ഇന്ത്യയില്‍ ആദ്യമായി ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദര്‍ശനം വൈകിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോംബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യൂബയിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അജ്ഞാത രോഗമാണിത്. റഷ്യ, ചൈന, ഓസ്ട്രിയ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും ചാരന്മാര്‍ക്കുമാണ് അന്ന് രോഗം ബാധിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍…
Read MoreDay: September 21, 2021
ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാത്തത് കുത്തക കമ്പനികൾ വേണ്ടി; ഹോട്ടലുടമകൾ സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്ത് പ്രൈമറി വിദ്യാലയങ്ങള്‍ വരെതുറക്കാന് തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്. ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുവാന്‍ സംഘടന തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് നടയില്‍ സംസ്ഥാനഭാരവാഹികളുടെ നേതൃത്വത്തില്‍ നാളെ ധർണ നടത്തും. ധർണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലാആസ്ഥാനങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധ പ്രകടനവും നടത്തും. എല്ലാ മേഖലകളും തുറന്ന് കൊടുത്തിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനുപിന്നില്‍ മറ്റു നിക്ഷിപ്ത താത്പര്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഭക്ഷണവിതരണമേഖലയില്‍ കുത്തക ഓണ്‍ലൈന്‍ കന്പനികള്‍ക്ക് കടന്നുകയറുവാന്‍ സഹായകരമായ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോവിഡ് രണ്ടാം തംരംഗം ആരംഭിച്ചപ്പോള്‍ ഏറ്റവും ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയാണ് ഹോട്ടല്‍ മേഖല. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് നിയന്ത്രണവിധേയമാണെന്നും വാക്സിനേഷന് 90 ശതമാനത്തോളം…
Read Moreഒരുപാട് കഥകള്‍ യഥേഷ്ടം ഇറങ്ങി ! ഒരുപാട് കാര്യങ്ങളില്‍ വേദനിച്ച എനിക്ക് എന്റെ മകള്‍ തന്ന അനുഗ്രഹമായിരിക്കും ഇത്; മനസ്സു തുറന്ന് സീമ ജി നായര്‍…
നടി ശരണ്യയുടെ വിയോഗത്തിന്റെ 41-ാം ദിവസം പ്രഥമ മദര്‍ തെരേസ പുരസ്കാരം താന്‍ ഏറ്റു വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് നടി സീമ ജി നായര്‍. ഒക്ടോബര്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ച ചടങ്ങ് ഇന്നത്തേക്ക് മാറ്റിയത് ശരണ്യയുടെ അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് സീമ പറയുന്നു. ഇതുകൂടാതെ തനിക്കെതിരെ ഉയര്‍ന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും നടി ഫേസ്ബുക്കില്‍ കുറിച്ചു. സീമ ജി. നായരുടെ കുറിപ്പ്… ഇന്ന് സെപ്റ്റംബര്‍ 21 ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും…ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു.. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികള്‍ക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ (അമ്മയുടെ) നാമധേയത്തില്‍ കൊടുക്കുന്ന പ്രഥമ പുരസ്കാരം എനിക്ക് കിട്ടുന്ന ദിവസം കൂടിയാണ്.. ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്.. ‘കല’യുടെ ഭാരവാഹികള്‍ എന്നെ വിളിക്കുമ്പോള്‍…
Read Moreകാവ്യ മാധവൻ ആ സീൻ ശരിയാക്കിയത് തല്ലുകൊള്ളുമെന്ന് പറഞ്ഞപ്പോൾ
