മോഡലിംഗ് രംഗത്തുനിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ താരമാണ് കൃതി സനൻ. പരസ്യചിത്രങ്ങളിൽ മോഡലായി തുടങ്ങി ഒടുവിൽ ബോളിവുഡിൽ തിളങ്ങുന്ന നടിയായി മാറിയതിനു പിന്നിലെ കണ്ണീരിന്റെ കഥ താരം തന്നെ വെളിപ്പെടുത്തുന്നു. തന്റെ ആദ്യത്തെ റാംപ് ഷോയുടെ സമയത്തെ സംഭവമാണ് കൃതി വിവരിക്കുന്നത്. എവിടെയൊക്കെയോ ചുവടുകള്‍ തെറ്റിച്ചിരുന്നു. അതോടെ കൊറിയോഗ്രാഫര്‍ തന്നോട് വളരെ രൂക്ഷമായാണ് പെരുമാറിയത്. ഇരുപതോളം മോഡലുകളുടെ മുന്നില്‍ നിന്ന് അവര്‍ അലറിവിളിക്കുകയായിരുന്നുവെന്നും ഒടുവിൽ താൻ പൊട്ടിക്കരഞ്ഞുപോയെന്നും കൃതി പറയുന്നു. അക്കാലത്ത് തന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ താന്‍ കരഞ്ഞുതുടങ്ങുമായിരുന്നുവെന്നും അന്ന് തിരിച്ചു വീട്ടിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറിയിരുന്ന് കരച്ചിലടക്കാന്‍ പാടുപെട്ടത് ഇന്നും ഓർമയിലുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ‘വീട്ടിലെത്തി അമ്മയുടെ അടുത്തും ഞാന്‍ കരഞ്ഞു. എന്നാല്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ഈ മേഖല നിനക്കു പറ്റുന്നതാണെന്ന് തോന്നുന്നില്ല. കുറച്ചുകൂടി മനക്കരുത്ത് വേണം. ഇപ്പോഴുള്ള നിന്നേക്കാള്‍ ആത്മവിശ്വാസവും മനക്കരുത്തും ഉള്ളയാള്‍ക്കേ…
Read MoreDay: September 21, 2021
പ്രണയമുണ്ട്..! സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ; എനിക്ക് അത് താല്പര്യമില്ലെന്ന് മാത്രമേയുള്ളൂ… പ്രയാഗ മാര്ട്ടിന് പറയുന്നു…
മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ. ഒരു റിലേഷന്ഷിപ്പിനെക്കുറിച്ചോ പാര്ട്ണറെക്കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പ്രയാഗ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രണയം സിനിമയോടാണ്. ഡേറ്റിംഗ് എന്ന ആശയത്തോട് താല്പര്യമില്ല. സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിംഗിനു വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിംഗ് ആയിക്കൂടാ എന്ന് ചോദിച്ചു ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല. എനിക്ക് അത് താല്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും. ഒരു നടിയെന്ന നിലയില്‍ സ്ക്രീനിംഗ് റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ്-…
Read Moreവിദേശത്തു ജനിച്ചു വളർന്ന എറണാകുളം സ്വദേശിനി, വിദേശത്തു വച്ചു പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവ് ! ഇരുവരും പ്രണയത്തിലായിരുന്നോ? തൊടുപുഴ പോലീസ് തലശേരിയിൽ
