കോളജ് വിദ്യാര്‍ഥികളെയും ആരോഗ്യമുള്ള പുരുഷന്മാരെയും മാടിവിളിച്ച് ബീജദാന ക്ലിനിക്കുകള്‍ ! സഹായധനമായി നല്‍കുന്നത് കണ്ണുതള്ളുന്ന തുക…

ശാരീരികമായ പല കാരണങ്ങള്‍ കൊണ്ട് കുട്ടികളുണ്ടാവാത്തവര്‍ പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത് ബീജദാന ക്ലിനിക്കുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമവിധേയമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ധാരാളം ക്ലിനിക്കുകള്‍ ഇന്നുണ്ട്. ഇത്തരത്തില്‍ ബീജം ദാനം ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴിതാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് ബീജം ദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ബീജദാന ക്ലിനിക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണെങ്കിലും ചൈനയില്‍ ജനന നിരക്ക് കുറയുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമായിട്ടാണ് സ്‌പേം ബാങ്കുകള്‍ ഇതിനെ കാണുന്നത്. ബെയ്ജിംഗിലും ഷാങ്ഹായിലും ഉള്‍പ്പടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് അടുത്തിടെ കോളേജ് വിദ്യാര്‍ത്ഥികളോട് ബീജദാനം നടത്താനായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ചൈനയിലെ സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ ഇതേക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. അതിലെ ട്രെന്‍ഡിംഗ് ടോപ്പിക്ക് ആയി മാറുകയാണ് ബീജദാനം എന്നാണ് ചൈനയിലെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി…

Read More

ബീജദാനത്തിനായി പറക്കാനൊരുങ്ങി ആദം ! ബീജം കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകള്‍…

രക്തദാനം പോലെതന്നെ മഹത്തായ ഒരു കാര്യമായാണ് ബീജദാനവും കണക്കാക്കുന്നത്. ഇത്തരത്തില്‍ ബീജം ദാനം ചെയ്യാനായി ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും ബ്രിസ്‌ബെയിനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു 37കാരനായ ആദം ഹൂപ്പര്‍. 10 ദിവസത്തെ ടൂറിനായി എത്തുന്ന ആദത്തെ കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകളാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും ബീജം ദാനം ചെയ്യുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് ആദം. ആദത്തിന്റെ വരവില്‍ ഒരു കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്‌ട്രേലിയയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ആദത്തിന്റെ യാത്ര, താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവര്‍ വഹിക്കണം. ആവശ്യക്കാര്‍ക്ക് ഒരു കപ്പിലാക്കി ആദം ബീജം നല്‍കും. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം വരെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. അതായതു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛന്‍ ആരാണെന്ന് 18 വയസ്സ് കഴിഞ്ഞേ അറിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ ആദത്തിന് നിര്‍ബന്ധങ്ങളില്ല.…

Read More

ഫേസ്ബുക്കിലൂടെ ബീജവിതരണം നടത്തി യുവാവ് ! ഗര്‍ഭിണിയായത് നിരവധി യുവതികള്‍; കഴിഞ്ഞ വര്‍ഷം മാത്രം ജനിച്ചത് 437 കുട്ടികള്‍…

ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437 കുട്ടികളാണ് ഇയാളുടെ ഇടപെടലിലൂടെ ജനിച്ചത്. ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങള്‍ക്ക് പിന്നില്‍ ഈ 36കാരനാണ്. കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ബീജ ലഭ്യതയില്‍ വന്ന കുറവും കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി. അതേസമയം ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സ്പേം ഡൊണേഷന്‍ ഓസ്ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു. ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്നം പരിഹരിക്കാമെന്നതാണ് ഇത്തരം അനൗപചാരിക…

Read More

കോവിഡ് ചതിച്ചാശാനേ… സ്വീഡനില്‍ കടുത്ത ബീജ ക്ഷാമം; ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയവഴി വന്‍ ക്യാമ്പെയ്ന്‍…

കോവിഡ് ലോകത്തിന്റെ വിവിധയിടങ്ങളെ വിവിധ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ദാരിദ്യവും തൊഴിലില്ലായ്മയും മാനസിക പ്രശ്‌നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ കോവിഡ് വ്യാപനം സ്വീഡനെ മറ്റൊരു വലിയ പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം പുരുഷന്‍മാര്‍ ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. നിലവില്‍ ബീജങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആവശ്യത്തിന് ബീജ ദാതാക്കളില്ല എന്നതാണ് പ്രശ്നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന്‍ ജെല്‍ബെര്‍ഗ് പറഞ്ഞു. ബീജങ്ങള്‍ ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. കുറവ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അസിസ്റ്റഡ് ഗര്‍ഭധാരണത്തിനുള്ള കാത്തിരിപ്പ് സമയം ഏകദേശം ആറുമാസം എന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 30 മാസം വരെ വര്‍ധിച്ചു എന്നാണ്. അതിനാല്‍ തന്നെ ഗര്‍ഭധാരണം ആവശ്യമുള്ളവരെ കൃത്യമായ ഒരു സമയമോ തീയതിയോ അറിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരുടെയും ചികിത്സകള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. സ്വീഡനിലെ…

Read More