നൂറിലധികം കുട്ടികളുടെ കൂട്ടത്തില്‍ നിന്നാണ് പൂക്കാലം വരവായി എന്ന ചിത്രത്തിന് വേണ്ടി കാവ്യയെ തെരഞ്ഞെടുത്തത്. അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന കാവ്യയെ ഞാന്‍ കാവ്യേ എന്ന് വിളിച്ചു. അപ്പോള്‍ കാവ്യ എന്നെ തിരുത്തി, കാവ്യ അല്ല കാവ്യ മാധവന് ആണ് എന്ന് പറഞ്ഞു. മുഖത്ത് നോക്കാന്‍ പറഞ്ഞപ്പോള്‍ കാവ്യയ്ക്ക് ഭയങ്കര നാണം. ആ നാണം കാരണമാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ തെരഞ്ഞെടുത്തത്. ആ സിനിമയിൽ ഒരു കുട്ടിക്ക് കാവ്യ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്ന സീനുണ്ട്. വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ കാവ്യ എന്നെ നോക്കും. ഇങ്ങോട്ടു നോക്കല്ലേ, ആ കുട്ടിയെ നോക്കി ചെയ്യൂ എന്ന് എത്ര പറഞ്ഞിട്ടും കാവ്യ അനുസരിച്ചില്ല. വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോൾ ശരിയായോ എന്ന ചോദ്യാര്‍ഥം കാവ്യ എന്നെ നോക്കും. അവസാനം ആരോ തല്ലും എന്ന് പറഞ്ഞപ്പോഴാണ്…
Read Moreനടൻ സിദ്ദിഖിനെ ഞെട്ടിച്ച ഫോൺകോൾ
സൂഫിയും സുജാതയും ഇറങ്ങിയതിന് പിന്നാലെ ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തി. സംവിധായകന് ഗൗതം വാസുദേവ് മേനോന്റേതായിരുന്നു. സൂഫിയും സുജാതയും കണ്ടെന്നും അതിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഗൗതം വാസുദേവ് മേനോനെപ്പോലെ ഒരു സംവിധായകനില്‍ നിന്ന് കേട്ട വാക്കുകള്‍ വലിയ അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഒരു കാര്യം കൂടി എന്നോട് പറഞ്ഞു. വൈകാതെ നമുക്കൊരു സിനിമ ചെയ്യണം. വളരെ കാഷ്വലായി പറഞ്ഞതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയില്‍ ഒരു വേഷം ഉണ്ടെന്നും അത് ചെയ്യാമോ എന്നുമായിരുന്നു അന്വേഷണം. കഥയും കഥാപാത്രത്തെയുംകുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അതിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്. ചിമ്പുവാണ് നായകന് . -സിദ്ദിഖ്
Read Moreരൺവീറിനെ സെറ്റിൽ നിന്നു പുറത്താക്കി രവീണ!
ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ പണ്ടൊരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. അതും താരറാണിയായിരുന്ന രവീണ ടണ്ടന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. രൺവീർ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കുമാറും കഥയിലുണ്ടായിരുന്നു. മുംബൈയിലെ എസ്എന്‍ഡിറ്റി കോളേജില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അക്ഷയ് കുമാറും രവീണ ടണ്ടനും മഴയത്ത് ഡാന്‍സ് കളിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. താനും സുഹൃത്തുക്കളും രവീണയുടെ സൗന്ദര്യത്തില്‍ മയങ്ങി നോക്കി നിന്നു പോവുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. തങ്ങളുടെ നോട്ടത്തില്‍ അസ്വസ്ഥയായ രവീണ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് രണ്‍വീറിനേയും സുഹൃത്തുക്കളേയും പിടിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്‍വീറിനെയും കൂട്ടുകാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നു പുറത്താക്കി. മടങ്ങി പോകുന്നത് വഴി അക്ഷയ് കുമാറിനെ കണ്ടുവെന്നും തന്റെ ഹെയര്‍ സ്റ്റൈലിനെ അക്ഷയ് കുമാര്‍ പ്രശംസിച്ചുവെന്നും കൂടെ നിന്ന് ചിത്രമെടുത്തുവെന്നും രണ്‍വീര്‍ പറയുന്നു.…
Read Moreആരോഗ്യപ്രവര്‍ത്തകയെ തലയ്ക്കടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ! യുവതിയെ ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം…
ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റായി താല്‍ക്കാലിക ജോലി ചെയ്യുന്ന 35കാരിയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തലയ്ക്കടിച്ചു വീഴ്ത്തിയത്. ആക്രമിക്കപ്പെട്ട യുവതിയെ ആശുപത്രിയിലത്തിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും പ്രതികളെ പിന്തുടര്ന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തൃക്കുന്നപ്പുഴ പല്ലന സ്വദേശിയായ യുവതി ആക്രമിക്കപ്പെട്ടത്. പിന്തുടര്ന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. നിയന്ത്രണംവിട്ട വാഹനം സമീപത്തെ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. യുവതിയെ മര്‍ദിച്ച പ്രതികള്‍ ഇവരെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസ് പെട്രോളിങ് വാഹനം വരുന്നത് കണ്ട് പ്രതികള്‍ ബൈക്കില്‍ രക്ഷപെട്ടു. രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍…
