മാന്നാർ: ബുധനൂർ പരാശക്തി ബാലികാ സദനത്തിലെ ധന്യ ഇനി സനുവിനു സ്വന്തം. ഇന്നലെയാണ് നൂറനാട് പണയിൽ കാവുള്ള വടക്കതിൽ എൻ. സനുവും ധന്യയും തമ്മിലുള്ള വിവാഹം പകൽ 11 .35 നും 11 .55 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബുധനൂർ ശ്രീ കുന്നത്തൂർ കുളങ്ങര ദേവീ സന്നിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്നത്. ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ കീഴിൽ 13 വർഷമായി പ്രവർത്തിച്ചുവരുന്ന പരാശക്തി ബാലിക സദനത്തിലെ 40 സഹോദരിമാരുടെ ചേച്ചിയായ ധന്യ സനുവിന്റെ ജീവിത പങ്കാളിയാകുന്പോൾ ബാലികാ സദനത്തിനും ഇതു ധന്യമുഹൂർത്തം. നിരവധി പെണ്‍കുട്ടികൾക്ക് മികച്ച ജീവിത സൗകര്യവും ഉയർന്ന വിദ്യാഭ്യാസവും നൽകിവരുന്ന ബാലികാസദനത്തിൽ ഇതു നാലാമത്തെ വിവാഹമാണ്. നിരാലംബരായ ബാലികമാരെ കണ്ടെത്തി മികച്ച വിദ്യാഭ്യാസം നൽകി അവരെ സ്വയം പര്യാപ്തരാക്കി ഭാവിയുടെ വാഗ്ദാനങ്ങളാക്കുക എന്നതാണ് ബാലികാസദനം ലക്ഷ്യമാക്കുന്നത്. ഇതിനായി എന്നും സമൂഹത്തിൽനിന്നും കൈത്താങ്ങ് ഉണ്ടായിട്ടുണ്ട്. ആലപ്പുഴ…
Read MoreDay: May 15, 2021
പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം പഠിപ്പിച്ച് നടി പൂജ ഹെഗ്ഡെ ! വീഡിയോ വൈറലാകുന്നു…
കോവിഡ് സ്ഥിരീരിക്കുന്നവര്‍ അവരുടെ ശരീരത്തിലെ ഓക്സിജന്‍ നില കുറയാതെ നോക്കേണ്ടതുണ്ട്. ഓക്സിജന്റെ ലെവല്‍ പരിശോധിക്കാനായിപള്സ് ഓക്സിമീറ്റര്‍ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നും പങ്കുവയ്ക്കുകയാണ് നടി പൂജ ഹെഗ്ഡെ. കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവം പങ്കുവച്ചാണ് നടി ഇക്കാര്യം ആരാധകര്‍ക്കായി വിവരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടര്‍ ഇതേക്കുറിച്ച് പറഞ്ഞുതരുന്നതുവരെ തനിക്കും പള്‍സ് ഓക്സിമീറ്ററിന്റെ ഉപയോഗം അറിയില്ലായിരുന്നെന്ന് പറയുകയാണ് പൂജ. നെയില്‍ പോളിഷ് പൂര്‍ണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കണം. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേര്‍ത്ത് ഒരു മിനിറ്റോളം വച്ച് ഓക്സിജന്‍ ലെവല്‍ പരിശോധിക്കണം. ഓക്സിജന്‍ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വീഡിയോയില്‍ കാണിച്ചു തരുന്നുമുണ്ട്. കഴിഞ്ഞ മാസം വൈറസ് ബാധ സ്ഥിരീകരിച്ച നടി മെയ് അഞ്ചിനാണ് കോവിഡ് നെഗറ്റീവായത്. കോവിഡ് ബാധിച്ചതിനെക്കുറിച്ചും പിന്നീട് രോഗം മാറിയതും സോഷ്യല്‍ മീഡിയയിലൂടെ…
Read Moreകലിതുള്ളി കടല്‍; ദുരിതം വിട്ടുമാറാതെ ചെല്ലാനം; കടല്‍ഭിത്തികള്‍ തകര്‍ന്നു
