തിരുവനന്തപുരം: മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആസ്വാദക മനസുകൾക്ക് നൽകിയ മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് നാടിന്റെ അശ്രുപൂജ. ഉദരസംബന്ധമായ അസുഖം മൂലം കഴിഞ്ഞ ദിവസം അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭൗതികദേഹം ഇന്ന് മൂന്നരയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ അയ്യങ്കാളി ഹാളിൽ പൊതു ദർശനത്തിനു വച്ചു. മൃതദേഹത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സിനിമാ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. നാലു ദിവസം മുന്‍പാണ് നെടുമുടി വേണുവിനെ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഇന്നലെ വൈകുന്നേരം ഭൗതികദേഹം വീട്ടിലെത്തിച്ചു. മന്ത്രിമാരായ സജി ചെറിയാന്, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.കെ പ്രശാന്ത് എംഎല്‍എ, മുന്‍ പ്രതിപക്ഷ നേതാവ്…
Read MoreDay: October 12, 2021
ആന്ധ്ര ടു കേരള…! കഞ്ചാവ് കടത്താനുള്ള ആ തന്ത്രവും പാളി; 31 കിലോ കഞ്ചാവ് പോലീസ് പിടികൂടി
ആലുവ: വാഹന പരിശോധനവ്യാപകമായതോടെ ലഹരിക്കടത്തിന് പുതിയ മാർഗങ്ങൾ തേടി മാഫിയ. കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കേരളത്തിലെത്തിക്കാൻ കൊറിയർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയാണിപ്പോൾ. ഇത്തരത്തിൽ ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ മാറമ്പിള്ളി എംഇഎസ് കോളജിനു സമീപം കുന്നുവഴിയിലെ ഡിടിഡിസി കൊറിയർ സ്ഥാപനത്തിലെത്തിയ 31 കിലോ കഞ്ചാവാണ് പോലീസ് ഇന്നലെ പിടികൂടിയത്. വസ്ത്രങ്ങൾ എന്ന വ്യാജേന മാറമ്പിള്ളി സ്വദേശിയുടെ വിലാസത്തിൽ ആന്ധ്രയിൽനിന്ന് അയച്ച പാഴ്സലുകൾ വാങ്ങാനെത്തിയ മാറമ്പിള്ളി എംഇഎസ് കോളജ് റോഡിൽ പത്തനായത്ത് അർഷാദ്, കോതമംഗലം തെങ്ങളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ എന്നിവരാണ് പിടിയിലായത്. ഇവരുടെ പേരിലല്ല കൊറിയർ വന്നിരുന്നത്. വ്യജ വിലാസമാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കോളജുകൾ കേന്ദ്രീകരിച്ച് വിൽപന നടത്താൻ ചെറിയ പൊതികളാക്കി മൂന്നു വലിയ കവറുകളിലാണ് കഞ്ചാവെത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന് രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് പ്രത്യക സംഘം കൊറിയർ സ്ഥാപനവും പരിസരവും നിരീക്ഷിച്ചുവരികയായിരുന്നു.…
Read Moreമൂന്ന് ദിവസത്തോളം താജുദ്ദീന്റെ കോട്ടക്കലിലുള്ള നിരവധി സുഹൃത്തുക്കളെ ചോദ്യം ചെയ്തു! ഒടുവില്‍ ഉമ്മുകുല്‍സു കൊലക്കേസില്‍ ഭര്‍ത്താവ് പിടിയില്‍
കോഴിക്കോട്: വീരമ്പ്രത്തെ വാടക വീട്ടില്‍ താമസിച്ച യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കോട്ടക്കല്‍ എടരിക്കോട് അമ്പലവട്ടം സ്വദേശി താജുദ്ദീനെയാണ് ഇന്ന് പുലര്‍ച്ചെ കോട്ടക്കലില്‍ വച്ച് പോലീസ് പിടികൂടിയത്. ഇയാളെ ബാലുശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്നു ദിവസമായി താജുദ്ദീന്റെ കോട്ടക്കലിലുള്ള നിരവധി സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒളിയിടം സംബന്ധിച്ചുള്ള വിവരം ലോക്കല്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ബാലുശേരി സിഐ എം.കെ.സുരേഷ്, എസ്ഐ പി.റഫീഖ് എന്നിവരും ലോക്കല്‍ പോലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സിലായിരുന്നു താജുദ്ദീന് താമസിച്ചിരുന്നത്. ഇന്നലെ താജുദീനന്റെ സുഹൃത്തുക്കളായ മലപ്പുറം ബി.പി.അങ്ങാടി പാറക്കല്‍ വീട്ടില്‍ ജോയല്‍ ജോര്‍ജ് (19), തിരൂര്‍ ഇരിങ്ങന്നൂര്‍ വീട്ടില്‍ ആദിത്യന് (19) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് വീരമ്പ്രത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സുവിനെ മരിച്ച നിലയില്‍ എത്തിച്ചത്. ക്രൂരമായ പീഡനത്തെ തുടര്‍ന്നായിരുന്നു മരണമെന്നായിരുന്നു…