Read Moreതലശേരി പീഡനം; ഷറാറയ്ക്ക് ലൈംഗികശേഷി കുറവുണ്ടെന്ന റിപ്പോർട്ട്; ഡോക്ടറും പ്രതി സ്ഥാനത്തേക്ക്
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് ചെയ്ത തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുക്കാൻ തീരുമാനം. പോക്സോ ഉൾപ്പെട്ട ഗൗരവമേറിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കും വിധം ലൈംഗിക ക്ഷമത പരിശോധ റിപ്പോർട്ട് ഡോക്ടർ നൽകിയതായാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പോലീസ് ആസ്ഥാനത്തെ ലീഗൽ സെൽ നടത്തിയ പരിശോധനയെ തുടർന്നാണ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കും വിധം റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേരള പോലീസ് ആക്ടിലേയും ഐപിസിയിലേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ശിപാർശ ചെയ്തിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ സാങ്കേതികാനുമതി ലഭിച്ചാലുടൻ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. വിവാദമായ പീഡന കേസിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസ്ട്രിക്ട്…
Read Moreമകളെ ഉപേക്ഷിച്ച് നാലുലക്ഷവും 9 പവനുമായികാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതി പിടിയിൽ; ഒരു മാസത്തിനിടെ അടിച്ചുപൊളിക്കാൻ തീർത്തത് 4 ലക്ഷം രൂപ
പയ്യന്നൂര്‍: കാണാതായ കോറോത്തെ മുപ്പത്തിനാലുകാരിയായ ഭര്‍തൃമതിയേയും കാമുകനേയും പോലീസിന്റെ അന്വേഷണത്തില്‍ കോഴിക്കോട് കണ്ടെത്തി. മാട്ടൂല്‍ നോര്‍ത്തിലെ ഹാരിസിനോടൊപ്പമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ മാസം 26 മുതല്‍ കോറോത്തെ യുവതിയെ കാണാതായതെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.11 വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കടന്നുകളഞ്ഞത്. മറ്റൊരു യുവാവിനൊപ്പമാണോ യുവതി പോയതെന്ന് സംശയിക്കുന്നതായി പരാതിയിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ കസബ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് ഇരുവരേയും കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ബാങ്കില്‍നിന്നെടുത്തതുള്‍പ്പെടെ 4,10,000 രൂപയും ഒന്‍പതു പവനുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലം വിട്ടത്. യാത്രക്കിടയില്‍ ഇരുവരും സിംകാര്‍ഡ് ഊരിക്കളഞ്ഞതോടെ ഇവരുടെ താവളം കണ്ടെത്താന്‍ പോലീസിന് നന്നായി ബുദ്ധിമുട്ടേണ്ടിവന്നു.ഒടുവില്‍ പയ്യന്നൂര്‍ എസ്ഐ യദുകൃഷ്ണന്, സിഐ മഹേഷ് കെ.നായര്‍, എഎസ്ഐ ദിലീപ്…
Read Moreവിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസം, പിന്നെ പ്രണയം; തൊടുപുഴയിൽ നിന്നും കാണാതായ വനിത ഡോക്ടറെ കണ്ടെത്തിയത് തലശേരിയിലെ യുവാവിനൊപ്പം; ഇരുവരെക്കുറിച്ചും പോലീസ് പറഞ്ഞത് ഞെട്ടിക്കുന്ന മറ്റൊരു കാര്യം…
തലശേരി: വീട് വിട്ടിറങ്ങിയ എംബിബിഎസ് വിദ്യാർഥിനിയെ തേടി തൊടുപുഴ പോലീസ് തലശേരിയിൽ. വിദേശത്ത് വെച്ച് പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവിനോടൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന സൂചനയെ തുടർന്നാണ് പെൺകുട്ടിയെ തേടി പോലീസ് തലശേരിയിൽ എത്തിയത്. കമിതാക്കളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് ജനിച്ചു വളർന്ന എറണാകുളം സ്വദേശിനിയായ യുവതിയെയാണ് തൊടുപുഴയിൽ നിന്നും കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം തൊടുപുഴയിലെ ഒരാശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. വ്യത്യസത മത വിഭാഗത്തിൽപെട്ട ഇരുവരും വിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പോലീസ് കരുതുന്നത്. പെൺകുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
Read More