കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമലോകത്ത് സജീവമായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ജനിച്ചത് ബംഗളുരുവിലാണെങ്കിലും നടി കൂടുതല്‍ തിളങ്ങിയത് മലയാള സിനിമയിലാണ്. നടി എന്നതിലുപരി അറിയപ്പെടുന്ന നര്‍ത്തകിയാണ് ലക്ഷ്മി. 2000ല്‍ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം. ഏറ്റവും ഒടുവില്‍ താക്കോല്‍ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുകയുണ്ടായത്. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ടാ’ണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എന്നാല്‍ ഇപ്പോള്‍ ലക്ഷ്മി വാര്‍ത്തകളില്‍ ഇടംനേടുന്നത് ലക്ഷ്മിയും നടന് മുകേഷും തമ്മില്‍ വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ്. സോഷ്യല്‍ മീഡിയയിലെ ഈ പ്രചരണത്തോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തോടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. വ്യാജമെന്നല്ല ഈ വാര്‍ത്തയെ തികച്ചും അടിസ്ഥാന രഹിതമെന്നാണ് പറയേണ്ടതെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. താന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും ഈ വിഷയത്തില്‍ തന്നെ വിളിച്ചു സത്യാവസ്ഥ…
Read MoreDay: October 12, 2021
മാനസിക സംഘർഷവും രോഗങ്ങളും (1); ചില രോഗങ്ങൾ മനസിൽ നിന്നു തുടങ്ങുമ്പോൾ…
പഴയതും പുതിയതുമായ നിരവധി രോഗങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. രോഗം വ്യക്തമായി തിരിച്ചറിയാൻ വേണ്ടി നടത്തുന്ന പരിശോധനകളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ നോർമലായി കാണുകയാണെങ്കിൽ പോലും പലരിലും രോഗങ്ങൾ നല്ല നിലയിൽ കാണാൻ കഴിയുന്നതാണ്. ചില ആശുപത്രികളിൽ രോഗം കണ്ടെത്താൻ പിന്നെയും പരിശോധനകൾ തുടരുന്നതായി കാണാൻ കഴിയും. അതോടൊപ്പം രോഗിയുടെയും രോഗിയുടെ ബന്ധുക്കളുടേയും മനസിൽ ഉത്കണ്ഠ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. വൈദ്യശാസ്ത്ര മേഖലയിൽ സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇത്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അത് രസകരമായ ഒന്നാണ്. സാധാരണ കാണാറുള്ള രോഗങ്ങളിൽ കൂടുതൽ രോഗങ്ങളുടേയും അടിസ്ഥാന കാരണം ആരംഭിക്കുന്നത് മനസിൽ നിന്നായിരിക്കും. ഇത് ഒരു അതിശയോക്തി ആണെന്ന് ചിലർക്കെങ്കിലും തോന്നാവുന്നതാണ്. എന്നാൽ, ഇത് ഒരു വലിയ സത്യമാണ്. രോഗം ഏതായാലും…രോഗം എന്തായാലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നാൽ അത് രോഗിയിൽ അവശതകൾ…
Read Moreഭര്‍ത്താവിനെ കൊല്ലപ്പെടുത്താന്‍ ഭാര്യയും കാമുകനും ഉപയോഗിച്ചത് പാമ്പിനെ..! ആളുകളെ കൊല്ലാന്‍ പാമ്പിനെ ഉപയോഗിച്ച സംഭവം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് രണ്ടുതവണ
