കേന്ദ്രത്തിന്റെ വാക്സിനേഷൻ ഉത്സവം തട്ടിപ്പ്; പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നതെന്ന രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന വാക്സിനേഷൻ ഉത്സവം തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതിയായ കിടക്കകളും മെഡിക്കൽ ഓക്സിജനും വാക്സിനുകളും ലഭ്യമല്ലാതെ കേന്ദ്രത്തിന്റെ പോരായ്മ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ വാക്സിൻ ഉത്സവം എന്ന പേരിൽ തട്ടിപ്പ് നടത്തുകയാണെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്കിയ പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്.
Read MoreDay: April 15, 2021
മുഖ്യമന്ത്രി ഒരു “കോവിഡിയറ്റ്’; മുഖ്യമന്ത്രിയെ വിവരിക്കാൻ മറ്റൊരു വാക്കില്ലെന്നു പരിഹസിച്ച് വി. മുരളീധരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ “കോവിഡിയറ്റ്’ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ടാണ് മുരളീധരൻ പരിഹാസവുമായി രംഗത്തെത്തിയത്. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാൻ മറ്റൊരു വാക്കില്ലെന്നും മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. അതേസമയം, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. നാലാം തിയതി കോവിഡ് ബാധിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ധര്‍മ്മടത്ത് നടത്തിയ റോഡ് ഷോ കോവിഡ് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കോവിഡ് രോഗബാധിതയായ മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്യാനെത്തിയത്. പ്രൈമറി കോണ്ടാക്ട് ആയവര്‍ പാലിക്കേണ്ട ഒരു നിയമങ്ങളും മുഖ്യമന്ത്രി പാലിച്ചില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
Read Moreപാനൂർ മേഖലയിൽ സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുന്നുവെന്ന് ബിജെപി
കണ്ണൂർ: തലശേരി, പാനൂർ മേഖലയിൽ സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുകയാണെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ.പാനൂരിൽ ഒരു ലീഗ് പ്രവർത്തകനെ കൊന്നതിന് പിന്നാലെ വ്യാപകമായി ബോംബ് ഉണ്ടാക്കുകയാണ്. തലശേരി നാലാംമൈലിൽ ബോംബ് ഉണ്ടാക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ മാരിമുത്തുവെന്ന നിജീഷിന് ഗുരുതര പരിക്കേറ്റിരിക്കുന്നു. സംഘത്തിൽ നാലുപേരുണ്ടായതാണ് അറിയുന്നത്. സിപിഎം പ്രവർത്തകനായ ബിജുവിന്റെ വീട്ടിൽ വച്ചാണ് പതിവായി ബോംബ് ഉണ്ടാക്കുന്നത്. ഈ സംഘങ്ങൾ നിരവധി അക്രമ – വധശ്രമ കേസുകളിൽ പ്രതികളായവരാണ്. ജാമ്യത്തിലിറങ്ങിയവരും ഈ സംഘത്തിലുണ്ട്. സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഉണ്ടാക്കുകയായിരുന്നു. സ്ഫോടനത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സിറ്റി കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു.
