പതിനാറുകാരനെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി, 23കാരി നടത്തിയത് ആസൂത്രിതനീക്കം, യുവതിയുടെ ഉള്ളിലിരിപ്പ് പൊളിഞ്ഞതിനു പിന്നില്‍

raprഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ നിന്നാണ് ആരെയും ഞെട്ടിക്കുന്ന ഈ വാര്‍ത്ത. പതിനാറുകാരനായ വിദ്യാര്‍ഥി ഒരു പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പരാതി എന്താണെന്നുവച്ചാല്‍, അടുത്ത വീട്ടിലെ ചേച്ചി കല്യാണം കഴിക്കണമെന്നു പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുന്നു. തൊട്ടടുത്തുള്ള വീട്ടിലേതാണ് 23 വയസുള്ള യുവതി. ഇരുവരും തമ്മില്‍ വാട്‌സപ്പില്‍ ചാറ്റും ഫോണ്‍വിളികളുമൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ കല്യാണം കഴിച്ചില്ലെങ്കില്‍ എല്ലാം പരസ്യമാക്കുമെന്നായിരുന്നു ഭീഷണി. ഇത്രയും കൗമാരക്കാരന്‍ നല്കിയ പരാതി.

സംഭവത്തില്‍ പന്തികേട് തോന്നിയ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും ഫോണ്‍വിളികള്‍ പരിശോധിച്ച പോലീസുകാരും ഞെട്ടി. പാതിരാത്രിയില്‍ തുടര്‍ച്ചയായി നാലും അഞ്ചും മണിക്കൂറുകള്‍ ഇരുവരും പരസ്പരം വിളിച്ചിരിക്കുന്നു. പോലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി. അവരുടെ ഫോണ്‍ പരിശോധിച്ചു. അതിലെ ദൃശ്യങ്ങള്‍ കണ്ട പോലീസ് വീണ്ടും ഞെട്ടി. ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ. പതിനാറുകാരന്‍ പയ്യന്റെ അനുവാദത്തോടെയാണ് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഗതിയുടെ കിടപ്പുവശം വ്യക്തമാകുന്നത്. കഥാനായകനും യുവതിയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് അഞ്ചെട്ടുമാസമായി. അടുപ്പം പരിധി വിടുകയും ചെയ്തു. ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരുമെല്ലാം അറിഞ്ഞതോടെ പെണ്‍കുട്ടിക്കു പുറത്തിറങ്ങാന്‍ പറ്റാതായി. അതോടെ എങ്ങനെയെങ്കിലും പയ്യനെ വിവാഹം കഴിക്കണമെന്ന് യുവതി തീരുമാനമെടുത്തു. എന്നാല്‍, കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്ന് പയ്യന്‍ പറഞ്ഞു. എങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. യുവതിയുടെ ഭീഷണി അതിരുകടന്നതോടെയാണ് പതിനാറുകാരന്‍ പരാതിയുമായി എത്തിയത്. സംഭവത്തില്‍ യുവതിക്കെതിരേ കേസെടുക്കാന്‍ പോലീസ് മടിച്ചതോടെ സഹോദരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും യുവതിയെ പ്രതിയാക്കി കേസെടുത്തതും.

Related posts