കൊല്ലം: രാജ്യത്ത് ഇതിന് മുന്‍പ് രണ്ട് തവണയാണ് പാന്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂനെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലപ്പെടുത്താന്‍ പാന്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. അതേ സമയം നാഗ്പൂരില്‍ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ മകന് തന്നെയാണ് പാന്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. എന്നാല്‍ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതികള്‍ വെറുതെ വിട്ടത് മഹാരാഷ്ട്രാ പോലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസില്‍ ഉണ്ടായില്ല എന്നത് കേരള പോലീസിന് അഭിമാനം പകരുന്ന കാര്യമാണ്. കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പോലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചാര്‍ത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം . ഭര്‍ത്താവ് സൂരജ് സ്വത്തിന്…
Read Moreപുഴവക്കിൽ നിന്നയാളെ രണ്ടുദിവസമായി കാണാനില്ല; നാട്ടുകാരും ഫയർഫോഴ്സും തിരച്ചിലോട് തിരച്ചിൽ; പിന്നെ സംഭവിച്ചത്…
ചാലക്കുടി: പുഴയിൽ ചാടിയെന്നു കരുതിയയാൾ വീട്ടിൽ തിരിച്ചെത്തി. പേരാന്പ്ര സ്വദേശി പാലിയേക്കര ഡേവിസിന്റെ ബൈക്കും ചെരിപ്പുകളും ചാലക്കുടി പാലത്തിനരികിൽ രാത്രി കാണാനിടയായതാണു പുഴയിൽ ചാടിയതായി സംശയം ഉണ്ടായത്. ഫയർഫോഴ്സ് രണ്ടു ദിവസം പുഴയിൽ രാത്രിയും പകലും തിരച്ചിൽ നടത്തിയിരുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ ഒടുവിൽ തിരച്ചിൽ നിർത്തിവച്ചതായിരുന്നു. നാട്ടുകാരും വീട്ടുകാരും ഡേവിസിന് എന്തു സംഭവിച്ചുവെന്നറിയാതെ ആശങ്കയിൽ കഴിയുന്പോഴാണ് അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. സാന്പത്തിക പ്രശ്നത്തിന്റെ പേരിൽ നാട്ടിൽനിന്നും മാറി നിന്നതായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read Moreവന്യജീവി ആക്രമണം; മനുഷ്യാവകാശ കമ്മീഷനു മുന്നിൽ സങ്കടങ്ങൾ നിരത്തി മലയോര കർഷകർ; കമ്മീഷന്റെ സന്ദർശനം അറിയിക്കാത്തതിൽ പ്രതിഷേധം
humuമറ്റത്തൂർ: വന്യജീവികൾ ജനവാസമേഖലയിലിറങ്ങുന്നതു മൂലം മലയോരമേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി മറ്റത്തൂരിലെത്തി. കോടാലിയിലുള്ള വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഉച്ചയോടെ എത്തിയ കമ്മീഷൻ അംഗം വന്യജീവികൾ കാടിറങ്ങുന്നതു പ്രതിരോധിക്കാൻ വനംവകുപ്പു സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് റേഞ്ച് ഓഫീസർ ജോബിൻ ജോസഫിനോടു ചോദിച്ചറിഞ്ഞു. റേഞ്ച് ഓഫീസ് പരിസരത്തു കാത്തുനിന്നിരുന്ന കർഷകപ്രതിനിധികളുടേയും മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകരുടേയും അഭ്യർഥന മാനിച്ച് കാട്ടാന ശല്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനും കമ്മീഷൻ അംഗം സമയം കണ്ടെത്തി. മുപ്ലി, ഇഞ്ചക്കുണ്ട്, പരുന്തുപാറ, കൽക്കുഴി പ്രദേശങ്ങളാണ് കമ്മീഷൻ അംഗം സന്ദർശിച്ചത്. തുടർന്ന് മറ്റത്തൂർ പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ വന്യജീവികൾ മൂലം തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കർഷകരും തോട്ടം തൊഴിലാളികളും ജനപ്രതിനിധികളും കമ്മീഷനു മുന്നിൽ വിവരിച്ചു. കാട്ടാനകളെ പ്രതിരോധിക്കാനായി ലക്ഷങ്ങൾ മുടക്കി വനംവകുപ്പു നിർമിച്ച…
