സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; നിലവിലെ നിയമങ്ങള്‍ക്ക് പല്ലും നഖവും ഇല്ലെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം വേണമെന്നും നിലവിലുള്ള നിയമങ്ങള്‍ക്ക് പല്ലും നഖവും ഇല്ലായെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കമ്മീഷന്‍ അദാലത്തിനോടനുബന്ധിച്ച് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കന്യാസ്ത്രീകള്‍ അടക്കമുള്ള സ്ത്രീകളെ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി അപമാനിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.അദാലത്തില്‍ 84 പരാതികൾ പരിഗണിച്ചതിൽ 23 പരാതികളില്‍ തീര്‍പ്പാക്കി. എട്ട് കേസുകള്‍ വിശദമായ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകള്‍ക്കു കൈമാറി. ബാക്കിയുള്ള കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

Read More

പത്തു തലയാ ഇവന് തനി രാവണന്‍ ! മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ എട്ടുവര്‍ഷമായി കൈപ്പറ്റി കൊച്ചുമകന്‍; ഒടുവില്‍ കുടുങ്ങി

എട്ടുവര്‍ഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ തന്ത്രപരമായി കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചു മകന്‍ ഒടുവില്‍ കുടുങ്ങി.അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്‌ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മയും കെ.എസ്.ഇ.ബി.യില്‍നിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്. പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെ.എസ്.ഇ.ബി. ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തുകയായിരുന്നു. കൊച്ചുമകനാണ് പെന്‍ഷന്‍ വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നെയ്യാറ്റിന്‍കര പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാള്‍ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി. വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.…

Read More

മുതലാളി പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞ് അകത്തു കയറും; പിന്നെ സ്ത്രീകളെ  കടന്ന് പിടിക്കും; സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി  അതിക്രമം നടത്തുന്ന മല്ലപ്പള്ളി രാജേഷ്  വീണ്ടും പിടിയിൽ

മൂവാറ്റുപുഴ: നഗരത്തിലെ ബ്യൂട്ടിപാർലറിൽ കയറി ജീവനക്കാരിയെ അപമാനിച്ചയാളെ പോലീസ് പിടികൂടി. ചങ്ങനാശേരി മല്ലപ്പള്ളി രാജേഷ് (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം . സ്ഥിരമായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ഉടമസ്ഥൻ പറഞ്ഞുവിട്ടയാളെന്ന് തെറ്റിധരിപ്പിച്ച ശേഷം സ്ത്രീകളെ കടന്നുപിടിക്കുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നതെന്നും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനിലുകളിലായി ഇത്തരത്തിൽ സ്ത്രീകളെ അപമാനിച്ചതിന് ഇയാൾക്കെതിരെ കേസുള്ളതാണെന്നും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് പറഞ്ഞു. കൂടാതെ സീരിയലിലും സിനിമയിലും മറ്റും അവസരം നൽകാമെന്ന് പറഞ്ഞ് നിരവധിയിടങ്ങളിൽ ഇയാൾ അതിക്രമം നടത്തിയിട്ടുണ്ട്. എസ്ഐ ജി. അനൂപിന്‍റെ നേതൃത്വത്തിൽ എഎസ്ഐ ഇ.ആർ. ഷിബു, സിപിഒ ബിജി മാത്യു എന്നിവരാണ് ഇയാളെ പിടികൂടിയത്.

Read More

എൽഡിഎഫും ബിജെപിയും വോട്ട് പിടിച്ചത് വർഗീയ ധ്രുവീകരണം നടത്തി;യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് എം.എം.ഹസൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്തുമുന്നണിയും ബിജെപിയും വർഗീയ ധ്രുവീകരണം നടത്തിയാണ് വോട്ടു പിടിച്ചതെന്ന് യുഡിഎഫ് കൺവീന‍ർ എം.എം.ഹസൻ. കേരള സ‍ർക്കാരിന്‍റെ അഴിമതിക്കെതിരെ രംഗത്തു വരും. സോളാ‍ർ കേസുകൾ സിബിഐക്ക് വിട്ടതിലൂടെ മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഉള്ള രഹസ്യ ബന്ധത്തിന്‍റെ അന്തർധാര വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ കെപിസിസി സംഘടിപ്പിക്കുന്ന എന്‍റെ ബൂത്ത് എന്‍റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.എം. ഹസൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ർബല്യമാണ്. സംഘടനാ ദ‍ൗർബല്യം മാറ്റാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. കോൺഗ്രസിൽ എല്ലാവരും നേതാക്കളാണ്. എന്നാൽ നേതാക്കൾ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലർത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകർന്നിട്ടില്ല. ജനകീയ കോടതിക്ക് മുന്നിലേക്കാണ് യുഡിഎഫ് പോവുന്നത്. സോളാ‍ർ കേസിൽ നിയമനടപടിക്ക് പാർട്ടിയില്ല.…

Read More

കല്ലേറ്, കണ്ണീർവാതകം, നഗരഹൃദയം സംഘർഷത്തിൽ; ഡൽഹിയിൽ പോലീസും കർഷകരും നേർക്കുനേർ;  ഒരു കർഷകന് ദാരുണാന്ത്യം

