തൊടുപുഴ: മലയോര ജനതയുടെ മനസിൽ ആശങ്കയുണർത്തിയ ഭൂ പ്രശ്നങ്ങൾക്കും വന്യജീവി ആക്രമണം മൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും നിർമാണ നിരോധനം മൂലം കുടിയേറ്റ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ കേരള പര്യടന പരിപാടിയുടെ ഭാഗമായി തൊടുപുഴ മാടപ്പറന്പിൽ റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ജനങ്ങൾ നേരിടുന്ന ഏറ്റവു രൂക്ഷമായ ഭൂ പ്രശ്നം പരിഹരിക്കുന്നതിന് 1964-ലെ 93ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ നടപടി തുടങ്ങിയതായും ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.കേരളം നടപ്പാക്കിയ ആർദ്രം, ഹരിതകേരളം, ശുചിത്വം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് മിഷൻ എന്നിവ ലോകശ്രദ്ധ നേടിയെടുത്തതായും അദ്ദേഹം പറഞ്ഞു. മന്ത്രി എം. എം. മണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എസ്.രാജേന്ദ്രൻ,…
Read MoreDay: January 26, 2021
പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വ്യാപകമാവുന്നു ! പതിനഞ്ചുകാരന് കാഴ്ച ഭാഗീകമായി നഷ്ടമായി;സംഭവം പെരുമ്പാവൂരില്‍…
കോവിഡ് ഭേദമായവര്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് വിവരം. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥയില്‍ കാഴ്ച നഷ്ടമാകുന്ന അവസ്ഥ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഡീന്‍ എന്ന പതിനഞ്ചുകാരന് കോവിഡാനന്തരം കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. ഇക്കഴിഞ്ഞ നവംബര്‍ ഇരുപതിന് കോവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുമെത്തി. പനിയോടെയെത്തിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ. കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ. പോസ്റ്റ്കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാജ്യത്ത് തന്നെ ദിനംപ്രതി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതോടെ ഇത് ഏറെ ജാഗ്രതയോടെ കാണേണ്ട ഒന്നാണ്.
Read Moreഇങ്ങനെയും ചില പോലീസുകാർ..! മുഖ്യമന്ത്രിയെ കാണാനെത്തിയ കോൺഗ്രസ് നേതാവിനെ നിലം തൊടിക്കാതെ തൂക്കിയെടുത്ത്കൊണ്ടുപോയി പോലീസ്; തൊടുപുഴയിൽ കണ്ട കാഴ്ചയിങ്ങനെ…
തൊടുപുഴ: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇന്നലെ തൊടുപുഴയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ സി.പി.മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷണിക്കപ്പെടാതെ പരിപാടിക്കെത്തിയെന്ന കാരണത്താലാണ് ഇദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.എന്നാൽ ജില്ലയിലെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എത്തിയതെന്നും അവിടെയുണ്ടായിരുന്ന നേതാക്കളോട് അനുമതി ചോദിച്ച ശേഷമാണ് അകത്ത് പ്രവേശിച്ചതെന്നും സി.പി മാത്യു പ്രതികരിച്ചു.തൊടുപുഴ മാടപ്പറന്പിൽ റിസോർട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് നടക്കുന്നതിനിടെ ഇവിടെയെത്തിയ സി.പി മാത്യു ഹാളിൽ കടന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തൊടുപുഴ സിഐ സുധീർ മനോഹർ ഇദ്ദേഹത്തെ പുറത്തേക്ക് വിളിപ്പിച്ചു. ഇതിനിടയിൽ സി.പി മാത്യു മാധ്യമപ്രവർത്തകരുമായി സംസാരിച്ചു. താൻ വരാനിടയായ സാഹചര്യം വിശദീകരിക്കുന്നതിനിടെ പൊലീസ് ഇദ്ദേഹത്തെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. മുട്ടം സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി പരിപാടി അവസാനിപ്പിച്ച് ജില്ലയിൽ നിന്നു…
Read Moreമരുമകളുടെ ദുരൂഹ മരണത്തിന് പിന്നാലെ അമ്മായിയമ്മയേയും തൂങ്ങി മരിച്ച നിലയിൽ; സംഭവിക്കുന്നതെന്തന്നറിയാതെ കല്ലമ്പലത്തെ നാട്ടുകാർ; മകളുടെ മരണത്തിലെ സത്യാവസ്ഥയറിയാൻ ആതിരയുടെ ബന്ധുക്കൾ