കൊച്ചി: ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ കൊച്ചിയുടെ തീരമേഖലകളിലെ കടല്‍കയറ്റം ഇന്നും രൂക്ഷമായി തുടരുന്നു. കൂടുതല്‍ വീടുകളില്‍കൂടി ഇന്ന് വെള്ളം കയറി. ചെല്ലാനമേഖലയിലെ 17.5 കിലോമീറ്റര്‍ തീരവും കടല്‍ക്ഷോഭത്തിന്റെ കെടുതികളിലാണ്. രാവിലെ മുതല്‍ ശക്തമായ കാറ്റ് പ്രദേശത്ത് വീശുന്നുണ്ട്. കടല്‍ഭിത്തികള്‍ പോലും തകര്‍ത്തുകൊണ്ടാണ് തിര അടിച്ചുകയറുന്നത്. ജിയോഭിത്തികള്ക്കും തിരയെ തടഞ്ഞുനിര്‍ത്താനായില്ല. ജിയോഭിത്തികള് കവിഞ്ഞും വെള്ളം ഇരച്ചുകയറുകയാണ്.എടവനക്കാട്, വൈപ്പിന്‍ മേഖലകളുടെ സ്ഥിതിയും അതിദയനീയമാണ്. രാവിലെ മുതല്‍ ആരംഭിച്ച വേലിയേറ്റം പലവീടുകളേയും വെള്ളത്തില്‍ മുക്കി. ചിലതു നിലം പൊത്തി. ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയേറിയതോടെ ചിലര്‍ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാല്‍ കൊവിഡ് ഭീതിയില്‍ കാമ്പുകളിലേക്ക് മാറാന്‍ പലരും കൂട്ടാക്കുന്നില്ല. ഞാറയ്ക്കല്‍, എടവനക്കാട്, ഞായരമ്പലം, കുഴുപ്പിള്ളി, ഞാറയ്ക്കല്‍ പഞ്ചായത്തുകളില്‍ 750 ഓളം വീടുകളില്‍ വെള്ളം കയറി. ചെമ്മീന്‍ പാടങ്ങളിലും നെല്‍പ്പാടങ്ങളിലും നീര്‍ത്തടങ്ങളിലും വെള്ളം കയറി. കൃഷികള്‍ നശിച്ചു. കടല്‍ഭിത്തിയില്ലാത്ത നായരമ്പലം, പുത്തന്‍കടപ്പുറം, എടവനക്കാട്, അണിയല്, കുട്ടുങ്ങല്‍…
Read Moreബഡാ രാജനെ ഇല്ലാതാക്കാന്‍ എന്ന സാഹസിക കൃത്യം ഏറ്റെടുക്കാൻ അധോലോകത്ത് ആരും തയാറായില്ല! ഒടുവില്‍, ഒരാള്‍ എത്തി… ഒരു ഓട്ടോ ഡ്രൈവര്‍…
ബഡാ രാജനെ വധിക്കുക എന്ന സാഹസിക കൃത്യം ഏറ്റെടുക്കാൻ അധോലോകത്ത് ആരും തയാറാകാതെ വന്നതോടെയാണ് അധോലോകത്തിനു പുറത്തുനിന്ന് ഒരാളെ കണ്ടെത്താൻ എതിരാളികൾ തീരുമാനിച്ചത്. അധോലോകത്തുള്ളവർ നേരിട്ടു രംഗത്തിറങ്ങിയാൽ ബഡാ രാജന് എളുപ്പത്തിൽ സൂചന കിട്ടും എന്നതും ഇതിനു കാരണമായിരുന്നു. അങ്ങനെയാണ് ഒാട്ടോ ഡ്രൈവർ സഫാലികയെ പാട്ടിലാക്കുന്നത്. വെടിവയ്പ് പരിശീലനം രമേഷ് പൂജാരി, മംഗേഷ് മോറെ, കാലിയ ആന്റണി എന്നിവരായിരുന്നു ഒാട്ടോ ഡ്രൈവർ സഫാലികയുടെ വെടിവയ്പ് പരിശീലകർ. അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപയും നൽകിയിരുന്നു. രാജനെ വധിക്കാനായാൽ ഭീമമായ തുക നൽകാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. പണമുണ്ടാക്കാനായി രാജൻ കാണിച്ച അതേ അതിസാഹസമായിരുന്നു സഫാലികയുടെയും കൈമുതൽ. അമീർസാദയുടെ വധത്തിനു പിന്നാലെ പ്രതികാരശ്രമങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രമെന്നോണം രാജൻ പോലീസിൽ കീഴടങ്ങിയിരുന്നു. കേവലം 15 ദിവസത്തിനപ്പുറം സെപ്റ്റംബർ 21ന് രാജനെ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്പോഴാണ് സഫാലികയുടെ ദൗത്യത്തിനു സമയം നിശ്ചയിക്കപ്പെട്ടത്.…
