കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും തമ്മിലുള്ള പോര് മുറുകുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മും സിപിഐ തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നത്. റിപ്പോർട്ടിനെതിരേ ഇന്നലെ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. തുടർന്നു കേരള കോണ്‍ഗ്രസ് നേതൃത്വം എൽഡിഎഫിനു പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന സിപിഐ തങ്ങളോട് യോജിച്ച് പ്രവർത്തിക്കുന്നില്ലെന്ന് കാണിച്ചാകും പരാതി നല്‍കുന്നത്. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നത്. സിപിഐയുടെ റിപ്പോർട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടിയാണെന്നും കേരള കോണ്‍ഗ്രസ് എം കുറ്റപ്പെടുത്തുന്നു. മുന്നണിയിൽ സിപിഐയ്ക്ക് രണ്ടാം സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയാണെന്നും പരാതിയിൽ ഉന്നയിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നട ത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർ ട്ടിൽ ഉൾപ്പെടുത്തിയതെന്നാണ് സിപിഐയുടെ ഭാഷ്യം.
Read MoreDay: September 15, 2021
സാഗർ ഏലിയാസ് ജാക്കി പിറന്നതിങ്ങനെ…
രാജാവിന്റെ മകന്, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളിലൂടെ സൂപ്പർതാര പദവിയിലെത്തിയ താരമാണ് മോഹന്‍ലാല്‍. എസ്.എന്‍ . സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് 1987ലാണ് പുറത്തിറങ്ങിയത്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ട് തിരക്കഥ എഴുതിയ അനുഭവം ഒരഭിമുഖത്തിൽ എസ്.എൻ. സ്വാമി പങ്കുവച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ കുടുംബപശ്ചാത്തലത്തിലുളള തിരക്കഥകളാണ് എസ്.എന്‍. സ്വാമി ഒരുക്കിയത്. ചക്കരയുമ്മ എന്ന സിനിമയ്ക്ക് കഥ എഴുതിയാണ് എസ് എന്‍ സ്വാമിയുടെ തുടക്കം. രാജാവിന്റെ മകന് ഇറങ്ങിയ ശേഷമാണ് മലയാള സിനിമയില്‍ ത്രില്ലറുകള്‍ക്ക് വേറൊരു മാനമുണ്ടായതെന്ന് എസ് എന്‍ സ്വാമി പറയുന്നു. “”എന്റെ അടുത്ത സുഹൃത്തുക്കളായ ഡെന്നീസ് ജോസഫും തന്പി കണ്ണന്താനവുമാണ് ആ ചിത്രം ഒരുക്കിയത്. ആന്റി ഹീറോ സബ്ജക്ട്സ് ആയിരുന്നു അത്. സൊസൈറ്റിയില്‍ ആന്റി ഹീറോ എന്ന് പറയപ്പെടുന്നവരെ…
Read Moreനാഗചൈതന്യ-സാമന്ത വിവാഹമോചനം! പ്രശ്നപരിഹാരത്തിനു മുൻകൈയെടുത്ത് നാഗാർജുന; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകൾ.ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മുന്‍കൈ എടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരങ്ങള്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തില്‍ ആണെന്നുമാണ് ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ നാഗാര്‍ജുന സജീവമായ ഇടപെടലുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് മാറ്റിയിരുന്നു സാമന്ത. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച് ഔദ്യോഗികമായി…
Read Moreആദ്യം വീട്ടില്‍ പോയി അമ്മയ്ക്കും പെങ്ങള്‍ക്കും സുഖമാണോയെന്ന് ചോദിക്ക് ! ബോഡിഷെയിമിംഗ് ചെയ്ത ആള്‍ക്ക് കിളിപാറുന്ന മറുപടി നല്കി മോഡല്‍…
സോഷ്യല്‍ മീഡിയയെ മോശം പ്രവൃത്തിയ്ക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അരെയും പരിഹസിക്കാനും മോശക്കാരാക്കാനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവരാണിവര്‍. തടിയുള്ളയാളിനെയും മെലിഞ്ഞ ആളിനെയുമെല്ലാം പരിഹസിക്കാന്‍ ഇവര്‍ക്ക് നൂറുനാവാണ്. വണ്ണം കൂടിയവരെ പരിഹസിക്കുന്ന ഒരു പ്രവണത അടുത്തിടെയായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുമുണ്ട്. ഈ അവസരത്തില്‍ ഒരാളുടെ വ്യക്തിത്വം കുടിയിരിക്കുന്നത് രൂപത്തിലല്ല മനസിലാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയുകയാണ് മോഡല്‍ കൂടിയായ ഇന്ദുജ പ്രകാശ്. വണ്ണത്തിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ദുജയുടെ ജീവിതം. ഇപ്പോഴിതാ ഇന്ദുജ സമൂഹ മാധ്യമ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷേ കാണുന്നവര്‍ക്ക് വലിയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല. തമാശയിലെ ഡയലോഗ്…
