തമിഴ്നാട്ടില്‍ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷപ്പെടുത്തി വനംവകുപ്പ്. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഖനിയില്‍ 12 അടിയോളം താഴ്ചയുള്ള കുഴിയിലാണ് ആന കുടുങ്ങിയത്. ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയില്‍ അകപ്പെട്ടത്. തുടര്‍ച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു വനപാലകരെ അഭിനന്ദിച്ച് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചു.തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ ഖനനം നടത്തിയിരുന്ന കുഴിയില്‍ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തീറ്റതേടി നടക്കുമ്പോഴാകാം കുട്ടിയാന കുഴിയില്‍ വീണതെന്നാണ് നിഗമനം. വനപാലകരെത്തിയപ്പോഴേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭവസ്ഥലത്തു നിന്നു മടങ്ങിയിരുന്നു. വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകര്‍ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നല്കി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകര്‍ ഏഴ് ആനകളടങ്ങിയ…
Read MoreDay: October 9, 2021
കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും എങ്ങനെ അപേക്ഷിക്കാം ? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുതേ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റെയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പിഎച്ച്സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍…
Read Moreകട്ടപ്പനയിലെ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ ആ ശബ്ദത്തിന്റെ ഉടമയെ യാത്രക്കാര്‍ ഒന്നു തിരക്കാതിരിക്കില്ല! കട്ടപ്പനയുടെ ശബ്ദം മുഴങ്ങുന്നൂ… ബെന്നിയുടെ വേറിട്ട ശൈലിയില്‍…
ടി.പി.സന്തോഷ്കുമാര്‍ ഇടുക്കി: കേരളത്തിലെ ബസ് സ്റ്റാൻഡുകളില്‍ ബസുകളുടെ പേരും സ്ഥലനാമവും പുറപ്പെടുന്ന സമയവും ഒക്കെ യാത്രക്കാരെ അറിയിക്കുന്ന അനൗണ്‍സ്മെന്റുകള്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്. എന്നാല്‍ മലയോര പട്ടണമായ കട്ടപ്പനയിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയാല്‍ ഇവിടെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന ശബ്ദത്തിന്റെ ഉടമയെ യാത്രക്കാര്‍ ഒന്നു തിരക്കാതിരിക്കില്ല. കൗതുകത്തിന് വഴി വയ്ക്കുന്ന ഈ ശബ്ദം സ്റ്റാൻഡിലെ പതിവു യാത്രക്കാര്‍ക്ക് പരിചിതമാണെങ്കിലും പുതുതായി എത്തുന്നവര്‍ക്ക് ഈ അറിയിപ്പുകള് മറ്റു സ്റ്റാൻഡുകളെ അപേക്ഷിച്ച് പുതിയ അനുഭവമായിരിക്കും. കാരണം വേറിട്ട അവതരണ ശൈലിയാണ് ഈ അനൗണ്‍സ്മെന്റിന്റെ പ്രത്യേകത. കഴിഞ്ഞ 33 വര്‍ഷമായി കട്ടപ്പന ബസ് സ്റ്റാൻഡില്‍ അനൗണ്‍സറായി ജോലി ചെയ്യുന്ന ബെന്നി കളപ്പുരയാണ് വേറിട്ട അവതരണ ശൈലിയിലൂടെ ഇവിടെ യാത്രക്കാരെ കൈയിലെടുക്കുന്നത്. കട്ടപ്പനയില്‍ നിന്നും എറണാകുളം, കോട്ടയം, ചങ്ങനാശേരി, അടിമാലി , തൊടുപുഴ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ കടന്നു പോകുന്ന സ്ഥലങ്ങളുടെ പേരുകള്‍ വളരെ ഒഴുക്കോടെയും…
Read Moreആ കാലുകളിലൊന്നു നമസ്ക്കരിക്കാൻ തോന്നി..! നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ
കോയന്പത്തൂരിലെ കോളജ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ്മായിൽ ഹസ്സനാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മകന്റെ കോളജിൽ എത്തിയപ്പോഴാണ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകനെ ഇസ്മായിൽ കാണുന്നത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം #ആകാലുകളിലൊന്നുനമസ്ക്കരിക്കാൻതോന്നി.. മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു…
Read Moreമറ്റൊരു പാലാരിവട്ടമോ..? കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയം, ഒഴിപ്പിക്കാൻ നിർദേശം