Read Moreകാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തി; വീഡിയോ കാണാം…
കാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തുന്ന ദൃശ്യങ്ങള്‍; വീഡിയോ കാണാം… അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍ക്ഷോഭവും. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വീടാണ് കടലാക്രമണത്തില്‍ നിലംപതിച്ചത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ നേരത്തെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ ആളപായം ഒഴിവായി. പ്രദേശത്തെ പ്രദേശത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കേരളത്തില്‍ ശക്തമായിരിക്കും എന്നതുകൊണ്ട് തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ…
Read Moreഹൃദയതാളം നിലയ്ക്കുന്നതിന് മുമ്പേ … അരമണിക്കൂറിനുള്ളിൽ താണ്ടിയത് 57 കിലോമീറ്റർ; കോവിഡ് രോഗിയുടെ ജീവനുമായി പറന്ന് വിഷ്ണു
സ്വന്തംലേഖകന്‍ കോഴിക്കോട്: ഹൃദയതാളം നിലയ്ക്കുന്നതിന് മുമ്പേ കോവിഡ് രോഗിയുമായി പറന്ന് 108 ആംബുലന്‍സ്. കക്കട്ട് സ്വദേശിയായ 48കാരനാണ് 108 ആംബുലന്‍സ് ഡ്രൈവറുടേയും നഴ്സിന്റെയും അവസരോചിതമായ ഇടപെടലിനാല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് 108 ആംബുലന്‍സ് പൈലറ്റ് വിഷ്ണു രാജിന്റെ മൊബൈലിലേക്ക് കണ്ട്രോള് സെല്ലില്‍ നിന്ന് വിളി എത്തുന്നത്. സമയം ഒട്ടും കളയാതെ വിഷ്ണു ആംബുലന്‍സ് റെഡിയാക്കി ആശുപത്രിയിലെത്തി. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്ന 48കാരന്റെ അവസ്ഥ പെട്ടെന്നാണ് മോശമായത്. ഉടന്‍ തന്നെ കുറ്റ്യാടി ഗവ.ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ രോഗിയുടെ നില ഗുരുതരമാണെന്ന് ഡോ.നിമ്യ തിരിച്ചറിഞ്ഞു. പ്രാഥമിക ശുശ്രൂഷകള്‍ നടത്തുന്നതിനിടെയാണ് ആംബുലന്‍സ് തയാറാക്കാന്‍ നിര്‍ദേശിച്ചത്. ഡോക്ടറുടെ നിര്‍ദേശാനുസരണം രോഗിക്കൊപ്പം നഴ്സ് നിധിനും ആംബുലന്‍സില്‍ കയറി. ശ്വാസതടസം രൂക്ഷമായി അനുഭവപ്പെടുന്ന രോഗിക്ക് ആംബുലന്‍സിലും ഓക്സിജന്‍ നല്കുന്നുണ്ടായിരുന്നു. 5.15 ന് കുറ്റ്യാടിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു.57 കിലോമീറ്ററാണ്…
Read Moreഫേസ് ഷീല്‍ഡ് ഇല്ലെങ്കിൽ പോലീസിനും പണികിട്ടും! വാഹന പരിശോധനയ്ക്ക് ഗ്ലൗസും മാസ്കും ധരിച്ചാൽ പോരെന്ന് കമ്മീഷണർ
