സംഗീതം, ഒരുപകാരവുമില്ലാത്ത സാധനം ! യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് കത്തിച്ച് താലിബാന്‍

സംഗീതം യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനില്‍ സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് തീയിട്ടു കത്തിച്ച് താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം. സംഗീതം അധാര്‍മികമാണെന്നും അത് യുവാക്കളെ വഴി തെറ്റിക്കുമെന്നും ആരോപിച്ചാണ് താലിബാന്റെ നടപടി. നഗരത്തിലെ കല്യാണമണ്ഡപങ്ങളില്‍ നിന്ന് ശേഖരിച്ച നൂറുകണക്കിന് ഡോളര്‍ വിലമതിക്കുന്ന സംഗീതോപകരണങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. ഒരു ഗിറ്റാര്‍, രണ്ട് തന്ത്രിവാദ്യങ്ങള്‍, ഒരു ഹാര്‍മോണിയം, ഒരു തബല, ഒരു തരം ഡ്രം, ആംപ്ലിഫയറുകള്‍, സ്പീക്കറുകള്‍ എന്നിവയെല്ലാം കത്തിച്ച സംഗീതോപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ”സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ല. അത് യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയാക്കും,” താലിബാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം (Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അല്‍-റഹ്മാന്‍ അല്‍-മുഹാജിര്‍ പറഞ്ഞു. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ, താലിബാന്‍ കിരാത നിയമങ്ങളാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.…

Read More

താലിബാനെ നോക്കുകുത്തിയാക്കി ! അഫ്ഗാനിസ്ഥാനിലിരുന്ന് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാനെ കബളിപ്പിച്ച് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ഥിനി. ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീന്‍ മദ്രാസ് ഐഐടിയില്‍ നിന്നാണ് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. 2021ലെ താലിബാന്‍ അധിനിവേശ സമയത്താണ് ബെഹിഷ്ത ഖൈറുദ്ദീന്‍ മദ്രാസ് ഐഐടിയില്‍ പ്രവേശനം നേടിയത്. എന്നാല്‍ അഫ്ഗാനിനല്‍ താലിബാന്‍ ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം വിലക്കിയിരുന്നു. ഇതിനെ മറികടന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്റെ വിജയം. വീട്ടില്‍ രഹസ്യ ലാബ് നിര്‍മ്മിച്ചും കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. രണ്ട് വര്‍ഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചായിരുന്നു മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ഐഐടി മദ്രാസ് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നല്‍കി. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ വീഴ്ചകള്‍ കാരണം ഇന്റര്‍വ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയില്‍…

Read More

വീടിനുള്ളില്‍ ഒതുങ്ങുന്നതിലും നല്ലത് ജീവത്യാഗം ! ഒന്നാം റാങ്കുകാരിയായ അഫ്ഗാന്‍ വിദ്യാര്‍ഥിനിയുടെ കുറിപ്പ്…

അഫ്ഗാനില്‍ താലിബാന്റെ കിരാത ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയെന്ന വിവരം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി മിടുക്കരായ പെണ്‍കുട്ടികളുടെ ഭാവിയാണ് ഇതോടെ ഇരുളടഞ്ഞത്.’ഇനി എന്തു ചെയ്യും എന്നറിയില്ല, എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് ഞാന്‍. അതില്‍കൂടുതല്‍ ഇവിടെ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ല’ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനിയുടേതാണ് ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായ ഈ കുറിപ്പ്. മാധ്യമ വിദ്യാര്‍ഥിനിയും എഴുത്തുകാരിയും 70 ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഒന്നാംറാങ്കുകാരിയും ആയിരുന്ന വിദ്യാര്‍ഥിനിയാണ് എത്തുംപിടിയുമില്ലാത്ത ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയുകയാണ് പലരും. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ മാത്രം അവസ്ഥയല്ല. എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ് എന്നും വിദ്യാര്‍ഥിനി കുറിപ്പില്‍…

Read More

ഭാര്യയുള്ള ആളുടെയൊപ്പം ഒളിച്ചോടി ! ജയിലില്‍ സൗകര്യം കുറവായതിനാല്‍ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന്‍ തീരുമാനിച്ചതിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു…

അഫ്ഗാനിലെ താലിബാന്‍ സൈന്യം കൊല്ലാന്‍ തീരുമാനിച്ച യുവതി ആത്മഹത്യ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന്‍ തീരുമാനിച്ചത്. എന്നാല്‍ മരണം മുമ്പില്‍ കണ്ട യുവതി തൂങ്ങിമരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സ്ത്രീ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന്‍ പോലീസ് മേധാവി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. വിവാഹിതനെ വ്യാഴാഴ്ച വധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ താലിബാന്‍ ഭരണകൂടം നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്. ഇതോടെ രാജ്യത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് വീണു. ആറാം ക്ലാസിന് മുകളിലേക്ക്…

