കോട്ടയം: കേരള സ്റ്റേറ്റ് ബോർഡ് വച്ച് നേതാവിന്റെ സ്വകാര്യ കാർ കോട്ടയം ജില്ലയിലൂടെ ചീറിപ്പായുന്പോഴും നടപടി സ്വീകരി ക്കേണ്ട പോലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കു മൗനം. കോട്ടയം ജില്ലയിലെ ഒരു ഘടകകക്ഷി നേതാവാണ് നിയമലംഘനം പരസ്യമായി നടത്തുന്നത്. അതും ചുവന്ന ബോർഡിൽ വെളുത്ത അക്ഷരമുള്ള ബോർഡ് വച്ചാണ് കാർ ഓടുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പാലായിലുള്ള ഈ ഘടകകക്ഷിനേതാവിനെ ഒരു ക്ഷേമനിധി ബോർഡിലെ അംഗമാക്കിയിരുന്നു. എന്നാൽ സർക്കാർ മാറുകയും ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കാത്തതു കൊണ്ടും നേതാവിനു സുഖമാണ്. എന്നാൽ മകനാണ് കൂടുതൽ സമയവും ഈ വാഹനം ഉപയോഗിക്കുന്നത്. ഈ വാഹനത്തിൽ കേരള സ്റ്റേറ്റ് എന്ന ബോർഡു കൂടി വച്ചതോടെ നേതാവിനും സന്തോഷമായിരിക്കുന്നു. ‘കേരള സ്റ്റേറ്റ്’ എന്ന ബോർഡ് സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയിട്ടുള്ള വാഹനത്തിൽ മാത്രമേ പ്രദർശിപ്പിക്കാവൂയെന്നും അല്ലാത്ത വാഹനങ്ങളിൽ കണ്ടാൽ നടപടിയെടുക്കാനും ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നപ്പോൾ…
Read MoreDay: September 15, 2021
കഞ്ഞിക്കുഴിയിലെ കെട്ടിടത്തിൽ വൈകിട്ട് ആറിന് അവരെത്തും; പത്താംകളക്കാരെ തേടി പിന്നാലെ ഇടപാടുകാർ ഓരോരുത്താരായി എത്തും; കൊള്ളപ്പലിശക്കാരെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു
കോട്ടയം: നഗരത്തിൽ കളംനിറഞ്ഞു ബ്ലേഡ് മാഫിയ. ഏറെ നാളുകളായി കോട്ടയത്തുനിന്നും സമീപ പ്രദേശങ്ങളിൽനിന്നും വട്ടിപ്പലിശക്കാർ പിൻവലിഞ്ഞിരിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് എല്ലാവരും കടുത്ത സാന്പത്തിക പ്രതിസന്ധിയിലായതോടെയാണ് ബ്ലേഡ് പലിശക്കാർ തലപൊക്കിയിരിക്കുന്നത്. കൊള്ളപലിശയ്ക്കു ചെറിയതുക മുതൽ വൻതുക വരെ കടം നൽകുന്ന പത്താംകളം മോഡലിലുള്ള വിവിധ സംഘങ്ങളാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നത്. നഗരത്തിലെ വിവിധസ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പത്താംകളം കഞ്ഞിക്കുഴിലാണു തന്പടിക്കുന്നത്. കഞ്ഞിക്കുഴിയിലെ ഒരു ബിൽഡിംഗ് താവളമാക്കിയാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ. പകൽ സമയങ്ങൾ ഇവിടെ ആരുമുണ്ടാകില്ല. വൈകുന്നേരം നാലു മുതൽ പലിശയ്ക്കു പണം നൽകുന്ന സംഘങ്ങൾ ഇവിടെ സംഘടിക്കുന്നു. നിരവധിയാളുകളാണു പണം വാങ്ങുന്നതുൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്നതിനായി ഇവിടെ എത്തുന്നത്. ആറു പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളാണ് പലിശ ഇടപാടുകൾ നടത്തുന്നത്. കീഴുക്കുന്ന്, മാങ്ങാനം പ്രദേശത്ത് നിന്നുള്ള രാജൻ, സത്യൻ, ജോമോൻ എന്നിവരാണ് പണമിടപാടുകൾക്കു നേതൃത്വം നല്‍കുന്നത്. ദിവസേന പണം പിരിക്കാൻ…
Read Moreവാര്‍ഡില്‍ നിന്നു ലഭിച്ച ഒരു പരാതി നഗരസഭയ്ക്കു കൈമാറിയ കൗണ്‍സിലര്‍ക്ക് 9100 രൂപ പിഴ! നടപടിക്കെതിരെ കൗണ്‍സിലര്‍
