എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട ആളും ! മോഹന്‍ലാലിനെക്കുറിച്ച് എസ്തര്‍ പറയുന്നതിങ്ങനെ…

ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച എസ്തര്‍ അനില്‍ ദൃശ്യം-2വിലും അനുമോളായി എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തര്‍ എസ്തറിന്റെ കുറിപ്പ്… ”സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാന്‍ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാല്‍ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന്‍ അടുത്തുവരും. ഒരിക്കല്‍ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അന്‍സിബയും…

Read More

കോട്ടയത്ത് വേനൽ കടുത്തു; വ്യാപക തീപിടിത്തം നിത്യസംഭവമാകുന്നു; പകൽതാപനില 39 ഡിഗ്രിയിലേക്ക് കുതിക്കുന്നു

കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം നിത്യസംഭവമാകുന്നു. ഇന്നലെ കോട്ടയം നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ തീപിടുത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 1.45-ന് കോട്ടയം ആയുർവേദ ആശുപത്രിക്കു പുറകിലെ മുനിസിപ്പൽ ക്വാർട്ടേഴ്സിനു സമീപം കൂട്ടിയിട്ട ഉണക്ക വിറകുകൾക്കു തീപിടിച്ചു. ഉണങ്ങിയ പുല്ലിലേക്കും ക്വാട്ടേഴ്സിന്‍റെ ജനാലയിലേക്കും തീ പടർന്നു. കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി 10 മിനിട്ടുള്ളിൽ തീ അണച്ചു. ഉച്ചകഴിഞ്ഞു 2.40-ന് പുതുപ്പള്ളി പെരുങ്കാവ് ഒറ്റപ്ലാക്കൽ ജോജിയുടെ റബർ തോട്ടത്തിലെ ഉണക്കപ്പുല്ലിനും തീപിടിച്ചു. അര മണിക്കൂറെടുത്താണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണച്ചത്. വൈകുന്നേരം 6.20-ന് ലോഗോസ് ജംഗ്ഷനു സമീപവും രാത്രി 7.10-ന് കോഴിച്ചന്ത ഭാഗത്ത് ഈരയിൽക്കടവ് തന്പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ചപ്പുചവറുകൾക്ക് തീപിടിച്ചിരുന്നു. കഠിന വേനലാണ് തീ പിടിത്തമുണ്ടാകാൻ പ്രധാന കാരണമാകുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും പകൽതാപനില 36 ഡിഗ്രിവരെയാണ്. ഫെബ്രുവരിയുടെ തുടക്കം മുതൽ 34 ഡിഗ്രിക്കു മുകളിലാണ് പകൽചൂട്. ഒരാഴ്ചയായി 35…

Read More

അങ്ങനെയങ്ങ് വിളമ്പേണ്ട!; വേതനത്തെ ചൊല്ലി തർക്കം;  സൊമാറ്റോ ജീവനക്കാർ പണിമുടക്കിലേക്ക്

കോട്ടയം: ഓണ്‍ലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം സൊമാറ്റോയിലെ തൊഴിലാളികൾ സമരത്തിൽ. വേതനവുമായി ബന്ധപ്പെട്ടു തൊഴിലാളികളും കന്പനിയും തമ്മിലുണ്ടായ തർക്കമാണ് സമരത്തിലേക്ക് എത്തിച്ചത്. ഓൾ കേരള സൊമാറ്റ റൈഡേഴ്സ് അസോസിയേഷൻ കോട്ടയം യൂണിറ്റ് മാത്രമാണ് ഇപ്പോൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്നു വ്യക്തമായ തീരുമാനം കന്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം സമരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കന്പനി അധികൃതരുടെ ഭീഷണിയെന്നും തൊഴിലാളികൾ ആരോപിച്ചു. ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താലും പെട്രോൾ ചെലവ് കഴിഞ്ഞു 400 മുതൽ 450 രൂപ വരെയാണ് ഒരാൾക്ക് ലഭിക്കുന്നത്. ഒരേ റൂട്ടിൽ ഒന്നിലധികം ഡെലിവറികൾ ലഭിച്ചാലും മുന്പുണ്ടായിരുന്ന വേതനം ഇപ്പോൾ ലഭിക്കുന്നില്ല. ദിനം പ്രതി കൂടുന്ന ഇന്ധനച്ചെലവു പരിഗണിക്കുന്പോൾ വിതരണത്തിനിറങ്ങുന്നത് ലാഭകരമല്ല. ശന്പളം കൂട്ടണമെന്ന് ആവശ്യപ്പെടുന്പോൾ കന്പനി മെച്ചപ്പെട്ടിട്ടു…