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തെ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷം 11ഓടെ റാലി നടത്താനായിരുന്നു അനുമതി. എന്നാൽ പത്തോടെ കർഷകർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ പലയിടത്തും റാലി പോലീസ് തടഞ്ഞു. ഇതോടെ പോലീസും കർഷകരും നിലയുറപ്പിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചത് വൻ സംഘഷത്തിന് കാരണമായി. സീമാപുരിയിൽ ലാത്തിവീശിയ പോലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. ദിൽഷാദ് ഗാർഡനിൽ മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ…

Read More

മകൾ അവനൊപ്പം പോയിക്കഴിഞ്ഞ് അഞ്ചാംമാസം എത്തിയത് അവളുടെ മരണ വാർത്ത; റ്റിഞ്ചു മൈക്കിളിന്‍റെ മരണത്തിൽ അന്വേഷണം വഴിമുട്ടിയതായി മാതാപിതാക്കൾ ‌

പത്തനംതിട്ട: കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ റ്റിഞ്ചു മൈക്കിളിന്‍റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വഴിമുട്ടിയതായി മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.‌കുളത്തൂർ സ്വദേശിയുമായി 2017 മേയ് എട്ടിന് റ്റിഞ്ചുവിന്‍റെ വിവാഹം കഴിഞ്ഞിരുന്നതാണ്. എന്നാൽ കോട്ടാങ്ങൽ സ്വദേശിയായ റ്റിജിൻ ജോസഫ് റ്റിഞ്ചുവിനെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും 2019 ജൂലൈ ഒന്പതിന് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് റ്റിജിൻ. ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതാണ്. അഞ്ചുമാസത്തോളം റ്റിജിന്‍റെ വീട്ടിൽ കഴിഞ്ഞ റ്റിഞ്ചു ഇക്കാലയളവിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. പുഷ്പഗിരി ആശുപത്രിയിൽ നഴ്സുമായിരുന്നു. 2019 ഡിസംബർ 15നു റ്റിഞ്ചു തൂങ്ങിമരിച്ചുവെന്ന വാർത്തയാണ് തങ്ങൾ കേൾക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. പെരുന്പെട്ടി പോലീസിൽ തങ്ങൾ നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് പിതാവ് മൈക്കിൾ പറഞ്ഞു. കേസ് അന്വേഷിച്ച പോലീസ് സബ് ഇൻസ്പെക്ടറെ ആരോപണ വിധേയനായ ആളെ ഉപദ്രവിച്ചുവെന്ന…

Read More

കാണുന്ന എല്ലാവരും ചോദിക്കും മോഹന്‍ലാലുമായുള്ള പ്രശ്‌നമെന്തെന്ന് ! ഇതിനു കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് കലൂര്‍ ഡെന്നീസ്…

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തൂലികയിലൂടെ ജന്മം നല്‍കിയ ആളാണ് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നീസ് മലയാളികള്‍ക്ക് സുപരിചിതനാണ്. ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള തന്റെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. എന്തുകൊണ്ട് മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനു വേണ്ടി അധികം രചനകള്‍ നടത്തിയിട്ടില്ല എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം. എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നു. താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി താന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ എന്നും എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ഒന്നാണ് നമ്മള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനുവേണ്ടി…

Read More

മാനം കറുക്കുമ്പോൾ ഇനി ആധിവേണ്ട..! വാർത്ത തുണയായി, അടച്ചുറപ്പുള്ള വീട് നല്കാൻ സുമനസുകൾ എത്തി;  റോസമ്മയ്ക്കും മക്കൾക്കുംസ്വപ്നഭവനം യാഥാർഥ്യമാകും

  എടത്വ: ആകാശത്ത് കാർമേഘം ഉരുണ്ടുകൂടുന്പോൾ വീട്ടമ്മയ്ക്കും മക്കൾക്കും ഇനി ആധി ഉണ്ടാകേണ്ട. ദീപിക വാർത്ത തുണയായതോടെ വിധവയായ റോസമ്മയ്ക്കും മക്കൾക്കും സ്വപ്നഭവനം യാഥാർഥ്യമാകും. അടച്ചുറപ്പുള്ള വീട് നല്കാൻ സുമനസുകൾ എത്തിയപ്പോൾ വീട്ടമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു. ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സൗഹൃദവേദി പ്രവർത്തകർ വാർത്ത അറിഞ്ഞു ചോർന്നൊലിക്കുന്ന വീടിന്‍റെ മേൽക്കൂര നന്നാക്കി കൊടുക്കാൻ വീട്ടിൽ എത്തി നില്ക്കുന്പോളാണ് ദൈവനിശ്ചയമെന്നോണം വികാസവാണി ഡയറക്ടറും നൂറനാട് സെന്‍റ് ജോണ്‍സ് ആശ്രമ അംഗവുമായ ഫാ. സിറിയക് തുണ്ടിയിൽ വീട്ടിലേക്ക് എത്തുന്നത്. തലവടി പഞ്ചായത്ത് 12-ാം വാർഡിൽ വിരുപ്പിൽ റോസമ്മയുടെ വീടിന്‍റെ അവസ്ഥ ഇന്നലെ രാവിലെ ദീപികയിൽ നിന്ന് വായിച്ചശേഷം ഫാ. സിറിയക് തുണ്ടിയിൽ ദീപിക ഓഫീസിൽ വിളിച്ചു തിരക്കി വിലാസമെടുത്ത് സ്ഥലത്തെത്തുകയായിരുന്നു. അച്ചനെത്തിയതോടെ സൗഹൃദ വേദി പ്രവർത്തകർ അതുവരെയുള്ള ആലോചനകൾക്കെല്ലാം മാറ്റം വരുത്തുകയായിരുന്നു. ഫാ.…