പന്തളം: വാര്‍ഡില്‍ നിന്നു ലഭിച്ച ഒരു പരാതി നഗരസഭയ്ക്കു കൈമാറിയ കൗണ്‍സിലര്‍ക്ക് 9100 രൂപ പിഴയിട്ട സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്തു കൗണ്‍സിലര്‍. വിവാദങ്ങള്‍ പുകഞ്ഞുനില്‍ക്കുന്ന പന്തളം നഗരസഭയിലാണ് സെക്രട്ടറി – കൗണ്‍സില്‍ പോരിനിടെ പിഴയിടീല്‍ വിവാദവും ആളിപ്പടരുന്നത്. പന്തളം നഗരസഭയിലെ ഒന്നാംവാര്‍ഡ് കൗണ്‍സിലര്‍ സൗമ്യാ സന്തോഷിനാണ് നഗരസഭാസെക്രട്ടറി എസ്. ജയകുമാര്‍ പിഴ വിധിച്ചത്. ഒന്നാം വാര്‍ഡിലെ ഐരാണിക്കുഴി പാലത്തിനു സമീപമുള്ള ജോണ്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള വൃക്ഷം കാറ്റടിച്ചാല്‍ കടപുഴകി വീടിനു മുകളിലേക്ക് വീഴുമെന്ന് ആശങ്കപ്പെട്ട് കൗണ്‍സിലറായ സൗമ്യയക്ക് പരാതി നല്‍കിയിരുന്നു.. കൗണ്‍സിലര്‍ ആ പരാതി നഗരസഭാ സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി ഉദ്യോഗസ്ഥരെകൊണ്ട് അന്വേഷിപ്പിച്ചപ്പോള്‍ നിലവില്‍ അപകടസ്ഥിതി ഇല്ലെന്ന് ബോധ്യപ്പെട്ട് മരം മുറിക്കാനുള്ള അപേക്ഷ നിരസിച്ചത്രേ. ജനശബ്ദമെന്ന്… ഇതേതുടര്‍ന്ന് കേരളാ മുനിസിപ്പല്‍ ആക്ട് 558-ാം വകുപ്പുപ്രകാരമെന്ന് പറഞ്ഞ് നഗരസഭാ സെക്രട്ടറി കൗണ്‍സിലര്‍ സൗമ്യാ…
Read Moreപെപ്പ്കാർട്ട്! ഇ-കോമേഴ്സ് ഭീമൻമാർക്ക് ബദലായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വന്തം ആപ്ലിക്കേഷൻ സവിശേഷതകള്‍ ഇങ്ങനെ…
കോഴിക്കോട്: ഇ-കോമേഴ്സ് ഭീമൻമാർക്ക് ബദലായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെപ്പ്കാർട്ട് എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കി. സംസ്ഥാനത്തെ പത്തുലക്ഷത്തിലധികം വരുന്ന വ്യാപാരികൾക്ക് വേണ്ടിയാണ് ബഹുമുഖ സേവനങ്ങൾ നൽകുന്ന ആപ്ലിക്കേഷൻ വിപണിയിലിറക്കുന്നതെന്ന് കോഴിക്കോട് വ്യാപാര ഭവനിൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തുകൊണ്ട് ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു. ഇ-ഷോപ്പിംഗ്, ഹൈപ്പർ ലോക്കൽ ഡെലിവറി, ഡിജിറ്റൽ വാലറ്റ്, ജിയോ സേർച്ചിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലറ്റിക്സ്, സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗ്, ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ആപ്പ്. വ്യാപാരികൾ തങ്ങളുടെ ഷോപ്പ് പെപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്യുന്നതോടെ ഷോപ്പിനെ ഡിജിറ്റൈസ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുന്നതിനും കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഡെലിവറി സിസ്റ്റം വഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും സാധിക്കും. സേവ് ദ മർച്ചന്റ് എന്ന കാന്പയിൻ വഴി അർഹരായ മുഴുവൻ ആളുകൾക്കും കൈതാങ്ങായി പെപ്പകാർട്ടിനെ മാറ്റുകയാണ്…
Read Moreകോൺഗ്രസ് വിട്ട് ഇനിയും കൂടുതൽ പേർ വരും; അർഹമായ പരിഗണന, ആർക്കും നിരാശരാകേണ്ടി വരില്ലെന്ന് എം.എ.ബേബി