തലശേരി: വീട് വിട്ടിറങ്ങിയ എംബിബിഎസ് വിദ്യാർഥിനിയെ തേടി തൊടുപുഴ പോലീസ് തലശേരിയിൽ. വിദേശത്തു വച്ചു പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവിനോടൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന സൂചനയെ തുടർന്നാണ് പെൺകുട്ടിയെ തേടി പോലീസ് തലശേരിയിൽ എത്തിയത്. കമിതാക്കളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തു ജനിച്ചു വളർന്ന എറണാകുളം സ്വദേശിനിയായ യുവതിയെയാണ് തൊടുപുഴയിൽനിന്നു കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം തൊടുപുഴയിലെ ഒരാശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. വ്യത്യസത മതവിഭാഗത്തിൽപെട്ട ഇരുവരും വിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണു പോലീസ് കരുതുന്നത്. പെൺകുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞു നാട്ടിലെത്തിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
Read Moreകല്ലുവാതുക്കൽ കവറുതാത്ത, ഐടി പ്രഫഷണൽ ശ്രുതി, മോഡലും സീരിയൽ നടിയുമായ സുറുമിയെ പൂട്ടിയത് ആലുവയിൽ..! ലഹരിക്കടത്തിന് നാരികളും നായ്ക്കളും…
നാനാവിധ ലഹരികളുടെയും വിളനിലമായി കേരളം മാറിയിട്ടു നാളുകളായി. ഉപയോഗത്തിൽ സ്ത്രീകളും പിന്നിലല്ലെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. അതിലേറെ ഞെട്ടിക്കുന്നതു ലഹരിക്കടത്തിലെ സ്ത്രീ സാന്നിധ്യങ്ങളാണ്. നാരികൾ മുതൽ നായ്ക്കളെ വരെ പരിശോധകരുടെ കണ്ണുവെട്ടിക്കാൻ ലഹരി മാഫിയ തന്ത്രപരമായി പ്രയോഗിച്ചു വരികയാണ്. കല്ലുവാതുക്കൽ കവറു താത്ത മുതൽ ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം മാനന്തവാടിയിൽ എക്സൈസിന്റെ പിടിയിലായ തിരുവനന്തപുരത്തെ ഐടി പ്രഫഷണൽ ശ്രുതിയെന്ന യുവതിവരെ നമുക്കു മുന്നിൽ വെളിവാക്കുന്നത് ലഹരി മാഫിയയുടെ കുതന്ത്രങ്ങളാണ്. കൂടാതെ റോട് വീലറടക്കമുള്ള മുന്തിയയിനം നായ്ക്കളെ വരെ ലഹരിക്കടത്തിന്റെ ഭാഗമാക്കി മാറ്റുന്നു. കല്ലുവാതുക്കൽ കവറുതാത്ത കേരളം ചരിത്രത്തിനുമുന്നിൽ തലകുനിച്ചുനിൽക്കേണ്ടിവന്ന 2000 ഒക്ടോബർ 21ലെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിലെ ഒന്നാം പ്രതി കവറുതാത്തയെന്നറിയപ്പെട്ടിരുന്ന ഹയറുന്നിസയാണ്. ചിറയിൻകീഴ് എക്സൈസ് റേഞ്ചിൽ കള്ളുഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നാണ് ഇവർ സ്പിരിറ്റ് കലർന്ന മദ്യം കല്ലുവാതുക്കലെത്തിച്ചിരുന്നത്. ഒടുവിൽ കടത്തി കൊണ്ടുവന്ന…
Read Moreമത്തുപിടിച്ച കേരളം! കൊച്ചു പ്രായക്കാർക്കു ചെറു ലഹരികൾ; പകലന്തിയോളം പണിയെടുത്തു തളർന്ന് പള്ള നിറയെ കള്ളടിച്ച് ക്ഷീണമകറ്റിയിരുന്നത് പഴയ കാലം….
