന് ഉദയഭാനു
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരും ആന്റോ ആന്റണി എംപിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എസ്ഐടി അന്വേഷിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനു. തന്ത്രി കണ്ഠര് രാജീവര് തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
ഇത്രയും തുക തന്നെ ആന്റോ ആന്റണി ഈ സ്ഥാപനത്തില്‍നിന്നു പിന്‍വലിച്ചതായി ഉദയഭാനു ആരോപിച്ചു. അടച്ചുപൂട്ടിയ തിരുവല്ലയിലെ ഈ സ്ഥാപനത്തിലെ പണമിടപാടുകളില്‍ ദുരൂഹത നിലനില്‍ക്കുന്നതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തിരുവല്ലയിലെ സ്വകാര്യധനകാര്യസ്ഥാപനത്തില്‍ തന്ത്രി 2.5 കോടി നിക്ഷേപിച്ചിരുന്നതായും ഈ ബാങ്ക തകര്‍ന്നിട്ടും തന്ത്രി ഈ പണത്തെക്കുറിച്ച പരാതി നല്‍കിയില്ലെന്ന് എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തില്‍ ആന്റോ ആന്റണിയെ ബന്ധപ്പെടുത്തിയ ആരോപണവുമായി സിപിഎം രംഗതെത്തിയിരിക്കുന്നത്്.