തിരുവനന്തപുരം: കോണ്‍ഗ്രസ് -ലീഗ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ കൂടുതൽ പേർ യുഡിഎഫിൽ നിന്നും സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് എം.എ.ബേബി. ഇടതു മുന്നണിയിലെത്തുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും ആർക്കും നിരാശരാകേണ്ടി വരില്ലെന്നും എം.എ.ബേബി മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ആർഎസ്പി ഇടതുപക്ഷത്തെക്ക് വരേണ്ട സാഹചര്യമില്ലെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു. ആർഎസ്പി ഇടതുമുന്നണിയെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണെന്നും അവർ വഞ്ചന തുടരുകയാണെന്നും എം.എ.ബേബി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചുവെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ കേരള കോണ്‍ഗ്രസ് എമ്മിനു കഴിഞ്ഞെന്നും എം.എ.ബേബി പറഞ്ഞു. അതേ സമയം കോൺഗ്രസിനെ പരമാവധി ദുർബലപ്പെടുത്താനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ ഇതു സംബന്ധിച്ച് ധാരണയായിരുന്നു.
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ..! ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. അർഷാദ് (21) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുമല സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെ ന്ന് പെണ്‍കുട്ടി പോലീസിൽ മൊഴി നൽകി. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ ഭക്ഷണ വിതരണം ചെയ്യുന്നതിനിടെയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Read Moreഇനിയും പറയും..! ലീഗിനെ വെട്ടിലാക്കി വീണ്ടും തെഹ്ലിയ പരസ്യ പ്രതികരണത്തിന്; സ്ഥാനത്തുനിന്നും പുറത്താക്കിയ നടപടിയില്‍ ലീഗിലും ഭിന്നത
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ വീണ്ടും മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ പാര്‍ട്ടിയുടെ കണ്ണിലെ കരടായ തെഹ് ലിയ ഇന്നലെ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. തുടര്‍ന്ന് ഇന്ന് മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കി. അതേസമയം പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച അവര്‍ മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സ്ഥാനത്തുനിന്നും നീക്കിയെങ്കിലും ലീഗ് നടപടി വലിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നടപടിക്കെതിരേ ഒരു വിഭാഗം…
Read Moreലഹരി കടത്തുകേസിൽ ഉൾപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നു; എക്സൈസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതിങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകിയ റിപ്പോർട്ട് പറയുന്നു. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ എക്സൈസ് കമ്മീഷണർ ആനന്ദ കൃഷ്ണന്റെ റിപ്പോർട്ട് ശിപാർശ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലഹരിമാഫിയ യുവാക്കളെയും വിദ്യാർത്ഥികളെയും വലയിലാക്കാൻ പല പ്രലോഭനങ്ങളും നൽകുന്നുണ്ട്. ഈ വർഷം രജിസ്റ്റർ 2232 കേസുകളിൽ 518 പ്രതികൾ 21 വയസ്സിന് താഴെയുള്ളവരാണ്. എക്സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹരികടത്തുകാരുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസാണ് കൈമാറുന്നത്. ഇതിന് പകരമായി എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകണം. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പുകയില ഉൽപ്പനങ്ങള്‍ വിൽക്കുന്നത് പിടിച്ചാൽ വലിയ…