കോഴിക്കോട്: വർഷങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ പ്രവർത്തനസജ്ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. നിർമാണ ഘട്ടത്തിൽ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയം. നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടി പഠനം നടത്തിയത്. ഐഐടിയിലെ സ്ട്രക്ചറൽ എന്‍ജിനീയറിംഗ് വിദഗ്ധൻ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന് സംഘം ശിപാർശ ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെന്ഡര്വിളിക്കും. 75 കോടി രൂപ…
Read Moreട്രെയിനിൽ കൊള്ള സംഘത്തിന്റെ തേർവാഴ്ച! സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കി; ചെറുത്തുനിൽപ്പിന് ശ്രമച്ച ആറു യാത്രക്കാരെ ഇവർ…
മുംബൈ: ലക്നോ-മുംബൈ പുഷ്പക് എക്സ്പ്രസിൽ സ്ത്രീയെ കവർച്ചക്കാർ കൂട്ടമാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എട്ടുപേരടങ്ങുന്ന കവർച്ചാ സംഘമാണ് മഹാരാഷ്ട്രയിലെ ഇഗത്പുരിൽവച്ച് സ്ലീപ്പർ കോച്ചിൽ കയറി യാത്രക്കാരെ കൊള്ളയടിക്കുകയും സ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തത്. ആയുധങ്ങളുമായാണ് സംഘം ട്രെയിനിനുള്ളിൽ കയറിയത്. ട്രെയിൻ യാത്ര തുടരവെ ഇവര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. ഓരോ യാത്രക്കാരിൽനിന്നും സ്വർണവും പണവും കവർന്നു. ചെറുത്തുനിൽപ്പിന് ശ്രമച്ച ആറു യാത്രക്കാരെ ഇവർ കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കോച്ചിലുണ്ടായിരുന്ന സ്ത്രീയെ ഇവർ മാനഭംഗപ്പെടുത്തിയത്. ട്രെയിൻ കസാറ റെയിൽവേ സ്റ്റേഷനിലെത്തിയതോടെ യാത്രക്കാർ ഉറക്കെ ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കവർച്ചാ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാലു പേരെ പോലീസ് പിടികൂടി. രക്ഷപ്പെട്ട നാലു പേർക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പിടിയിലായവരിൽ നിന്ന് 34000 രൂപയുടെ മോഷണമുതൽ കണ്ടെത്തുകയും ചെയ്തു.
Read Moreജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ മുനമ്പത്തെ ഹോംസ്റ്റേയിലെത്തിച്ച്..! രോഹിത് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം; ഒരു സ്ത്രീ സുഹൃത്തിനെകൂടി കണ്ടെത്തണം
വൈപ്പിന്‍: ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ മുനമ്പത്തെ ഹോംസ്റ്റേയിലെത്തിച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ ആറാം പ്രതി പറവൂര്‍ നീണ്ടൂര്‍ പതിശേരി വീട്ടില്‍ രോഹിത്താണ് (24) പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞത് രണ്ട് വര്‍ഷം. എറണാകുളത്തും പരിസരത്തുമൊക്കെയായി തമ്പടിച്ച് കഴിയുകയായിരുന്ന പ്രതി ഒളിവിലായതിനുശേഷം സ്വന്തം സിംകാര്‍ഡോ ഫോണോ ഉപയോഗിച്ചിരുന്നതില്ല. അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിച്ചിരുന്നത് ചില സുഹൃത്തുക്കളുടെ ഫോണായിരുന്നുവത്രേ. ഇതാണ് പോലീസിനെ വട്ടം കറക്കിയത്. ഇതിനിടെ ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തികിനു പ്രതി എറണാകുളം ചേരാനെല്ലൂര്‍, ഇരുമ്പനം തുടങ്ങിയ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ സ്ക്വാഡ് ഇയാള്‍ക്ക് വേണ്ടി നഗരത്തിലെ ഒളിസങ്കേതങ്ങളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ഒപ്പം ഒരു സൈബര്‍ എക്സ്പര്‍ട്ടിന്റെ സഹായവും തേടി. തുടര്‍ന്ന് ഏറെ താമസിയാതെ പ്രതിയെ എസ്പിയുടെ നേതൃത്വത്തില്‍ ഒളിസങ്കേതത്തില്‍ നിന്നും പൊക്കുകയും ചെയ്തു. പ്രതിക്ക് മൂവാറ്റുപുഴ…
