സാക്ഷികളെ സ്വാധീനിക്കരുത്, ചോറ്റാനിക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കയറരുത്; നിയമസഹായം തേടിയെത്തിയ യുവതിയെ പിഡീപ്പിച്ച കേസിൽ അഡ്വ. പി.ജി. മനുവിന് ജാമ്യം

കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പിച്ച സാഹചര്യത്തിലാണ് ജാമ്യം. എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനല്ലാതെ ചോറ്റാനിക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കയറുകയോ ഇരയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മനു നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സോഫി തോമസിന്‍റെ ഉത്തരവ്.

Read More