ഫുട്ബോൾ കളിയിലൂടെയും പരസ്യങ്ങളിലൂടെയും സന്പാദിക്കുന്ന പണം ഇഷ്ടംപോലെ ധൂർത്തടിച്ചു ജീവിക്കുന്നവരാണ് മെസിയും റൊണാൾഡോയും എന്നൊന്നും ധരിച്ചേക്കരുത്. ആഡംബര ജീവിതത്തിനൊപ്പം ലഭിക്കുന്ന പണം പല മേഖലകളിൽ ഇൻവെസ്റ്റ് ചെയ്തു വീണ്ടും പണം കൊയ്യുന്നതിലും ഇരുവരും ഒട്ടും പിന്നിലല്ല. വിനോദ സഞ്ചാരത്തിനു വലിയ സാധ്യതകളുള്ള ബാഴ്സലോണയിൽ ടൂറിസം മേഖലയിലും മെസി ഗോളടിച്ചിട്ടുണ്ട്. തീരദേശ മേഖലയായ സിറ്റ്ഗസിൽ ഫുട്ബോൾ ഇതിഹാസത്തിന്റെ ഫോർ സ്റ്റാർ ഹോട്ടൽ സ്ഥിതി ചെയ്യുന്നു. എംഐഎം എന്നു പേരിട്ടിരിക്കുന്ന ഹോട്ടൽ മെസി സ്വന്തമാക്കിയത് 26 മില്ല്യൺ ഡോളറിനാണ് (ഏകദേശം 200 കോടി രൂപ). കടലിൽനിന്ന് നൂറു മീറ്റർ മാത്രം ദൂരത്തുള്ള ഹോട്ടലിൽ ഒരു സ്യൂട്ട് റൂം, അഞ്ച് ജൂണിയർ സ്യൂട്ട് റൂം, 77 മുറികൾ എന്നിവയുണ്ട്. സ്റ്റാൻഡേർഡ് മുറിയുടെ ഒരു രാത്രിയിലെ വാടക പോലും ഇത്തിരി കൂടുതലാണ് . 105 പൗണ്ട് ആണ് (ഏകദേശം 11,000 രൂപ). സ്പാ,…
Read MoreDay: April 15, 2021
മംഗളൂരു ബോട്ടപകടം ! ബോട്ട് കപ്പല്‍ ചാലിലേക്ക് കയറിയിട്ടില്ല; സ്രാങ്ക് ഉറങ്ങിയെന്നത് തെറ്റിദ്ധാരണ; രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത് ഇങ്ങനെ…
കോഴിക്കോട് : മംഗളൂരു ബോട്ടപകടത്തിന് കാരണം കപ്പല്‍ ബോട്ടിലിടിച്ചതാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. ബോട്ട് കപ്പല്‍ ചാലിലേക്ക് കയറിയിട്ടില്ല. കൂടാതെ സംഭവസമയം സ്രാങ്ക് ഉറങ്ങി പോയതാണെന്ന പ്രചാരണം തെറ്റാണെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. കപ്പല്‍ ബോട്ടിലിടിക്കുന്ന സമയത്ത് സ്രാങ്ക് ബോട്ട് നിയന്ത്രിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നുണ്ട്. സംഭവസമയത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. മഴയെതുടര്‍ന്ന് സ്രാങ്കിന് ദൂരത്തേക്കുള്ള കാഴ്ചയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. എന്നാല്‍ റഡാര്‍ സംവിധാനമടക്കമുള്ള കപ്പല്‍ ഗതിമാറ്റാതെ ബോട്ടില്‍ വന്നിടിക്കുകയായിരുന്നുവെന്നും ബോട്ടുടകള് അറിയിച്ചു. കപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മത്സ്യതൊഴിലാളികളുടെ വീഴ്ചയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കാണാതായ തൊഴിലാളികളെ കണ്ടെത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഓള് കേരള ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലില്‍ പ്രേമന് ആവശ്യപ്പെട്ടു. അതേസമയം കാണാതായ ഒന്‍പത് മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി ഇന്നും പരിശോധന തുടരുന്നുണ്ട്. മഴപെയ്തതിനെ തുടര്‍ന്ന്…
Read Moreസൊണറില കാഞ്ഞിലശേരിയൻസിസ്; കേരളത്തിൽനിന്ന് ഒരു പുതിയ സസ്യം
കൊയിലാണ്ടി: കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് സ്വർണയില വിഭാഗത്തിൽ പെടുന്ന ഒരു പുതിയ സസ്യം കൂടി. ചേമഞ്ചേരി കാഞ്ഞിലശേരി മഹാശിവക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയതിനാൽ “സൊണറില കാഞ്ഞിലശേരിയൻസിസ്’ എന്നു ശാസ്ത്രീയനാമം നൽകപ്പെട്ട പുതിയ സസ്യത്തെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലണ്ടിലെ നിന്ന് പ്രസിദ്ധീകരിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമായ റോയൽ ബൊട്ടാനിക്കൽ ഗാർഡന്റെ ഔദ്യോഗിക ജേർണലുമായ ‘ക്യൂ ബുള്ളറ്റിൻ’ ന്റെ പുതിയ ലക്കത്തിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സസ്യ വൈവിധ്യത്തിൽ പഠനങ്ങൾ നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥിയായിരുന്ന പി. ടി. അരുൺരാജ്, കോട്ടയം വാഴൂർ എൻഎസ്എസ്. കോളജിലെ വിദ്യാർഥിനിയായിരുന്ന രേഷ്മ രാജു, പയ്യോളി സലഫി കോളേജിലെ വിദ്യാർഥിയായിരുന്ന സി. പി. വിഷ്ണു പ്രസാദ് എന്നിവർ ചേർന്നാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിനു മുൻപിൽ എത്തിച്ചത്. കിഴങ്ങുകൾ ഉണ്ടാവുന്ന ഈ സസ്യം ആളനക്കമില്ലാത്ത പറമ്പുകളിലും മതിലുകളിലും വസന്തകാലത്ത് പ്രത്യക്ഷപ്പെടുകയും വളരെ കുറച്ചു…
Read Moreവിഷുപാര്‍ട്ടിക്ക് മയങ്ങാന്‍ എത്തിച്ചത് മൂന്നുകോടിയുടെ ലഹരി! അന്വേഷണംം സിനിമാ മേഖലയിലേക്ക്; ഇരകളായി നിരവധി വിദ്യാര്‍ഥികളും
സ്വന്തംലേഖകന്‍ കോഴിക്കോട് : വിഷുപ്പുലരിയില്‍ കോടികള്‍ വിലവരുന്ന മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ യുവാവില്‍ നിന്നാണ് സിനിമാ മേഖലയിലേക്കുള്ള ലഹരിക്കടത്തിനെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചത്. സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചുള്ള അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റുമാണ് കൂടുതലായും ഹാഷിഷ് ഓയില്‍ എത്തിക്കുന്നതെന്നാണ് വിവരം. ഇതിന് പുറമേ കായികമേഖലയിലും ആവശ്യക്കാരുണ്ടന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിനിമ-കായിമമേഖലയിലെ മയക്കുമരുന്ന് വില്പന സംബന്ധിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി . നിരവധി കോളജ് വിദ്യാര്‍ഥികളും മയക്കുമരുന്നിന് അടിമകളായുണ്ടെന്നും പതിവായി ഇവര്‍ക്കെല്ലാം മയക്കുമരുന്ന് എത്തിച്ചു നല്‍കാറുണ്ടെന്നുമാണ് എക്സൈസ് നല്കുന്ന വിവരം. ഇത്തരത്തില്‍ മയക്കുമരുന്നിന് അടിമകളായ വിദ്യാര്‍ഥികളെയും എക്സൈസ് അന്വേഷിച്ചുവരികയാണ്. കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ വിജയവാഡ കേന്ദ്രീകരിച്ച് മലയാളികളുള്‍പ്പെടെയുള്ളവര്‍ സജീവമായുണ്ട്. ഇവരെ പിടികൂടിയാല്‍ മാത്രമേ സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സാധിക്കുകയുള്ളൂവെന്നാണ് എക്സൈസ് പറയുന്നത്. മൊത്തമായി…
Read Moreമാസ് ടെസ്റ്റിന് സർക്കാർ! രണ്ടു ദിവസത്തിനുള്ളിൽ രണ്ടരലക്ഷം കോവിഡ് പരിശോധന
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായതിനിടെ മാസ് ടെസ്റ്റിന് സർക്കാർ തീരുമാനിച്ചു. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തും. രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതൽ പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും. ബുധനാഴ്ച സംസ്ഥാനത്ത് 8,778 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയർന്നിരുന്നു. 13.45 ശതമാനമാണ് വ്യാഴാഴ്ചയുണ്ടായത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ രോഗികൾ 1,000 കടക്കുകയും ചെയ്തു. രോഗവ്യാപനം കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചിരുന്നു. ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റില്ല. നിന്നുള്ള യാത്ര പൂർണമായി തടയാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ ചടങ്ങിൽ പങ്കാളിത്തം 100 പേരാക്കി ചുരുക്കി. കടകൾ രാത്രി ഒൻപതിന് ശേഷം തുറക്കാൻ പാടില്ല തുടങ്ങിയ…
Read Moreതടവറയിലും വൈറസ് ഭീതി! മഹാരാഷ്ട്രയിൽ 198 തടവുകാർക്കും 86 ജയിൽ ജീവനക്കാർക്കും കോവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ 198 തടവു പുള്ളികൾക്കും 86 ജയിൽ ജീവനക്കാർക്കും കോവിഡ്. സംസ്ഥാന ജയിൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഏഴ് തടവുപുള്ളികളും എട്ട് ജയിൽ ജീവനക്കാരും കോവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 1,326 തടവുപുള്ളികൾക്കും 3,112 ജയിൽ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകിയതായും ജയിൽ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 278 പേർ മരിക്കുകയും ചെയ്തു.