കെ. ഷിന്റുലാല്‍ കോഴിക്കോട്: കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ റോഡില്‍ പരിശോധന നടത്തുന്ന പോലീസുകാര്‍ ഫേസ് ഷീല്‍ഡ് ധരിച്ചില്ലെങ്കില്‍ നടപടി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജാണ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് മുന്‍കരുതലായി ഫേസ് ഷീല്‍ഡ് നിര്‍ബന്ധമാക്കിയത്. വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ മാസ്ക് ധരിച്ചതുകൊണ്ടുമാത്രം കോവിഡിനെ മുഴുവാനായും പ്രതിരോധിക്കാനാവില്ലെന്നും അതിനാല്‍ ഗ്ലൗസ്, ഫേസ് ഷീല്‍ഡ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സ്റ്റേഷനിലുള്ളില്‍ ജോലി ചെയ്യുന്നവരും ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കണം. രേഖകള്‍ വാങ്ങി പരിശോധിക്കുക വഴി രോഗവ്യാപനത്തിന് സാധ്യതയേറെയാണ്. ഇത് തടയാന്‍ ഗ്ലൗസുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. അസി.കമ്മീഷണര്‍മാരും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും അതത് പരിധിയിലെ സ്റ്റേഷനുകളിലെ പോലീസുകാര്‍ ഇക്കാര്യം ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും…
Read Moreഎല്ലാവരും വീട്ടിലിരിക്കുന്നു, കള്ളന്മാര് വിലസുന്നു! മുൻ ചക്രം പഞ്ചറായിരുന്നിട്ടും വീട്ടമുറ്റത്ത പാർക്ക് ചെയ്തിരുന്ന ആഢംബര ബൈക്ക് മോഷണം പോയി
കോട്ടയം: ലോക്ക് ഡൗണിനെത്തുടർന്ന് പകൽ, രാത്രി വ്യത്യാസമില്ലാത്ത പോലീസ് ശക്തമായ പരിശോധനകൾ നടത്തുന്പോൾ ജനങ്ങൾ വീട്ടിലിരിക്കുകയും കള്ളൻമാർ പുറത്തിറങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ വ്യഴാഴ്ച രാത്രിയിൽ ഏറ്റുമാനൂർ പേരൂരിലെ വീട്ടമുറ്റത്ത പാർക്ക് ചെയ്തിരുന്ന ആഢംബര ബൈക്ക് മോഷണം പോയി. ബൈക്കിന്റെ മുൻ ചക്രം പഞ്ചറായിരുന്നിട്ടും കള്ളൻമാർ ബൈക്ക് മോഷ്്ടിച്ചു കടന്നുകളയുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും പേരൂരിൽ വാടകയ്ക്കു താമസിക്കുന്നയാളുടെ ആഢംബര ബൈക്കാണ് മോഷണം പോയത്. ഈ ബൈക്ക് പാർക്ക് ചെയ്തിരുന്ന വീട്ടുമുത്ത് തന്നെ അഞ്ച് മറ്റ് ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിരുന്നു. ഇവയൊന്നും കള്ളനു വേണ്ടായിരുന്നു. കള്ളൻമാർ കൃത്യമായ ആഢംബര ബൈക്ക് മാത്രമാണ് തട്ടിയെടുത്തത്. വ്യാഴാഴ്ച രാത്രി 12-നുശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ബൈക്കിന്റെ ഹാൻഡിൽ ലോക്ക് ചെയ്തിരുന്നതുമാണ്. വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതിനാൽ ലോക്ക് തകർത്ത് തള്ളി നീക്കിയോ, അല്ലെങ്കിൽ ബൈക്ക് മറ്റൊരു…
