ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രക്ക് പോലീസിന്റെ ഉത്തരവ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ രണ്ടാമതയച്ച നോട്ടീസിനെ തുടർന്നാണ് ആശിഷ് മിശ്ര ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കർഷകരുടെ ഇടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന്റെ ഉടമസ്ഥത ഏറ്റെടുത്ത ആശിഷ് സംഭവം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ആശിഷിനെതിരെ ചുമത്തിയിട്ടുണ്ട്. സംഭവ സമയത്ത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകളായി വീഡിയോ ദൃശ്യങ്ങളും സത്യവാങ്മൂലവും…
Read MoreDay: October 9, 2021
കേരളത്തിൽ വാക്സിൻ സ്വീകരിച്ച എത്ര പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു..? കണക്കുകൾ
തിരുവനന്തപുരം: കേരളത്തിൽ വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,49,34,697), 43.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,16,59,417) നല്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (1,02,506). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്‍കിയിട്ടുണ്ട്. കോവിഡ് റിപ്പോര്‍ട്ട് പ്രകാരം, 9470 പുതിയ രോഗികളില്‍ 7915 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2543 പേര് ഒരു ഡോസ് വാക്സിനും 2821 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 2551 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.…
Read Moreഈ ആനവണ്ടി നിങ്ങൾക്കായി സമർപ്പിക്കുന്നത് ടുട്ടു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്! നാളെ ഇങ്ങനെയൊരു തലക്കെട്ടു കണ്ടാൽ ആരും അദ്ഭുതപ്പെടേണ്ട…
കോട്ടയം: നാളെ ഇങ്ങനെയൊരു തലക്കെട്ടു കണ്ടാൽ ആരും അദ്ഭുതപ്പെടേണ്ട. നമ്മുടെ ഗ്രാമത്തിലെ ഇടവഴികളിലൂടെ ഇങ്ങനെയുള്ള ബോർഡുകളുമായി ഇനി നമ്മുടെ സ്വന്തം ആനവണ്ടികൾ ചീറിപ്പാഞ്ഞു പോയേക്കാം. ബസ് സർവീസ് രംഗത്തു ഇതുവരെയില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി. സംഭവം വിജയിച്ചാൽ സാന്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കെഎസ്ആർടിസിക്ക് അതൊരു ജീവശ്വാസമായിരിക്കും. മാത്രമല്ല കെഎസ്ആർടിസി കൂടുതൽ ജനകീയമാവുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബുകൾ, സ്വകാര്യ വ്യക്തികൾ, സംഘടനകള എന്നിവ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിൽ ഗ്രാമവണ്ടികൾ രംഗത്തിറക്കാനാണ് ഗതാഗത മന്ത്രി ആന്റണി രാജു മുന്നോട്ടുവച്ചിരിക്കുന്ന പുതിയ പദ്ധതി. പഞ്ചായത്തുകളിലൂടെയാവും സർവീസ്. പ്രതിദിനം 150 കിലോമീറ്റർ ഓടും. ഒരു പഞ്ചായത്തിനോ രണ്ടു പഞ്ചായത്ത് ചേർന്നോ ഇന്ധനച്ചെലവ് വഹിക്കാം. സ്പോൺസറുടെ പേര് വണ്ടിയിൽ പ്രദർശിപ്പിക്കും. എംഎൽഎമാർ നിർദേശിക്കുന്ന പാതകൾക്കു മുൻഗണന നൽകും. എംഎൽഎമാരുടെ ആസ്തിവികസന ഫണ്ടിൽ പദ്ധതിക്കു പരിഗണന നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. ഇതുവഴി…
Read Moreസ്റ്റുഡന്റ് പോലീസിന് പ്രകൃതി വിരുദ്ധ പീഡനം! പോലീസുകാരനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന്
കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ സ്റ്റുഡന്റ് പോലീസിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വകുപ്പുതല അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് ആരോപിച്ചു. കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നാട്ടിലെത്തിയാൽ സന്തതസഹചാരിയായ പണിക്കൻ രാജന്റെ മകൻ അഖിലേഷിനെതിരെയാണ് ചൊക്ലി പോലീസിൽ കുട്ടി പരാതി നൽകിയത്. പോലീസ് കേസെടുത്തെങ്കിലും ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ അധികൃതർ തയാറായില്ല. തുടർന്ന് ഇപ്പോൾ ഈ കേസ് ഹൈക്കോടതിയിൽ ക്ളോസ് ചെയ്യാൻ കൊടുത്തിരിക്കുകയാണെന്നും എൻ.ഹരിദാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ പോലീസിനെ സഹായിക്കാനെത്തിയ സ്റ്റുഡന്റ് പോലീസിൽപ്പെട്ട വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്.