ലഹരിലോകത്തെ എല്ലാ വഴികളും നമ്മുടെ കൊച്ചു കേരളത്തിലേക്കു തിരിയുകയാണ്. ലഹരി സംഘങ്ങൾക്കു തഴച്ചുവളരാൻ ഏറ്റവും വളക്കൂറുള്ള മണ്ണായി നമ്മുടെ നാടും മാറിക്കഴിഞ്ഞു. നാർകോട്ടിക്സ് വിഭാഗവും പോലീസും പിടിച്ചെടുക്കുന്ന ലഹരി മരുന്നുകളുടെ തോത് ഓരോ വർഷവും വർധിക്കുന്നു. കേരളത്തിലേക്കെത്തുന്ന മാരക ലഹരിയുടെ ചെറിയൊരംശം മാത്രമാണ് അധികാരികൾക്കു പിടികൂടാൻ കഴിയുന്നത്. ബാക്കിയുള്ളവ പല വഴിയിലൂടെ എത്തി നമ്മുടെ പുതു തലമുറയെ ഇല്ലാതാക്കുന്നു. അഫ്ഗാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് മാരക മയക്കുമരുന്നുകൾ എത്തുന്നത്. രാസ ലഹരികള്‍ നേപ്പാളും ഗോവയും കടന്നാണ് എത്തുന്നതെങ്കിൽ ആംപ്യൂളുകൾ എത്തുന്നതു ന്യൂഡൽഹി, ഹരിയാന, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ്. എല്‍എസ്ഡി, കൊക്കെയ്ന്‍ എന്നിവ പഞ്ചാബിൽനിന്നും രാജസ്ഥാനിൽനിന്നും കടത്തുന്നു. മലയാളിയെ മയക്കിയ മദ്യം മലയാളിയുടെ ഇഷ്ട ലഹരിയായിരുന്നു മദ്യം. തുള്ളി തുള്ളി അകത്ത് ചെല്ലുമ്പോൾ മനസിൽ ആനന്ദം കണ്ടെത്തിയിരുന്നവരിൽ പ്രായഭേദമില്ലായിരുന്നു. പകലന്തിയോളം പണിയെടുത്തു തളർന്ന് പള്ള നിറയെ കള്ളടിച്ച്…
Read Moreഏഴുവയസുകാരന് മകന് പറയുന്നത് അവന് ഏകാന്തത അനുഭവപ്പെടുന്നുവെന്നാണ് ! താനും നിശ്ചലമായ അവസ്ഥയിലാണെന്ന് തുറന്നു പറഞ്ഞ് മീര വാസുദേവന്‍…
മലയാളികളുടെ ഇഷ്ടതാരമാണ് മീര വാസുദേവന്‍. ആദ്യം ബിഗ്സ്ക്രീനിലൂടെയും പിന്നീട് മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാന്‍ താരത്തിനായി. തന്റെ ഏഴ് വയസുള്ള മകന് അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. നടന് ജോണ്‍ കൊക്കന് ആയിരുന്നു മീരയുടെ ഭര്‍ത്താവ്. ഇവരുടെ മകനാണ് അരിഹ ജോണ്‍. 2016ല്‍ മീരയും ജോണും വിവാഹ മോചിതരായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മീര മകനെ കുറിച്ച് പറയുന്നത്. മീര വാസുദേവന്റെ വാക്കുകള്‍ ഇങ്ങനെ.. ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാനും ഏഴ് വയസുള്ള എന്റെ മകനും തമ്മില്‍ സംസാരിക്കുകയായിരുന്നു. അവന് ഏകാന്തത അനുഭവപ്പെടുന്നുണ്ട് എന്നാണ് മകന് പറഞ്ഞത്. വിഷാദം എന്ന വാക്കൊന്നും ഇതുവരെ അവന് അറിയില്ല. മറ്റുള്ളവരുമായി കൂടി കാഴ്ച നടത്താനോ അവരുടെ അടുത്തേക്ക് പോവാനോ സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെടലിലേക്ക് മുതിര്‍ന്നവര്‍ പോവുന്നത് പോലെ അവരും ഒറ്റപ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ്. മുമ്പത്തെ പോലെ…
Read Moreപഠനം കൈവിടാതെ കൃഷിയെ കൂടെകൂട്ടി; കുള്ളൻ തെങ്ങിൽ നൂറു മേനി വിളയിച്ച ബികോം വിദ്യാർഥി
മൂന്നു വർഷം മുന്‍പ് അച്ഛന്റെ വേർപാടുണ്ടാക്കിയ വിടവ് ചില്ലറയായിരുന്നില്ല. അമ്മയും അനുജനുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാകേണ്ടി വന്നപ്പോൾ കൃഷിയെ മുറുകെ പിടിച്ചു. പഠനം കൈവിടാതെ കൃഷിയെ കൂടെകൂട്ടി എന്നുപറയുന്നതാവും കൂടുതൽ ശരി. വല്യച്ചൻ വിദ്യാധരനാണ് കൃഷിയിലെ പ്രചോദനം. ബികോം മൂന്നാംവർഷ വിദ്യാർഥിയാണു കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേപ്പറന്പിൽ സ്വാതി. കൃഷിയുടെ രീതിശാസ്ത്രം നന്നായറിയുന്ന യുവാവ്. സ്വന്തമായുള്ള 80 സെന്റിൽ പെട്ടന്ന് ആദായം ലഭിക്കുന്ന കുള്ളൻതെങ്ങിനമായ മലേഷ്യൻ പച്ചയുടെ 30 തൈകൾ കൃത്യമായ ഇടയകലം നൽകി നട്ടു. എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി നൽകി നട്ട തെങ്ങുകൾക്ക് ആദ്യ ആറുമാസം വേറെ വളങ്ങളൊന്നും നൽകിയില്ല. അതിനുശേഷം ഒരു ചാക്ക് കോഴിവളം പത്തു തൈകൾക്ക് എന്ന ക്രമത്തിൽ നൽകി. രണ്ടാം വർഷം ഒരുചാക്ക് കോഴിവളം മൂന്നു തൈകൾക്കായി വീതിച്ചു. മൂന്നാം വർഷം ഒരു തെങ്ങിന് ഒരുചാക്ക് എന്ന അളവിലും നൽകിയപ്പോൾ തൈകൾ…
Read Moreസിപിഎം ബ്രാഞ്ച് സമ്മേളനത്തിന്റെ നടത്തിപ്പുകാരും ഉദ്ഘാടകരും അച്ചടക്ക നടപടിക്ക് വിധേയരായവർ!