Read Moreഇലട്രിക് പോസ്റ്റുകളിലെ അഭ്യാസം വേറിട്ടൊരു കാഴ്ച! വാനരനാൽ വലഞ്ഞ് പള്ളം ദേശം; കാട്ടിക്കൂട്ടുന്നത് ഇങ്ങനെയൊക്കെ…
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനോടു ചേർന്ന് പള്ളം പ്രദേശത്തുകാരാണ് വാനരശല്യം മൂലം കഷ്ടത്തിലായത്. ആഴ്ചകൾക്കു മുന്‍പ് വന്നു കൂടിയ മർക്കടൻ നാട്ടിൽ കലാപകാരിയായി തീർന്നിരിക്കുകയാണ്. കുരങ്ങ് ശല്യം മൂലം കഷ്ടത്തിലായ പ്രദേശവാസികൾ രേഖാമൂലം വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടികളും ഉണ്ടാകുന്നില്ലന്നാണ് ജനങ്ങളുടെ പരാതി. വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് മർക്കടവിനോദം. വീടുകളുടെ ഓടുകൾ ഇളക്കി അകത്തു പ്രവേശിച്ചു കയ്യിൽ കിട്ടിയതുമായി കടന്നു കളയുന്ന സ്വഭാവക്കാരനാണ് മർക്കടൻ. തെങ്ങുകളിൽ കയറി തേങ്ങയും ഇളനീരും മച്ചിങ്ങയും വരെ നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. ആഹാരയോഗ്യമായ എന്തുകിട്ടിയാലും അതുതിന്നുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും കുരങ്ങന്റ പതിവാണ്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ഭാഗത്തും കുരങ്ങൻ എത്തുന്നുണ്ട്. റെയിൽവേയുടെ ഇലക്ട്രിക്കൽ ലൈൻ കടന്നു പോകുന്ന പോസ്റ്റുകളിൽ കയറി അഭ്യാസ കാഴ്ചകൾ നടത്തുന്നതും കുരങ്ങന്റ ഇഷ്ടവിനോദമാണ്. പ്രദേശത്തുള്ള കടകളിൽ നിന്ന്…
Read Moreജാതി സർട്ടിഫിക്കറ്റ് നിഷേധം തുടരുന്നു; ഉന്നത വിദ്യാഭ്യാസം ആഗ്രഹമുണ്ടെങ്കിലും പ്രൈവറ്റായി പഠിക്കാൻ പണമില്ല; കുറവ വിഭാഗത്തിൽപ്പെട്ട ഞങ്ങളുടെ സങ്കടം കാണാതെ പോകരുതെന്ന് കുട്ടികൾ…
ഇരിങ്ങാലക്കുട: പട്ടികവർഗത്തിലെ കുറവ വിഭാഗത്തിൽപ്പെട്ടവരാണ്, പക്ഷേ ജാതി സർട്ടിഫിക്കറ്റ് കൈയിലില്ല. തുടർപഠനത്തിനു ചേരാനും ആനുകൂല്യങ്ങൾക്കും ഇതുവേണം. ഇല്ലെങ്കിൽ ഫീസ് നൽകി പഠിക്കേണ്ടിവരും. അതിനുള്ള സാന്പത്തികശേഷി ഇല്ലതാനും. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായി പ്ലസ് വണ്ണിന് അപേക്ഷ നൽകി കാത്തിരിക്കുന്ന അശ്വതി, മനു, മനീഷ എന്നിവർക്കാണു ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പ്രശ്നം. 30 വർഷത്തിലേറെയായി കാക്കാത്തുരുത്തിയിൽ താമസിച്ചുവരുന്ന അശ്വതിയുടെയും മനുവിന്റെയുമടക്കം എട്ടു വീട്ടുകാരുടെ സ്ഥിരം ബുദ്ധിമുട്ടാണിത്. നാടോടികളായി കാക്കാത്തുരുത്തിയിൽ വന്നു സ്ഥിരതാമസമാക്കിയവരാണ് ഇവരുടെ പൂർവികർ. അവരിൽ ആർക്കും തന്നെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ല.അതുകൊണ്ടുതന്നെ ജാതി സർട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷകൾ റവന്യു അധികാരികൾ നിരസിക്കുകയാണ്. ജാതി തെളിയിക്കാൻ സാധിക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാന്പത്തിക ശേഷി ഇവർക്കില്ല. സർട്ടിഫിക്കറ്റിനായി പൂർവികർ താമസിക്കുന്ന കോഴിക്കോട്ട് പോയി തഹസിൽദാരെ…