Read Moreനീയാണല്ലേ ആ കള്ളന്! മിസിസിപ്പിയില്‍ നിന്നു കഴിഞ്ഞ ദിവസം ഒരു വലിയ മുതലയെ പിടികൂടി; മുതലയെ പിടിച്ചതിനെക്കാള്‍ അവരെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്
മിസിസിപ്പിയില്‍ നിന്നു കഴിഞ്ഞ ദിവസം ഒരു വലിയ മുതലയെ ഷെയിന്‍ സ്മിത്തും ജോണ്‍ ഹാമില്‍ട്ടണും കൂടി പിടിച്ചിരുന്നു. മുതലയെ പിടിച്ചതിനെക്കാള്‍ അവരെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. മുതലയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയ ആ പുരാവസ്തു…! ആറായിരം വര്‍ഷം പഴക്കമുള്ള ഒന്ന്. ഇത് കണ്ടാല്‍ പിന്നെ ആരാണു ഞെട്ടാത്തത്. അമ്പെയ്തതാണോ? 340 കിലോഗ്രാം തൂക്കവും 13 അടി നീളവുമാണ് ഈ മുതലയ്ക്കുണ്ടായിരുന്നത്. അതിന്റെ വയറ്റില്‍ അവര്‍ ഒരു പുരാതന അമ്പടയാളം കണ്ടെത്തിയതോടെയാണ് എന്താണിതെന്നുള്ള അന്വേഷണം ആരംഭിച്ചത്. തുടക്കത്തിൽ മുതലയെ അമ്പ് എയ്തതാകാമെന്നു കരുതി. ഒരു പ്രാദേശിക ജിയോളജിസ്റ്റ് ഇത് ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തദ്ദേശീയരായ അമേരിക്കക്കാര്‍ ഉപയോഗിച്ചിരുന്നതാണെന്നു കണ്ടെത്തി. ഷെയ്നിന്റെ പ്രോസസ്സിംഗ് പ്ലാന്റായ റെഡ് ആന്റ്ലര്‍ പ്രോസസിംഗ്, ഫേസ്ബുക്കില്‍ എഴുതി: ”അതിന്റെ വയറ്റില്‍ എന്താണുള്ളതെന്നു കാണാന്‍ ഞങ്ങള്‍ കുറച്ച് വലിയ കഷണങ്ങളായി മുതലയെ മുറിച്ചു. ഇതൊക്കെ ഈ…
Read Moreമകളുടെ ഫോണ്‍ കോള്‍..! നാടിനെ നടുക്കിയ ഇരട്ടക്കൊല; ഞെട്ടിത്തരിച്ച് എല്ലാവരും; പേടിമാറാതെ ജനങ്ങള്‍…
2020 ജൂണ്‍ ഒന്നിന് ഉച്ചയോടെ താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ മുഹമ്മദ് സാലിയുടെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തി. വിദേശത്തുള്ള മകളായിരുന്നു വിളിച്ചത്. പല പ്രാവശ്യം വിളിച്ചിട്ടും മാതാപിതാക്കള്‍ ഫോണ്‍ എടുക്കുന്നില്ല. മുഹമ്മദ് സാലിയും ഭാര്യ ഷീബയും മാത്രമാണ് വീട്ടിലുള്ളത്. ഫോൺ എടുക്കാതെ വന്നപ്പോള്‍ സമീപത്തു താമസിക്കുന്ന ബന്ധുവിനെ വിളിച്ചു മകള്‍ കാര്യം അന്വേഷിച്ചു. മകള്‍ വിളിച്ച പ്രകാരം ബന്ധു മുഹമ്മദ് സാലിയുടെ വീട്ടിലെത്തി. സാലിയുടെ വാടക വീട് കാണാനെത്തിയ രണ്ടുപേരും ഇതേസമയം ആ വീടിനു പുറത്തുണ്ടായിരുന്നു. വീടിനുള്ളില്‍നിന്നു പാചകവാതകത്തിന്റെ ഗന്ധം ഉയര്‍ന്നതോടെ അവിടെയെത്തിയവരെല്ലാം പരിഭ്രാന്തരായി. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് അവിടെയെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞെട്ടിത്തരിച്ച് എല്ലാവരും വാതില്‍ തുറന്നപ്പോള്‍ മുഹമ്മദ് സാലി(65)യും ഭാര്യ ഷീബ(60)യും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ കോട്ടയം വെസ്റ്റ് പോലീസ്…
Read Moreബൂസ്റ്റര്‍ ഡോസ് നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും ? വാക്സിനിലൂടെ ലഭിക്കുന്ന ആന്റിബോഡിയുടെ ആയുസ് നാലുമാസം മാത്രമെന്ന് പഠനം…
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിലൂടെ കൊറോണ ഭയം എന്നന്നേക്കുമായി അകറ്റാം എന്ന പ്രതീക്ഷ വേണ്ടെന്ന്് പുതിയ പഠനം. രാജ്യത്ത് സാധാരണയായി നല്കി വരുന്ന കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്ഫക്ഷന് ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബൂസ്റ്റര്‍ ഡോസ് നല്കാന് വിവിധ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പഠനറിപ്പോര്‍ട്ട്. 614 പേരില്‍ 308 പേര് കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 533 പേരുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവരില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയുടെ…
