നിശാന്ത് ഘോഷ് കണ്ണൂര്‍: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുള്ള ഉത്തരവിറങ്ങിയിട്ടും പരിഷ്കരിച്ച ശമ്പള വിതരണം തുടങ്ങിയില്ല. വര്‍ഷങ്ങളായുള്ള പ്രക്ഷോഭത്തിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്ക്കരിച്ചും കൊണ്ട് ഉത്തരവായത്. എന്നാല്‍ ശമ്പള പരിഷ്കരണത്തിലെ അപാകതകളും ക്ഷാമബത്ത പ്രഖ്യാപനത്തിലെ കാലതാമസവുമാണ് പുതുക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പള-ആനുകൂല്യ വിതരണത്തിന് തടസമായതെന്ന് പറയുന്നു. 2008 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. 2009ല്‍ ശമ്പള പരിഷ്ക്കരണവും നടപ്പിലാക്കിയെങ്കിലും പിന്നീട് നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ശമ്പള പരിഷ്കരണ ശിപാര്‍ശ ബോര്‍ഡ് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ശാന്തിക്ഷേമ യൂണിയനും കഴിഞ്ഞ ഡിസംബറില്‍ ബോര്‍ഡ്…
Read MoreDay: May 15, 2021
വീട്ടിലേക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ ഫേസ്ബുക്ക് സുഹൃത്ത് കൊണ്ടുപോയത് കാട്ടിലേക്ക് ! 48 മണിക്കൂറിനിടെ തന്നെ 25 പേര് ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പരാതി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
48 മണിക്കൂറിനുള്ളില്‍ തന്നെ 25 പേര് ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസന്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെയ് ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫേസ്ബുക്കിലൂടെ സാഗറിനെ പരിചയപ്പെടുന്നത്. പിന്നീട് അടുപ്പം വളര്‍ന്നതോടെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാല്‍ എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗര്‍ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ്…
Read Moreകോവിഡ് കാലത്ത് മാതൃകയാകണം; രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി കോവിഡ് കാലത്ത് മാതൃകയാകണമെന്നാണ് ഐഎംഎ അറിയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണം- ഐഎംഎ വാര്‍ത്താകുറിപ്പിൽ പറഞ്ഞു. ലോക്ഡൗൺ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐഎംഎ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 20നാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോകോളും ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
Read Moreജില്ലയിൽ ശക്തമായ മഴ തുടരുന്നു; പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരുന്നു; നിരവധി വീടുകൾക്കു നാശം; പല സ്ഥലങ്ങളിലും വൈദ്യുതി തടസപ്പെട്ടു
കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പുഴകൾ നിറഞ്ഞൊഴുകുകയാണ് പടിഞ്ഞാറൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിരവധി വീടുകൾക്കാണ് നാശമുണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളിലും മണിക്കൂറുകളായി വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. നാളെ വരെ അതി തീവ്രമഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കനത്ത മഴയിൽ മീനച്ചിൽ, മണിമല, പന്പ നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇന്നും നാളെയും കനത്ത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. മിന്നൽ പ്രളയമുണ്ടായാൽ ആളുകളെ ക്യാന്പുകളിലേക്ക് മാറ്റുന്നതിന് തയാറായിരിക്കാൻ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ക്യാന്പുകളിലേക്കു മാറ്റുന്നതിനു മുന്‍പ് കോവിഡ് ആന്റിജൻ പരിശോധനയും നടത്തും. വാഗമണ്‍, മുക്കുളം, ഏന്തയാർ, പെരുവന്താനം, തീക്കോയി, അടുക്കം പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഇതിനു പുറമെ നാട്ടകം, വടവാതൂർ, കുമരകം പ്രദേശത്തെ ഇടവട്ടം, മങ്കുഴി, മൂലേപ്പാടം, നാലു പങ്ക്, പത്ത്പങ്ക്, പൊങ്ങലക്കരി പ്രദേശങ്ങളിൽ വെള്ളം കയറി പാടശേഖരങ്ങളിൽ…
