ബ്രസല്‍സ്: അയര്‍ലന്‍ഡില്‍ ലഭിച്ച നികുതിയിളവുകള്‍ തിരിച്ചടയ്ക്കാന്‍ ആപ്പിള്‍ കമ്പനിക്കു യൂറോപ്യന്‍ യൂണിയന്റെ ഉത്തരവ്. 1450 കോടി ഡോളര്‍ (97,150 കോടി രൂപ) ആണു തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറമേ പലിശയും അടയ്ക്ക ണം. എല്ലാംകൂടി ഒരുലക്ഷം കോടി രൂപയ്ക്കു മുകളില്‍.അയര്‍ലന്‍ഡ് നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടി ആപ്പിള്‍ കമ്പനിക്കു നിരവധി നികുതി ഒഴിവുകള്‍ നല്‍കിയിരുന്നു. യൂറോപ്പില്‍ത്തന്നെ ഏറ്റവും കുറഞ്ഞ കമ്പനിനികുതി ഉള്ള രാജ്യമാണ് അയര്‍ലന്‍ഡ്. 12.5 ശതമാനമാണ് അവിടെ കമ്പനി നികുതി.
ആപ്പിളിനു നല്‍കിയ പ്രത്യേക കിഴിവുകള്‍ ഉപയോഗിച്ചപ്പോള്‍ 2003-ല്‍ ലാഭത്തിന്റെ ഒരു ശതമാനം മാത്രമേ നികുതി അടയ്‌ക്കേണ്ടിവന്നുള്ളൂ. 2014 ആയപ്പോള്‍ ഇത് ലാഭത്തിന്റെ 0.005 ശതമാനമായി കുറഞ്ഞു. അതായത് ആയിരം രൂ പയ്ക്ക് അഞ്ചുപൈസ നികുതി. ഇങ്ങനെ നിരവധി അമേരിക്കന്‍ കമ്പനികളെ അയര്‍ലന്‍ഡ് ആകര്‍ഷിച്ചിട്ടുണ്ട്.ഇതു ശരിയല്ലെന്നും ഗവണ്‍മെന്റ് സബ്‌സിഡി നല്‍കുന്നതുപോലെയാണു കാര്യമെന്നും യൂറോപ്യന്‍ യൂണിയന്റെ കുത്തകവിരുദ്ധ അ ഥോറിറ്റിയായ കോംപറ്റീഷന്‍ കമ്മീഷന്‍ വിധിച്ചു. അയര്‍ലന്‍ഡ് ചെയ്ത ത് നിയമവിരുദ്ധമാണെന്നു കമ്മീഷണര്‍ മാര്‍ഗ്രത് വെസ്റ്റാഗര്‍ പറഞ്ഞു.
ഈ വിധി വഴി വന്‍തുക ലഭിക്കേണ്ട അയര്‍ലന്‍ഡ് പക്ഷേ, വിധിയെ എതിര്‍ക്കുന്നു. അപ്പീല്‍ നല്‍കാനാണ് അവരുടെ തീരുമാനം. നികുതി ഇളവുചെയ്തു കമ്പനികളെ ആകര്‍ഷിച്ചു തൊഴില്‍ വര്‍ധിപ്പിക്കുന്ന തന്ത്രത്തിനു വിധി തിരിച്ചടിയായതാണു കാരണം.അമേരിക്കയില്‍നിന്നു ഗൂഗിളും ഫേസ്ബുക്കും അടക്കം 700-ലേറെ കമ്പനികള്‍ അയര്‍ലന്‍ഡിലെ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. അതുവഴി അയര്‍ലന്‍ഡില്‍ 1.4 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിച്ചു.
ഈ വിധി അമേരിക്കയില്‍നിന്ന് അയര്‍ലന്‍ഡിലേക്കുള്ള ഒഴുക്ക് നി യന്ത്രിച്ച് അമേരിക്കയില്‍ നികുതിവരുമാനം കൂട്ടും. പക്ഷേ, താത്കാ ലം വിധിയെ അമേരിക്ക വിമര്‍ശിക്കു ന്നു. യൂറോപ്പിലേക്കുള്ള അമേരിക്ക ന്‍ നിക്ഷേപം കുറയാനേ ഇതിടയാ ക്കൂ എന്ന് യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു. വിധി നടപ്പായാല്‍ അമേരിക്കയ്ക്കും നഷ്ടമുണ്ട്. അയര്‍ലന്‍ഡില്‍ കൊടുത്ത നികുതി അമേരിക്കയിലെ നികുതി ബാധ്യതയില്‍നിന്നു കുറയ്ക്കാം. അതു യുഎസ് ഗവണ്‍മെന്റിനു നഷ്ടം വരുത്തും.ആപ്പിളിന് ഈ വിധി മാരകമൊ ന്നുമല്ല. ലോകത്തിലെ ഏറ്റവും സമ്പന്ന കമ്പനിയായ ആപ്പിളിന് 23,2 00 കോടി ഡോളര്‍ (15.5 ലക്ഷം കോടി രൂപ- ഇന്ത്യയുടെ വാര്‍ഷികബജറ്റിന് അടുത്തുവരുന്ന തുക) മിച്ചമുണ്ട്.