ബ്രേക്കിംഗ് ന്യൂസ് ! ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിക്കുന്ന ചിത്രവുമായി പ്രകാശ് രാജ്; നടനെ ‘എയറിലാക്കി’ സോഷ്യല്‍ മീഡിയ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3യുടെ സോഫ്റ്റ് ലാന്‍ഡിംഗിന് രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദൗത്യവുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ട്വീറ്റിനെതിരെ ജനരോഷം വ്യാപകമായിരിക്കുകയാണ്. ഒരാള്‍ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് വിമര്‍ശനമുയരാന്‍ കാരണം. ‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, വൗ’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. അന്ധമായ വിദ്വേഷത്തിനെയും ഇന്ത്യയുടെ ശാസ്ത്ര ദൗത്യത്തെ പരിഹസിച്ചതിനുമെതിരെയാണ് മിക്ക കമന്റുകളും. ചന്ദ്രയാന്‍ 3 എന്നത് ഇന്ത്യയുടെ അഭിമാനമാണ് അല്ലാതെ ഇത് ബിജെപിയുടെ മിഷന്‍ അല്ല. ശാസ്ത്രജ്ഞന്‍മാരുടെ കഠിനപ്രയത്‌നം കാണാതെ പോകരുതെന്നൊക്കെയാണ് വിമര്‍ശനം. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ അപമാനിക്കരുതെന്നും ചിലര്‍ കമന്റ് ചെയ്തു.

Read More

പൂജപ്പുര രവി അന്തരിച്ചു

ഇടുക്കി: പ്രശസ്ത നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന രവി പൂജപ്പുരവിട്ട് കഴിഞ്ഞ വര്‍ഷമാണ് മറയൂരിലേക്ക് താമസംമാറ്റിയത്. നാടകത്തിലൂടെ സിനിമയുടെ ലോകത്തേക്ക് എത്തിയ അഭിനയ പ്രതിഭയായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കള്ളന്‍ കപ്പലില്‍ തന്നെ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. എസ്.എല്‍.പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്.

Read More

വിവാഹം കഴിക്കണമെന്ന് യുവതിയുടെ ഭീഷണി ! ഫേസ്ബുക്ക് ലൈവിലെത്തി അത്മഹത്യയ്ക്കു ശ്രമിച്ച് ടെലിവിഷന്‍ താരം…

ഫേസ്ബുക്ക് ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെലിവിഷന്‍ താരം തീര്‍ത്ഥാനന്ദ് റാവു. കപില്‍ ശര്‍മ ഷോയിലൂടെയാണ് താരം പ്രശസ്തനായത്. ലിവ് ഇന്‍ പങ്കാളി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നും ആരോപിച്ചാണ് ഫേസ്ബുക്ക് ലൈവില്‍ എത്തി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീഡിയോ കണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ തീര്‍ത്ഥാനന്ദയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. താരം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒക്ടോബര്‍ മുതല്‍ ഒരു യുവതിയുമായി ബന്ധത്തിലാണ് എന്നാണ് തീര്‍ത്ഥാനന്ദ് പറയുന്നത്. വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരേ പോലീസില്‍ കേസ് കൊടുത്തു എന്നാണ് പറയുന്നത്. കൂടാതെ അവര്‍ കാരണം താന്‍ കടക്കെണിയിലായെന്നും ആരോപിച്ചു. തന്റെ മരണത്തിന്റെ ഉത്തരവാദി യുവതിയാണ് എന്നു പറഞ്ഞ് തീര്‍ത്ഥാനന്ദ് കീടനാശിനി ഗ്ലാസില്‍ ഒഴിച്ചു കുടിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കപില്‍ ശര്‍മയുടെ കോമഡി സര്‍ക്കസ് കെ അജൂബെ എന്ന പരിപാടിയിലാണ് തീര്‍ത്ഥാനന്ദ് ഉണ്ടായിരുന്നത്.

Read More

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു ! ജനപ്രിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു…

കൊച്ചി: നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ മുന്നോട്ട് വന്നിരുന്നെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.