Read More

കേരളാ പോലീസിനും നാടിനും അഭിമാനിക്കാം… കയറിക്കിടക്കാൻ ഒരു തുണ്ടുഭമിക്കായ് അപേക്ഷയുമായെത്തിയ കുട്ടിപ്പോലീസിന് ഭൂമി നൽകി എഎസ്ഐ

കായംകുളം: സ്വന്തമായി വീട് നിർമിക്കാൻ ഭൂമിയില്ലാതെ പ്രയാസപ്പെട്ട സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന് വീട് നിർമിക്കാൻ ഭൂമി ദാനം ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍റെ മാതൃക. കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹാരിസാണ് തന്‍റെ ഭൂമിയുടെ ഒരു ഭാഗം ഭൂരഹിതനായ കുട്ടിപ്പോലീസിന് പകുത്തുനൽകി കേരളാ പോലീസിനും നാടിനും അഭിമാനമായത്. കായംകുളംബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുമായ രാഹുൽ തനിക്കു വീടുവയ്ക്കാൻ ഒരു തുണ്ട് ഭൂമിവേണമെന്ന അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെയും ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചു. അപേക്ഷ പരിഗണിച്ച ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ഭൂമി കണ്ടെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശം കായംകുളം ഡിവൈഎസ്പി അലക്സ് ബേബിക്കും സിഐ മുഹമ്മദ് ഷാഫിക്കും നൽകി. ഈ വിവരമറിഞ്ഞ കായംകുളം സ്റ്റേഷനിലെ എഎസ്ഐയും, ജനമൈത്രിയുടെ ചുമതലക്കാരനുമായ ഹാരിസ് തന്‍റെ വള്ളികുന്നത്തെ ഭൂമിയിൽ നിന്നും അഞ്ചുസെന്‍റ് വസ്തു…

Read More

രണ്ട് മണിക്കൂറെങ്കിലും ജോലി വേണം, രണ്ടുപേർക്ക് ജോലി നൽകണം ..! കാർഷിക ജോലികൾക്കു മണിക്കൂർ അടിസ്ഥാനത്തിൽ വേതനവുമായി കൂട്ടായ്മ…

മേലുകാവ്: കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമത്തിനു പരിഹാരമായി പുതിയൊരു തൊഴിൽ സംസ്കാരത്തിനു രൂപം നൽകുകയാണ് മേലുകാവ് പഞ്ചായത്തിലെ പയസ്മൗണ്ട് വാട്സാപ്പ് കൂട്ടായ്മ. കാർഷിക മേഖലകളിലെ ജോലികൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം എന്ന ആശയത്തിനാണ് ഈ കൂട്ടായ്മ രൂപം നൽകിയത്. കോളജ് വിദ്യാർഥികളും കൂട്ടായ്മയിലെ അംഗങ്ങളാണ്. പയ്സ്മൗണ്ട് സ്വദേശിയായ ഹൈക്കോടതി അഡ്വേക്കറ്റ് ഫ്രിൻസോ കല്ലക്കാവുങ്കലിന്‍റെ നേതൃത്വത്തിൽ നാല് വർഷം മുന്പ് ആരംഭിച്ച പയസ്മൗണ്ട് വാട്സാപ് കൂട്ടായ്മയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. റബർക്കുഴി, വാഴക്കുഴി നിർമാണം, കുരുമുളക്, കാപ്പിക്കുരു ശേഖരണം, വാഴ പിരിച്ചുവയ്ക്കൽ, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ടിവയ്ക്കൽ, വീടും പരിസരവും വൃത്തിയാക്കൽ, തോട്ടത്തിലെ കാട് തെളിക്കൽ തുടങ്ങിയ ഏതു ജോലിക്കും കർഷകസേന അംഗങ്ങൾ തയാറാണ്. വാട്സാപ് കൂട്ടായ്മയിലെ വിദ്യാർഥികളായ ചിലർ ഫ്രിൻസോയോട് പാർട്ട്ടൈം ജോലി ചെയ്യാൻ തയാറാണെന്ന് പറഞ്ഞിരുന്നു. അതേസമയം തന്നെ കാർഷിക തൊഴിലാളികളെ കിട്ടാനില്ലെന്ന് കർഷകരും പറഞ്ഞു. ഈ…

Read More