Read More

എന്തൊരു ഗതികേട് ! താലിബാനെതിരേ പുതിയ തന്ത്രവുമായി അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍; പഠനം രഹസ്യസ്‌കൂളുകളില്‍…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം അപ്പാടെ ഇല്ലാതായിരിക്കുകയാണ്. പൊതുസ്ഥലത്ത് തനിച്ചുള്ള യാത്ര നിരോധിച്ച് തുടങ്ങിയ ഭീകര ഭരണകൂടം ഇപ്പോള്‍ പത്താംക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസവും പെണ്‍കുട്ടികള്‍ക്ക് നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താലിബാന്റെ കണ്ണില്‍പ്പെടാതെ രഹസ്യസ്‌കൂള്‍ തുടങ്ങി ചെറുത്തുനില്‍പ്പിന് ശ്രമിക്കുകയാണ് അഫ്ഗാനിലെ ചുരുക്കം ചില അധ്യാപകരും വിദ്യാര്‍ഥികളും. മിക്കവാറും എല്ലാ പ്രവിശ്യകളിലും പത്താം ക്ലാസ്സ് കഴിഞ്ഞുള്ള ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്‍. ഇതിനെ മറികടന്ന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന രഹസ്യ സ്‌കൂളുകളെകുറിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിച്ചാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് തങ്ങള്‍ക്കറിവുണ്ടെങ്കിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എന്ത് റിസ്‌കും എടുക്കാം എന്ന ആര്‍ജ്ജവമാണ് സ്‌കൂളിലെ ഏക അധ്യാപിക വെച്ചു പുലര്‍ത്തുന്നത്. ‘ഈ സ്‌കൂള്‍ നടത്തിപ്പ് രഹസ്യമായി ചെയ്യുന്നത് ഞങ്ങള്‍ തുടരും. അവരിനി തല്ലിയാലും അറസ്റ്റ് ചെയ്താലും ചെയ്യുന്ന കാര്യത്തിന് അതിലേറെ മൂല്യമുണ്ടെന്ന് ഞാന്‍ കരുതുന്നു.’ പെണ്‍കുട്ടികള്‍ക്കായി…

Read More

കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത…

വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള്‍ ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…

Read More

രാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട ! അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ‘21,000 കോടി’യുടെ ഹെറോയിന്‍ ഗുജറാത്തില്‍ പിടികൂടി…

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു കണ്ടെയ്നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറില്‍ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്,ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധന നടത്തി.

Read More

പെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്‌കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍

താലിബാന്‍ ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്‍കുട്ടികള്‍ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്‌കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read More

ഇനി അഫ്ഗാന്‍ അമേരിക്കന്‍ പട്ടാളമില്ലാത്ത നാട് ! അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന് സ്വന്തം; അഫ്ഗാന്‍ ജനതയെ കാത്തിരിക്കുന്നത് ഭീകരവാദികളുടെ കാട്ടുഭരണം…

ഓഗസ്റ്റ് 31 എന്ന ഡെഡ്‌ലൈന്‍ താലിബാന്‍ പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന്‍ മണ്ണു വിട്ടുയര്‍ന്നത്. ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന്‍ ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന്‍ മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന്‍ വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുമാണ്. ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍…

Read More

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു ! വീണ്ടും താലിബാന്‍ പിടിമുറുക്കുന്നു; അമേരിക്കന്‍ സേനയുടെ പിന്മാറ്റം വീണ്ടും രാജ്യം ഭീകരരുടെ കൈകളിലാക്കുമോ ?

അഫ്ഗാനിസ്ഥാനില്‍ വനിതകളായ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അക്രമികള്‍ വെടിവച്ചു കൊന്നു. കാബൂളിന് സമീപം ഇന്നുരാവിലെയായിരുന്നു സംഭവം.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോള്‍ തോക്കുധാരി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ജഡ്ജിമാര്‍ സഞ്ചരിച്ച വാഹനത്തിന്റെ െൈഡ്രവര്‍ക്കും പരിക്കേറ്റു. കോടതിയുടെ തന്നെ വാഹനത്തിലാണ് ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ പിന്നില്‍ താലിബാനാണെന്നാണ് സൂചന. അടുത്തിടെയായി രാജ്യത്ത് കൂടിവരുന്ന ആക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. അടുത്തിടെ നടന്ന ആക്രമണങ്ങളെല്ലാം ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രധാനികളെ കേന്ദ്രീകരിച്ചായിരുന്നു. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ആക്രമണങ്ങളുടെ ശക്തി കൂടിയത്. 2017 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍…

Read More