Read Moreഷാര്‍ജയിലെ രാജകുടുംബത്തിലെ വസതിയിലെ ജോലിക്കാരന്! തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നു വെടിയുണ്ട പിടികൂടി; ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത് ഇങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ട പിടികൂടി. വെള്ളറട മണ്ണാംകോണം സ്വദേശി ആദർശ് (33) നെ സുരക്ഷാ ജീവനക്കാർ വലിയതുറ പോലീസിന് കൈമാറി. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. ഷാർജയിലേക്ക് പോകുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഷാർജയിലെ രാജകുടുംബത്തിലെ വസതിയിൽ ജോലി നോക്കിവരികയായിരുന്നു യുവാവ്. അവധിക്ക് നാട്ടിൽ വന്നപ്പോൾ അവിടെ നിന്നും കൊണ്ടുവന്ന വെടിയുണ്ട തിരികെ കൊണ്ടു പോകുകയായിരുന്നുവെന്ന് യുവാവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. .22 റൗണ്ട് റേഞ്ചിലുള്ള വെടിയുണ്ടയാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പേഴ്സിനകത്താണ് വെടിയുണ്ട വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.വിമാനത്താവള അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreനാട്ടിലെ ഫുട്ബോളിനു പുതുജീവൻ; മുളക്കുളത്ത് ഹില്‍ റണ്‍ വിത്ത് ഫുട്ബോള്‍ ട്രെയിനിംഗ്
ബിജു ഇത്തിത്തറകടുത്തുരുത്തി: നാട്ടിലെ ഫുട്ബോള്‍ പരിശീലനരംഗത്ത് പുതിയ ചരിത്രമാവുകയാണ് മുളക്കുളത്ത് ആരംഭിച്ച ഹില്റണ് വിത്ത് ഫുട്ബോള്‍ ട്രെയിനിംഗ്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതിരുന്നിട്ടും ഒരുകൂട്ടം വിദ്യാര്‍ഥികളെ ഫുട്ബോളില്‍ ഉയരങ്ങളിലെത്തിക്കാന്‍ നേതൃത്വം നല്കിയ കായിക പരിശീലനം നല്കിയ ജോമോന് ജേക്കബാണ് പുതിയ പരിശീലനത്തിന് പിന്നിലും. കേരളത്തിലാദ്യമായി മുളക്കുളത്താണ് ഹില്റണ് പരിശീലനം ആരംഭിച്ചതെങ്കിലും പിന്നീട് കൂരുമലയിലും ഈ പരിശീലനം ആരംഭിച്ചിരുന്നു. ജോമോ ന്റെ ശിഷ്യരായ വനിതാ താരങ്ങളാണ് പുതിയ പരിശീലനരീതിയും ഇദേഹത്തില്‍ നിന്നും അഭ്യസിക്കുന്നത്. ഹില്റണ് ഫുട്ബോള്‍ പരിശീലനം നടത്തുന്നവര്‍ക്കു ലഭിക്കുന്ന കായികക്ഷമത തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. കൂടാതെ ബോള്‍ നിയന്ത്രണം, വേഗത, കരുത്ത് എന്നീ മേഖലകളിലുണ്ടാകുന്ന പുരോഗതി എടുത്ത് പറയേണ്ടതാണ്. ലോകപ്രശസ്തരായ ഫുട്ബോള്‍ താരങ്ങള്‍ പലരും ഈ പരിശീലനരീതി പിന്തുടരുന്നുണ്ടെന്നും ജോമോന് പറയുന്നു. പല വിദേശരാജ്യങ്ങളിലും ഫുട്ബോള്‍ താരങ്ങളുടെ വളര്‍ച്ചയ്ക്കും കരുത്തിനുമായി ഹില്റണ് ഫുട്ബോള്‍ ട്രെയിനിംഗ് നടത്തുന്നുണ്ടെന്നും…
Read Moreമോൻസൺ പുലിവാൽ! നടൻ ശ്രീനിവാസനു നോട്ടീസ്; അറസ്റ്റിലായ ഉടൻ മോന്‍സന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കിയതാര്? ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച്
കൊച്ചി: മോന്സൺ മാവുങ്കലിനെതിരേ ആദ്യം പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്ന് ആരോപിച്ച നടന് ശ്രീനിവാസനു വക്കീല്‍ നോട്ടീസ്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വടക്കാഞ്ചേരി സ്വദേശിയും പരാതിക്കാരനുമായ അനൂപ് വി. മുഹമ്മദാണ് നോട്ടിസ് അയച്ചത്. മോന്‍സനു പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമായിരുന്നു ശ്രീനിവാസന്റെ പരാമർശം. പരാതിക്കാര്‍ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണെന്നുമായിരുന്നു ശ്രീനിവാസന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മോന്‍സന്റെ കലൂരിലെ വീട്ടില്‍ ശ്രീനിവാസന് സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഒരു മാധ്യമത്തിനു നല്കിയ പ്രതികരണത്തിലായിരുന്നു ശ്രീനിവാസന്റെ ആരോപണം. പോസ്റ്റുകൾ മുങ്ങിയ വഴി അതിനിടെ, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായതിനു പിന്നാലെ മോന്സന് മാവുങ്കലിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നു പല പോസ്റ്റുകളും ഡിലീറ്റായ സംഭവത്തിൽ പോസ്റ്റുകൾ നീക്കിയത് ആരെന്നറിയാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. പ്രമുഖര്‍ക്കൊപ്പമുള്ള…
Read More