കോഴിക്കോട്: വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്ദാനവുമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപ ലഭിക്കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. വാട്ട്സ് ആപ് മുഖേനയാണ് ഓഫറുകള്‍ എത്തുന്നത്. മെസ്േജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ആയാല്‍ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. ത ട്ടിപ്പുകാര്ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്. ഇത്തരം പാര്‍ട്ട് ടൈം ജോലി ഓഫര്‍ ചെയ്യുന്ന സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും ശരിയായ രീതിയില്‍ ആയിരിക്കില്ല. കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം സന്ദേശങ്ങള്‍ വരുന്നതെന്ന് തിരിച്ചറിയണം. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും സന്ദേശം.…
Read MoreDay: October 9, 2021
ക്യൂ നിൽക്കുന്നതിനിടെ കാലിൽ ചവിട്ടി, പിന്നെ നടന്നത് ഏറ്റുമുട്ടലും കത്തിവീശലും! കോട്ടയം കളക്ടറേറ്റ് വളപ്പിൽ വിദ്യാർഥികൾ തമ്മിൽ നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: കളക്ടറേറ്റ് വളപ്പിലെ എംപ്ലോയ്മെന്റ് എക്സചേഞ്ച് ഓഫീസിനു മുന്നിൽ തമ്മിൽ തല്ലിയശേഷം കത്തിവീശിയ വിദ്യാർഥികൾ പോലീസ് താക്കീത് നല്കി വിട്ടയച്ചു. കോട്ടയം ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് വിദ്യാർഥികളെ പോലീസ് താക്കീത് ചെയ്തത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ജില്ലാ കളക്ടറേറ്റ് വളപ്പിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തിയ വിദ്യാർഥികൾ ക്യൂ നിൽക്കുന്നതിനിടെ കാലിൽ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലും കത്തിവീശലിലും കലാശിച്ചത്. ക്യൂ നിൽക്കുന്നതിനിടെ ചെങ്ങളം സ്വദേശിയായ വിദ്യാർഥിയുടെ കാലിൽ വടവാതൂർ സ്വദേശിയായ വിദ്യാർഥി ചവിട്ടി. ഇതേ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വടവാതൂർ സ്വദേശിയെ ചെങ്ങളം സ്വദേശിയും സുഹൃത്തുക്കളും ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ക്ഷുഭിതനായ വടവാതൂർ സ്വദേശി തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. ഡിവൈഎസ്പി ഓഫിസിനു സമീപത്തെ ഇടനാഴിയിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു വിദ്യാർഥി കത്തി വീശുകയായിരുന്നു. സംഘർഷമറിഞ്ഞ് ഡിവൈഎസ്പി ഓഫിസിൽ…
Read Moreപ്രേതാലയം..! ജോയ്സ് അധ്യാപികയുടെ മാല വിറ്റത് 1.4 ലക്ഷം രൂപയ്ക്ക്! ജോയ്സിന്റെ ഫോണിലെ വാട്സ് ആപ്പ് പരിശോധിച്ച പോലീസ് ഞെട്ടി
കോട്ടയം: പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞു അധ്യാപികയുടെ മൂന്നു പവന്റെ മാല തട്ടിയെടുത്തയാൾക്കെതിരെ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കട്ടപ്പന സ്വദേശി ജോയ്സ് ജോസഫാണ് അറസ്്റ്റിലായത്. ഇയാൾക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്തു മൂന്നു ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. അധ്യാപികയുടെ പക്കൽ നിന്നും തട്ടിയെടുത്ത മാല കോട്ടയത്തെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 1.4 ലക്ഷം രൂപയ്ക്കാണ് മാല വിറ്റത്. തട്ടിപ്പിലുടെ ലഭിച്ചിരുന്ന പണം ഇയാൾ ആഡംബര ജീവിതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇയാളുടെ ഫോണിലെ വാട്്സ് ആപ്പ് പരിശോധിച്ച പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ബാധ ഒഴിപ്പിക്കൽ, കൂടോത്രം, ദുർമന്ത്രവാദം തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം…
Read Moreആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍ !പക്ഷെ അനുഭവങ്ങള്‍ പലതും പഠിപ്പിച്ചു; തുറന്നു പറച്ചിലുമായി ശാലു മേനോന്…