Read Moreമഹാനെ സഹകരിക്കണം..! തന്റെ കാറിൽ ഇടിച്ച വാഹനയുടമയെത്തേടി ജൂഡ്
സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ് ഒരു വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിഷുവിന് കോട്ടയം കുടമാളൂരിലുള്ള ഭാര്യ വീട്ടിലെത്തിയ ജൂഡ് വാഹനം വീടിനു പുറത്താണ് രാത്രിയിൽ പാർക്ക് ചെയ്തിരുന്നത്. രാത്രിയിൽ ഏതേ വാഹനം ജൂഡിന്റെ വണ്ടിയുടെ പുറകിൽ ഇടിച്ച ശേഷം നിർത്താതെപോകുകയായിരുന്നു. ഇൻഷുറൻസ് ലഭിക്കാൻ ജിഡി എൻട്രിക്കായി തന്റെ വാഹനത്തിൽ ഇടിച്ച വാഹന ഉടമ സഹകരിക്കണമെന്നാണ് ജൂഡിന്റെ അഭ്യർഥന. ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ , ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല…
Read Moreപനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ബിൻസി; ജോജി പാവം! വെളിപ്പെടുത്തലുമായി ജോമോൻ…
പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ബിൻസിയെ കെട്ടിക്കൊണ്ട് വന്നതാണെന്ന് ജോമോൻ. ജോജി സിനിമയിൽ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിന്റെ കുറിപ്പ് വൈറലാകുന്നു. ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്: ബാബുരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ബിൻസി …പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ , വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ്. ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി. എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് .. ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി. എന്റെ അനിയൻ പാവമാണ്…
Read Moreഅച്ഛൻ സുഖമായിരിക്കുന്നു, രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി…! വ്യാജ വാർത്തകൾക്കെതിരേ മണിയൻപിള്ള രാജുവിന്റെ മകൻ
മണിയൻപിള്ള രാജുവിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകനും നടനുമായ നിരഞ്ജ്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് മണിയൻപിള്ള രാജു 18 ദിവസത്തോളം ആശുപത്രിയിലായിരുന്നു. നിലവിൽ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. രോഗമുക്തി നേടിയ രാജു, നിലവിൽ അസുഖബാധിതനാണെന്ന തരത്തിലും ചില വാർത്തകൾ എത്തിയിരുന്നു. ഇതോടെയാണ് താരത്തിന്റെ മകൻ തന്നെ പ്രതികരണവുമായി ഫേസ്ബുക്കിൽ എത്തിയത്. ‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു’ എന്നാണ് നിരഞ്ജ് ഫേസ്ബുക്കിൽ കുറിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് ചികിത്സയിലിരുന്ന മണിയൻപിള്ള രാജു മാർച്ച് 25-നാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം വോട്ട് ചെയ്യാനും എത്തിയിരുന്നു.
Read Moreപൊതുപരിപാടികളിൽ 100 പേർ മാത്രം, മാസ് ടെസ്റ്റിംഗ്! സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 മുതൽ 100 വരെയായി കുറച്ചു. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതുചടങ്ങുകൾക്ക് മുൻകൂർ അനുമതി ആവശ്യമാണ്. പോലീസ് ഇക്കാര്യം പരിശോധിക്കണമെന്നും നിർദേശമുണ്ട്. മാർക്കറ്റുകളിലും മാളുകളിലും പ്രവേശിക്കുന്നതിന് കർശ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസത്തിനുള്ളിൽ രണ്ടരലക്ഷം പേർക്ക് പരിശോധന നടത്താൻ തീരുമാനമായി. രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതൽ പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Read Moreപതിനാറിലധികം ടേക്ക് ! അനിയത്തിപ്രാവിലെ ആ ഒരു മൂളല്‍ കിട്ടാന്‍ വേണ്ടി…
