ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തറത്തിട്ടും അരിശം തീരാതെ ശരീരത്തിലൂടെ പലതവണ കാർ കയറ്റി കൊന്ന യുവഡോക്ടർ അറസ്റ്റിൽ. ചെന്നൈ നഗരത്തിലാണ് സംഭവം. ദിണ്ടിവനം സ്വദേശിയായ ഡോ. ഗോകുൽ കുമാറാണ് (35) ഭാര്യ കീർത്തന(28)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലിചെയ്യുന്ന കീർത്തനയെ മൂന്നുവർഷം മുന്‍പാണ് ഡോക്ടർ വിവാഹം കഴിച്ചത്. പോതേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഗോകുൽകുമാർ ലോക്ക്ഡൗണിനു ശേഷം ജോലിക്കു പോയിരുന്നില്ല. ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നെന്ന് അയർക്കാർ പറയുന്നു. അടുത്തയിടെ ഇവർ മേൽ മർവത്തൂരിലെ കീർത്തനയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ വീട്ടുകാർ വിവാഹമോചന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നെന്ന് പറയുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് വാണ്ടും വാക്കേറ്റമുണ്ടായത്. തുടർന്ന് അടുക്കളയിൽനിന്ന് കറിക്കത്തിയുമായി എത്തിയ ഗോകുൽ കീർത്തനയുടെ കഴുത്തു മുറിച്ചു. ബഹളംകേട്ടെത്തിയ മാതാപിതാക്കളെയും ആക്രമിച്ചു. കീർത്തനയുടെ…
Read MoreDay: February 22, 2021
മതവിശ്വാസവും അവിശ്വാസവും തെരഞ്ഞെടുപ്പില്‍ വിഷയമല്ലെന്ന് എം.വി. ഗോവിന്ദൻ
പത്തനംതിട്ട: വിശ്വാസികള്‍ക്ക് ഒരു തരത്തിലും തടസമുണ്ടാക്കുകയെന്നത് എല്‍ഡിഎഫ് നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്. പത്തനംതിട്ടയില്‍ വികസന മുന്നേറ്റ ജാഥയ്ക്കു നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ വിശ്വാസ കാര്യത്തിലും അതായിരുന്നു സര്‍ക്കാരിന്റെ നയം. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ പേരില്‍ ഏറെ പ്രശ്നങ്ങളുണ്ടായ നാടായതു കൊണ്ടാണ് പത്തനംതിട്ടയില്‍ ഇതു പറയുന്നതെന്ന് ഗോവിന്ദന് പറഞ്ഞു വിശ്വാസത്തിനും അവിശ്വാസത്തിനും ഇടമുള്ള നാടാണിത്. എല്ലാവര്ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. പെട്രോളിന്റെയും ഗ്യാസിന്റെയും വില കുതിച്ചുയരുമ്പോള്‍ മതവിശ്വാസവും അവിശ്വാസവുമല്ല ഞങ്ങള്‍ പരിഗണിക്കുന്ന വിഷയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എംപിയുടെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് വന്‍സ്വീകരണമാണ് രാത്രിയില്‍ പത്തനംതിട്ടയില്‍ നല്‍കിയത്. ജാഥാംഗങ്ങളായ തോമസ് ചാഴിക്കാടന് എംപി, വര്‍ക്കല ബി. രവികുമാര്‍, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രന്‍പിള്ള, എം.വി. മാണി, ഷാജി കാടമല, ജോര്‍ജ് സെബാസ്റ്റിയന്…
Read Moreമോഷണകലയിലെ വിദഗ്ധൻ; അടിച്ചു മാറ്റാത്തതായി ഒന്നുമില്ല; മോഷ്ടാവിന്റെ ഒളിയിടം കണ്ട് ഞെട്ടി പോലീസ് ; പോലീസിനെ കണ്ടപ്പോൾ നഗ് നനായി ഓടി തിരുവല്ലം ഉണ്ണി….