കലോല്‍സവ നൃത്ത വേദികളില്‍ നിന്നും മലയാള സിനിമയിലേക്ക് ചേക്കേറിയ അഭിനേത്രിയാണ് ശാലു മേനോന്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങാനും ശാലുവിനു കഴിഞ്ഞു. നിലവില്‍ സീരിയലുകളിലാണ് നടി സജീവമായുള്ളത്. ഒരേ സമയം രണ്ട് സീരിയലുകളിലാണ് ഇപ്പോള്‍ നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍ക്കലമാന്‍, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ എന്നിവയാണ് ശാലുവിന്റെ സീരിയലുകള്‍. ഇതിനൊപ്പം ഫ്ളവേഴ്സിലെ പ്രിയങ്കരി എന്ന പരിപാടിയിലും ശാലു മേനോന് എത്തുകയാണ്. സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അഭിനയത്തിന് പുറമേ നൃത്തത്തിലാണ് ശാലു മേനോന് സജീവമാവുന്നത്. പലയിടങ്ങളിലായി ജയകേരള എ നൃത്ത സ്കൂളും നടത്തി വരികയാണ് താരം. ഇപ്പോഴിതാ സീരിയലുകളെ കുറിച്ചും തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരാണെന്നുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്്തിനു നല്കിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന്റെ തുറന്നു…
Read Moreഅങ്ങനെയൊക്കെ ആയാല്‍ നന്നായിരിക്കും; പൃഥിരാജിനെക്കുറിച്ച് ഉണ്ണിമുകുന്ദൻ
നമ്മള് ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന നടനാണ് പൃഥ്വി. എല്ലാത്തരം സിനിമകളിലും പൃഥ്വിയെ നായകനായി സങ്കല്പിക്കാനും കഴിയും. ജോലിയോടുള്ള അദ്ദേഹത്തിന്റെ ധര്‍മം, അതിലുള്ള വ്യക്തത, ആത്മസമര്‍പ്പണം അതൊക്കെ കാണുന്പോള്‍ നമുക്കും അങ്ങനെയൊക്കെ ആയാല്‍ നന്നായിരിക്കും എന്ന് തോന്നും. അദ്ദേഹം അത്രയും മികച്ച നടന് ആയത് കൊണ്ടാണ് നമുക്ക് അത്തരത്തിലുള്ള ഒരു പ്രചോദനം തോന്നുന്നത്. -ഉണ്ണി മുകുന്ദന്
Read Moreഎന്റെ കൈയില്‍ നിന്ന് പോയ പ്രധാന സീൻ; ശരിയാവാൻ എടുത്ത് 30 ടേക്കെന്ന് സംവൃത
ജോഷി സാര്‍ സംവിധാനം ചെയ്ത പോത്തന് വാവ എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ഒരു നീളമുള്ള ഷോട്ടാണ്. ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുന്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവര്‍ക്ക് മുന്നില്‍ വച്ച് സിനിമയാണെങ്കില്‍ കൂടി മമ്മൂക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്ന സംബന്ധിച്ചു വലിയ മടിയായിരുന്നു. ഇവള് ആരാടാ മമ്മൂക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കൈയില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്. -സംവൃത സുനിൽ
Read Moreനിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച കൂട്ടുകാരി എനിക്കുണ്ടായിരുന്നെന്ന് രേഖ
ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമാണ് രേഖ. ഇന്നത്തെ പല നായികമാര്‍ക്കും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത താരപദവിയില്‍ തിളങ്ങി നിന്നിരുന്ന ബോളിവുഡിന്റെ താരറാണിയായിരുന്നു രേഖ. 1966 ലായിരുന്നു രേഖയുടെ അരങ്ങേറ്റം. രേഖയുടെ അഭിനയമികവിലും സൗന്ദര്യത്തിലും മയങ്ങിപ്പോയവര്‍ ഏറെയാണ്. എന്നാല്‍ രസകരമായൊരു വസ്തുത കുട്ടിക്കാലത്ത് രേഖയ്ക്ക് കൂട്ടുകാരില്‍ നിന്നും പലപ്പോഴും കളിയാക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ്. ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം ബഹുമാനത്തോടെ കാണുന്ന രേഖ തന്റെ കുട്ടിക്കാലത്ത് തന്നെ അഭിനേത്രിയാകണമെന്നും താരമാകണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ ആഗ്രഹം പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അവരെ കളിയാക്കുകയായിരുന്നു ചെയ്തത്. ഒരഭിമുഖത്തിലാണ് രേഖ അതേക്കുറിച്ച് മനസ് തുറന്നത്. എനിക്ക് ലഭിക്കുന്ന പ്രാധാന്യത്തിലും ശ്രദ്ധയിലും ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. എന്റെ സഹോദരിമാരും സന്തുഷ്ടരാണ്. അമ്മയും സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് കാറൊക്കെ വാങ്ങാം. പിന്നെന്താ, ഞാന്‍ നാളെ ഒരു താരമാകില്ലെന്ന് ആരു കണ്ടുവെന്ന് പറഞ്ഞപ്പോള്‍, നീ നിന്റെ മുഖം…
