ഡെൽറ്റ പ്ലസിൽ വീണ്ടും വകഭേദം! നിരീക്ഷിച്ചില്ലെങ്കിൽ ഇത് ആശങ്കയുടെ വകഭേദമായി മാറും; എയിംസ് മേധാവിയുടെ മുന്നറിയിപ്പ് ഇങ്ങനെ…

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു കാരണമായ ഡെൽറ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. നിരീക്ഷിച്ചില്ലെങ്കിൽ ഇത് ആശങ്കയുടെ വകഭേദമായി മാറുമെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഇന്ത്യയിൽ വീണ്ടും കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനാൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെൽറ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിട്ടുണ്ട്. ഇത് ആശങ്കയ്ക്ക് കാരണമായേക്കാം. നിരീക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. നിലവിൽ കേസുകളുടെ എണ്ണം കുറവായതിനാൽ ഇത് ആശങ്കയുടെ വകഭേദമായി മാറിയേക്കാം. ഈ ഡെൽറ്റ പ്ലസ് വീണ്ടും തീവ്രമായ മറ്റൊരു വകഭേദമായി മാറുമോയെന്നത് അടുത്ത കുറച്ച് ആഴ്ചകളിൽ നമ്മൾ നിരീക്ഷിക്കേണ്ട ഒന്നാണെന്നും ഗുലേറിയ പറഞ്ഞു. ഈ വൈറസുകൾ വീണ്ടും വീണ്ടും മാറ്റത്തിനു വിധേയമാകുകയും അതിലൂടെ അതിജീവിക്കുകയും…

Read More

മെട്രോയുടെ അവകാശികള്‍ ! ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു…

ഡല്‍ഹി മെട്രോ ട്രെയിന്‍ കുരങ്ങന്‍ യാത്ര നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.യമുന ബാങ്ക് സ്റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഹിറ്റാവുകയായിരുന്നു. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു വാനരന്റെ യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വാനരന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട്…

Read More

ഇപ്പോൾ ഹിന്ദിയിൽ പോയി അവരെ ചീത്തവിളിക്കുകയാണ് ഇവർ! ബിഗ് ബ്രദറിന് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം വെളിപ്പെടുത്തി സംവിധായകൻ സിദ്ദിഖ്

ബിഗ് ബ്രദറിന് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ഇവിടെയുള്ള സൈബര്‍ ആക്രമികളാണെന്ന് സംവിധായകൻ സിദ്ദിഖ്. ബിഗ് ബ്രദര്‍ ഹിന്ദി യൂട്യൂബ് റിലീസ് വലിയ ഹിറ്റായിരുന്നു. ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ ചീത്ത വിളിക്കുകയാണ് സൈബർ അക്രമികളെന്നും അദ്ദേഹം ആരോപിക്കുന്നു. നേപ്പാളിലൊക്കെ യൂട്യൂബ് ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയിരുന്നു ബിഗ് ബ്രദർ. സിനിമ റിലീസ് സമയത്ത് ഇതിന്‍റെ മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ലെന്നും സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് എത്തി, കണ്ടതിന് ശേഷം ഹിന്ദിയില്‍ നിന്നും ആളുകള്‍ എത്തുകയും പ്രതീക്ഷിച്ച തുകയ്ക്കു തന്നെ ചിത്രം വില്‍ക്കുകയും ചെയ്തുവെന്നും സിദ്ദിഖ് പറഞ്ഞു. സിനിമ റിലീസ് ചെയ്യുമ്പോള്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ വിംഗിന്‍റെ സഹായം നിര്‍മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ് ഇപ്പോളെന്നും സിദ്ദിഖ് പറയുന്നു. സിനിമയെ ചീത്ത പറയാന്‍ വരുന്നവര്‍ക്കൊന്നും കൃത്യമായ ഐഡന്‍റിറ്റി ഉള്ളവരല്ല. ഇത്തരക്കാര്‍ മലയാള…

