നാദാപുരം: ചേലക്കാട് നാഷണൽ ലേബർ പാർട്ടി കോഴിക്കോട് ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബേറിഞ്ഞ കേസിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി ചേലക്കാട് പൂശാരി മുക്കിലെ അനശ്വരയിൽ (വലിയ വീട്ടിൽ) ഭാസ്കരന്റെ വീടിന് നേരെയാണ് ശനിയാഴ്ച പന്ത്രണ്ടേ കാലോടെ ബോംബെറിഞ്ഞത്. ബോംബ് വീടിന്റെ മുറ്റത്ത് പതിച്ച് ഉഗ്രസ്ഫോടനം ഉണ്ടായി. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം അകലെ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ വീട്ടിൽ ഭാസ്കരനും, ഭാര്യയും, മകളുമായിരുന്നു ഉണ്ടായിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ചുമരിൽ സ്ഥാപിച്ച ഫാൻസി ലൈറ്റ് തകർന്ന് വീണു. സ്ഫോടന സ്ഥലത്ത് നിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ ബോംബ് സ്ക്വാഡ് കണ്ടെത്തി.നാദാപുരം സി ഐ രാജീവൻ വലിയവളപ്പിൽ, എസ്ഐ എസ്.നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പ്രതികൾക്ക് വേണ്ടി സമീപത്തെ വീടുകളിലെ സിസിടിവി…
Read MoreDay: April 29, 2019
പി.വി. അൻവർ തോൽക്കുമെന്ന റിപ്പോർട്ട് ഭാവനയെന്ന് സിപിഎം
മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ തോൽക്കുമെന്ന റിപ്പോർട്ട് സംബന്ധിച്ച പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അത് മാധ്യമ ഭാവനയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.പി.മോഹൻദാസ് പറഞ്ഞു. എൽഡിഎഫ് ജില്ലാകമ്മിറ്റി റിപ്പോർട്ട്് തയാറാക്കിയിട്ടില്ല. പൊന്നാനിയിൽ പി.വി.അൻവർ ജയിക്കുമെന്നും ജില്ലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 20,000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. യുഡിഎഫിന്റെ ഇ.ടി.മുഹമ്മദ് ബഷീറിനോട് 35000 വോട്ടിന് തോൽക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയെന്നാണ് റിപ്പോർട്ട് ചെയ്തത്്. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം ലഭിക്കില്ലെന്നും വിലയിരുത്തലുണ്ടെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് പി.വി.അൻവർ 35000 വോട്ടിന് തോൽക്കുമെന്ന കണക്കുള്ളതായി പറയുന്നത്. അൻവറിന് മൂന്ന് നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. തൃത്താല, തവനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങളാണവ. പൊന്നാനി…
Read Moreപൂക്കോട് തിരക്കേറി; തടാകക്കരയിൽ ഇനി സൈക്കിൾ സവാരിയും
കൽപ്പറ്റ: തെക്കേവയനാട്ടിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററിൽ സന്ദർശകരുടെ തിരക്ക് വർധിച്ചു. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുറുവ, ചെന്പ്രമല, മീൻമുട്ടി, ബാണാസുരമല വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടച്ചതിനുശേഷം പൂക്കോട് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ 20 ശതമാനത്തിനടുത്ത് വർധനയുണ്ടായതായി ടൂറിസം സെന്റർ മാനേജർ എം.എസ്. ദിനേശ് പറഞ്ഞു. നൈസർഗിക തടാകവും പ്രകൃതിസൗന്ദര്യവുമാണ് പൂക്കോട് സെന്ററിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്. സെന്ററിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിൾ സവാരിക്കും പുതുതായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തടാകത്തിനു ചുറ്റുമായി നിർമിച്ച രണ്ടു കിലോമീറ്റർ നടപ്പാതയിൽ 1,750 മീറ്ററിലാണ് സൈക്കിൾ സവാരി അനുവദിക്കുന്നത്. 50 രൂപ ഫീസ് നൽകിയാൽ 20 മിനിറ്റ് തടാകതീരത്തു സൈക്കിളിൽ ചുറ്റിയടിക്കാം. 15 സൈക്കിളുകളാണ് സെന്ററിലുള്ളത്.…
Read Moreമത്സ്യവില കുതിക്കുന്നു; മത്തിയുടെ വില 200 ,കോര 220-250, നത്തോലി 160-180
