തിരുവനന്തപുരം: ന്യൂനമർദം ശക്തിയായതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടു പേർ മുങ്ങി മരിച്ചു. പെരിയാറിൽ ഒരാളെ കാണാതായി. ആലപ്പുഴയിൽ കുട്ടനാട് തലവടി വാടായ്ക്കകം പാടശേഖരത്തിൽ മടവീണു. വിവിധ ജില്ലകളിലായി കടലാക്രമണത്തിൽ നൂറിലേറെ വീടുകൾ തകർന്നു. തീരദേശത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാസർഗോഡ് ജില്ലയിലെ മുസോടി കടപ്പുറത്ത് കടലാക്രമണത്തിൽ ഇരുനില വീട് പൂർണമായി ഇടിഞ്ഞുവീണു. തിരമാല ഉയർന്നതിനെത്തുടർന്ന് ചെല്ലാനം, വൈപ്പിൻ മേഖലകളിൽ വീടുകളിൽ വെള്ളം കയറി. ശക്തമായ തിരയടിയേറ്റ് തിരുവനന്തപുരത്ത് വലിയതുറ കടൽപ്പാലം ചരിഞ്ഞു. കേരളം, ലക്ഷദ്വീപ് കപ്പൽ സർവീസ് നിർത്തിവച്ചു. കണ്ണൂർ തലായിൽ മത്സ്യബന്ധനത്തിനു പോയ മൂന്നു പേരെ കാണാതായി. കനത്ത കാറ്റിലും മഴയിലും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിന് മരങ്ങൾ കടപുഴകിവീണു. ലൈനുകളിൽ മരങ്ങൾ വീണു വൈദ്യുതിബന്ധം നിലച്ചു. കൊല്ലം, തിരുവനന്തപുരം…
Read MoreDay: May 16, 2021
കൂട്ടായി ഒരുമയോടെ…! കോവിഡ് വോളണ്ടിയർമാർ കൊടിയും ചിഹ്നവും വച്ചു പ്രവർത്തിക്കേണ്ട; ഇത് യോജിപ്പിന് ചില തടസങ്ങൾ ഉണ്ടാക്കാം; മുഖ്യമന്ത്രി പറയുന്നു…
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കോവിഡ് വോളണ്ടിയർമാർ കൊടി വച്ചും ചിഹ്നം വച്ചും പ്രവർത്തിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായി ഒരുമയോടെയാണ് വോളണ്ടിയർമാർ പ്രവർത്തിക്കേണ്ടത്. വോളണ്ടിയർമാർ അതതു സ്ഥലത്തുതന്നെ ഉള്ളവർ ആയതിനാൽ തിരിച്ചറിയാൻ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസങ്ങൾ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. * മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വരുന്നതിനു മുന്പും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽ പെട്ടതാണ്. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാന്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. * സംസ്ഥാനത്ത് കൂടുതൽ ഓക്സിജൻ എത്തും. ഇന്നലെ നല്ല രീതിയിൽ…
Read More