ത്രിപുരയില്‍ സഹതാപമില്ല ! അന്തരിച്ച സിപിഎം എംഎല്‍എയുടെ മകന് വമ്പന്‍ തോല്‍വി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോല്‍വി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തരാവും മുമ്പ് സിപിഎമ്മിന് നിരാശ പകര്‍ന്ന് മറ്റൊരു തോല്‍വിയുടെ വാര്‍ത്ത കൂടി. ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റില്‍ സിപിഎം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബോക്‌സാ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി തഫാജ്ജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജല്‍ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്‌സാനഗറില്‍ സിപിഎമ്മിന്റെ ഷംസുല്‍ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. 4,849 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് മകന്‍ മിസാന്‍ ഹുസൈന്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധന്‍പൂരിലും ബിജെപി വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്‌നാഥ് വിജയിച്ചത്. ബിന്ദു ദേബ്‌നാഥിന്…

Read More

ത്രിപുരയില്‍ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ല ! തദ്ദേശ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം നേടി ബിജെപി…

ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ത്രിപുരയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ പോലും ആളില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അര്‍ഥമാക്കുന്നത് ബംഗാളിനു പിന്നാലെ ത്രിപുരയിലും പാര്‍ട്ടി പൂര്‍ണമായി ഇല്ലാതായിക്കഴിഞ്ഞുവെന്നാണ്. നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് ബിജെപിക്ക് ഈ വമ്പന്‍ വിജയം ലഭിച്ചത്. ആകെയുള്ള 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി തടഞ്ഞതായും സിപിഎം ആരോപിച്ചു. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പൊലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടകള്‍ തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നും സിപിഎം പറയുന്നു. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്.

Read More

ത്രിപുരയെ ഇനി ജിംനേഷ്യം പരിശീലകന്‍ നയിക്കും, അഭിപ്രായ സര്‍വേകളില്‍ മണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതി നേടിയ നേതാവ്; ബിപ്ലബ് കുമാര്‍ ദേബ് ചര്‍ച്ചകളില്‍ മുമ്പനാകുന്നതിങ്ങനെ…

ത്രിപുരയില്‍ ചെങ്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രവിജയം നേടിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പന്‍ ബിജെപി ത്രിപുര പ്രസിഡന്റ് ബിപ്ലവ് കുമാര്‍ ദേബ് തന്നെ. മുന്‍ ജിംനേഷ്യം പരിശീലകനായ ഈ നാല്‍പ്പത്തിയെട്ടുകാരന്‍ അഗര്‍ത്തലയിലെ ബനമാലിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചു കയറിയത്. 25 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റു ഭരണത്തിന് അന്ത്യം കുറിച്ച വിജയം നേടാന്‍ ബിജെപിയെ മുമ്പില്‍ നിന്നു നയിച്ച ബിപ്ലവ് കുമാര്‍ ദേബ് 2016 ജനുവരിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റത്. അതിനു ശേഷം കണ്ടത് സിപിഎമ്മുകാര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത ബിജെപിയുടെ മുന്നേറ്റമായിരുന്നു. ബിപ്ലബ് ദേവ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പിലുള്ളതെന്നും തെരഞ്ഞെടുപ്പിന് മുമ്പു നടന്ന സര്‍വേകളില്‍ മണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതി അദ്ദേഹത്തിനുണ്ടെന്ന് തെളിഞ്ഞതാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിപ്ലവ് കുമാര്‍ ദേബ് പതിനഞ്ചു വര്‍ഷം ഡല്‍ഹിയില്‍…

Read More