Read Moreദിവസങ്ങളുടെ വിത്യാസം! മഹാമാരി ഒരു കുടുംബത്തിലെ രണ്ടു ജീവനെടുത്തു; അനാഥരായി നാലു പെൺകുട്ടികൾ
കടുത്തുരുത്തി: കോവിഡ് ബാധിച്ച അച്ഛനും കോവിഡാനന്തര ചികിത്സയിലിരിക്കെ അമ്മയും മരണത്തിന് കീഴടങ്ങി. ദിവസങ്ങളുടെ വിത്യാസത്തിൽ മഹാമാരി ഒരു കുടുംബത്തിലെ രണ്ടു ജീവനെടുത്തപ്പോൾ അനാഥരായത് നാലു പെണ്‍കുട്ടികൾ. കുറുപ്പന്തറ കൊച്ചുപറന്പിൽ ബാബു (55) കഴിഞ്ഞ രണ്ടാം തീയതിയാണ് കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബാബുവിന്റെ ഭാര്യ ജോളി (52) കോവിഡിൽ നിന്നും വിമുക്തയായെങ്കിലും പിന്നീടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ജോളിയും മരണത്തിന് കീഴടങ്ങിയത്. ഇരുവരുടെയും സംസ്കാരം മണ്ണാറപാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടന്നു. ജോളിയുടെ സംസ്കാരം യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കെയർ പ്രവർത്തകരാണ് നടത്തിയത്. ഇവരുടെ മൂന്നാമത്തെ മകൾ അഞ്ചു (19) വിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾക്കെല്ലാം രോഗം ബാധിച്ചു. ഫിസിയോതെറാപ്പി വിദ്യാർഥിനിയായ ചിഞ്ചുമോൾ (24), നഴ്സിംഗ് പഠനം പൂർത്തിയാക്കി…
Read Moreമഴയുടെ സംഹാര താണ്ഡവം! ഒമ്പതു ജില്ലകളിൽ റെഡ് അലർട്ട്; ജലനിരപ്പ് ഉയർന്നതിനാൽ ഡാമുകൾ പലതും തുറന്നു; മണിമല, അച്ചന്‍കോവില്‍ നദികളിൽ പ്രളയസാധ്യത
കൊച്ചി: മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകി. അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവരാണ സേന അറിയിച്ചു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് പലയിടത്തും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ ഡാമുകൾ പലതും തുറന്നു. തീരപ്രദേശത്തും കാറ്റ് കനത്ത നാശനഷ്ടമാണ് വരുത്തിയത്. നിരവധി വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. നൂറിലധികം…
Read Moreനമ്മള് വളരെ സ്നേഹത്തില്‍ ഒരാളെ ഫോണില്‍ വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടേ ! തുറന്നു പറഞ്ഞ് ബാല…
തമിഴ്നാട്ടില്‍ നിന്ന് വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ബാല. നായകനായും സഹനടനായും വില്ലനായും ഒക്കെ നിരവധി മലയാള സിനിമകളില്‍ ബാല വേഷമിട്ടിട്ടുണ്ട്. ഗായിക അമൃതയെ വിവാഹം കഴിച്ച് മലയാളികളുടെ മരുമകനായി താരം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹമോചിതരായതോടെ ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും വാര്‍ത്തയാകുകയും ചെയ്തു. കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി ബാലയും മുന്‍ ഭാര്യയും ഗായികയുമായ അമൃതാ സുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത തന്നെ മകളുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായിട്ടുള്ള വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. ഓഡിയോ പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി അമൃതയും എത്തിയിരുന്നു. പിന്നാലെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമിയും രംഗത്തെത്തി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ബാലയുടെ വാക്കുകള്‍…
