വിവാഹവാർഷിക ദിനത്തിൽ  പ്രതിപക്ഷനേതാവിന്‍റെ  കുടുംബ വോട്ട്

മാന്നാർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടുംബവും ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇത്തവണത്തെ വോട്ടിന് ~ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഇന്ന് രമേശ് ചെന്നിത്തലയുടെ 33-ാം വിവാഹ വാർഷിക ദിനം കൂടിയായിരുന്നു. രാവിലെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് വോട്ട് രേഖപ്പെടുത്തുവാൻ അദ്ദേഹം കുടുംബവുമായി എത്തിയത്.

ഭാര്യ അനിത, മക്കളായ ഡോ.രോഹിത്, രഹിത്ത് എന്നിവർക്കൊപ്പം ചെന്നിത്തല-തൃപ്പെരുന്തറ ഗവ.എൽപി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മരുമകൾ ഡോ.ശ്രീജയ്ക്ക് ഇവിടെ വോട്ടില്ലാത്തതിനാൽ ഒപ്പം എത്തിയില്ല. യുഡിഎഫ് മികച്ച വിജയം ഈ തെരഞ്ഞെടുപ്പിൽ നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ് മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം നന്പർ ബൂത്തിലും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം കടപ്ര മഠം യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.

Related posts