Read More

നാലുമണിക്കാറ്റിൽ ബൈക്ക് മറിഞ്ഞ് സംഭവം; യുവാവിന്‍റെ മരണത്തിൽ ദുരൂഹത

തിരുവഞ്ചൂർ: മണർകാട് നാലുമണിക്കാറ്റിൽ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. തുരുത്തിപ്പറന്പിൽ (കിഴക്കേടത്ത്) കെ.സി. ഏബ്രഹാമിന്‍റെ മകൻ ജിബിൻ ഏബ്രഹാം (31) ആണ് മരിച്ചത്. നാലുമണിക്കാറ്റിനു സമീപം കല്ലുപാലം ഭാഗത്ത് ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം നടന്നത്. വീട്ടിലേക്കു പച്ചക്കറിയുമായി വരുന്ന വഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് കലുങ്കിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.രാത്രിയായതിനാൽ സംഭവം ഏറെ വൈകിയാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ മോട്ടോർ തറയിൽ രാത്രിയിൽ മോട്ടോർ ഓഫ് ചെയ്യാൻ വന്നവരാണ് വെള്ളത്തിൽ ബൈക്കും യുവാവും കിടക്കുന്നത് കണ്ടത്. ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മണർകാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.അപകടത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമോ ഗൂഢാലോചനയോ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ…

Read More

യുവതിയുടെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയത് നായയുടെ ശരീരം ! ദൃശ്യം മോഡല്‍ സംഭവത്തില്‍ പ്രതിയെ കണ്ട് പോലീസ് ഞെട്ടി…

ദൃശ്യം സിനിമ ഇറങ്ങിയ ശേഷം ആ സിനിമയിലേതിനു സമാനമായ കൊലപാതകങ്ങള്‍ക്കെല്ലാം ദൃശ്യം മോഡല്‍ എന്നാണ് മലയാളികള്‍ പറയുന്നത്. ഇത്തരത്തില്‍ മധ്യപ്രദേശില്‍ നടന്ന ഒരു ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് പോലീസ്.യുവതിയെ കൊലപ്പെടുത്തി തുറസായ സ്ഥലത്ത് കുഴിച്ചുമൂടിയ കേസില്‍ ദന്തഡോക്ടറെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മൊബൈല്‍ ലോക്കേഷന്റെ അടിസ്ഥാനത്തിലാണ് പ്രതി അശുതോഷ് ത്രിപാദിയെ പൊലീസ് പിടികൂടിയത്. മാസങ്ങളായി കാണാതായ 24കാരിയുടെ മൃതദേഹം വെളിമ്പ്രദേശത്ത് നിന്ന് കണ്ടെടുത്തതാണ് കേസിന് തുമ്പായത്. ത്രിപാദിയുടെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന വിഭ കെവത്തിന്റേതാണ് മൃതദേഹം എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ കാണാനില്ലെന്ന് കാണിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് പോലീസിന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 14നാണ് യുവതിയെ അവസാനമായി കണ്ടത്. വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വിഭയുടെ മാതാപിതാക്കള്‍ അശുതോഷിനോട് ചോദിച്ചു. വിഭ തന്നെ വിട്ടുപോയതായും ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയെന്നുമാണ്…

Read More

ദൃശ്യം 2വിലെ ജോര്‍ജ്കുട്ടിയുടെ വക്കീലിനെ തിരയുന്നവര്‍ക്കായി ! ശാന്തി പ്രിയയുടെ വിശേഷങ്ങള്‍ അറിയാം…

മലയാള സിനിമ പ്രേക്ഷകരെ ആവേശക്കൊടുമുടിയേറ്റുകയാണ് ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ചിത്രം. ചിത്രം ഇറങ്ങിയതിനു ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു മുഖം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്കുട്ടിയുടെ വക്കീലായി വന്ന അഡ്വ.രേണുകയുടേതായിരുന്നു. ശാന്തിപ്രിയയാണ് അഡ്വ.രേണുകയായി സിനിമയിലെത്തിയത്. എന്നാല്‍ മറ്റൊരു കൗതുകമുള്ളത് ശാന്തി പ്രിയ യഥാര്‍ഥ ജീവിതത്തിലും ഒരു വക്കീലാണെന്നുള്ളതാണ്. 2014മുതല്‍ ഇവര്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശാന്തി.

