ബസില്‍ സീറ്റില്ലാതെ നിന്ന വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ നോക്കി; പിടിവീഴുമെന്നു മനസിലായപ്പോള്‍ ഇറങ്ങിയോടി; ബസ് യാത്രക്കാര്‍ കയ്യോടു പിടിച്ചു; ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ശ്രീനിവാസന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

തൃശ്ശൂര്‍: ബസ് യാത്രക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി മാനഭംഗപ്പെടുത്തിയ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍. കാര്‍ഷിക സര്‍വകലാശാലയുടെ ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടില്‍ ശ്രീനിവാസനെ(55) യാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ കേന്ദ്രം മേധാവി കൂടിയാണ് ഇയാള്‍. ഒന്നാം വര്‍ഷ ഐടിഎ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം: കോളേജില്‍ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്‌റ്റോപ്പില്‍ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസന്‍ കയറിയപ്പോള്‍ മുതല്‍ തന്നെ കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാള്‍ പെരുമാറിയത്. ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ ഉരസുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസില്‍ നല്‍കിയ പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി അദ്ധ്യാപകന്…

Read More

സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാമുകിയുമായി തിരുവോണ നാളില്‍ ചുറ്റാനിറങ്ങി; പിന്നെ സംഭവിച്ചത് അത്ര സുഖമുള്ള കാര്യങ്ങളല്ല…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍.തെക്കേക്കര കുറത്തികാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മുട്ടത്താഴെ വീട്ടില്‍ വിഷ്ണു(22)വിനെയാണ് സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചതിനു ശേഷം സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തിരുവോണ നാളില്‍ പുറത്തേക്കു കൊണ്ടു പോകുകയായിരുന്നു. ബൈക്കില്‍ കയറ്റി മാവേലിക്കര റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പിന്തുടര്‍ന്ന് ചെങ്ങന്നൂര്‍ പെണ്ണുക്കരയിലെ ബന്ധുവീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും സമാനമായ പീഡനക്കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.  

Read More

കൊച്ചിയില്‍ വീണ്ടും പീഡനശ്രമം; കൊച്ചിയിലെ ഫ്‌ളാറ്റില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടന്‍ പെട്ടു; പിടിയിലായത് വളര്‍ന്നു വരുന്ന താരം…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെത്തന്നെ പിടിച്ചു കുലുക്കുമ്പോള്‍ കൊച്ചിയില്‍ നിന്നും വീണ്ടും ഒരു പീഡന വാര്‍ത്ത കൂടി. ഇവിടെയും പ്രതി സിനിമാനടന്‍ തന്നെയാണെന്നതാണ് കൗതുകം. കച്ചേരിപ്പടിയിലെ ഒരു ഫ്‌ളാറ്റിലാണ് പീഡനശ്രമം അരങ്ങേറിയത്. കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ഡല്‍ഹി സ്വദേശി നിഥിന്‍ സുരേന്ദ്രകുമാണ് നടന്‍. കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെ തിരക്കിയാണ് ഇയാള്‍ എത്തിയത്. ഭര്‍ത്താവ് ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടമ്മ മാത്രമാണുണ്ടായത്. ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജോലി കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. വീട്ടമ്മ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് നിഥിന് നല്‍കി. അദ്ദേഹത്തോട് ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ നിഥിന്‍ സംസാരിച്ചു, ഫോണും കൈമാറി. പിന്നീട് ഇയാള്‍ തല കറങ്ങുന്നതു പോലെ അഭിനയിച്ചു. വെള്ളവും ആവശ്യപ്പെട്ടു. വീട്ടമ്മ വെള്ളവുമായി എത്തിയപ്പോള്‍ കയറി പിടിക്കുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളി മാറ്റി വീട്ടമ്മ…

Read More

പണിപാളിയോ? ആക്രമിക്കപ്പെട്ട നടിയുടെ മൊഴികളില്‍ വൈരുദ്ധ്യം; തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നടി മൊഴി നല്‍കിയിരിക്കുന്നതെന്ന് പോലീസ്; നടിയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേക്കടുക്കുമ്പോള്‍ അതിക്രമത്തിനിരയായ നടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെങ്കിലും പീഡനത്തിനിരയായ നടിയുടെ മൊഴിയില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണം വഴിപിരിഞ്ഞു പോവാനുള്ള കാരണവും നടിയുടെ മൊഴിയിലെ അപാകതയാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. നടിയെക്കൂടാതെ സംവിധായകന്‍ ലാലിനെയും സംഭവ ദിവസം വാഹനം ഓടിച്ചിരുന്ന ലാലിന്റെ സിനിമാ കമ്പനി ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ പരാതിക്കാരുടെ ഭാഗത്ത് നില്‍ക്കുന്നവര്‍ ചിലത് മറക്കുന്നുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇത്. കേസ് ദിലീപിലേക്ക് വഴിതിരിച്ചു വിടാന്‍ മനപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.പള്‍സര്‍ സുനിയും ഇരയായ നടിയുംതമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ദിലീപിന്‍റെ പ്രസ്ഥാവനയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം കേസില്‍ ദിലീപിന്റെ മാനേജരെ…

Read More