Read Moreദുബായിൽ നിന്ന് പൾസ് ഓക്സിമീറ്റർ എത്തുന്നു; മെഡിക്കൽ കോളജ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഓക്സി മീറ്ററിന്റെ വില സാധാരണക്കാരനും താങ്ങാവുന്ന രീതിയിൽ
പേരൂർക്കട : ശരീരത്തിലെ ഓക്സിജൻ നില അറിയാൻ ഉപയോഗിക്കുന്ന പൾസ് ഓക്സിമീറ്റർ ഇനി കുറഞ്ഞ വിലയ്ക്ക് ലഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഭരണസമിതി ദുബായിൽ നിന്ന് കൂടുതൽ ഓക്സി മീറ്ററുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഇതിന്റെ വില 500 രൂപയ്ക്ക് താഴെ എത്തും. നിലവിൽ 750 രൂപയ്ക്കാണ് ഡ്രഗ് ബാങ്ക് വഴി വിൽപന നടത്തുന്നത്. അതേസമയം പുതിയ സ്റ്റോക്ക് എത്തുന്പോൾ മെഡിക്കൽ സ്റ്റോറുകൾ വഴി പൾസ് ഓക്സിമീറ്റർ വിൽപ്പന നടത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഡ്രഗ് കൺട്രോളറുമായി നടത്തുന്ന ചർച്ചകൾക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പൊതുവിപണിയിൽ ഓക്സി മീറ്ററുകൾ എത്തിച്ചു കഴിഞ്ഞാൽ ഇവ കൃത്യമായ വിലയ്ക്കാണ് വിൽക്കുന്നത് എന്ന് ഉറപ്പുവരുത്താൻ സാധിക്കുന്ന ഒരു സംവിധാനം ഇതിനായി വേണ്ടിവരും. കേരളത്തിലെ 14…
Read Moreവേനല്‍മഴയില്‍ മുന്നില്‍ പത്തനംതിട്ട ജില്ല! ഈ നിലയില്‍ മഴ തുടര്‍ന്നാല്‍ ‘പണിപാളും’
പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍മഴ ലഭിച്ച പത്തനംതിട്ട ജില്ല പ്രളയഭീഷണിയില്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മേയ് 13 വരെയുള്ള കണക്കില്‍ ജില്ലയില്‍ 70 സെന്റീമീറ്റര്‍ അധികമഴ ലഭിച്ചിരുന്നു. ഇക്കാലയളവില്‍ പ്രതീക്ഷിച്ചിരുന്നതിലും ഇരട്ടിമഴയാണ് ലഭിച്ചത്. ന്യൂനമര്ദ്ദത്തേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ പ്രളയഭീതിയിലുമാക്കി. നദികളില്‍ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നിട്ടുണ്ട്. മണിമല, കല്ലട നദികള്‍ ഇരുകര മുട്ടിയാണ് ഒഴുകുന്നത്. അച്ചന്‍കോവില്‍, പമ്പ നദികളിലും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. മഴ ഈ നിലയില്‍ തുടര്‍ന്നാല്‍ നദികള്‍ കരകവിയുമോയെന്ന ആശങ്കയുണ്ട്. പ്രധാന സംഭരണികളില്‍ 40 ശതമാനം മാത്രമാണ് ജലനിരപ്പ് എന്നത് ആശ്വാസമാണ്. എന്നാല്‍ വൈദ്യുതി ഉത്പാദനം കൂടുകയും ജലമൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ മൂഴിയാര്‍, മണിമലയാര്‍ സംഭരണികളില്‍ ജലനിരപ്പ് വര്‍ധിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിലേക്ക് ഷട്ടറുകള്‍ തുറക്കുമെന്ന മുന്നറിയിപ്പുണ്ട്. ഇക്കാലയളവില്‍ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയിരിക്കുന്നത് കോന്നിയിലെ വനം…
Read More