Read Moreകടലാക്രമണ ഭീതിയില്‍ കോഴിക്കോട് തീരം; ത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കെതിരേ നടപടി
കോഴിക്കോട്: കോവിഡ് അതിതീവ്രവ്യാപനത്തിനൊപ്പം ദുരിതം വിതച്ച് ജില്ലയില്‍ മഴ കനത്തു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച മഴ പലയിടത്തും രാവിലേയും തുടര്‍ന്നു. തീരദേശം കടലാക്രമണ ഭീതിയിലാണ്. നിരവധി കുടുംബങ്ങളെയാണ് ഇവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. വടകര അഴിയൂര്‍ മുതല്‍ കടലുണ്ടി, ചാലിയം കടപ്പുറം വരെയുള്ള തീരങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. ഇന്ന് കനത്ത മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വടകര വില്ലേജില്‍ 100 കുടുംബങ്ങളില്‍ നിന്ന് 310 പേരെയാണ് മാറ്റി താമസിപ്പിച്ചത്. കോഴിക്കോട് നഗര പരിധിയിലെ കസബ വില്ലേജിലെ തോപ്പയില്‍ ഏഴ് പേരെ ഇന്ന് പുലര്‍ച്ചെ ക്യാമ്പിലേക്ക് മാറ്റി. കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കപ്പലങ്ങാടി ഭാഗത്ത് നിന്നും 17 കുടുംബങ്ങളേയും വാക്കടവ് ഭാഗത്ത് നിന്ന് രണ്ട് കുടുംബങ്ങളേയും മാറ്റി താമസിപ്പിച്ചു. കടലുണ്ടി കടവ് ഭാഗത്ത് നിന്നും ആറ് കുടുംബങ്ങളേയും ബന്ധുവീട്ടിലേക്ക്…
Read Moreചില കാരണങ്ങള്‍ കൊണ്ട് രവി പത്മനാഭന്റെ വേഷം ചെയ്യാന്‍ ആ താരത്തിന് കഴിഞ്ഞില്ല ! ആ കഥാപാത്രം വിനീത് ശ്രീനിവാസനിലേക്കെത്തിയതിങ്ങനെ…
നവാഗത സംവിധായകന് ഗിരീഷ് എ ഡിയുടെ ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 2019ലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു. കൗമാരക്കാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. മാത്യു തോമസും അനശ്വര രാജനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെങ്കിലും വിനീത് ശ്രീനിവാസന് അവതരിപ്പിച്ച രവി പത്മനാഭന് എന്ന അധ്യാപകന് മികച്ച അഭിപ്രായമാണ് നേടിയത്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അതേ സമയം ഈ വേഷം അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് സണ്ണി വെയ്നെ ആയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസന് ഗംഭീരമാക്കി കയ്യടി നേടിയപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. വിനീതിന്റെ അസാധ്യ…
Read Moreനമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ കാൻസറിനെപ്പോലെ പ്രണയിക്കണം, എങ്ങനെയാണ് എന്നല്ലേ… രോഗത്തെ പ്രണയിനിയെപ്പോലെ കണ്ട നന്ദു; പൊലിഞ്ഞത് അതിജീവനത്തിന്റെ പ്രതീകം
തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്നു. കാൻസർ ബാധിതരായ നിരവധി പേർക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. രോഗത്തിന്റെ ഓരോ ഘട്ടത്തിലും പ്രത്യാശ കൈവിടാതെ സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവച്ചിരുന്നു. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. രോഗത്തെ പ്രണയിനിയെപ്പോലെ കണ്ട നന്ദു കാൻസറിനെ ഒരു പ്രണയിനിയെപ്പോലെ കണ്ട് നന്ദു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പുകൾ വൈറലായിരുന്നു. ‘നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ കാൻസറിനെപ്പോലെ പ്രണയിക്കണം.എങ്ങനെയാണ് എന്നല്ലേ.. ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി, അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി, വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി, ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി. എന്നിട്ടും അവൾ…
Read More