കോഴിക്കോട്: മത്സ്യ വിപണിയില്‍ വില കുതിച്ചുയരുന്നു. കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യതക്കുറവും അനധികൃത ട്രോളിംഗുമാണ് മത്സ്യം കുറയാനും വിപണിയില്‍ വില കുതിച്ചുയരാനും കാരണം. കഴിഞ്ഞ ദിവസം കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 200 രൂപയാണ് മത്തിയുടെ വില. നാട്ടിന് പുറത്തെ ചില്ലറ വില്‍പ്പനക്കാരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഗ്രാമീണ മേഖലയില്‍ വില ഇതിലും കൂടുതലാണ്. ചെറു മത്സ്യങ്ങളായ കോര 220-250, നത്തോലി 160-180, മാന്തള് 240-260, അയല 220-260 എന്നിങ്ങനെയാണ് വില. വലിയ മത്സ്യങ്ങളായ അയക്കൂറ 1000-1100, ആവോലി 600-800, പപ്പന്‍സ് 400-600 എന്നിങ്ങനെ നിരക്കുകളിലാണ് ഇപ്പോള്‍ വില ഈടാക്കുന്നത്. ചിലയിടങ്ങളില്‍ വില ഇതിനേക്കാള്‍ കൂടുതലായും വില്‍ക്കുന്നുണ്ട്. മത്സ്യത്തിനൊപ്പം കടുക്ക, എരുന്ത് എന്നിവയുടെ വിലയും വര്‍ധിച്ചു. അടുത്ത മാസം റമദാന് നോമ്പ് ആരംഭിക്കുന്നതിനാല്‍ വില ഇനിയും കൂടാനാണ് സാധ്യത. ആഴക്കടലില്‍ നിന്ന് പുറത്തേക്ക് കടന്ന് വലിയ ബോട്ടുകളാണ്…
Read Moreകൊച്ചിയില്‍ ഏതുനിമിഷവും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യന്വേഷണ റിപ്പോര്‍ട്ട്, ലങ്കയെ കുരുതിക്കളമാക്കിയ സഹ്രാന്‍ ഹാഷിമിന്റെ സംഘത്തിന്റെ അടുത്തലക്ഷ്യം കേരളം ഹോംസ്റ്റേകളും ഹോട്ടലുകളും അരിച്ചുപെറുക്കാന്‍ പോലീസ്
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്കി. ലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരുടെ അടുത്തലക്ഷ്യം കേരളമായിരിക്കാമെന്ന തരത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് കിട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശയപ്രചാരണത്തില്‍ സജീവമായിരുന്നു. ഈസ്റ്റര്‍ദിന സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്റെ സഹോദരങ്ങളും പിതാവും വെള്ളിയാഴ്ച കിഴക്കന്‍ ലങ്കയിലെ കല്മുന മേഖലയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കല്‍മുനയിലെ സമ്മന്‍തുറൈയിലെ ഭീകരതാവളം റെയ്ഡ് ചെയ്ത സൈന്യവുമായി ഭീകരര്‍…
Read Moreകാലാവസ്ഥാ മുന്നറിയിപ്പ്; മത്സ്യമേഖല നിശ്ചലം ; തൊഴിലാളികൾ പട്ടിണിയിൽ
കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാതായതോടെ തീരദേശം വറുതിയിൽ. നീണ്ടകര, ശക്തികുളങ്ങര, വാടി എന്നിവിടങ്ങളിൽ നിന്ന് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും കടലിൽ മീൻപിടിക്കാൻ കഴിഞ്ഞ ഒരാഴ്ചയായി പോകുന്നില്ല.ഇതുകാരണം വള്ളങ്ങളും ബോട്ടുകളും തീരത്ത് അടുപ്പിച്ചിട്ടിരിക്കയാണ്. ശക്തമായ കാറ്റും മഴയും മൂന്നുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ തീരദേശത്ത് മത്സ്യബന്ധനം മാത്രം ഉപജീവനമാക്കിയവരുടെ ജീവിതം ദുരിതപൂർണമാകും. അതേസമയം മുന്നറിയിപ്പുണ്ടെങ്കിലും ചിലരൊക്കെ അന്നന്നത്തെ അഷ്ടിക്ക് വകതേടി കടലിൽ പോകുന്നുണ്ട്. ഇവർക്ക് കാര്യമായ മത്സ്യം ലഭിക്കുന്നുമില്ല. മത്സ്യസന്പത്ത് കഴിഞ്ഞ ഏതാനും മാസമായി കുറഞ്ഞ് വരുന്നതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.പരന്പരാഗത മത്സ്യബന്ധന മേഖലയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. താന്നി, ഇരവിപുരം, പരവൂർ മുക്കം, പൊഴിക്കര, ചില്ലക്കൽ ഭാഗങ്ങളിൽ അഞ്ഞൂറിലധികം പരന്പരാഗത തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നുണ്ട്. ഫൈബർ മരത്തിലാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്. ഇവരിൽ നല്ലൊരു പങ്കും കഴിഞ്ഞ രണ്ടാഴ്ചയായി മത്സ്യബന്ധനത്തിന് പോകുന്നില്ല. കനത്ത മഴയും…
Read Moreഉപ്പുവെള്ളം കയറുന്നത് തടഞ്ഞു; മാരൂർതാഴംവയൽഹരിതാഭയിലേക്ക്