കൊല്ലം: കല്ലമ്പലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് അടുത്തുള്ള കോഴി ഫാമിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്യാമളയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുന്‍പാണ് ആതിരയെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തും കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. വര്‍ക്കല മുത്തന സ്വദേശി ശരത്തിനെയാണ് ആതിര വിവാഹം ചെയ്തത്. ആതിര കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു
Read Moreബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ 13കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി
ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ 13കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പിതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 27 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബച്ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ പരിശോധിച്ച് കൃത്യമായ വിവരങ്ങള്‍ നല്കാന് വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Read Moreട്രാക്ടറുകൾ ഓടിത്തുടങ്ങി..!കർഷകർ ഡൽഹിയിലേക്ക്; സിംഗുവിൽ പോലീസ് ബാരിക്കേഡുകളും ട്രക്കുകളും ഇടിച്ചുനീക്കിയാണ് മുന്നേറ്റം
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്ടർ റാലി ആരംഭിച്ചു. സിംഗു അതിർത്തിയിൽ പോലീസ് ബാരിക്കേഡുകൾ മറികടന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായാണ് റിപ്പോർട്ട്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പഞ്ചാബിന്റെ നേതൃത്വത്തിലാണ് റാലി.രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും റാലി നടത്താനായിരുന്നു അനുമതി. എന്നാൽ നിശ്ചയിച്ചിരുന്ന സമയത്തെക്കാൾ കർഷകർ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സിംഗുവിൽ ഒരു വിഭാഗം കർഷകർ പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ചുനീക്കി. പോലീസ് നിർത്തിയിട്ട ട്രക്കുകൾ കർഷകർ നീക്കുകയും ചെയ്തു. രാജ്യചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുന്നത്. റാലിയിൽ ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കർഷക സംഘടനകൾ അവകാശപ്പെടുന്നത്. പഞ്ചാബിൽ നിന്ന് കുതിരപ്പടയടക്കം റാലിയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകൾ ഒരേസമയം റാലി നടത്തുന്നത്.…
Read Moreഎന്റെ മകള്‍ എന്റെ അഭിമാനം… കെ.സുരേന്ദ്രനും മകളുമൊത്തുള്ള പോസ്റ്റിന് താഴെ അശ്ലീല കമന്റ്; അധിക്ഷേപിച്ചവർക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: ബാലികാ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ മോശം കമന്റിട്ടവർക്കെതിരെ കേസെടുത്തു. കോഴിക്കോട് മേപ്പയൂർ പോലീസാണ് കേസെടുത്തത്. എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് ദേശീയ ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന് മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ തുടർന്ന് അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത്. ഇയാള്‍ക്കെതിരെ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികൾ. സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രത്തോട് ഒരു ലക്ഷത്തിലധികം പേരാണ് പ്രതികരിച്ചത്. എണ്ണായിരത്തിലധികം കമന്റുകളും നിലവിൽ ചിത്രത്തിനുണ്ട്. ഏതാണ്ട് ആയിരത്തിലധികം പേര് ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഭൂരിഭാഗം പേരും ആശംസകളറിയിച്ചുകൊണ്ടാണ് കമന്റുകളിട്ടതെങ്കിലും അധിക്ഷേപ സ്വഭാവമുള്ള ഒട്ടേറെ കമന്റുകളും അതിലുണ്ടായിരുന്നു.
Read More