Read Moreകൈനോട്ടം പിഴച്ചോ?; രണ്ടാം വിവാഹം കഴിച്ച് മൂന്നാം മാസം കൈനോട്ടക്കാരി വീടിനുള്ളിൽ മരിച്ച നിലയിൽ
അന്പലപ്പുഴ: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുത്തൻ ചിറയിൽ നീലകണ്ഠന്റെ മകൾ മോളമ്മ (38)യെആണ് തോട്ടപ്പള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സുനിൽ എന്നയാളുമായി രണ്ടാം വിവാഹം കഴിച്ച യുവതി മൂന്നു മാസം മുൻപാണ് തോട്ടപ്പള്ളിക്ക് സമീപം ഇയാളോടൊപ്പം വാടകയ്ക്ക് താമസമാരംഭിച്ചത്. കൈ നോട്ടക്കാരായ ഇവർ ഇന്നലെ ഭർത്താവുമായി വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതിനുശേഷം ഉച്ചക്ക് 1.15നാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം അറിയാൻ കഴിയൂ. യുവതിയുടെ മുഖത്ത് മുറിവേറ്റ് ഉണങ്ങിയ പാടുകളുണ്ട്. ഭർത്താവ് സുനിൽ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
Read Moreവീടിന് അപേക്ഷയുമായി കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് ! സ്ഥിരം മറുപടി കേട്ട് മടുത്തു; ഇനി അപേക്ഷയുമായി പോകുന്നില്ലെന്ന് മൂന്നംഗ കുടുംബം
കടുത്തുരുത്തി: വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നിര്‍ധന കുടുംബം അപേക്ഷയുമായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ഉടന്‍ നിങ്ങള്‍ക്ക് വീട് ലഭിക്കുമെന്ന സ്ഥിരം മറുപടി കേട്ട് മടുത്തതിനാല്‍ ഇനി വീടിനുള്ള അപേക്ഷയുമായി പോകുന്നില്ലെന്ന് മൂന്നംഗ കുടുംബം. മുളക്കുളം പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ കാരിക്കോട് ചെമ്പിലാക്കല്‍ വീട്ടില്‍ ഉഷയും കുടുംബവുമാണ് വര്‍ഷങ്ങളായി പടുത വലിച്ചു കെട്ടിയ ഷെഡില്‍ കഴിയുന്നത്. ഹൃദ്രോഗിയായ ഉഷ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂലിപണിക്കു പോയിരുന്ന ഉഷയ്ക്കു അകാലത്തിലുണ്ടായ വീഴ്ചചയില് ശാരീരിക അവശതകള്‍ ബാധിച്ചതോടെ ജോലിയെടുക്കാന്‍ വയ്യാത്ത സ്ഥിതിയായി. ഇളയ മകള്‍ ശ്രീലക്ഷ്മി വിദ്യാഭ്യാസ വായ്പയെടുത്ത് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജോലി ലഭിച്ചിട്ടില്ല. ശാരീരിക അവശതകള്‍ മൂലം സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി പോകുന്ന ഭര്‍ത്താവ് വിജയന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ നടത്തുന്നതും രോഗിയായ ഉഷയുടെ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വാങ്ങുന്നതും. …
Read Moreഅന്ന് ഒരേ ലോഡ്ജില്‍ താമസിച്ചവരാണ് ഞങ്ങള്‍ ! പക്ഷെ ഇന്ന് പുള്ളിയെ പിടിച്ചാല്‍ കിട്ടില്ല;തെന്നിന്ത്യയിലെ സൂപ്പര്‍താരത്തെക്കുറിച്ച് കുണ്ടറ ജോണി…
തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയ്ക്കൊപ്പം സമയം പങ്കിട്ടതിന്റെ ഓര്‍മകള്‍ പങ്കുവെച്ച നടന് കുണ്ടറ ജോണി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് കുണ്ടറ ജോണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മദ്രാസ് ആര് കെ ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് ആയിരുന്നു ചിരഞ്ജീവിയെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം അത്ര പ്രശസ്തന്‍ ഒന്നുമല്ലായിരുന്നെന്നും ജോണി പറയുന്നു. ജോണിയുടെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഒരേ നിലയില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ ആര് കെ ലോഡ്ജിലെ 44ാം നമ്പര്‍ മുറിയിലും, ചിരഞ്ജീവി 41ാം നമ്പര്‍ മുറിയിലും ആയിരുന്നു താമസം. പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എന്നാലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്സസര്‍സൈസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെ പോലെ ബോഡി മെയ്ന്റൈന്‍ ചെയ്യുമായിരുന്നു. കോണിപ്പടി കയറി വരുമ്പോള്‍ തന്നെ കാണുന്നത് ചിരഞ്ജീവിയുടെ മുറി ആയിരുന്നു. അന്ന് പുറത്തു പോയി വരുമ്പോള്‍…
Read Moreകോട്ടയത്ത് ഗ്രൂപ്പിനുള്ളിൽ മറ്റൊരു ഗ്രൂപ്പ് കളി ; കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും സീനിയർ നേതാക്കളെ തഴഞ്ഞതായി പരാതി
കോട്ടയം: ഡിസിസി പ്രസഡന്റിനെ പ്രഖ്യാപിച്ചതുപോലെ കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും സീനിയർ നേതാക്കളെ തഴഞ്ഞതായി സൂചന. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കെപിസിസി ഭാരവാഹിയാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ സമ്മതം ഇതുവരെ ലഭിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച സമയം മുതൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് ഉമ്മൻചാണ്ടി. എ ഗ്രൂപ്പിനുള്ളിലും ഉമ്മൻചാണ്ടിക്കു പിന്തുണ ലഭിക്കാതെയായി. കെ.സി. ജോസഫ് മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഒപ്പമുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആന്റോ ആന്റണിയുൾപ്പെടെ ചേർന്ന് എ ഗ്രൂപ്പിനുള്ളിൽ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പിന്തുണ നൽകുന്ന നയമാണു പുതിയ ഗ്രൂപ്പിനുള്ളത്. കെപിസിസി ഭാരവാഹികളുടെ ലിസ്റ്റ് ഇന്നോ നാളെയോ പ്രഖ്യാപിക്കാനിരിക്കെ ജില്ലയിൽനിന്നും രണ്ടു പ്രമുഖ നേതാക്കൾ ലിസ്റ്റിൽ ഇടം നേടിയതായി പ്രഥമ സൂചന. നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി…
Read Moreവിഭാഗിയത രൂക്ഷമായിരിക്കുകയാണ്..! സീതാറാം യെച്ചൂരിക്ക് പാലായിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ കോൾ
പാർട്ടിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഫോണിൽ വിളിച്ചു. പാലാ ഏരിയായുടെ കീഴിലുള്ള കരൂർ ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറിയാണ്് അഖിലേന്ത്യാ സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയും ഫോണ്‍ വിളിക്കുകയും ചെയതത്. ബ്രാഞ്ച് അംഗത്തിന്റെ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ സെക്രട്ടറി സംസ്ഥാന സെന്ററിൽ ബന്ധപ്പെടുകയും സംസ്ഥാന സെന്റർ ജില്ലാ സെക്രട്ടേറിയേറ്റംഗത്തിനെ ബ്രാഞ്ച് സെക്രട്ടറിയുമായി സംസാരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. പാലാ ഏരിയായിലെ പ്രശ്നങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയെ ധരിപ്പിച്ചത്. പാലാ ഏരിയായിൽ അടുത്ത നാളിൽ വിഭാഗിയത രൂക്ഷമായിരിക്കുകയാണ്. സമ്മേളന കാലയളവിൽ മുത്തോലി, കൊഴുവനാൽ, കരൂർ ലോക്കൽ സെക്രട്ടറിമാരെ മാറ്റിയിരുന്നു. ഇക്കാര്യങ്ങളാണ് ബ്രാഞ്ച് സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയെ ധരിപ്പിച്ചത്.
