ബധിരയും മൂകയുമായ യുവതിയെ അഭയകേന്ദ്രത്തില്‍ യുവതിയെ രണ്ട് മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു; ഗര്‍ഭിണായായതോടെ ഗര്‍ഭം അലസിപ്പിച്ച് ഭ്രൂണം കത്തിച്ചു; പ്രതികളില്‍ ഡോക്ടര്‍മാരും…

ഗ്വാളിയോര്‍: ബധിരയും മൂകയുമായ യുവതിയെ രണ്ടു മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികളായ ഒമ്പതു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലുപേര്‍ ഡോക്ടര്‍മാരാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അഭയകേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. അഭയകേന്ദ്രത്തിന്റെ വാച്ച്മാനായ സഹബ് സിംഗ് ഗുര്‍ജര്‍ എന്നയാളാണ് അധിരയും മൂകയുമായ 23കാരിയെ ബലാത്സംഗം ചെയ്തത്. യുവതി ഗര്‍ഭിണിയായതോടെ അഭയാര്‍ത്ഥി കേന്ദ്രം അധികൃതരുടെ സഹായത്തോടെ നിര്‍ബന്ധിതമായി ഗര്‍ഭം അലസിപ്പിക്കുകയും ഭ്രൂണം കത്തിച്ച് കളയുകയും ചെയ്തു. പ്രതികളില്‍ ആറുപേര്‍ അറസ്റ്റിലായതായാണ് വിവരം. നാലു ഡോക്ടര്‍മാരില്‍ മൂന്നുപേരും അറസ്റ്റിലായി. അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ ഡയറക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ മാനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്രവൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരി രാജ് എന്നിവരാണ് അറസ്റ്റിലായത്. വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണിത്. രണ്ട് മാസം തുടര്‍ച്ചയായി…

Read More