Read Moreചിക്കന്‍ അല്പം മുറ്റാ..! കോഴി ഇറച്ചിക്കു പൊള്ളുന്ന വില! വിലയുയരാനുള്ള കാരണമായി കോഴി മൊത്തവിതരണക്കാർ പറയുന്നത് ഇങ്ങനെ…
മണ്ണാർക്കാട്: കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെയും കോഴി ക്കുഞ്ഞുങ്ങളുടെയും വില വർധിച്ചതാണ് കോഴി ഇറച്ചിക്ക് വിലയുയരാൻ കാരണമെന്നാണ് കോഴി മൊത്തവിതരണക്കാർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്ന കോഴിത്തീറ്റയ്ക്ക് മാസങ്ങൾക്കുമുന്‍പ് ഒരു ചാക്കിന് 1600 രൂപയായിരുന്നത് ഇപ്പോൾ ഫാമിൽ ലഭിക്കുന്നത് 2150 രൂപയ്ക്കാണ്. കൂടാതെ ഒരു ചാക്ക് ചകിരിച്ചോറിന് 80 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 185 രൂപയായെന്നും ഫാം ഉടമകൾ പറയുന്നു. ഒരു കോഴിക്കുഞ്ഞ് 40 ദിവസം പ്രായമാകുന്പോൾ അതിന്റെ ഉത്പാദന ചെലവ് 100 രൂപ വരെ വരുമെന്നു ഫാം ഉടമയായ മണ്ണാർക്കാട് അരയങ്ങോട് സ്വദേശി പി. പ്രസാദ് പറഞ്ഞു. കേരളത്തിൽ കോഴിക്കുഞ്ഞ്, കോഴിത്തീറ്റ ഉത്പാദനം ചെലവ് കുറഞ്ഞ രീതിയിൽ നടത്തു മെന്നും സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കോഴിക്കുഞ്ഞിനും തീറ്റയ്ക്കും ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സർക്കാർ സബ്സിഡിനിരക്കിൽ കോഴിത്തീറ്റയും കോഴിക്കുഞ്ഞുങ്ങളെയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതും…
Read Moreകടക്ക് പുറത്ത്! വൈദ്യുതി കണക്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ വാര്‍ഡ് അംഗവും കെഎസ്ഇബി ജീവനക്കാരും ഫ്യൂസിനുള്ളില് നേരത്തേ ഇരിപ്പുറപ്പിച്ച അതിഥിയെ കണ്ട് ഞെട്ടി
കരിവേടകം: കരിവേടകം കൂട്ടം കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി നിലവിലുള്ള കുടിവെള്ള പദ്ധതിക്ക് അനുബന്ധമായി നിര്‍മിച്ച വൈദ്യുതി കണക്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ വാര്‍ഡ് അംഗം ജോസഫ് പാറത്തട്ടേലും കെഎസ്ഇബി ജീവനക്കാരും ഫ്യൂസിനുള്ളില് നേരത്തേ ഇരിപ്പുറപ്പിച്ച അതിഥിയെ കണ്ട് ഞെട്ടി. ഉഗ്രവിഷമുള്ള അണലിക്കുഞ്ഞാണ് കരിവേടകം-പടുപ്പ് റോഡരികിലെ കുഴല്‍ക്കിണറിനടുത്ത് സ്ഥാപിച്ചിരുന്ന പുതിയ മീറ്റര്‍ ബോക്സിലെ ഫ്യൂസിനുള്ളില് കയറിക്കൂടിയിരുന്നത്. ജീവനക്കാരുടെ ശ്രദ്ധയോടെയുള്ള ഇടപെടലിലൂടെ അതിഥിയെ യഥാവിധി ഇറക്കിവിട്ടതിനു ശേഷമാണ് വൈദ്യുതി കണക്ഷന് നല്‍കിയത്. സുനില്‍ കരിവേടകം, ഉണ്ണിക്കൃഷ്ണന്, സണ്ണി കാഞ്ഞരത്തു മൂട്ടില്, റിന്സണ്, സുനിഷ് കൂട്ടം, വിജയന് കൂട്ടം, മോഹനന് എന്നിവര്‍ വാര്‍ഡ് അംഗത്തിന് സഹായികളായി.