കരുനാഗപ്പള്ളി : കുലശേഖരപുരം പഞ്ചായത്തിലെ പ്രധാനപാടശേഖരങ്ങളിൽ ഒന്നായ മാരൂർ താഴം വയൽ വീണ്ടും പച്ചപ്പണിയുന്നു. 19, 22 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മാരൂർതാഴം പാടശേഖരം കഴിഞ്ഞ പത്ത് വർഷമായി തരിശായി കിടക്കുകയായിരുന്നു. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വീണ്ടും കൃഷിക്കായി പാടം തയാറാവുന്നത്.ടിഎസ് കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നതിനാൽ ഇവിടെ ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. 2008 ൽ നെൽകൃഷി ചെയ്തിരുന്നുവെങ്കിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി മുഴുവൻ നെല്ലും നശിച്ചുപോയി.ഇതോടെ നിരാശരായ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഉപ്പുവെള്ളം തടയുന്നതിനായി നാട്ടുകാർ നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. 2018ൽ മൈനർ ഇറിഗേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യത്തെവർക്കായി ഏകദേശം 58 ലക്ഷം രൂപ മുടക്കി ഷട്ടർ സ്ഥാപിച്ചു. ഇതോടെ ഉപ്പുവെള്ളം തടയാൻ കഴിഞ്ഞു.കഴിഞ്ഞ പ്രളയ സമയത്ത് ഷട്ടറുകൾ അടച്ചും…
Read Moreതൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ; പരാതിക്കാരേറുന്നു
അഞ്ചൽ : തൊഴിൽ പരിശീലന കേന്ദ്രങ്ങൾ അനുവദിപ്പിക്കാമെന്നും അതിലൂടെ തൊഴിലും നല്ല വരുമാനവും വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ രണ്ട് പേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം പുതുപ്പള്ളി സ്വദേശി വിഷ്ണു (28 ), അഞ്ചൽ സ്വദേശി പ്രദീപ് നമ്പൂതിരി (34 ) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചൽ സി .ഐ പി.ബി വിനോദ് കുമാർ ,എസ് ,ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.അഞ്ചലിൽ ഒരുവ്യാജ സ്ഥാപനത്തിന്റെപേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. നിരവധി പേരാണ് പരാതിയുമായി രംഗത്തുള്ളത്. പരാതിക്കരുടെ എണ്ണം കൂടുമെന്നാണ് പോലീസ് കരുതുന്നത്. ഓഫീസ് ജീവനക്കാരിയായ ബിന്ദു ഒളിവിലാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ യോഗാ,തയ്യൽ, ബ്യൂട്ടീഷൻ കോഴ്സുകൾ പഠിപ്പിക്കുന്ന സെന്ററുകൾ ആരംഭിച്ചാൽ ഗവ. ആനുകൂല്യങ്ങളും നല്ല ശമ്പളവും, നൽകുമെന്നും യോഗ കോഴ്സിന് രജിസ്ട്രേഷൻ ഫീസ്…
Read Moreഞെട്ടിക്കുന്ന ജിംനാസ്റ്റിക് പ്രകടനവുമായി സാനിയ അയ്യപ്പന്! ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകര്‍; ചിത്രം വൈറല്‍
ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയ താരമാണ് സാനിയ ഇയ്യപ്പന്‍. നേരത്തേ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ‘ചിന്നു’ എന്ന കഥാപാത്രമാണ് സാനിയയെ പ്രശസ്തയാക്കിയത്. പിന്നീട് പ്രേതം2, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും എത്തിയിരിക്കുകയാണ് സാനിയ. പക്ഷേ അത് സിനിമയില്‍ അല്ല, മറിച്ച് താരം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന് മുകളില്‍ ഒരു കാല് മുകളിലേക്ക് ഉയര്‍ത്തി രണ്ടു കൈകളും കുത്തി നില്ക്കുന്ന ചിത്രമാണ് സാനിയ പങ്കുവച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഏറെ അപകടം പിടിച്ച ഒരു പ്രകടനമാണ് താരം എന്തായാലും നടത്തിയിരിക്കുന്നത്. കണ്ടവരൊക്കെ ഈ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്.
Read Moreകുന്നത്തൂരിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: ആക്ഷൻ കൗൺസിൽരംഗത്ത്
കുന്നത്തൂർ:കുന്നത്തൂരിൽ വീടിന്റെ അടുക്കളയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കുന്നത്തൂർ പഞ്ചായത്തിലെ മാനാമ്പുഴ പുളിമൂട്ട് വിളയിൽ ഷിബു ചെറിയാ(45)നെ ഏപ്രിൽ ഒന്നിന് വൈകുന്നേരം ് ആറോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ട് മാസം മുമ്പാണ് ഖത്തറിൽ ജോലി ചെയ്തുവരുന്ന ചെങ്ങന്നൂർ സ്വദേശിയായ ആശയുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ചെറിയാന്റെ വിവാഹം നടന്നത്.ആശയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഷിബുവിനെ ഖത്തറിലേക്ക് ഈ മാസം കൊണ്ടു പോകുന്നതിനായി വിസിറ്റിംഗ് വിസയും ശരിയാക്കിയിരുന്നു.ഇതിനാൽ കുന്നത്തൂരിലെ വീട്ടിൽ ഷിബു ഒറ്റയ്ക്കാണ് കഴിഞ്ഞു വന്നത്.കഴിഞ്ഞ 31 ന് രാത്രി സഹോദരി ഫോണിൽ സംസാരിക്കവേ രാത്രി പത്തോടെ രണ്ടു പേർ തന്നെ കാണാനെത്തുമെന്ന് പറഞ്ഞ് ഷിബു…
Read More