ചുങ്കപ്പാറ: കഴിഞ്ഞദിവസം കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് ഭാഗത്ത് ആളുകളെ ആക്രമിച്ച കുറുനരിക്ക് പേവിഷ ബാധയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ആളുകളെ കടിച്ചശേഷം അവശനിലയില്‍ കുടുങ്ങിയ കുറുനരി പിന്നീട് ചത്തിരുന്നു. ഇതിന്റെ ജഡം തിരുവനന്തപുരം പാലോട് ആനിമല്‍ ഡിസീസ് സെന്ററില്‍ പരിശോധിച്ചപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലയുമായി ഏഴുപേരെയാണ് കുറുനരി കടിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് പ്രതിരോധ കുത്തിവയ്പ് നല്‍കിയിരുന്നു. കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ഇവരെ നിരീക്ഷിക്കുന്നതിന് ആരോഗ്യവകുപ്പ് ആശാ പ്രവര്‍ത്തകരുടെ സ്ക്വാഡ് രൂപീകരിച്ചു. കുറുനരിയുടെ സ്രവം സ്പര്ശിക്കാനിടയായ എല്ലാവരും പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Read MoreDay: May 21, 2024
അപകടം പതിയിരിക്കുന്നു; വൈദ്യുതി ലൈനിലെ തെങ്ങോലകൾ നീക്കണം
ചെങ്ങന്നൂർ : എംസി റോഡിൽ കാരക്കാട് ഹൈസ്കൂളിനു സമീപത്തെ വൈദ്യുതി വിതരണ ലൈനിനു മുകളിലേക്ക് അപകടകരമാംവിധം ചാഞ്ഞു കിടക്കുന്ന സമീപ പുരയിടത്തിലെ തെങ്ങോലകൾ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. ഇവ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടായി. ലൈനിൽ ടച്ച് ചെയ്ത് കിടക്കുന്ന പച്ചഓലകൾ കാറ്റിൽ ഇളകിനീങ്ങി വൈദ്യുതി കമ്പികളിൽ ഉരയുന്നതിനാൽ തെങ്ങിൻചുവട്ടിലേക്ക് വൈദ്യുതിപ്രവഹിച്ച് അപകടത്തിനു കാരണമായേക്കാമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഇക്കാര്യം നാട്ടുകാർ പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. മഴക്കാലത്തിനു മുന്നോടിയായി വൈദ്യുതി വിതരണ ലൈനുകളിലെ തടസങ്ങൾ, ടച്ചുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്ന സർക്കാർ നിർദേശവും നിലനിൽക്കെയാണ് സമാന സംഭവത്തിൽ നാട്ടുകാരുടെ പരാതിയോടുള്ള അവഗണന അധികൃതർ തുടരുന്നതെന്ന ആക്ഷേപവുമുണ്ട്. തെങ്ങിൻ ചുവട്ടിലോ അരികിലോ എത്തുന്ന കുട്ടികളടക്കമുള്ളവർ അശ്രദ്ധമായി തടിയിലോ ലൈനിൽ ടച്ച് ചെയ്ത് താഴേക്കു കിടക്കുന്ന ഓലയിലോ സ്പർശിക്കാനിടയായാൽ അത് വൻ അപകടത്തിനു ഇടയാക്കുമെന്ന്…
Read Moreതിരുമ്പി വന്തിട്ടേന്ന് സൊല്ല്; കോഴിക്കോട് അപ്സര വീണ്ടും തുറക്കുന്നു; ആദ്യ ചിത്രം മമ്മൂട്ടിയുടെ ടര്‍ബോ
പൂർവാധികം ശക്തിയോടെ ഇനി അപ്സര പുതിയ രൂപത്തിലും ഭാവത്തിലും. ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ തലപ്പൊക്കത്തോടെ നിലകൊണ്ട അപ്സര തീയറ്റർ കഴിഞ്ഞ ഒരു വർഷമായി അടച്ച നിലയിലായിരുന്നു. ഇപ്പോഴിതാ അപ്സര വീണ്ടും തുറക്കാൻ പോകുന്നു. ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രൈംസ് തീയറ്റര്‍ ഏറ്റെടുത്തതോടെയാണ് വീണ്ടും അപ്സര തുറക്കുന്നത്. 1000 പേര്‍ക്ക് ഇരിക്കാവുന്ന തീയറ്ററിന്റെ പ്രത്യേകത അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. മെയ് 23നാണ് തിയറ്റർ തുറക്കുന്നത്. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ടർബോ ആണ് ആദ്യ ചിത്രമായി പ്രദർശിപ്പിക്കുന്നത്.