Read Moreആഡംബര കാറുകളും ന്യൂജനറേഷന് ബൈക്കുകളും രാത്രികാലങ്ങളില്‍ ഇവിടെ വന്നുപോകാറുണ്ടായിരുന്നു! മുഖ്യപ്രതി ഇടപാടുകാരെ സംഘടിപ്പിച്ചത് ഐടി കമ്പനി ഉടമയെന്ന പേരില്‍
കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് ഇടപാടുകാരെ സ്വയം പരിചയപ്പെടുത്തിയിരുന്നത് ഐടി കമ്പനി ഉടമയെന്ന പേരിൽ. മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പിടിക്കപ്പെട്ട കേസിലെ പ്രതികള്‍ക്ക് മയക്കുമരുന്നു നല്കിയിരുന്നതും ജിഹാദായിരുന്നുവെന്നു പോലീസ് പറഞ്ഞു. കരുനാഗപ്പള്ളിയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നായിരുന്നു കൊച്ചിയിലെ അറസ്റ്റ്. ഐടി കമ്പനി നടത്തുന്നുവെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് ചങ്ങാത്തം സ്ഥാപിച്ചശേഷം ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് വില്‍ക്കുന്നതായിരുന്നു രീതി. മറ്റു പല ജില്ലകളിലും ഇയാള്‍ക്ക് വാടക വീടുകളും ഫ്ളാറ്റുകളും ഉണ്ട്. നാലു മാസം മുമ്പ് 20,000 രൂപയ്ക്കാണ് ജിഹാദ് മില്ലുപടിയിലെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. ഇവിടെ നടന്നിരുന്ന ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വൻകിടക്കാർ വരെ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആഡംബര കാറുകളും ന്യൂജനറേഷന് ബൈക്കുകളും…
Read Moreആന്‍ഡ്രിയ ക്ലാസിലെ ടോപ്പര്‍, ഫുള്‍ എ പ്ലസ്, പക്ഷേ സീറ്റില്ല! പ്ലസ് വൺ സീറ്റിനായി നെട്ടോട്ടം; ആന്‍ഡ്രിയയുടെ വാക്കുകള്‍….
സിജോ പൈനാടത്ത് കൊച്ചി: എസ്എസ്എല്‍സിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്, ക്ലാസിലെ ടോപ്പര്‍, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ്… അതെ; ആന്‍ഡ്രിയ മിടുക്കിയാണ്. പക്ഷേ ഇക്കുറി പ്ലസ് വണിന് 25 സ്കൂളുകളില്‍ അപേക്ഷ നല്‍കിയിട്ടും രണ്ട് അലോട്ട്മെന്റുകളിലും പുറത്തുതന്നെ! “മാസങ്ങളോളം ഉറക്കമൊഴിച്ചിരുന്നു പഠിച്ചതും കഠിനാധ്വാനം ചെയ്തതും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതുമെല്ലാം എന്തിനായിരുന്നു എന്ന തോന്നലാണ് ഇപ്പോള്‍ മനസില്‍. എത്രമേല്‍ പ്രതീക്ഷയോടെയാണു മാതാപിതാക്കള്‍ പഠിപ്പിച്ചത്. ഏതെങ്കിലും ഒരു സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന എന്നെപ്പോലുള്ളവര്‍ കടുത്ത നിരാശയിലാണ്’ -ആന്‍ഡ്രിയയുടെ വാക്കുകള്‍. എറണാകുളം-ആലപ്പുഴ ജില്ലകള്‍ അതിരിടുന്ന എഴുപുന്നയിലെ പവേലില്‍ ജോളിയുടെ മകളാണ് ആന്‍ഡ്രിയ. ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠനം. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികളില്‍ ആന്ഡ്രിയയുമുണ്ട്. ഫുള്‍ എ പ്ലസ് ലഭിച്ചതിനാല്‍ ഇഷ്ടവിഷയത്തില്‍ ഇഷ്ടപ്പെട്ട…
Read Moreഎനിക്ക് പ്രായമായില്ല! പതിനെട്ടു വയസ് ആയില്ല, നിക്കാഹ് ചെയ്തു നല്കിയ മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനുമെതിരേ വിദ്യാര്‍ഥിനി
മഞ്ചേരി: പതിനെട്ടു വയസ് തികയുന്നതിന മുമ്പ് നിക്കാഹ് ചെയ്തു നൽകിയ മാതാപിതാക്കൾക്കും ഭർത്താവിനുമെതിരേ വിദ്യാർഥിനി നൽകിയ പരാതിയിൽ മഞ്ചേരി പോലീസ് കേസെടുത്തു. മലപ്പുറത്തിനടുത്ത് ആനക്കയം സ്വദേശിനിയായ പതിനേഴുകാരിയെ ഇക്കഴിഞ്ഞ ജൂലൈ 30നാണ് നിക്കാഹ് ചെയ്തു നൽകിയത്. തുടർന്ന് പെണ്‍കുട്ടി ചൈൽഡ് ലൈനിനെ സമീപിക്കുകയും ഭർത്താവ് റമീസ് (25), പെണ്‍കുട്ടിയുടെ മാതാപിതാക്കൾ എന്നിവർക്കെതിരേ പരാതി നൽകുകയുമായിരുന്നു. ബാലവിവാഹ നിരോധനനിയമപ്രകാരം ഇവർക്കെതിരേ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreവയറിനകത്തെ വലിയൊരു ഭാരം ഒഴിവായി! യുവതിയുടെ ഉദരത്തില്‍ നിന്നും നീക്കം ചെയ്തത് എട്ട് കിലോയോളം തൂക്കമുള്ള ട്യൂമര്‍