Read Moreതായമ്പകയിൽ അരങ്ങേറാൻ എട്ടു വയസുകാരൻ; ഇടവും വലവും വട്ടംപിടിക്കുന്നതു ഗുരുക്കൻമാരായ അശോകും കൃഷ് ണനും
സ്വന്തം ലേഖകൻ ഒല്ലൂർ: സംഗീതത്തിന്റെ വീട്ടിൽ ജനിച്ച് ചെറുപ്പംമുതൽ ചെറുകുഴലിന്റെയും നാദസ്വരത്തിന്റെയും ശബ്ദസംഗീതം കേട്ടുവളർന്ന എട്ടുവയസുകാരനെ ചെണ്ട ആകർഷിച്ചതു കൗതുകത്തിൽനിന്നാണ്. ചെറുകുഴൽ, നാദസ്വര വാദക കുടുംബത്തിലെ പിൻതലമുറക്കാരനായ ദീഷിത് ഒടുവിൽ തായന്പകയിൽ അരങ്ങേറ്റം കുറിക്കുകയാണ്; വരുന്ന വിജയദശമി നാളിൽ. എടക്കുന്നി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് അരങ്ങേറ്റം. എടക്കുന്നി ഭഗവതി ക്ഷേത്രത്തിനു സമീപം ചെറുകുഴൽ വാദകനും ആചാര്യനുമായിരുന്ന പോഴംകണ്ടത്ത് രാമപ്പണിക്കരുടെ പിൻതലമുറക്കാരനും, പ്രശസ്ത നാദസ്വരം വാദകനായിരുന്ന പരേതനായ മുരളിയുടെ അനന്തരവനും, പോഴംകണ്ടത്ത് ലീമേഷിന്റെയും രാഖിയുടെയും മകനുമാണ് ദീഷിത്. രണ്ടുവർഷത്തെ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റം. തൃക്കൂർ അശോക് മാരാരുടെയും കേളത്ത് വീട്ടിൽ കണ്ണൻമാരാരുടെയും ശിക്ഷണത്തിലാണ് തായന്പക പരിശീലിച്ചത്.വീട്ടിലെത്തുന്ന, അച്ഛൻ ലീമേഷിന്റെ ചെണ്ടമേളക്കാരായ സുഹൃത്തുക്കളുമായുള്ള അടുപ്പമാണ് ചെണ്ടക്കോൽ പിടിക്കാൻ ദീഷിതിനു ധൈര്യം നല്‍കിയത്. അച്ഛനും മകനും ചേർന്നു വീട്ടിൽതന്നെ നാദസ്വരക്കച്ചേരി വായിക്കുന്നതും ദീഷിതിനു ഹരമാണ്. ചെണ്ടവാദനത്തിൽ സ്വന്തം കഴിവുകൾ തെളിയിക്കാനുള്ള അവസരം…
Read More