Read Moreപയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന് കവര്‍ന്നു;അന്വേഷണം ആരംഭിച്ച് പോലീസ്
പയ്യന്നൂർ: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 75 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പെരുമ്പ ജുമാ മസ്ജിദിനു സമീപത്തെ ചെക്കിന്റകത്ത് സുഹ്റയുടെ വീട്ടിലാണു നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇന്നുരാവിലെ 6.15 ഓടെ ഉണര്‍ന്നെഴുന്നേറ്റ വീട്ടുകാരാണ് ഇന്നലെ അടച്ചുപൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ അല്പം തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണു വാതില്‍ കുത്തിപ്പൊളിച്ചതാണെന്നു മനസിലായത്.അകത്തെ രണ്ടു മുറികളിലെ അലമാരകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഉടന്‍തന്നെ അയല്‍വാസിയായ അഡ്വ. വിനീഷിന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണു നാട്ടുകാര്‍ കവര്‍ച്ച നടന്നതായി അറിഞ്ഞത്.സുഹറയും ഭര്‍ത്താവ് ആമുവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു. സുഹ്റയുടെ മകന് റഫീക്കും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്. അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ…
Read Moreസ്ട്രോക്ക്; എത്രയും പെട്ടെന്നു ചികിത്സ തുടങ്ങാം
തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്ട്രോക്ക് എന്ന് പറയുന്നു. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക്. നമ്മൾ ഇതിനകം കണ്ടതുപോലെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്ട്രോക്ക് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീനുകൾസ്ട്രോക്കിനുള്ള പ്രധാന സാധ്യതാ ഘടകം നമ്മുടെ ജീനാണ്. ഒരിക്കൽ സ്ട്രോക്ക് വന്നാൽ അത് ആവർത്തിക്കാനുള്ള സാധ്യത പലമടങ്ങ് വർധിപ്പിക്കും. മറ്റ് അപകട ഘടകങ്ങൾ ഉയർന്ന രക്തസമ്മർദം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതഭാരം, പുകവലി, ആസക്തി മരുന്നുകൾ പോലെയുള്ള ദുഃശീലങ്ങള്‍, മാനസിക പിരിമുറുക്കം, ഉയർന്ന കൊളസ്ട്രോൾ, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൃദ്രോഗങ്ങൾ, അമിത പ്രമേഹം, കരോട്ടിഡ് ആർട്ടറി രോഗം, പെരിഫറൽ ആർട്ടറി ഡിസീസ്. ആദ്യഘട്ടത്തിൽ തന്നെ…സ്ട്രോക്ക് മാനേജ്മെന്റിന്റെ വിജയത്തിലെ പ്രധാന ഘടകം ഉടനടിയുള്ള ചികിത്സയാണ് (ആദ്യഘട്ടത്തിൽ തന്നെ). എത്ര നേരത്തെ ചികിത്സ ആരംഭിക്കുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും.…
Read Moreനെടുമ്പാശേരി അവയവക്കടത്ത് കേസ്; അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്നിന്നെന്ന് സാബിത്തിന്റെ മൊഴി
കൊച്ചി: അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്‍ നിന്നാണെന്ന് നെടുമ്പാശേരി അവയവക്കടത്ത് കേസിലെ പ്രതിയായ സാബിത്ത് നാസറിന്റെ മൊഴി. ഇവിടെനിന്നാണ് വിദേശത്തേയ്ക്കുള്ള കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധമുണ്ടായതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. എത്ര പേരെ ഇയാള്‍ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ഇവരുടെ ആരോഗ്യസ്ഥിതി, ഇതില്‍ എത്ര പേര് മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളാണ് അന്വേഷണം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2019 മുതല്‍ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതില്‍ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നല്കാന് തയാറായി 2019ല്‍ ഹൈദാരാബാദിലെത്തിയതായിരുന്നു സാബിത്ത് നാസര്‍. എന്നാല്‍ ആ നീക്കം പാളിയിരുന്നു. തുടര്‍ന്ന് അവയവ മാഫിയ സംഘങ്ങളുമായി…
Read Moreഅച്ഛനും മകനും ഒരേ ഫ്രെയിമിൽ; ടി. ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ‘വടു’ ഒരുങ്ങുന്നു
പ്രശസ്ത നടന്മാരായ ടി.ജി. രവി, മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വടു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയാണ് വടു. പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വടു. ടി.ജി. രവിയുടെയും ശ്രീജിത്ത് രവിയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ പതിമൂന്നാമത്തെ ചിത്രമാണ് വടു. പിആർഒ- എ.എസ്. ദിനേശ്.