Read More

രാത്രിയില്‍ സിഐയെയും സംഘത്തെയും ആക്രമിച്ചു ! യുവ നടനും എഡിറ്ററും അറസ്റ്റില്‍…

കൊച്ചിയില്‍ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച യുവ നടനും എഡിറ്ററും പിടിയില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. പ്രതികളില്‍ നിന്ന് പിടികൂടിയ ബൈക്കിന്റെ കീച്ചെയിന്‍ കത്തിയുടെ രൂപത്തിലാണ്. നാലു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ബൈക്കുകളുടെ വിവരം ശേഖരിക്കുന്നതിനിടെ ഒരു ബൈക്ക് ബ്ലാക്ക് ലിസ്റ്റില്‍ പെട്ടതാണെന്ന് കണ്ടെത്തി. യുവനടനും എഡിറ്ററും കൂടാതെ മൂന്നു സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ ബൈക്കിന്റെ രേഖകള്‍ പൊലീസ് ചോദിച്ചപ്പോള്‍, സംഘം തട്ടിക്കയറി. ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നറിയിച്ചതോടെ എഎസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും ആക്രമിച്ചു. സിഐ വിഷയത്തില്‍ ഇടപെട്ടതോടെ സിഐയെയും ആക്രമിച്ചു. പ്രതികളുടെ രണ്ടു ബൈക്കുകളും മറ്റു രണ്ടു ബൈക്കുകളുമാണ് പിടിച്ചെടുത്തത്. യുവനടനും എഡിറ്ററും കൊച്ചിയില്‍…

Read More

മലയാള സിനിമയില്‍ കള്ളപ്പണം ഒഴുകുന്നു ! നടന്‍ കൂടിയായ നിര്‍മാതാവ് പിഴയടച്ചത് 25 കോടി രൂപ…

മലയാള സിനിമാ മേഖലയില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികള്‍ ശക്തമാക്കി. മലയാള സിനിമയിലെ 5 നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഒരാള്‍ ഇതിനോടകം 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും. മലയാളത്തിലെ നടന്‍ കൂടിയായ നിര്‍മാതാവ് വിദേശത്തു വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്പനി പിഴയടച്ചത്. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാന്‍ഡ’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍…

Read More

ഹനുമാനായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു ! കലാകാരന് അരങ്ങില്‍ യാത്രാമൊഴി;വീഡിയോ കാണാം…

ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ അരങ്ങില്‍ കുഴഞ്ഞു വീണ് നടന് അന്ത്യം. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്. ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന്‍ വേഷത്തില്‍ കലാകാരന്റെ പ്രകടനം. ഹൃദയാഘാതമാണ് മരണ കാരണം. ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല. എന്നാല്‍ പിന്നീട് സംഭവം പന്തിയല്ലെന്ന് ചിലര്‍ക്ക് തോന്നി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Read More

സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ഉപയോഗിച്ച് 73കാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി ! യുവനടന്‍ പിടിയില്‍…

പെണ്‍കുട്ടികളെ ഉപയോഗിച്ച് 73-കാരനായ വ്യവസായിയായ തേന്‍കെണിയില്‍പ്പെടുത്തി പണംതട്ടിയെടുത്ത സംഭവത്തില്‍ യുവനടന്‍ അറസ്റ്റില്‍. ജെപി നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവരേയും പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെന്ന കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തു. വ്യവസായി ഇരുയുവതികളുമായ് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പതിവായി കൈമാറിയിരുന്നു. പിന്നീട് ഓഗസ്റ്റ് മൂന്നിന് ഒരിടത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ വ്യവസായിയെ അറിയിച്ചു. ഇതനുസരിച്ച് വ്യവസായി സ്ഥലത്തെത്തിയെങ്കിലും അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. പണം നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ഇവര്‍ പറഞ്ഞത് അനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചാറ്റുകളുടെ…

Read More

സിനിമജീവിതം വിട്ട് വിശ്രമിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല ! ഇപ്പോള്‍ ആരും തന്നെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ടിപി മാധവന്‍…

മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു ടിപി മാധവന്‍. പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ്. സിനിമ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്‍…

Read More

മലയാള സിനിമയില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍ ! ഇയാളുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മയക്കുമരുന്ന്…

മയക്കുമരുന്ന് കടത്ത് കേസില്‍ നൈജീരിയന്‍ നടന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. ചെക്കുമി മാല്‍വിന്‍ (45) ആണ് പിടിയിലായത്. മാല്‍വിന്റെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപ മൂല്യമുള്ള എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്, ബോളിവുഡ് അടക്കം നിരവധി സിനിമകളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ സിംഹം, വിശ്വരൂപം എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടിട്ടുണ്ട്. സിനിമ മേഖലയിലെ മാല്‍വിന്റെ ബന്ധം പൊലീസ് അന്വേഷിച്ച് വരികയാണ്. കെ ആര്‍ പുരത്തിന് സമീപം ഭട്ടാരഹള്ളിയില്‍ നിന്നാണ് മാല്‍വിനെ കര്‍ണാടക പൊലീസ് പിടികൂടിയത്. മെഡിക്കല്‍ വിസയിലാണ് ഇദ്ദേഹം ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി 20 ചിത്രങ്ങളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലും മുംബൈയിലും സിനിമ അഭിനയവുമായി ബന്ധപ്പെട്ട് മാല്‍വിന്റെ നേതൃത്വത്തില്‍ കോഴ്സ് നടത്തിയിരുന്നു.

Read More