എക്സ് എംപി ബോർഡും വച്ച് സമ്പത്തിന്‍റെ കറക്കം; കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പാർലമെന്‍ററി വ്യാമോഹങ്ങൾക്ക് അടിമപ്പെട്ടവരെന്ന് വിടി ബല്‍റാം

എക്സ് എംപി എന്ന ബോർഡ് വച്ച കാറ് സോഷ്യൽമീഡിയയിൽ വിവാദമുയർത്തുന്നു. കെഎൽ 01, ബിആർ 657 നമ്പരിൽ എക്സ് എംപി എന്ന ബോർഡും വച്ചുള്ള കാറിന്‍റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

മോട്ടർവാഹന വകുപ്പിന്‍റെ സൈറ്റിൽ മുൻ ആറ്റിങ്ങൽ എംപി എ. സമ്പത്തിന്‍റെ കാണാണിതെന്നാണ് പറയുന്നത്. ബി.ടി. ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയവർ ഈ കാറിന്‍റെ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ എത്രത്തോളം പാർലമെന്‍ററി വ്യാമോഹങ്ങൾക്ക് അടിമപ്പെട്ടവരാണെന്ന് തെളിയിക്കുന്നതാണത് എന്നാണ് ബൽറാം ഈ ചിത്രത്തെ കുറിച്ച് വിശേഷിപ്പിച്ചത്.

എന്നാൽ ഇത്തരത്തിലുള്ള ബോർഡുമായി ഇതുവരെയും താൻ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്തിന്‍റെ വിശദീകരണം. ഈ ചിത്രം വ്യാജമായിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

Related posts