Read Moreമാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം പാതിവഴിയിൽ; വ്യാപക പ്രതിഷേധം
കടുത്തുരുത്തി: മാഞ്ഞൂര്‍ റെയില്‍വേ മേല്‍പാലം നിര്‍മാണം പൂര്ത്തിയാക്കത്തത്തില് പ്രതിക്ഷേധം വ്യാപിക്കുന്നു. മേല്‍പാല നിര്‍മാണം വൈകൂന്നതില് വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ പാലം നിര്‍മിക്കുന്നതിനായി പഴയ പാലം പൊളിച്ചു നീക്കി പണികള്‍ ആരംഭിച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനിടെ പല കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപെട്ടു. പാലത്തോടുനുബന്ധിച്ചുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ടുള്ള തടസങ്ങളായിരുന്നു ഇവയില്‍ പ്രധാനം. ഇതു പിന്നീട് പരിഹരിച്ചു സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. മണ്ണാറപ്പാറ റോഡിലൂടെ വരുന്ന വാട്ടര്‍ അതോറിറ്രിയുടെ പൈപ്പ് റോഡില്‍ നിന്നും മാറ്റുന്നതുമായി ബന്ധപെട്ടുണ്ടായ കാല താമസമായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു തടസമായി വന്നത്. ഏറേനാളത്തെ കാത്തിരിപ്പിന് ശേഷം ഇക്കാര്യത്തിലും പരിഹാരമുണ്ടായിരുന്നു. പിന്നീട് കാലാവസ്ഥയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാക്കിയത്. ശക്തമായ മഴയെ തുടര്‍ന്ന് പണികള്‍ നടത്തുക ശ്രമകരമായി മാറിയതോടെ കരാറുകാരന് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തി. ഇതോടെ നാമമാത്രമായ പണികള്‍ മാത്രമാണ് കുറേ നാളുകളോളം…
Read Moreജോസ് കെ. മാണിക്കെതിരായ പരാമർശം! റിപ്പോർട്ടിൽ മാറ്റം വരുത്തില്ലെന്നു സിപിഐ; രൂക്ഷവിമർശനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസിനും സിപിഎമ്മിനും എതിരായ പരാമർശങ്ങൾ മാറ്റില്ലെന്നു സിപിഐ. സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരേ കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ പരാതി നൽകാനിരിക്കേയാണ് വിഷയത്തിൽ സിപിഐയുടെ പ്രതികരണം. പരാതി നൽകിയാൽ അതിന്മേൽ ചർച്ച നടത്താൻ തയാറാണ്. മുന്നണി ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നും സിപിഐ നേതാക്കൾ പറയുന്നു. രൂക്ഷവിമർശനം ജോസ് കെ. മാണിക്കെതിരേയും കുണ്ടറയിൽ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേയും സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ രൂക്ഷ വിമർശനമുയർന്നിരുന്നു. പാലായിൽ ജോസ് കെ. മാണി തോൽക്കാൻ കാരണം അദ്ദേഹത്തിനു ജനകീയത ഇല്ലാത്തതും കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇതിനെതിരേ പരാതി നൽകുമെന്നാണ് കേരളാ കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. എന്നാൽ, താഴേത്തട്ടിൽ നിന്നുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്താണ് റിപ്പോർട്ട് തയാറാക്കിയതെന്നും അതിൽ മാറ്റം വരുത്താൻ തയാറല്ലെന്നും സിപിഐ പറയുന്നു. അതേസമയം,…
Read More