Read More

പതഞ്ജലിക്കു ലോകാരോഗ്യ സംഘടനയുടെ ഡോസ്! കോവിഡിന് പ്രതിരോധമരുന്നു കണ്ടുപിടിച്ചെന്നും അനുമതി ലഭിച്ചെന്നുമുള്ള അവകാശവാദത്തിന് കിട്ടിയത് എട്ടിന്‍റെ പണി…

സ്വന്തം ലേഖകൻന്യൂഡൽഹി: കോവിഡിന് പ്രതിരോധമരുന്നു കണ്ടുപിടിച്ചെന്നും ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചെന്നും അവകാശപ്പെട്ട പതഞ്ജലിക്കു ഡോസ് കൊടുത്തു ലോകാരോഗ്യസംഘടന. നിർമാണത്തിന് ഒരുതരത്തിലുള്ള പരന്പരാഗത ചികിത്സാ രീതികൾക്കും അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പതഞ്ജലിക്കു പതം വരുത്തി. പതഞ്ജലിയുടെ കൊറോണിൽ എന്ന പ്രതിരോധ മരുന്നിന് അംഗീകാരം ലഭിച്ചു എന്ന ബാബ രാംദേവിന്‍റെ അവകാശ വാദം തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. കോവിഡ് ചികിത്സയ്ക്കായി ഒരു തരത്തിലുള്ള പരന്പരാഗത ചികിത്സാരീതിക്കോ മരുന്നിനോ അനുമതി നൽകിയിട്ടില്ല എന്നാണ് ഡബ്ല്യുഎച്ച്ഒ ട്വിറ്ററിൽ വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പതഞ്ജലിയുടെ കൊറോണിലിന് സർക്കാർ അംഗീകാരം ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബ രാംദേവ് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരമുണ്ടെന്നും കൊറോണിൽ വിൽപനയ്ക്ക് തയാറാണെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ സ്കീം അനുസരിച്ചുള്ള കൊറോണിലിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചുവെന്നായിരുന്നു…

Read More

ശാസ്ത്രീയ പരിശോധന നടത്തും, പ്രതികളെ പൊക്കും; സിനിമാ സെറ്റിലെ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

ആലുവ: കടമറ്റം നന്പ്യാരുപടിയിൽ സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു. പുത്തൻ കുരിശ് ഡിവൈഎസ്പി അജയ് നാഥിന്‍റെ നേതൃത്വത്തിലാണ് അന്വേഷണ നടത്തുക. കത്തിപ്പോയ സെറ്റ് പ്രത്യേക പോലീസ് സംഘം സന്ദർശിച്ചു. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. പോലിസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു. യുവ സംവിധായകനായ എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണ വീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റ് ആണ് ശനിയാഴ്ച കത്തി നശിച്ചത്. ആളൊഴിഞ്ഞ പ്രദേശത്ത് സജീകരിച്ചിരുന്ന സിനിമ സെറ്റ് കത്തിയപ്പോൾ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.

Read More

“സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ”; രോഗശയ്യയിൽ നിന്നു വീണ്ടും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുമായി പ്രേക്ഷകർക്കു മുന്നിലേക്ക്…