ജോണ്സണ് വേങ്ങത്തടംകോട്ടയം: കൊട്ടിഘോഷിച്ച് സിപിഎം നടത്തിയ പാർട്ടി നടപടികളെ നോക്കുകുത്തിയാക്കി നടപടിക്ക് വിധേയരായവർ പാർട്ടി സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തത് വിവാദമായി. എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ 19നും അതിനടുത്ത ദിവസങ്ങളിലും നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് അച്ചടക്ക നടപടികൾക്കു വിധേയരായവർ ഉദ്ഘാടകരും പ്രധാന നടത്തിപ്പുകാരുമായി മാറിയത്. സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളെ തരംതാഴ്ത്തി കാട്ടുന്നതായി മാറി ഒരു വിഭാഗം നേതാക്കളുടെ പ്രവർത്തനങ്ങൾ. പാർട്ടിയുടെ സംഘടനാ സംവിധാന പ്രകാരം നടപടികൾക്ക് വിധേയരായവർ ഉദ്ഘാടകരും നടത്തിപ്പുകാരുമാകാൻ പാടില്ലെന്ന ചട്ടങ്ങൾ മറികടന്നാണ് ഉദ്ഘാടന മഹാമഹങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതേസമയം നടപടിക്കു വിധേയരായവർ പറയുന്നത് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമാകാത്തതിനാൽ അതുവരെ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാമെന്നാണ്. ഇത്തരം സാങ്കേതികതയുടെ മറവുപിടിച്ച് അച്ചടക്ക നടപടികളെ അപ്രസക്തമാക്കുന്നത് പാർട്ടി അണികളിൽ ശക്തമായ എതിർപ്പാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരം നടപടികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഭൂരിപക്ഷം ജില്ലകളിലും നടന്നത്. ജില്ലാ…
Read Moreരാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട ! അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ‘21,000 കോടി’യുടെ ഹെറോയിന്‍ ഗുജറാത്തില്‍ പിടികൂടി…
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു കണ്ടെയ്നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറില്‍ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്,ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധന നടത്തി.
Read Moreവിഐപി വിട്ടിലെ അസ്ഥികൂടം; ശാസ്ത്രീയ പരിശോധന നാളെ; പ്രാഥമിക നിഗമനത്തിലെത്തി പോലീസ്
ആലപ്പുഴ: വീടിന് സമീപത്തെ വിറക് പുര പൊളിച്ചുനീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം കാലപഴക്കം ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധന ബുധനാഴ്ച നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയ പരിശോധന വിഭാഗത്തിന്റെ മേധാവി എത്തിയ ശേഷമായിരിക്കും വിശദമായ പരിശോധന നടക്കുക. എന്നാൽ ദ്രവിച്ച അവസ്ഥയിൽ കണ്ടെത്തിയ അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണെന്നാണ് പ്രാഥമിക പരിശോധനാ നിഗമനം. ഞായറാഴ്ച രാവിലെ 10.30 ഓടെ ആലപ്പുഴ കല്ലുപാലത്തിന് തെക്ക് വ്യാപാരിയായ കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിത്. അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. ദുരുഹതയില്ലെങ്കിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More