കാട്ടാക്കട : ടാബുകൾ , നാണയത്തുട്ടുകൾ, മൊബൈൽ ഫോൺ കാർ സ്റ്റീരിയോ, ടയറുകൾ, ബാറ്ററി, ഇൻവേർട്ടർ, സ്റ്റേഷനറി ഫാൻസി ഉത്പന്നങ്ങൾ, എയർ ഹോൺ, ഉരുളി, വിളക്ക്,പാൻ, നാലു പാചകവാതക സിലിണ്ടറുകൾ, ചെരുപ്പുകൾ, ടേപ് റിക്കോർഡർ തുടങ്ങി നിരവധി ഇനങ്ങൾ. കൂടാതെ മാവേലിസ്റ്റോറുകളിൽ വിൽപ്പനയ്ക്കുള്ള കിലോക്കണക്കിന് ഉഴുന്നും മറ്റു ഭക്ഷ്യ വസ്തുക്കളും കിടക്കപ്പായയും മെത്തകളും …കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയ മോഷണമുതലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പോലീസും. ലക്ഷക്കണക്കിന് രൂപയുടെഈ മോഷണസാധനങ്ങൾക്കൊപ്പമാണ് ഉണ്ണി ഒളിച്ചുതാമസിച്ചിരുന്നത്. മോഷണകലയിലെ വിദഗ്ധൻനിരവധി മോഷണക്കേസുകളിലെ പ്രതി തിരുവല്ലം മേനിലം കീഴേപാലറകുന്ന് ഉണ്ണികൃഷ്ണൻ എന്ന തിരുവല്ലം ഉണ്ണി (48) യെ സാഹസികമായിട്ടാണ് ഇന്നലെ പിടികൂടിയത്. കാട്ടാക്കടയ്ക്ക് അടുത്ത് കരിയംകോട് പാറാംകുഴി ഒളിത്താവളത്തിൽ നിന്നാണ് നാട്ടുകാരും ഷാഡോ പോലീസും ചേർന്ന് പിടികൂടി പോലീസിന് കൈമാറിയത്. കാട്ടാക്കട ഡിവൈഎസ്പി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന…
Read Moreഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ശ്രീധരന്റെ മരുമകൻ വീണ്ടും വാർത്തകളിൽ;ബിഗ് ബാസ്കറ്റ് സ്ഥാപകൻ വാർത്തയാകുന്നതിന്റെ കാരണം ഞെട്ടിക്കുന്നത്…
കോട്ടയം: ഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ മരുമകൻ വീണ്ടും വാർത്തകളിൽ നിറയുന്നു; 13,000 കോടി മൂല്യമുള്ള ബിഗ് ബാസ്കറ്റ് എന്ന ഒാൺലൈൻ ഗ്രോസറി സ്റ്റോറിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ഇ. ശ്രീധരന്റെ മരുമകൻ ഹരി മേനോൻ.ശ്രീധരന്റെ മകൾ ശാന്തി മേനോനെയാണ് ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ബിഗ് ബാസ്കറ്റുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2020 ഒക്ടോബറിൽ ബിഗ് ബാസ്കറ്റ് വലിയൊരു വിവാദത്തിൽ അകപ്പെട്ടിരുന്നു. ഡാറ്റ ചോർത്തൽ വിവാദത്തിലാണ് ബിഗ് ബാസ്കറ്റ് ഉൾപ്പെട്ടത്. രണ്ടു കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനയ്ക്കായി പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ബിഗ് ബാസ്കറ്റിനെതിരേ ആരോപണം ഉയർന്നത്. കസ്റ്റമർമാരുടെ ഇ മെയിൽ, ഐഡി വിവരങ്ങൾ, ഐപി അഡ്രസ് തുടങ്ങിയവ ചോർന്നെന്നായിരുന്നു വിവാദം. ഇതിനെതിരേ അന്വേഷണവും നടന്നിരുന്നു. ഇതിനിടെ, ബിഗ് ബാസ്കറ്റിന്റെ 68 ശതമാനം ഒാഹരികൾ…
Read Moreഫുട്ബോൾ ടീം പോരാ, കൗരവപ്പട വേണം..! എട്ടു ലക്ഷം പൗണ്ട് ചെലവാക്കി, വാടക ഗർഭധാരണത്തിലൂടെ 100 കുട്ടികളെ നേടാൻ റഷ്യൻ ദമ്പതികൾ
കുട്ടികളില്ലാത്തവർ ശാസ്ത്രീയ മാർഗങ്ങളിലൂടെ കുട്ടികളെ നേടുന്ന വഴികൾ ലോകമെന്പാടും പരീക്ഷിക്കപ്പെടുന്നുണ്ട്.എന്നാൽ, നിലവിൽ പതിനൊന്നു കുട്ടികളുള്ള ദന്പതികൾ വീണ്ടും അതിനു തുനിഞ്ഞാലോ. അങ്ങനെയൊരു വാർത്തയാണ് റഷ്യയിൽനിന്നു വരുന്നത്. അന്പത്താറുകാരൻ ഗാലിപ് ഓസ്റ്റർക്കും ഇരുപത്തിമൂന്നുകാരി ക്രിസ്റ്റീന ഓസ്റ്റർക്കും ഇപ്പോൾ കുട്ടികൾ പതിനൊന്ന്. ഒരു ഫുട്ബോൾ ടീമിനുള്ള ആളുണ്ടല്ലോ എന്നു വലിയ കുടുംബങ്ങളെ പരാമർശിച്ച് അതിശയോക്തി കലർത്തി പലരും പറയാറുണ്ടല്ലോ. ഇവരുടെ കാര്യത്തിൽ അതു സത്യമായിരിക്കുന്നു. പക്ഷേ, പതിനൊന്നുപോരാ നൂറ്റഞ്ചു വേണമെന്ന് ഇരുവർക്കും മോഹം. മിനിമം നൂറെങ്കിലും തികയ്ക്കണമത്രേ! മോഹം കൊണ്ടാൽ…പിന്നെ പറയേണ്ടല്ലോ. ഗാലിപ് ലക്ഷാധിപതിയായ ബിസിനസുകാരൻ. കാശൊന്നും പ്രശ്നമേയല്ല. ഗാലിപും ക്രിസ്റ്റീനയും എന്തിനും തയാർ. വാടക ഗർഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കാനാണ് ദന്പതികളുടെ പരിപാടി. അതിനായി 8 ലക്ഷം പൗണ്ട് ചെലവാക്കാനുമൊരുക്കം. പതിനൊന്നിൽ പത്തുംനിലവിലെ 11 കുട്ടികളിൽ പത്തും വാടക ഗർഭധാരണത്തിലൂടെ പിറന്നവരാണ് എന്നതു വാർത്തയിലെ മറ്റൊരു കൗതുകം. ആറു വർഷം…