കോട്ടയം: ലോകാദ്ഭുതങ്ങളുടെ, പ്രകൃതിയുടെ വൈവിധ്യങ്ങളുടെ, യുദ്ധത്തിന്‍റെ ശേഷിപ്പുകൾ ഇന്നും കെട്ടടങ്ങാത്ത ഭൂമികയിലൂടെ സഞ്ചരിച്ചു യാത്രാ വിവരണത്തിന്‍റെ പുതിയ കാഴ്ചാനുഭവം മലയാളികൾക്ക് ഒരുക്കിയ സന്തോഷ് ജോർജ് കുളങ്ങര പുതിയൊരു യുദ്ധം ജയിച്ചു വന്നതിന്‍റെ ആശ്വാസത്തിലാണ്. രോഗശയ്യയിൽ നിന്നു വീണ്ടും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുമായി പ്രേക്ഷകർക്കു മുന്നിലേക്ക് ആ സഞ്ചാരികൻ വീണ്ടുമെത്തി. ലോക രാഷ്ട്രങ്ങളിൽ സന്തോഷ് ജോർജ് കുളങ്ങര നടത്തിയ യാത്രകളെ ഒരു കഥാകാരന്‍റെ വൈഭവത്തോടെ പ്രേക്ഷകർക്കായി ഓർമക്കുറിപ്പു പോലെ വിവരിക്കുന്ന സഞ്ചാരം ടിവിയിലെ പരിപാടിയിലേക്കു തിരികെ വന്നാണ് തന്‍റെ ജീവിതത്തിലുണ്ടായ വെല്ലുവിളി പ്രേക്ഷകരുമായി പങ്കുവെച്ചത്. അസുഖ ബാധിതനായി ആശുപത്രിയിൽ കിടന്നുകൊണ്ടു സഞ്ചാരം ടിവിയിലെ തന്‍റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സഫാരി ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷ് ജോർജ് കുളങ്ങര മരണത്തെ മുഖാമുഖം കണ്ട യാത്രയെക്കുറിച്ച് പരിപാടിയിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചത്.…

Read More

ഷെയർ ചാറ്റിംഗ് അല്ല ‘ഷെയർ ചീറ്റിംഗ്’; ഷെയർ ചാറ്റിംഗ് ഗ്രൂപ്പിൽ കയറിയ പോലീസ് ഞെട്ടി; 45 പെണ്ണുങ്ങളും 10 ആണുങ്ങളും ഉള്ള ചാറ്റിംഗ് ഗ്രൂപ്പിൽ പോലീസ് കണ്ടത്..!

  ക്രൈം ലേഖകൻകണ്ണൂർ: അഞ്ചു പെണ്ണുങ്ങളും പത്ത് ആണുങ്ങളും ഉൾപ്പെടുന്ന ഒരു ഷെയർ ചാറ്റിംഗ് ഗ്രൂപ്പിൽ അന്വേഷണത്തിന്‍റെ ഭാഗമായി കയറിയ പോലീസ് കണ്ടതു ഞെട്ടിക്കുന്ന കാര്യങ്ങൾ. പയ്യന്നൂർ സ്വദേശിനി ഉൾപ്പെട്ടെ ഷെയർചാറ്റിംഗ് ഗ്രൂപ്പിനെക്കുറിച്ചാണ് പയ്യന്നൂർ പോലീസ് വിശദമായ അന്വേഷണം നടത്തിയത്. തളിപ്പറന്പ് സ്വദേശിനിയായ ഒരു യുവതിയും ഈ ഗ്രൂപ്പിൽ ഉണ്ട്. ഇരകൾ വീഴുന്നുഗ്രൂപ്പിലുള്ള യുവാക്കൾ പരസ്പരം അറിയുന്ന ഒരു ഗ്യാംഗ് ആണ്. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ യുവാക്കൾ തന്പടിക്കുന്നത്. ചാറ്റിംഗിലൂടെ യുവതികളെ കെണിയിൽ വീഴ്ത്തുകയാണ് സംഘത്തിന്‍റെ മുഖ്യ ലക്ഷ്യം. ഷെയർ ചാറ്റിംഗിലൂടെ ഇവർ ഇരകളെ കണ്ടത്തും. അഞ്ച് പെൺകുട്ടികൾ ആകുന്പോഴേക്കും ഗ്രൂപ്പിൽ ആളുകളെ ചേർക്കൽ നിർത്തുന്നു. യുവാക്കൾ പരസ്പരം അറിയാവുന്നവരാണെങ്കിലും പരിചയമില്ലാത്തവരെ പോലെ പെരുമാറും. പിന്നെ, വിശേഷങ്ങൾ പറച്ചിലുകളുമായും ചിത്രങ്ങൾ അയച്ചും ചാറ്റിംഗ് തുടരുന്നു. ഇതിനിടയിൽ അഞ്ചിൽ രണ്ടു പെൺകുട്ടികളെങ്കിലും ഇവരുടെ വലയിൽ…

Read More