Read More

ഫഹദിന്‍റെ ആദ്യനായികയാകാനുള്ള അവസരം നഷ്ടമായ പ്രിയാമണി…

ഫഹദ് ഫാസിലിന്‍റെ മലയാളികൾക്ക് പരിചയപ്പെടുത്തി പിതാവും സംവിധായകനുമായ ഫാസിൽ ഒരുക്കിയ ചിത്രമായിരുന്നു കൈയെത്തും ദൂരത്ത്. തെന്നിന്ത്യൻ നടി നികിത തുക്രാൽ ആണ് ചിത്രത്തിൽ ഫഹദിന്‍റെ നായികയായത്. അതേസമയം, ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തുകയാണ് നടി പ്രിയാമണി. ഫാസിലിന്‍റെ വീട്ടിൽ പോയി ഒരുദിവസം മുഴുവൻ കാത്തിരുന്നാണ് നായികയ്ക്കുള്ള സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്തതെന്നും അദ്ദേഹം തന്‍റെ കാര്യത്തിൽ വളരെ സന്തോഷവാനായിരുന്നുവെന്നും പ്രിയാമണി പറയുന്നു. “ഞാന്‍ റെഡി, സൈന്‍ ചെയ്യൂ എന്ന് ഫാസില്‍ സാര്‍ അന്ന് എന്നോട് പറഞ്ഞു. എന്നാല്‍ ആ സമയത്ത് എനിക്ക് പരീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പറ്റില്ല, പരീക്ഷ കഴിഞ്ഞിട്ട് വേണമെങ്കില്‍ ചെയ്യാം എന്ന് സര്‍ പറഞ്ഞു. അങ്ങനെ ഫാസില്‍ സാറിന്‍റെ സിനിമ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. ഇത് കഴിഞ്ഞിട്ടാണ് ഭാരതിരാജ സാര്‍ എന്നെ തമിഴില്‍ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് തമിഴിലേക്ക് വരുന്നത്..’- പ്രിയാമണി കൂട്ടിച്ചേർത്തു

Read More

എമ്പുരാനു മുമ്പ് ബ്രോ ഡാഡി! ലാൽ- പൃഥ്വി കൂട്ടുകെട്ടിൽ പുതിയ ചിത്രം

വൻവിജയം നേടിയ ലൂസിഫറിനു ശേഷം തന്‍റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന് ബ്രോ ഡാഡി എന്നാണ് പേരിട്ടിരിക്കുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് പുതിയ പ്രഖ്യാപനം എത്തിയത്. നർമമുഹൂർത്തങ്ങളുള്ള ഒരു കുടുംബചിത്രമായിരിക്കുമെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ അറിയിച്ചു. എൻ. ശ്രീജിത്ത്, ബിബിൻ മാളിയേക്കൽ എന്നിവരാണ് ചിത്രത്തിന് രചനയൊരുക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും വേഷമിടുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.

Read More

ദി ഡേര്‍ട്ടി പിക്ചര്‍! സില്‍ക്കാവാന്‍ ആദ്യം വിളിച്ചത് കങ്കണയെ; സിനിമ വേണ്ടെന്നു വച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ…

ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലന്‍റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നാണ് ദി ഡേര്‍ട്ടി പിക്ചര്‍. നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രം തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സില്‍ക്കായി മികച്ച പ്രകടനമാണ് വിദ്യ ചിത്രത്തില്‍ കാഴ്ചവച്ചത്. ഡേര്‍ട്ടി പിക്ചറിലെ പ്രകടനത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം വരെ വിദ്യാ ബാലന് ലഭിച്ചിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് നടിയെ പുകഴ്ത്തി ബോളിവുഡ് താരങ്ങളെല്ലാം തന്നെ രംഗത്ത് എത്തിയിരുന്നു. അതേസമയം ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്കായി അഭിനയിക്കാന്‍ ആദ്യം വിളിച്ചത് തന്നെയായിരുന്നു എന്ന് നടി കങ്കണ റാവത്ത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സിനിമ വേണ്ടെന്നു വച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ഡേര്‍ട്ടി പിക്ചര്‍ മികച്ച സിനിമയാണ്. വിദ്യാ ബാലന്‍റെ പ്രകടനം ഭ്രമിപ്പിക്കുന്നതായിരുന്നു. അതിനാല്‍ അവരേക്കാള്‍ നന്നായി…

Read More

ഇത് എന്‍റെ മാത്രം അനുഭവമല്ല, ഞാനിതിവിടെ പറയുമ്പോള്‍ അതേ അനുഭവമുള്ള ഒരുപാട് സ്ത്രീകളുണ്ടാകുമെന്നുറപ്പാണ്..! ജ്യോത്സന പറയുന്നു…

