ആദ്യം ഹൃദയാഘാതമാണെന്ന് പറഞ്ഞു, പിന്നെ ആത്മഹത്യയായി..! ഇംഗ്ലണ്ടിൽ നഴ്‌സായ യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ…

പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്‌സായ യുവതി മരിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ.

18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണ(43)നാണ് ശനിയാഴ്ച രാത്രി മരണമടഞ്ഞത്.

ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളാണ്. അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. ആയുഷ്, ധനുഷ് എന്നിവർ മക്കളാണ്. ഇവരൊന്നിച്ച് ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.

പനിയെ തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചുവെന്നാണ് ആദ്യം ലഭിച്ച വിവരം. ഭർത്താവിന്‍റെ സുഹൃത്തുക്കളാണ് നാട്ടിൽ അറിയിച്ചത്.

പിന്നീട് ആത്മഹത്യയാണെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അതിനാൽ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബിജെപി ഭാരവാഹികളായ എ.എസ്. റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ ചേർന്ന് അൽഫോൻസ് കണ്ണന്താനം എംപിയുമായി ബന്ധപ്പെട്ടു.

തുടർന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി.

Related posts

Leave a Comment