സ്വന്തം ലേഖകന്‍ കോഴിക്കോട്: തീവ്രവാദ ബന്ധമുള്‍പ്പെടെ സംശയിക്കുന്ന രീതിയില്‍ വിദേശത്തു നിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ എത്തിക്കുന്ന സമാന്തരഎക്സ്ചേഞ്ച് കേസിന്റെ അന്വേഷണത്തിനിടെ ഒളിവിലുള്ള പ്രതി ഉല്ലാസയാത്ര നടത്തി ! കോഴിക്കോട് ചാലപ്പുറം സ്വദേശി ഷബീര്‍ ആണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) പോലീസും അന്വേഷിക്കുന്നതിനിടെ ഉല്ലാസ യാത്ര നടത്തിയത്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് കോഴിക്കോട്ട് വിവിധ ഭാഗങ്ങളിലായി സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. കസബ, മെഡിക്കല്‍ കോളജ്, നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലായി ഏഴ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളായിരുന്നു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടുത്തെ ജീവനക്കാരന് കൊളത്തറ ശാരദാമന്ദിരം സ്വദേശി ആഷിഖ് മന്‍സിലില്‍ ജുറൈസിനെ ആദ്യം അറസ്റ്റുചെയ്തു. കോഴിക്കോട്ടെ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരായ ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീര്‍, പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണ പ്രസാദ്, ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസലാമില്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരെ…
Read MoreDay: November 12, 2021
ഇല്യാനയുടെ കൈയിലെ ടാറ്റു; പിന്നിലെ സത്യം ഇങ്ങനെ…
ഇന്ത്യൻ സിനിമയിൽ ഒട്ടവനധി ടാറ്റു പ്രേമികളായ താരങ്ങളുണ്ട്. പലരും ജീവിതവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളോ ഒക്കെയാണ് ടാറ്റുവായി തങ്ങളുടെ ശരീരത്തിൽ പതിപ്പിക്കുന്നത്. താരങ്ങളുടെ പുത്തൻ ടാറ്റുകൾ കാണുമ്പോൾ അർഥമെന്താണെന്ന് ആരാധകർ തിരക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ചചെയ്യുന്നത് നടി ഇല്യാന ഡിക്രൂസിന്റെ കൈയിലെ ടാറ്റുവാണ്. കൈപ്പത്തിയിൽ കൃത്യമായ അകലത്തിൽ മൂന്ന് കുത്തുകളാണ് ടാറ്റുവായി ഇല്യാന ചെയ്തിരിക്കുന്നത്. ആരാധകർക്കായി ഇൻസ്റ്റഗ്രാം വഴി ഒരുക്കിയ ചോദ്യോത്തരവേളയിൽ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് ഇല്യാന ടാറ്റുവിന്റെ പിന്നിലുള്ള കാര്യം വെളിപ്പെടുത്തിയത്. കൈയിലുള്ള ആ മൂന്ന് ഡോട്ടുകൾ എന്താണ് അർഥമാക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടൻ ഇല്യാനയുടെ മറുപടിയെത്തി. ടാറ്റുവിന്റെ ചിത്രം കാണിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. അതിൽ ഒരു വലിയ കുത്തും രണ്ട് ചെറിയ കുത്തുകളുമാണുള്ളത്. ആ കുത്തുകൾ എന്റെ സഹോദരിമാരെയും എന്നെയും സൂചിപ്പിക്കുന്നു. ചെറിയ കുത്തുകൾ എന്റെ…
Read Moreഈ ഇനം അനുവദനീയമോ? പത്തു വയസുകാരന് കളിക്കാനുള്ള ആവേശത്തില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി; പക്ഷേ, വഴിയില്‍ അവനെ കാത്തിരുന്നത് ദാരുണമായ വിധി
ജാക്ക് ലിസ് എന്ന പത്തു വയസുകാരന് സിഡബ്ല്യുഎം ഐഫോര്‍ പ്രൈമറി സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്നു. സുഹൃത്തിനൊപ്പം കളിക്കാനുള്ള ആവേശത്തില്‍ സൗത്ത് വെയില്‍സിലെ കേര്ഫിലിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു ജാക്ക് അന്ന പോയത്. പക്ഷേ, വഴിയില്‍ അവനെ കാത്തിരുന്നത് ദാരുണമായ ