ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്! ചൊവ്വാഴ്ച വരെ കേരളത്തിൽ കനത്ത മഴ; നേരിടാൻ ഒരുക്കങ്ങൾ ദ്രുതഗതിയിൽ; നിർദേശം നൽകി പ്രധാനമന്ത്രി; തീരുമാനങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്‍റെ നിലവിലെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. പക്ഷേ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ കേരളത്തിൽ വ്യാപകമായി അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെ ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്രമോ അതിശക്തമോ ആ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ…

Read More

ആണ്ടവന്‍ തുണ..! വൈപ്പിനിൽനിന്നുപോയ മത്സ്യബന്ധനബോട്ട് ലക്ഷദ്വീപ് തീരത്ത് മുങ്ങി; എട്ട് പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന

കൊച്ചി: ശക്തമായ മഴയിലും കാറ്റിലും വൈപ്പിനിൽനിന്നുപോയ മത്സ്യബന്ധനബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങി. എട്ട് പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന. കോസ്റ്റ്ഗാർഡ് തെരച്ചിൽ ആരംഭിച്ചു. നാഗപട്ടണം ഒഡീഷ സ്വദേശികളായ നാല് പേർ വീതമാണ് ബോട്ടിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽനിന്നുള്ള “ആണ്ടവന്‍ തുണ’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ മാസം ഒന്നാം തീയതിയാണ് വൈപ്പിനിൽനിന്ന് ബോട്ട് പുറപ്പെട്ടത്. ലക്ഷദ്വീപിന്‍റെ വടക്ക്പടിഞ്ഞാറൻ തീരത്താണ് ബോട്ട് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. ബോട്ടലുണ്ടായിരുന്ന മൂന്നുപേരെ മറ്റ് രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.മറ്റുള്ളവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Read More

മൂന്നാം തരംഗം ഉണ്ടായേക്കാം, അതിനെ ഭയക്കേണ്ടതുണ്ടോ? കോവിഡിന്‍റെ രണ്ടാം തരംഗത്തിനു കാരണം സർക്കാരിന്‍റെ അവഗണന; ആർ‌എസ്‌എസ് മേധാവി

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തിനു കാരണം സർക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്. കോവിഡിന്‍റെ ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗംവരുമെന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇതിനെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഡോക്ടമാർ നമ്മോട് പറയുന്നു, മൂന്നാം തരംഗം ഉണ്ടായേക്കാം. അതിനെ ഭയക്കേണ്ടതുണ്ടോ? കോവിഡിനെതിരെ പോരാടാനും വിജയിക്കാനുമുള്ള ശരിയായ മനോഭാവമുണ്ടോ? അദ്ദേഹം ചോദിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. ഇന്നത്തെ തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കണമെന്ന് ആർ‌എസ്എസ് മേധാവി ആവശ്യപ്പെട്ടു. വിജയം അന്തിമമല്ല. പരാജയം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം- ഭാഗവത് പറഞ്ഞു.

Read More

ഡെലിവറി ഡേറ്റിന് 24 ദിവസം മുമ്പ് കോവിഡ്, വീട്ടിലും എല്ലാവരും ഭയന്നു..! നടിയും നർത്തകിയുമായ ശ്രീരഞ്ജിനി കോവിഡിനെ അതിജീവിച്ച അനുഭവം പങ്കുവച്ച് ബിലഹരി

നടിയും നർത്തകിയുമായ ശ്രീരഞ്ജിനി കോവിഡിനെ അതിജീവിച്ച അനുഭവം പങ്കുവച്ച് സഹോദരനും സംവിധായകനുമായ ബിലഹരി. ഗര്‍ഭിണിയായിരിക്കുന്പോഴാണ് ശ്രീരഞ്ജിനിക്ക് കോവിഡ് വന്നത്. കോവിഡ് നെഗറ്റിവായ ശ്രീരഞ്ജിനി ബുധനാഴ്ച പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പോസ്റ്റിന്‍റെ പൂര്‍ണ രൂപം അനിയത്തിക്ക് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റിവ് ആയിരുന്നു , അവൾ പ്രെഗ്നന്‍റും ആയിരുന്നു . ഡോക്റ്റർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിക്ക് 24 ദിവസങ്ങൾക്ക് മുമ്പാണ് അവൾ പോസിറ്റിവ് ആയത് . എല്ലായിടത്തെയും പോലെ ചുറ്റുമുള്ള വാർത്തകളും , ഭയപ്പെടത്തലുമെല്ലാം ഈ സാഹചര്യത്തിൽ സ്വാഭാവികമാണല്ലോ !! വീട്ടിലും എല്ലാവരും ഭയന്നു . വാർത്തയറിഞ്ഞു കൊച്ചിയിലെ ഫ്‌ളാറ്റ് വിട്ട് ഞാനും അവർക്കൊപ്പം വീട്ടിൽ നിന്നു. ഹാർട്ടിന് ബുദ്ധിമുട്ടുള്ള അച്ഛനെയും , പ്രായമായ അമ്മൂമ്മയേയും ബന്ധുവീട്ടിലയച്ചു . എന്‍റെ അനിയത്തിയും , അവളുടെ ഭർത്താവും നല്ല സ്ട്രോങ്ങ് ആയിരുന്നു !! പേടിച്ച അമ്മയോട് ഞങ്ങൾക്ക്…

Read More

ചരിത്രനേട്ടം ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യം; ചുവന്ന ഗ്രഹത്തിൽ സോഫ്റ്റായി കാലുകുത്തി ചൈനയുടെ “അഗ്നിദേവൻ’

ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവർ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തി. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയിലാണ് ചൈനീസ് പേടകം ഇറങ്ങിയത്. പാരച്യൂട്ടിലാണ് സുറോങ് റോവർ ചൊവ്വ തൊട്ടത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ടിയാൻവെൻ – 1 വിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറിൽ പനോരമിക് – മൾട്ടിസ്പെക്ട്രൽ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്‍റെയും ദേവനായ “ഷുറോംഗി’ന്‍റെ പേരാണ് റോവറിന് നൽകിയിരിക്കുന്നത്.

Read More

ട്രിപ്പിൾ ലോക്ഡൗൺ ഞായറാഴ്ച അർധരാത്രി മുതൽ! നിയന്ത്രണം ലംഘിച്ചാൽ കടുത്ത നടപടി; ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഞായറാഴ്ച അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ നാല് ജില്ലകളിലായി പതിനായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലകളെ സോണുകളായി തിരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്‍റൈൻ ലംഘിക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കെതിരെയും ശക്തമയ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് വാർഡ് സമിതികൾ ഭക്ഷണം നൽകും. ഇതിനായി കമ്യൂണിറ്റി കിച്ചൻ ജനകീയ ഹോട്ടലുകൾ എന്നിവ പ്രവർത്തിപ്പിക്കും. മെഡിക്കൽ‌ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറക്കും. പാൽ, പത്രം എന്നിവ രാവിലെ ആറിന് മുൻപ് വീടുകളിൽ എത്തിക്കണം. വീട്ടുജോലിക്കാർ, ഹോംനഴ്സ്, പ്ലംബർ, ഇലക്ട്രീഷൻ തുടങ്ങിയവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര…

Read More

കേന്ദ്രം നൽകിയ വെന്‍റിലേറ്ററുകൾ എവിടെ ? അടിയന്തരമായി സ്ഥിതിവിവര റിപ്പോർട്ട് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ വെന്‍റിലേറ്ററുകൾ സംബന്ധിച്ച് അടിയന്തരമായി സ്ഥിതിവിവര റിപ്പോർട്ട് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം നൽകിയ വെന്‍റിലേറ്ററുകൾ സ്ഥാപിച്ചിരുന്നോ നിലവിൽ അവയുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർ‌ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചില സംസ്ഥാനങ്ങൾ കേന്ദ്രം നൽകിയ വെന്‍റിലേറ്ററുകൾ ആശുപത്രികളിൽ സ്ഥാപിച്ചില്ലെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. പി‌എം-കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങി കേന്ദ്രം നൽകിയ വെന്‍റിലേറ്ററുകൾ പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സർക്കാർ ആശുപത്രിയിൽ സാങ്കേതിക തകരാറുകൾ കാരണം ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മോദി റിപ്പോർട്ട് തേടിയിരിക്കുന്നത്.

Read More

തൃശൂർ ജില്ലയിലെ മരണനിരക്ക് സർക്കാർ ‘സംസ്കരിക്കുന്നു’! 10 ദിവസത്തിനുള്ളിൽ മരിച്ചത് 475 പേർ, സർക്കാർ കണക്കിൽ 104

സ്വന്തംലേഖകൻ തൃശൂർ: മരണ നിരക്കിൽ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കിൽ പൊരുത്തക്കേടുള്ളതായി സംശയമുയരുന്നു. ജില്ലകൾ നൽകുന്ന കണക്ക് തലസ്ഥാനത്ത് ചെല്ലുന്പോൾ പലതും ഭസ്മമായി പോകുന്നുവെന്നതാണു യാഥാർഥ്യം. മനപ്പൂർവം മരണനിരക്കു കുറച്ചുകാണിക്കുന്നതിനുള്ള നീക്കമാണിതെന്നും പറയുന്നു. ജില്ലാ ആരോഗ്യവകുപ്പ് കൃത്യമായി രോഗികളുടെ എണ്ണവും മരണനിരക്കും നൽകാറുണ്ട്. ദിവസവും ഉച്ചയ്ക്കാണ് കണക്ക് നൽകുന്നത്. ഇത്തരത്തിൽ നൽകുന്ന കണക്കിൽ നിന്ന് വളരെ കുറച്ചു പേരുടെ മാത്രമേ മരണ നിരക്കിൽ സർക്കാർ കണക്കിൽ വരാറുള്ളൂ. ഈ മാസം ആദ്യ ആഴ്ചയിലെ കണക്കെടുത്താൽ തന്നെ ഇതു വ്യക്തം. ഒന്നാം തീയതി ജില്ലയിൽ മരിച്ചവരുടെ യഥാർഥ കണക്ക് 53 ആണ്. എന്നാൽ, സംസ്ഥാനതലത്തിൽ ജില്ലയുടെ മരണ നിരക്ക് 21 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മൂന്നിന് 38 പേർ മരിച്ചുവെന്ന കണക്കു നൽകിയെങ്കിലും ഏഴു പേർ മരിച്ചുവെന്നു മാത്രമാണ് സംസ്ഥാനത്തിന്‍റെ കണക്കിലുള്ളത്. മേയ് നാലിനാകട്ടെ 41 പേർ ജില്ലയിൽ…

Read More

ബ്ലാക് ഫംഗസിനു കാരണം സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ? സ്റ്റിറോയിഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയണമെന്ന് എയിംസ് ഡയറക്ടര്‍…

കോവിഡ് രോഗികളില്‍ മാരകമായ ബ്ലാക് ഫംഗസ് ബാധിക്കാനുള്ള പ്രധാനകാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്നും ഗുലേറിയ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം അതിരൂക്ഷമായി…

Read More

പട്ടാപ്പകൽ പൊതുസ്ഥലത്ത് ഇരുന്ന് ‘വെള്ളമടി’! ; ചോദ്യം ചെയ്ത എസ്ഐയെ കനാലിൽ തള്ളിയിട്ടു; നീന്തല്‍ അറിയാമായിരുന്നതുകൊണ്ട് രക്ഷപെട്ടു, ഇല്ലായിരുന്നെങ്കില്‍…

വൈപ്പിൻ: പട്ടാപ്പകൽ പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നുവെന്ന പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ നാലംഗസംഘം കൈയേറ്റം ചെയ്യുകയും എസ്ഐയെ തള്ളി കനാലിലിടുകയും ചെയ്തു. എടവനക്കാട് പഴങ്ങാട് കിഴക്ക് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കണ്‍ട്രോൾ റൂം വെഹിക്കൾ ടീം ചാർജിലുണ്ടായിരുന്ന മുനന്പം സ്റ്റേഷൻ ഗ്രേഡ് എസ്ഐ സി.ജെ. ഉണ്ണിയെയാണ് കനാലിൽ തള്ളിയിട്ടത്. പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന സംഘം തട്ടിക്കയറിയത്രേ. ഇതിനിടെ കനാലിൽ കുളിച്ചുകൊണ്ടിരുന്ന സംഘാംഗമായ മറ്റൊരാൾ കരയിലേക്ക് കയറി വരുകയും പോലീസിനെ കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിക്കൊണ്ടിരുന്ന എസ്ഐയെ തൊട്ടടുത്ത കനാലിലേക്ക് തളളിയിടുകയുമായിരുന്നു. എസ്ഐക്കാകട്ടെ വെള്ളത്തിൽ പരിചയമുണ്ടായിരുന്നതിനാലാണത്രേ സാമാന്യം ആഴമേറിയ കനാലിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ ഒരാളെ പോലീസ് കൈയോടെ പിടികൂടി. മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്ഐയെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലംഗ…

Read More