ഡാളസ് : 29 വയസുള്ള അമാന്‍ഡ ഷുല്‍ട്ട്സിന്റെ ഉദരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതു 7.71 കിലോതൂക്കമുള്ള ട്യൂമര്‍. ഒക്ടോബര്‍ നാലിന് തിങ്കളാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അമാന്‍ഡ തന്നെ ശസ്ത്രക്രിയയെക്കുറിച്ചു വിശദീകരിച്ചത്. ലിപൊ സാര്‍കോമ എന്ന രോഗമാണ് ഇവരെ പിടികൂടിയിരുന്നത്. ഫാറ്റി ടിഷുവിന്റെ അസാധാരണ വളര്‍ച്ചയിലൂടെയാണ് ഈ അസാധാരണ കാന്‍സര്‍ രോഗം ഇവരില്‍ പ്രകടമായത്. ജനുവരിയില്‍ തന്നെ ഇവരുടെ ഉദരത്തില്‍ അസാധാരണ വളര്‍ച്ച രൂപപ്പെട്ടു തുടങ്ങി. ഭക്ഷണ ക്രമീകരണത്തിനുപകരം എക്സര്‍സൈസ് ദിവസവും ചെയ്യുവാന്‍ ആരംഭിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും വയറിനകത്തെ അസാധാരണ വളര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ഗ്യാസ്ടൊ എന്റോളജിസ്റ്റിനെ സമീപിച്ചു. സെപ്റ്റംബര്‍ 23ന് ഇവരുടെ ഉദരത്തില്‍ കാന്‍സറാണെന്ന് സിടി സ്കാനിലൂടെ വ്യക്തമായി. 33 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ ഇതിനകം വയറിനകത്തു രൂപപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27 തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയക്കു വിധേയയായി. ഒരാഴ്ച ആശുപത്രിയില്‍ വിശ്രമിച്ചശേഷം…
Read Moreബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം കോളജ് വിദ്യാര്‍ഥിനിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് യുവാവ് ! പത്തനംതിട്ടയില്‍ നടന്നത്…
ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത ബിരുദ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അടിച്ചിപ്പുഴ പാരൂര് വിഷ്ണുലാല്‍ (22) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മണ്ണാരക്കുളഞ്ഞിയില്‍ നിന്നാണ് യുവതിയെ യുവാവ് ബൈക്കില്‍ കയറ്റിയത്. എന്നാല്‍ വടശേരിക്കരയില്‍ എത്തിയപ്പോള്‍ യുവതി ബൈക്ക് നിര്‍ത്താന്‍ പറഞ്ഞെങ്കിലും യുവാവ് ബൈക്ക് നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ചൊള്ളനാവയലിലേക്ക് പോകുന്ന റോഡിലാണ് ബൈക്ക് നിര്‍ത്തിയത്. പിന്നീട് ഉണ്ടായ വാക്കേറ്റത്തിനിടെ യുവാവ് യുവതിയെ മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
Read Moreമുന്‍ കാമുകിയെയും 6 മക്കളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി; പ്രതിക്ക് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്..; സംഭവം ഇങ്ങനെ…
ഹൂസ്റ്റന്‍: മുന്‍ കാമുകിയുടെ ആറുമക്കളേയും കാമുകിയേയും ഭര്‍ത്താവിനേയും വധിച്ച കേസില്‍ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡേവിഡ് റെ കോണ്‍ലിക്കാണ് വ്യാഴാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാനസിക വൈകല്യം ഉള്ളതാണ് പ്രതിയെ വധശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് ജൂറി വിധി ജഡ്ജിക്ക് കൈമാറിയതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. 2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയും ഭര്‍ത്താവും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന് ആദ്യം കാമുകിയേയും ഭര്‍ത്താവിനേയും പിന്നീട് 6 വയസ് മുതല്‍ 13 വയസുവരെ പ്രായമുള്ള ആറു കുട്ടികളേയും വധിക്കുകയായിരുന്നു. അവരുടെ മുറിയില്‍ കിടക്കയോടു ചേര്‍ത്ത് കൈകള്‍ ബന്ധിച്ചു ഒരോരുത്തരുടെയും തലയിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസുമായി പ്രതി ഏറ്റുമുട്ടി. ഒടുവില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കാപ്പിറ്റല്‍ മര്‍ഡറാണ് ഇയാള്‍ക്കെതിരെ…
Read More