Read Moreവീട്ടു വൈദ്യം അത്ര സുരക്ഷിതമല്ല ! വീട്ടില്‍ ഉണ്ടാക്കുന്ന മാസ്ക് ധരിച്ച് നടന്നിട്ട് ഒരു കാര്യവുമില്ലെന്ന് പഠനം; ഫലപ്രദം ഈ ‘രണ്ടു മാസ്ക്കുകള്‍’ മാത്രം…
കോവിഡ് വ്യാപനം ഒട്ടുമിക്ക വ്യവസായങ്ങള്‍ക്കും കനത്ത തിരിച്ചടി നല്കിയപ്പോള് ചില പുതിയ വ്യവസായങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസ്ക് വ്യവസായം. വിവിധ തരത്തിലുള്ള മാസ്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ ഒട്ടുമിക്കതും ഫലപ്രദമല്ലെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവിധ തരം മാസ്കുകളെ കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വീടുകളില്‍ നിര്‍മിക്കുന്ന സാധാരണ കോട്ടണ്‍ മാസ്ക്കുകള്‍ക്ക് കോവിഡ്ബാധയെ തടയാനാകില്ലെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. കുറഞ്ഞത് മൂന്ന് ലയറെങ്കിലുമുണ്ടെങ്കിലേ കോവിഡ് പ്രതിരോധം കാര്യക്ഷമമാകൂ. സര്‍ജിക്കല്‍ മാസ്കും എന്‍ 95 മാസ്കും തന്നെയാണ് കോവിഡ് വ്യാപനം തടയുവാന്‍ ഏറ്റവും ഉത്തമം എന്നാണ് ഈ പഠനത്തില്‍ തെളിഞ്ഞത്. സാധാരണക്കാര്‍ക്ക് സര്‍ജിക്കല്‍ മാസ്കുകള്‍ എളുപ്പത്തില്‍ ലഭ്യമല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ പഠനറിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്. നോവല്‍ കൊറോണ വൈറസ്…
Read Moreഓപ്പറേഷൻ ക്ലീൻ കോട്ടയം പദ്ധതി മെഡിക്കൽ കോളജ് പരിസരത്തേക്കും; ക്ലിനിംഗിൽ കിട്ടിയത് രണ്ട് വാറണ്ട് പ്രതികളെ; മാഫിയ സംഘങ്ങൾ നഗരം വിട്ടതായാണ് സൂചന
കോട്ടയം/ ഗാന്ധിനഗർ: പോലീസിന്റെ ഓപ്പറേഷൻ ക്ലീൻ കോട്ടയം പദ്ധതി കോട്ടയം മെഡിക്കൽ കോളജ് പരിസരത്തേക്കും വ്യാപിപ്പിക്കുന്നു. നഗരമധ്യത്തിലും സമീപ പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും സാമൂഹിക വിരുദ്ധരെയും ഒഴിപ്പിക്കുന്ന പദ്ധതിയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരത്തും തന്പടിച്ചിരുന്നു നിരവധി പേരെ പോലീസ് ഒഴിപ്പിച്ചിരുന്നു. ഇന്നലെ തിരുനക്കര ഭാഗത്ത് കറങ്ങി നടന്നിരുന്ന രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. മോഷണം, അടിപിടി തുടങ്ങിയ വിവിധ കേസുകളിൽ വാറന്റുണ്ടായിരുന്ന കുടമാളൂർ കൊപ്രായിൽ ജയിംസ് (41), പുതുപ്പള്ളി നിലയ്ക്കൽ ഭാഗത്ത് അഞ്ചക്കാട്കുന്നേൽ സാജൻ (32) എന്നിവരെയാണ് പിടികൂടിയത്. കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങൾക്കും പുറമേ ഏറ്റവും കൂടുതൽ സാമൂഹിക വിരുദ്ധരും കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പെട്ടവരും മോഷ്്ടാക്കളും ഉൾപ്പെടെയുള്ളവർ തന്പടിക്കുന്നതു മെഡിക്കൽ കോളജിലാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി ഇവിടേക്കും വ്യാപിപ്പിക്കാൻ…
Read Moreശബരിമലയിൽ ദിവസ വേതന ജോലി! ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…
തിരുവനന്തപുരം: നവംബർ 15-ന് ആരംഭിക്കുന്ന ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. കൂടാതെ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷൻ എടുത്തവരായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാന്പ് ഒട്ടിച്ച് തയാറാക്കിയ അപേക്ഷകൾ ഈ മാസം 30ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ചീഫ് എൻജിനിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. www.travancoredevaswomboard.org
Read More