Read Moreകോവിഡ് വ്യാപനം വീണ്ടും പട്ടിണിയിലേക്കോ? കരകയറി വരുന്നവർ കടുത്ത പ്രതിസന്ധിയിലേക്ക്
തൃശൂർ: കോവിഡ് വ്യാപനം വീണ്ടും പട്ടിണിയിലേക്ക് നയിക്കുമോയെന്ന ആശങ്കയിൽ വ്യാപാരികളും ബസ് ജീവനക്കാരും.കോവിഡിന്റെ പേരിൽ ഏറ്റവും ആദ്യം നിയന്ത്രണങ്ങൾ സഹിക്കേണ്ടി വരുന്നത് വ്യാപാരികളും ബസ് ജീവനക്കാരുമാണ്. ഇപ്പോൾ തന്നെ കടകൾ രാത്രി ഒന്‍പതിന് അടയ്ക്കണമെന്ന നിർദ്ദേശം നൽകി. ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഒരു വർഷം കഷ്ടത്തിലായതിന്റെ ബുദ്ധിമുട്ടിൽ നിന്നും ഒരു വിധം കരകയറി വരുന്പോഴാണ് അടുത്ത ആഘാതം എത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം പഴയ പോലെ ഇനിയും എത്തിയിട്ടില്ല. ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത്. പകുതി സീറ്റുകൾ മാത്രമേ പാടുള്ളൂവെന്നതും രാത്രി ഒന്‍പതിന് അടയ്ക്കണമെന്നതുമാണ് ഇവരെ കഷട്ത്തിലാക്കിയിരിക്കുന്നത്. പല ഹോട്ടലുകളിലും ഇനിയും പഴയ പോലെ കച്ചവടം ആയിട്ടില്ല. അതിനു മുന്‍പു തന്നെ വീണ്ടും നിയന്ത്രണം വന്നതോടെ പലരും സാന്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ പറ്റാത്ത സാഹചര്യത്തിലാകും. നിലിവിൽ വ്യാപാരികളും ബസ്…
Read Moreനടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: നടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ടോവിനോ അറിയിച്ചു. ‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു’. ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreസനു മോഹനിൽ കുരുങ്ങി പോലീസ്! താമസക്കാരില്‍ ചിലര്‍ ആദ്യം നല്കിയ മൊഴികളില്‍ വൈരുധ്യം; വീണ്ടും താമസക്കാരെ ചോദ്യംചെയ്തു
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ(13) പിതാവ് സനു മോഹനനെ കണ്ടെത്താനുള്ള തെരച്ചിൽ തുടർന്നു പോലീസ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴചകള്‍ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കുമെന്നും സൂചനകളുണ്ട്. ഇതു സംബന്ധിച്ചു വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്നാണു പുറത്തു വരുന്ന വിവരങ്ങൾ. ചോദ്യം ചെയ്തു അതിനിടെ, സനു മോഹന്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ചില താമസക്കാരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതായാണു സൂചന. പണമിടപാടുകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. താമസക്കാരില്‍ ചിലര്‍ ആദ്യം നല്കിയ മൊഴികളിലെ വൈരുധ്യവും രണ്ടാമതും വിളിച്ചുവരുത്താന്‍ കാരണമായതായും പറയപ്പെടുന്നു. എന്നാൽ, സംഭവത്തില്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നുമാണു പോലീസ് ഭാഷ്യം. ഇതര സംസ്ഥാനങ്ങളിലടക്കം നടത്തുന്ന പരിശോധനകള്‍ തുടരുകയാണെന്നും ഇയാളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് പറയുന്നു. മടങ്ങിയേക്കും അതിനിടെ, തമിഴ്നാട്ടില്‍ തമ്പടിക്കുന്ന…
Read Moreഇടവേളയ്ക്കു ശേഷം ഇന്ധനവിലയും സ്വർണ വിലയും കുറഞ്ഞു; ഇന്നത്തെ സ്വർണവിലയറിയാം
കൊച്ചി: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 90.75 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 92.28 രൂപയായപ്പോള്‍ ഡീസല്‍വില 86.75 രൂപയുമായി. ഈ മാസം ഇതാദ്യമായാണു ഇന്ധനവിലയില്‍ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ മാസം 30ന് ഇന്ധനവില കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വര്‍ണവില കുറഞ്ഞു കൊച്ചി: ഇന്നലത്തെ വന്‍ വര്‍ധനയ്ക്കുശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,370 രൂപയും പവന് 34,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നു വില കുറഞ്ഞത്.
Read More