Read Moreമാനസിക സംഘർഷവും രോഗങ്ങളും (2); മാനസിക സംഘർഷം അപകടങ്ങൾക്കു കാരണമാകുമ്പോൾ
മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക്, ആ സമയങ്ങളിൽ അറിഞ്ഞോ അറിയാതെയോ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടാകാവുന്നതാണ്. കുറേ കൊല്ലങ്ങൾ മുൻപ് അമേരിക്കയിൽ ഈ വിഷയത്തിൽ ഒരു പഠനം നടത്തിയ വാർത്ത വായിച്ചിട്ടുണ്ട്. നൂറിലധികം വിദ്യാർഥികളിലാണ് പഠനം നടത്തിയത്. അഞ്ച് മാസമായിരുന്നു പഠനത്തിന് ചെലവഴിച്ചത്. ഈ അഞ്ച് മാസക്കാലം ഈ വിദ്യാർത്ഥികൾ അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ട് എങ്കിൽ അതിന്റെ വിശദ വിവരങ്ങളും അതിന്റെ കൂടെ അവരുടെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളും കൂടി അറിയിക്കണമായിരുന്നു. സ്കൂൾ മാറൽ, താമസസ്ഥലം മാറൽ, വീട്ടിൽ രോഗങ്ങൾ ഉണ്ടായതിന്റെ വിവരങ്ങൾ എന്നീ കാര്യങ്ങളാണ് മാറ്റങ്ങൾ എന്ന് ഉദ്ദേശിച്ചത്. സ്വഭാവത്തിൽ മാറ്റംഈ പഠനത്തിന് മേൽനോട്ടം വഹിച്ചവർ അതിൽ സഹകരിച്ച കുട്ടികൾക്ക് ഉണ്ടായ അപകടങ്ങളും അവരുടെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളും പഠന വിധേയമാക്കുകയുണ്ടായി. ഇവരിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർ അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. കടുത്ത മാനസിക…
Read Moreആ രാത്രി ചാരിറ്റിക്കാർ തന്ന ജ്യൂസ് കുടിച്ചു, പിന്നെ നടന്നത്…! യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പറയുന്നത് ഇങ്ങനെ…
കൊച്ചി: ചികിത്സാസഹായ വാഗ്ദാനത്തിന്റെ മറവിൽ വയനാട് പുൽപ്പള്ളി സ്വദേശനിയായ യുവതിക്കു കൊച്ചിയില്‍ നേരിടേണ്ടിവന്നതു ക്രൂരമായ കൂട്ട ലൈംഗിക പീഡനം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ ഇതുസംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് റിമാന്‍ഡിലാണ്. മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ വീട്ടിൽ ഷംഷാദ് (24), ബത്തേരി റഹ്മത്ത് നഗർ മേനകത്ത് വീട്ടിൽ ഫസൽ മഹബൂബ് (23), അമ്പലവയൽ ഇലവാമിസീറല വീട്ടിൽ സൈഫു റഹ്മാൻ (26) എന്നിവരാണ് റിമാൻഡിലായത്. കഴിഞ്ഞ മാസം 26നാണ് ഡോക്ടറെ കാണിക്കാൻ ചികിത്സാ സഹായം വാഗ്ദാനം ചെയ്തു യുവതിയെ ഇവർ കൊച്ചിയില്‍ എത്തിച്ചത്. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുളള ലോഡ്ജില്‍ മുറിയെടുത്തു താമസിപ്പിച്ചു. അടുത്ത ദിവസം ലഹരി നല്കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം ചാരിറ്റി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ഇവർ ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. രോഗത്തിനിടെ ഇവർക്കു നേരത്തെ…
Read More