Read Moreഅഡ്ജസ്റ്റ്മെന്റുകള്‍ക്കൊന്നും ഞാന്‍ ഒരുക്കമായിരുന്നില്ല ! മലയാള സിനിമയില്‍ പിടിച്ചു നില്ക്കാന് കഴിയാഞ്ഞതിന്റെ കാരണമായി മിത്രാ കുര്യന് പറയുന്നതിങ്ങനെ…
ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മിത്രാ കുര്യന്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ബന്ധു കൂടിയാണ് മിത്ര. സിദ്ധിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളം ബോഡിഗാര്‍ഡില്‍ ദിലീപിനും നയന്‍താരയ്ക്കും ഒപ്പവും തമിഴില്‍ വിജയിക്കും അസിനും ഒപ്പവും മികച്ച പ്രകടനമായിരുന്നു മിത്രയുടേത്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഒരു കാലത്ത് സജീവമായിരുന്ന നടി വിവാഹത്തോടെ അഭിനയരംഗത്തു നിന്നും പിന്മാറുകയായിരുന്നു. അതേ സമയം താരം നേരത്തെ പറഞ്ഞ ചില വാക്കുകളാണ് ഉപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും സിനിമ മേഖലയില്‍ പിടിച്ചു നില്ക്കാന് കഴിയാതെ പോയത് എന്ന ചോദ്യത്തിന് മിത്രാ കുര്യന് നല്കിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. മിത്രാ കുര്യന്റെ വാക്കുകള്‍ ഇങ്ങനെ… ഇതിനു മുമ്പേ തന്നെ പല താരങ്ങളും തുറന്നു പറഞ്ഞ കാര്യമാണ് സിനിമ…
Read Moreആര്യൻഖാന്റെ അറസ്റ്റ്; അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നവർക്കെതിരേ കടുത്ത ഭാഷയിൽ കങ്കണ
ഷാരൂഖ് ഖാന്റെ മകന് ആര്യന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തു വന്നിരുന്നു. ഇതില്‍ തന്നെ ബോളിവുഡിലെ പ്രമുഖരില്‍ പലരും താരപുത്രനു പിന്തുണ അറിയിച്ചാണ് എത്തിയത്. കഴിഞ്ഞ ദിവസം നടന് ഹൃത്വിക് റോഷന് ആര്യന് ഖാന് തുറന്ന കത്തുമായി എത്തിയിരുന്നു. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവുന്നത് ജീവിതത്തെ മെച്ചപ്പെടുത്തും എന്നാണ് ഹൃത്വിക് കുറിച്ചത്. ഇതിനു പിന്നാലെ തെറ്റിനെ മഹത്വവത്കരിക്കരുതെന്ന അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി കങ്കണ റണൗത്ത്. എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു…
Read Moreയുവാക്കളെ റാഞ്ചാന്‍ വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ;തട്ടിപ്പ് പുറത്തറിയാതിരാക്കാന് “മോര്‍ഫിംഗ് ഭീഷണി’; തട്ടിപ്പിൽ അനുദിനം വഞ്ചിക്കപ്പെടുന്നത് നിരവധി യുവാക്കൾ
സ്വന്തംലേഖകന്‍ കോഴിക്കോട് : കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കെ സംസ്ഥാനത്തെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റിക്രൂട്ടറിംഗ് ഏജന്‍സികള്‍. പ്രമുഖ കമ്പനികളുടെ യുടെ പേരില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പില്‍ അനുദിനം നിരവധി യുവാക്കളാണ് വഞ്ചിക്കപ്പെടുന്നത്. തട്ടിപ്പ് സംഘത്തെ കുറിച്ച് പരാതി നല്കിയാല് മോര്‍ഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുമെന്നും ഇവര്‍ ഭീഷണി മുഴുക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പല യുവാക്കളും പോലീസില്‍ പരാതി നല്കാന് പോലും മടിക്കുകയാണ്. കോഴിക്കോട് കക്കോടി സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനുമായ യുവാവ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വ്യാജ റിക്രൂട്ടിംഗ് ഏജന്‍സുകളുടെ തട്ടിപ്പുകളുടെ വ്യാപ്തി വ്യക്തമായത്. എയര്‍പോര്‍ട്ട് ജോലിക്കായി ഇന്റര്‍നെറ്റില്‍ നോക്കിയപ്പോഴാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കണ്ടത്. പരസ്യത്തിലുള്ള നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വാട്സ് ആപ്പ് ചെയ്യാന്‍…
Read More