Read Moreഫൈഫ് സ്റ്റാർ ജയിൽ വാസം..! ശമ്പളത്തേക്കാൾ കൃത്യതയോടെ സമ്മാനങ്ങൾ; ശോഭരാജിന്റെ ആഡംബര ജയിൽ ജീവിതത്തോടു കണ്ണടച്ചു ജീവനക്കാർ
പന്ത്രണ്ടോളം വിദേശികളെ ക്രൂരമായി കൊന്നുതള്ളിയ കൊലപാതകി ഒരു കാലത്തു തീഹാർ ജയിൽ പോലും അടക്കി വാഴുകയായിരുന്നു. ജയിൽ ജീവനക്കാരെ സുഹൃത്തുക്കളാക്കിയും കൈമടക്ക് നൽകിയും അതിൽ വീഴാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് ശോഭരാജ് ഈ സൗഭാഗ്യങ്ങൾ അനുഭവിച്ചത്. ശന്പളത്തേക്കാൾ കൃത്യതയോടെ സമ്മാനങ്ങൾ എത്തിത്തുടങ്ങിയതോടെ ഉദ്യോഗസ്ഥരും ശോഭരാജിന്റെ ആഡംബര ജയിൽ ജീവിതത്തോടു കണ്ണടച്ചു. ” കുറ്റവാളികൾ തിങ്ങിപ്പാർക്കുന്ന ജയിലിൽ എനിക്കു സ്വന്തമായൊരു മുറിയും ടിവിയും ഉണ്ടായിരുന്നു. കൂടാതെ എന്റെ അഭിഭാഷകൻ വഴി പതിവായി എനിക്കു വരുന്ന കത്തുകളും പരിശോധിക്കുമായിരുന്നു.’- ഒരു അഭിമുഖത്തിൽ ജയിൽ വാസത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു ശോഭരാജിന്റെ പ്രതികരണം. ജയിൽ പാചകക്കാരനുംജയിൽ ശിക്ഷ അനുഭവിച്ചിരുന്ന കാലത്തു ചാൾസ് ശോഭരാജ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങളെക്കുറിച്ചും അതിനായി അയാൾ പ്രയോഗിച്ചിരുന്ന തന്ത്രങ്ങളെക്കുറിച്ചും തിഹാർ ജയിൽ ഡെപ്യുട്ടി സുപ്രണ്ടായിരുന്ന സുനിൽ ഗുപ്ത ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു സ്റ്റുഡിയോ അപാർട്മെന്റിന് സമാനമായ സൗകര്യങ്ങളോടു കൂടിയ…
Read Moreട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികളെ ലോറി ഇടിച്ചു തറിപ്പിച്ചു; 3 പേർക്ക് പരിക്ക്
മാവേലിക്കര: കോഴി കയറ്റി വന്ന ലോറി ഇടിച്ച് തെറിപ്പിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പല്ലാരിമംഗലം സ്വദേശികളായ ആർദ്ര (17), അഭിനവ് (16), ആരോമൽ (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പല്ലാരിമംഗലം ഗുരുമന്ദിരം ജംഗ്ഷന് സമീപമായിരുന്നു അപകടം.രണ്ടാംകുറ്റിയിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. വാഹനത്തേ മറികടന്നു വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി മുന്നിൽ പോകുകയായിരുന്ന ആദ്രയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ഇടത് വശത്തേക്ക് മറിഞ്ഞ് വീണതിനാൽ ദുരന്തം ഒഴിവായി. ആദ്രയുടെ പിന്നാലെ വരികയായിരുന്ന അഭിനവും ആരോമലും മറിഞ്ഞുവീണ ആദ്രയുടെ സൈക്കിളിൽ ഇടിച്ച് മറിഞ്ഞുവീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ആദ്രയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ അഭിനവും നടുവിന് പരിക്കേറ്റ ആരോമലും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദ്ര. അഭിനവ്…
Read Moreജോലിവാഗ്ദാനം ചെയ്തു തട്ടിച്ചത് കോടികൾ; യുവാവിന്റെ വീടിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ച് തട്ടിപ്പിനിരയായവർ
തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയ യുവാവിന്റെ വീടിന് മുമ്പില്‍ തട്ടിപ്പിനിരയായവരുടെയും കുടുംബാംഗങ്ങളുടെയും പ്രതിക്ഷേധം. കടപ്ര സൈക്കിള്‍മുക്ക് മൂന്നാം കുരിശിന് സമീപം കിഴക്കേ തേവര്‍കുഴിയില്‍ വീട്ടില്‍ അജിന് ജോര്‍ജിന്റെ വീടിനു മുമ്പിലാണ് തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്. ദുബായിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഉദ്യോഗാര്‍ഥികള്‍ അടക്കമുള്ളവരില്‍ അജിന് പണം തട്ടിയതായി പറയുന്നത്. അറുപതോളം പേര് അജിന്റെ തട്ടിപ്പിന് ഇരകളായതാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ ആലപ്പുഴയിലെ നെടുമുടി, പെരുമ്പാവൂര്‍, പുളിക്കീഴ്, കോട്ടയം കിഴക്കുംഭാഗം, തൃശൂര്‍ പഴയന്നൂര്‍ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചനാക്കുറ്റമടക്കം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 50000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ നഷ്ടമായവരാണ് തട്ടിപ്പില്‍ ഇരയായവരില്‍ ഏറെയും.വ്യാജ വീസ നല്കി കബളിപ്പിച്ചതായും തട്ടിപ്പിനരയായവരില്…
Read Moreകോന്നിയിലെ കോൺഗ്രസ് സ്ഥാനാർഥി; എ ഗ്രൂപ്പ് നേതാക്കൾക്കെതിരേ ഐ ഗ്രൂപ്പിന്റെ പരാതി; ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം പൊതുതിരഞ്ഞെടുപ്പിലും തലപൊക്കുന്നു…
പത്തനംതിട്ട: കോന്നി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ഐ ഗ്രൂപ്പ് കെപിസിസിക്കും എഐസിസിക്കും പരാതി അയച്ചു. നേരത്തെ കോന്നിയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ എ ഗ്രൂപ്പ് കെപിസിസിക്കു പരാതി നല്‍കിയിരുന്നു. കോന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അടൂര്‍ പ്രകാശിന്റെ ഇടപെടല്‍ വേണ്ടെന്നും റോബിന് പീറ്റര്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുണ്ടായ പ്രതികരണം പാര്‍ട്ടി മര്യാദകളുടെ ലംഘനമാണെന്നുമാണ് എ ഗ്രൂപ്പിന്റെ വാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചാനലുകള്‍ക്ക് മുമ്പില്‍ പരസ്യ പ്രതികരണം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എം.എസ്. പ്രകാശ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഐ ഗ്രൂപ്പ് രംഗത്തെത്തിയത്. അടൂർ പ്രകാശിനെ അവഗണിച്ചത്കോന്നിയില് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിന്…
Read Moreഅവര്‍ കമ്പെയ്ന്‍ സ്റ്റഡി എന്ന പേരില്‍ വിളിച്ചു വരുത്തി നേരം വെളുക്കുവോളം എന്നെ ഉപയോഗിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹെയ്ദി സാദിയ…
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ വ്യക്തിയാണ് ഹെയ്ദി സാദിയ. ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഹെയ്ദിയുടെ ഈ നേട്ടം. ഗുരുവായൂര്‍ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം. ഹെയ്ദി സാദിയ ഇപ്പോള്‍ കൈരളി ടിവി നെറ്റ്വര്ക്കില് കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറായി ആണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളോളം തെരുവുകളില്‍ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാന്‍ വീട് വിട്ട് ഓടി പോകേണ്ടി വന്നു. തടസ്സങ്ങള്‍ക്കു മുമ്പില്‍ തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഹെയ്ദിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ജീവിതത്തില്‍ വെല്ലു വിളികള്‍ നേരിടുന്ന എല്ലാവര്ക്കും ഒരു പ്രചോദനം…
Read More