വാക്സിന് എടുക്കുന്നതു മൂലം ലഭിക്കുന്ന പ്രതിരോധം എത്രനാള്‍ ലഭിക്കുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ അവസരത്തില്‍ വാക്സിനെടുത്ത് മാസങ്ങള്‍ക്കു ശേഷം ഫലം കുറയുന്നുവോ എന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ്പെടുത്തവരാണ്. 6996 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതില്‍ 2083 പേരും രണ്ട് ഡോസ് കുത്തിവയ്പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സിന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച 10691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 6303 പേരും കുത്തിവയ്പ് എടുത്തവരാണ്. ശനിയാഴ്ച 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 5364 പേരും വാക്സിന് ലഭിച്ചവരാണ്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ്പെടുത്തവരില്‍ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക. എന്നാല്‍ വാക്സിന് സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായിട്ടുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്.
Read MoreDay: October 12, 2021
കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളം; അപ്പർ കുട്ടനാട് വെള്ളപ്പൊക്കഭീഷണിയിൽ; താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി
മാന്നാർ: തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ഉയർന്ന് അപ്പർകുട്ടനാടൻ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുഞ്ചകൃഷിക്കിറങ്ങുന്ന പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പെയ്തിറങ്ങുന്ന മഴവെളളം ഒഴുകി പോകാൻ സാഹചര്യം ഇല്ലാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കി. കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളം കർഷകരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു. തോടുകളിലെയും പാടങ്ങളിലെയും ജലനിരപ്പ് ഉയരുകയാണ്. പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ പല വീടുകളും വെള്ളത്തിൽ ആണ്. ഒരു മഴ പെയ്താൽ ഈ കോളനികളിലെ വീടും, പരിസരവും വെള്ളത്തിലാകും. ഇനിയും മഴ തുടർന്നാൽ വീടു വിട്ട് പോകേണ്ട അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങൾ. മൂർത്തിട്ട മുക്കാത്താരി റോഡിൽ കൊച്ചു വീട്ടിൽ പടിയിൽ വെള്ളം കയറി യാത്ര ബുദ്ധിമുട്ടിലായി. ഒന്ന്, രണ്ട് വാർഡുകളിലെ ഒറ്റപ്പെട്ട ചില വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്. ഇലമ്പനം തോട് പായലുകളും മാലിന്യങ്ങളും…
Read Moreവണ്ടി ഓടിക്കുന്നതിനിടെ പെട്രോള്‍ തീര്‍ന്നു ! മുടി കൊണ്ട് വണ്ടി വലിച്ച് പെട്രോള്‍ പമ്പിലെത്തിച്ച് യുവതി;വീഡിയോ വൈറലാകുന്നു…
മുടി കൊണ്ട് വണ്ടി വലിക്കുന്ന ആളുകളുടെ കഥകള്‍ നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ പ്രദര്‍ശനത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യം വന്നപ്പോള്‍ വാഹനം വലിച്ചു കൊണ്ടുപോകാന്‍ മുടി ഉപയോഗിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. യാത്രാ മധ്യേ പെട്രോള്‍ തീര്‍ന്ന് വണ്ടി വഴിയില്‍ നിന്നു പോയപ്പോഴാണ് ലണ്ടനിലുള്ള ഈ യുവതി തന്റെ മുടി ഉപയോഗിച്ച വണ്ടി പെട്രോള്‍ പമ്പിലേക്ക് കൊണ്ടുപോയത്. ഈ കാഴ്ച കണ്ട് തെരുവിലെ യാത്രക്കാരെല്ലാം കൗതുകത്തോടെ നോക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണയായി പെട്രോള്‍ തീര്‍ന്ന് വാഹനം വഴിയിലായാല്‍ ബ്രേക്ഡൗണ്‍ പുള്ളറുകളുടെ സഹായത്തോടെയാണ് പമ്പിലേക്ക് എത്തിക്കുക. എന്നാല്‍ ഇവിടെ അതിന്റെ ഒന്നും ആവശ്യമില്ല. തന്റെ മുടി തന്നെ ധാരാളം എന്ന് പറഞ്ഞാണ് സാവിക്ക യുവതി ഇതിന് മുതിര്‍ന്നത്. സാവിക്ക പെട്രോള്‍ തീര്‍ന്ന വാഹനത്തിലും തന്റെ മുടിയിലുമായി…
Read Moreഎനിക്ക് അമ്മയാകണം…! സിനിമാജീവിതത്തില്നിന്നു വലിയ ഇടവേള എടുക്കാനിരിക്കുകയായിരുന്നു; സാമന്ത അന്നു പറഞ്ഞത് ഇങ്ങനെയൊക്കെ…
തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയല്‍ വാര്‍ത്ത അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്. കുറേ നാളായി വേര്‍പിരിയല്‍ ഗോസിപ്പ് പരന്നിരുന്നെങ്കിലും അതു സത്യമാകരുതേ എന്നായിരുന്നു ആരാധകരുടെ ആശ. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞു. നാലാം വിവാഹവാര്‍ഷികം അടുത്തിരിക്കെയായിരുന്നു സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്. അതിനു പിന്നാലെ സാമന്തയ്ക്കെതിരേ പല ആരോപണങ്ങളും ഉയര്‍ന്നു. താരത്തിന് അമ്മയാകാന്‍ താത്പര്യമില്ലായിരുന്നെന്നും പലതവണ ഗര്‍ഭച്ഛിദ്രം നടത്തി എന്നെല്ലാമായിരുന്നു വ്യാജ പ്രചാരണം. ഇതിനെതിരേ താരം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സാമന്തയെക്കുറിച്ചുള്ള നിര്‍മാതാവിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അമ്മയാകാനായി സിനിമാ ജീവിതത്തില്‍നിന്നു വലിയ ഇടവേള എടുക്കാനിരിക്കുകയായിരുന്നു താരം എന്നാണ് നിര്‍മാതാവ് നീലിമ ഗുണ പറഞ്ഞത്. സാമന്ത പ്രധാനവേഷത്തിലെത്തുന്ന ശാകുന്തളം എന്ന സിനിമയുടെ നിര്‍മാതാവാണ് നീലിമ. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി സിനിമ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നതായും നീലിമ പറയുന്നു. “”ശാകുന്തളത്തിനായി കഴിഞ്ഞവര്‍ഷം ഞാനും അച്ഛനും സാമന്തയെ…
Read Moreനടി ഹേമയുടെ കടിയേറ്റ് പുളഞ്ഞ് യുവനടന് ! താര സംഘടന തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം; വീഡിയോ വൈറല്‍…
തെലുങ്ക് സിനിമാ താരസംഘടനയുടെ തെരഞ്ഞെടുപ്പിനെ സംഘര്‍ഷം.മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പ്രകാശ്രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. നടന് ശിവ ബാലാജി വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു. വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവ ബാലാജി ഇടയ്ക്കുകയറിയപ്പോള് സംഭവിച്ചതാണെന്നാണ് ഹേമ വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രകാശ് രാജിന്റെ പാനല്‍ തോറ്റു. വിഷ്ണു മാഞ്ചിയുടെ പാനലാണ് വിജയിച്ചത്. വിഷ്ണു പ്രസിഡന്റായി ചുമലയേല്‍ക്കുകയും ചെയ്തു. തോല്‍വിക്ക് പിന്നാലെ, സംഘടനയില്‍ പ്രാദേശിക വാദം ശക്തമാണെന്ന് ആരോപിച്ച് പ്രകാശ് രാജ് രാജിവെക്കുകയും ചെയ്തു.
Read Moreഓടേണ്ട അമ്മാവാ… ആളറിഞ്ഞു..! 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ 50 വയസുകാരന്റെ ശ്രമം; ഒടുവില്‍…
സ്ത്രീ സ്വാന്ത്രത്തിനായി ലോകത്തിന്റെ പല ഭാഗത്ത് നിന്നും മുറവിളി കൂട്ടിയിട്ടും , സ്ത്രീകൾ നേരിടുന്ന ആക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയിട്ടും സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം അനുദിനം സംഭവിക്കുന്ന കാര്യങ്ങൾ അത്രത്തോളം ഭയപ്പെടുത്തും. തട്ടിക്കൊണ്ടു പോകാൻ കഴിഞ്ഞ ദിവസമായിരുന്നു ലണ്ടനിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആ സംഭവം നടന്നത്.14 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഒരു 50 വയസുകാരൻ ശ്രമിച്ചു. പക്ഷേ പോലീസ് തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് പ്രതിയെ പിടികൂടി. ബസ് സ്റ്റോപ്പിൽ നിന്ന പ്രതി അവിടെയെത്തിയ പെൺകുട്ടിയെ കുറിച്ച് അശ്ലീല കമ്മന്റുകൾ പറയുകയും പെൺകുട്ടിയെ തന്നോടൊപ്പം വരാനായി നിർബന്ധിക്കുകയും ചെയ്യുകയാണ് ചെയ്തത്. ആ ശ്രമം ഫലിച്ചു അയാളുടെ നിർബന്ധം കടുത്തപ്പോൾ പെൺകുട്ടി രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസിനെ വിവരമറിയിച്ചു. ജീൻസിന്റെ പോക്കറ്റിൽ വിലങ്ങുമായി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പ്രതിയുടെ ചിത്രം കണ്ടതോടെ പ്രതിയെ…
Read Moreഎന്റെ ജ്യേഷ്ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ് ഒരുപാടു സ്നേഹിച്ച അച്ഛനാണ്; എനിക്ക് വിട പറയാനാവില്ല, ഇടറിയ മനസുമായി ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി…
കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു. മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം. പിന്നെ വുഡ്ലാൻഡ്സ് ഹോട്ടലിലേക്ക്. അതിനു ശേഷം വുഡ്ലാൻഡ്സിന്റെ കോട്ടേജിലേക്ക്. എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു. അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽനിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ, ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്. എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു…
Read Moreവോക്കിംഗ് സ്റ്റിക് മോശയുടെ വടി ! താനാണ് ഭൂരിഭാഗം പുരാവസ്തുക്കളും നല്‍കിയതെന്നു കിളിമാനൂര്‍ സ്വദേശി സന്തോഷിന്റെ മൊഴി
ന്‍സന്റെ കൈവശമുള്ള 75 ശതമാനം സാധനങ്ങളും തന്റെ കൈയില്‍നിന്നു വാങ്ങിയതാണെന്നു പറഞ്ഞ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സന്തോഷ് ഇതിനിടെ രംഗത്തെത്തി. സാധനങ്ങള്‍ വാങ്ങിയ വകയില്‍ തനിക്കു മൂന്നു കോടി രൂപ കിട്ടാനുണ്ടെന്നും ഇയാള്‍ പറയുന്നു. മോശയുടെ അംശവടിയെന്നു പറയുന്നത് ഊന്നുവടിയാണ്. ഒരു സാധാരണ വീട്ടില്‍ പണ്ടുണ്ടായിരുന്ന ഉറിയാണ് ശ്രീകൃഷ്ണന്റെ കാലത്തേതെന്നു മോന്സന് പറയുന്നത്. ജൂതര്‍ ഉപയോഗിച്ചിരുന്ന 100 വര്‍ഷം പഴക്കമുള്ള വിളക്കാണ് മുഹമ്മദ് നബിയുടെ വിളക്കെന്ന് അവകാശപ്പെട്ടിരുന്നത്. വില്‍ക്കാനല്ല, വീട്ടില്‍ കൗതുകത്തിനു വയ്ക്കാന്‍ എന്നു പറഞ്ഞാണ് ഈ സാധങ്ങളെല്ലാം വാങ്ങിയതെന്നും സന്തോഷ് പറയുന്നത്. ബാങ്കില്‍നിന്നു വന്നാലുടന്‍ പണം നല്‍കാമെന്ന് അറിയിച്ചായിരുന്നു ഇടപാടെന്നും പറയുന്നു. പുതിയ പുരാവസ്തുക്കൾ മോന്‍സന്റെ പുരാവസ്തുശേഖരത്തിലെ പലതും പുതുപുത്തന്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതു നിര്‍മിച്ചു നല്കിയ ശില്പി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുരാവസ്തുശേഖരം പരിശോധിച്ച ആര്‍ക്കിയോളിജക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും…
Read Moreഅറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി തുടരും ! ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം…
വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം തെന്മലയില് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. എറണാകുളത്ത് പെരിയാര്‍ കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാററിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം , ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുണ്ട്. മഴ ശക്തിപ്പെടാന്‍…
Read Moreനിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു! കരാറുകാര്‍ ജോലികള്‍ നിര്‍ത്തും; ക്രഷര്‍ ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ നീക്കം
പത്തനംതിട്ട: യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് നിര്‍മാണ മേഖലയെ സാരമായി ബാധിച്ചു. ഏറ്റെടുത്ത കരാര്‍ ജോലികള്‍ പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ക്രഷര്‍ ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജോലികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് സൈബുവും സെക്രട്ടറി കമറുദ്ദീന് മുണ്ടുതറയിലും അറിയിച്ചു. സിമന്റ് വില കുതിക്കുന്നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യതയും വിലവര്‍ധനയും തൊഴിലാളി ക്ഷാമവും നിര്‍മാണ മേഖലയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. സിമന്റ്, കമ്പി, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് സിമന്റ് വില 320 രൂപയായിരുന്നു. ഇപ്പോള്‍ മാര്‍ക്കറ്റ് വില 500 മുതല്‍ മുകളിലേക്ക് കമ്പിവില കിലോഗ്രാമിന് 53 ല്‍ നിന്ന് 72 ലേക്കു കുതിച്ചു. 2018ലെ നിരക്ക് പ്രകാരം…
Read More