ഇത് എന്‍റെ മാത്രം അനുഭവമല്ല. ഞാനിതിവിടെ പറയുമ്പോള്‍ അതേ അനുഭവമുള്ള ഒരുപാട് സ്ത്രീകളുണ്ടാകുമെന്നുറപ്പാണ്. വര്‍ഷങ്ങളുടെ സ്ത്രീവിരുദ്ധത കാരണം ഒരു കുട്ടിക്ക് ജന്മം നല്‍കുകയോ നരയ്ക്കാന്‍ തുടങ്ങുകയോ ചെയ്യുന്നതോടെ നമ്മള്‍ ആകര്‍ഷണീയത കുറഞ്ഞവരായി മാറും. എന്‍റെ പ്രിയപ്പെട്ട ആണ്‍കുട്ടികളേ, പെണ്‍കുട്ടികളേ, പ്രായമാകുന്നതൊരു സ്വാഭാവിക പ്രക്രിയയാണ്. നമ്മളെല്ലാവര്‍ക്കും പ്രായമാകും. പ്രായത്തോടൊപ്പം ജ്ഞാനവും വരുന്നു, അനുഭവം ലഭിക്കുന്നു, ഇതൊന്നും വിഷയമല്ലെന്ന തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങളുടെ ഒരേയൊരു ലക്ഷ്യം നല്ല ആരോഗ്യവും സന്തോഷവും സമാധാനവുമാണ്. നിങ്ങള്‍ തന്നെ വയസായി എന്നു കരുതുന്ന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഓര്‍ക്കുക, ചുളിവുകളും തുങ്ങിയ സ്‌കിന്നും പുറം വേദനയുമല്ല നിങ്ങളെ നിങ്ങളാക്കുന്നത്. ഈ വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്താണ് പഠിച്ചത് എന്നതാണ്. -ജ്യോത്സന

Read More

ഇത് ആദ്യമായല്ല സംഭവിക്കുന്നത്, അവസാനത്തേതും ആയിരിക്കില്ല! മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്‌കാരം ശരിയല്ല; പാര്‍വതി തിരുവോത്ത്

ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ നിന്ന് എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവുമാണ് നിങ്ങളുടെ പ്രതികരണത്തില്‍ നിന്ന് എനിക്ക് മനസിലാകുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്‌കാരം ശരിയല്ല. നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത് ആ രീതിയോടാണ്. എന്‍റെ കാര്യത്തില്‍ അങ്ങനെയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതില്‍ ഞാനൊരിക്കലും ലജ്ജിക്കാറില്ല. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും മുന്‍ധാരണകളും വച്ച് മറ്റൊരാളെ കീറി മുറിച്ച് മുന്നോട്ട് പോകുമ്പോള്‍ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും. -പാര്‍വതി തിരുവോത്ത്

Read More

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കും ? 24ന് സര്‍വകക്ഷി യോഗം…

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുഃന സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ല. 2019 ഓഗസ്ത് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുവിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്‍ഡ് കാഷ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി നിശ്ചയിക്കുകയും ചെയ്തത്. ചരിത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജൂണ്‍ 24ന് വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍…

Read More

ആരാണെന്ന് അറിയില്ല, ഞരമ്പ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നേ വിളിക്കാന്‍ പറ്റൂ..! അഞ്ജു അരവിന്ദ് പറയുന്നു

ആരാണെന്ന് അറിയില്ല. ഞരമ്പ് രോഗി എന്നല്ലേ വിളിക്കാന്‍ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്പ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാള്‍ എഴുതിയ കമന്‍റ് ഞാന്‍ ഇപ്പോഴാണ് കണ്ടത്. എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോള്‍ തന്നെ സങ്കടം വന്നു. ഞാന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ രംഗത്തില്‍ നിന്നു കട്ട് ചെയ്തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്‍റ് ചെയ്തിരിക്കുന്നത്. അത് അങ്ങനെയൊരു സിനിമയല്ല. ആ സിനിമയില്‍ അഭിനയിച്ചതിന് ഇത്രയും മോശം കമന്‍റ് വന്നപ്പോള്‍ വല്ലാതെ വേദനിച്ചു.

Read More