കുഞ്ചാക്കോ ബോബന് നായകനായെത്തിയ ആദ്യ ചിത്രം. ബാലനടിയായി സിനിമയിലെത്തിയ ശാലിനി ആദ്യമായി നായികയായെത്തിയ ചിത്രം ഇതായിരുന്നു അനിയത്തിപ്രാവ്. ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് ചാക്കോച്ചന് ലഭിച്ചത്. അനിയത്തിപ്രാവിലൂടെ മലയാളത്തിലെ റൊമാന്റിക്ക് ഹീറോയായി കുഞ്ചാക്കോ ബോബന് മാറി. 1997ല്‍ റിലീസ് ചെയ്ത സിനിമ സംവിധായകന് ഫാസിലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കി. അനിയത്തിപ്രാവിലെ സുധിയും മിനിയും ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. താരങ്ങളുടെ പ്രകടനത്തിനൊപ്പം ഈ പ്രണയ ചിത്രത്തിലെ പാട്ടുകളും ഒരുകാലത്ത് തരംഗമായി മാറിയിരുന്നു. അതേസമയം അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന് ഡബ് ചെയ്ത കൃഷ്ണചന്ദ്രന്റെ ശബ്ദവും ശ്രദ്ധേയമായിയിരുന്നു. ചാക്കോച്ചന്റെ പ്രകടനത്തിനൊപ്പം കൃഷ്ണചന്ദ്രന്റെ ശബ്ദം കൂടി ചേര്‍ന്നപ്പോഴാണ് സുധി എന്ന കഥാപാത്രം മികച്ചതായത്. നടനായും പിന്നണി ഗായകനായും തിളങ്ങിയ കൃഷ്ണചന്ദ്രന് ഒരുകാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മോളിവുഡില്‍ സജീവമായിരുന്നു. അതേസമയം അനിയത്തിപ്രാവിലെ ഒരു രംഗത്തിനായി…
Read Moreവിശുദ്ധ റമദാൻ മാസത്തിൽ കേരളത്തിലെത്തുന്ന ഇതര സംസ്ഥാന ഇമാമുകൾക്ക് കോവിഡ് രണ്ടാം വ്യാപനം ഭീഷണിയാകുന്നു
മുക്കം: കോവിഡിന്റെ രണ്ടാഘട്ട വ്യാപനം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്കാണ് വിനയായത്. ഇത്തരത്തിൽ ഇത്തവണ വലിയ സാമ്പത്തിക നഷ്ടമനുഭവിക്കുന്നവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ മുസ്ലിം പള്ളികളിൽ ഇമാമുമാരായി ജോലി തേടിയെത്തിയിരുന്നവർ. ഖുർആൻ മുഴുവനും മനപാoമാക്കി വിശുദ്ധ റമദാൻ മാസത്തിൽ കേരളത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകാനെത്തിയിരുന്ന ഝാർഖണ്ഡ്, ബിഹാർ, ബംഗാൾ, കർണ്ണാടക, ആസാം എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു ഇമാമുകളായി ജോലി തേടുന്നവർക്കാണ് വീണ്ടും കൊറോണയുടെ രണ്ടാംവരവ് അവരുടെ ജീവിതം ദുരിതത്തിലാക്കിയത്. കഴിഞ്ഞവർഷം പല പള്ളികളിലും തറാവീഹ് നമസ്കാരത്തിന് ഇമാമായി നിൽക്കാൻ ഉറപ്പ് നൽകിയെങ്കിലും കൊറോണ വൈറസിന്റെ വ്യാപന കാരണം പള്ളികൾ അടച്ചിടേണ്ടി വന്നു. ഒപ്പംലോക് ഡൗൺപ്രഖ്യാപിക്കുകയും ചെയ്തു.ഇതോടെ ഈ വർഷമെങ്കിലും കേരളത്തിലെത്താമെന്ന പ്രതീക്ഷയാണ് രണ്ടാം വരവ് തകിടം മറിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഓടിയിരുന്ന മിക്ക ട്രെയിനുകളും ബസ്സുകളും ഓട്ടം നിർത്തിവെച്ച അവസ്ഥയാണ്…
Read Moreഅവരുടെ സന്ദേശം ഞാന്‍ നിങ്ങള്‍ക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്..! മലയാളസിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി
ജിയോ ബേബി സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. സിനിമ കണ്ടതിനുശേഷം നടന് പൃഥ്വി രാജിനാണ് റാണി സന്ദേശം അയച്ചത്. പൃഥ്വി ഇത് സംവിധായകന് ജിയോയ്ക്ക് അയയ്ക്കുകയും, അദ്ദേഹം അത് ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കുകയുമായിരുന്നു. പൃഥ്വി ജിയോയ്ക്ക് അയച്ചിരിക്കുന്ന വാട്സാപ്പ് സന്ദേശം ഇങ്ങനെയാണ്…. ഹായ് ജിയോ, ഇത് പൃഥ്വിരാജാണ്. റാണി മുഖര്‍ജി നിങ്ങളുടെ സിനിമ കണ്ടിരുന്നു, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ കുറിച്ച് അവരുടെ ചിന്തകള്‍ അവര്‍ അറിയിച്ചിട്ടുണ്ട്. അവരുടെ സന്ദേശം ഞാന്‍ നിങ്ങള്‍ക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഞാനിനിയും സിനിമ കണ്ടിട്ടില്ല, പക്ഷേ ഈ വലിയ വിജയത്തിന് ആശംസകള്‍. റാണി മുഖര്‍ജി പൃഥ്വിരാജിനയച്ച സന്ദേശം ഇങ്ങനെയാണ്… പൃഥ്വി ഇത് റാണിയാണ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന…
Read More