Read Moreലാൽ സാർ വിളിച്ചപ്പോൾ ഞാൻ പരിസരം പോലും മറന്ന് ഓടി; ആന്റണി പെരുമ്പാവൂർ
20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോരുമ്പോൾ സാർ, എന്നെ എവിടെയെങ്കിലുംവച്ച് കണ്ടാൽ ഓർക്കുമോ എന്നു ചോദിച്ചു. എന്താ ആന്റണി അങ്ങനെ ചോദിക്കുന്നത്, നമ്മൾ ഇത്രയും ദിവസത്തെ പരിചയം ഉള്ളവരല്ലേ. തീർച്ചയായും ആന്റണി എന്റെ ഓർമയിൽ ഉണ്ടാകുമെന്ന് പറഞ്ഞു. മോഹൻലാലുമൊത്തുള്ള തന്റെ സൗഹൃദത്തിന്റെ തുടക്ക കാലം ഓർമിച്ച് ആന്റണി പെരുമ്പാവൂർ. കുറച്ച് നാൾ കഴിഞ്ഞ് ഞാനും സുഹത്തുക്കളും സാറിന്റെ ഷൂട്ടിംഗ് കാണാൻ പോയി. മൂന്നാംമുറയുടെ ഷൂട്ടിംഗാണ്. ആൾക്കൂട്ടത്തിന്റെ ഇടയിൽ ലാൽ സർ എപ്പോഴാണ് എന്നെ കാണുന്നത് എന്ന് നോക്കുമ്പോൾ ലാൽ സർ ആരെയോ കൈ കാണിച്ച് വിളിക്കുന്നു. എന്നെയാണോ വിളിക്കുന്നത്, ഒരു മാസം കഴിഞ്ഞിട്ടും എന്നെ കണ്ടിട്ട് മനസിലായോ എന്ന് ചിന്തിച്ചു. എന്നെത്തന്നെയാണ് വിളിച്ചത്. ഞാൻ പരിസരം മറന്ന് ഓടി. പ്രൊഡക്ഷൻ മാനേജർമാർ എന്നെ തടയാൻ വന്നപ്പോൾ…
Read More‘സിനിമാ ഇന്‍ഡസ്ട്രി വല്ലാതെ മാറിപ്പോയി’; പണ്ട് പാറപ്പുറത്തുകിടന്ന് ഉറങ്ങേണ്ടി വന്നിട്ടുണ്ട്, മരത്തിന്റെ മറവിൽനിന്നു വസ്ത്രം മാറി
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നടി മധു (മധുബാല) നിരവധി നല്ല സിനിമകളില്‍ അഭിനയിച്ചു വരികയാണ്. ഒരു കാലത്ത്ഫൂല് ഓര് കാന്തേ, റോജ, യോദ്ധ, ജെന്റില്മാന് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗവുമായിരുന്നു നടി. സാമാന്ത നായികയായി എത്തിയ ശാകുന്തളം, കങ്കണ അഭിനയിച്ച തലൈവി തുടങ്ങിയ ചിത്രങ്ങളില്‍ മധു അടുത്തിടെ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ഇന്‍ഡസ്ട്രി മാറിയതിനെക്കുറിച്ച് മധു സംസാരിക്കുന്ന വാക്കുകളാണു ശ്രദ്ധിക്കപ്പെടുന്നത്- ‘സിനിമാ ഇന്‍ഡസ്ട്രി വല്ലാതെ മാറിപ്പോയി. ഞാന്‍ മുമ്പ് അഭിനയിച്ചിരുന്ന കാലത്ത് നടിമാര്‍ വാനിറ്റി വാനുകള്‍ ഉപയോഗിക്കാനും ശുചിമുറിയിൽ പോകാനുമൊക്കെ എത്രമാത്രം ബുദ്ധിമുട്ടിയിരുന്നു. അതൊരു സത്യാവസ്ഥയാണ്. കൊലാച്ചിയിലെ റെഡ് കേവ്സില്‍ ഒരു തമിഴ് സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു കുന്നിനു താഴെ നിറയെ മരങ്ങളുള്ള ഒരു സ്ഥലത്തായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. അവിടുത്തെ ചൂടില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മള് ഉപയോഗിച്ചിരുന്ന വസ്ത്രം മാറുന്നത് എതെങ്കിലും…
Read Moreസോളാര്‍ സമരം;”തിരുവഞ്ചൂരുമായി ചർച്ചയ്ക്ക് ബ്രിട്ടാസിനോട് പാര്‍ട്ടി ആവശ്യപ്പെട്ടതായി അറിയില്ലെന്ന് വൈക്കം വിശ്വൻ
കോട്ടയം: സോളാര്‍ സമരം ഒത്തുതീര്‍ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്താന്‍ ജോണ്‍ ബ്രിട്ടാസിനോട് പാര്‍ട്ടി ആവശ്യപ്പെട്ടതായി തനിക്കറിയില്ലെന്ന് അന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. എല്‍ഡിഎഫ് നേതൃത്വം ഒന്നാകെ സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എല്‍ഡിഎഫ് ഏകകണ്ഠമായാണു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സോളാര്‍ കേസും ടി.പി. ചന്ദ്രശേഖരന് കേസും ചേര്‍ത്തുവയ്ക്കുന്നതു കെട്ടുകഥയെന്നും വൈക്കം വിശ്വന് പറഞ്ഞു.
Read More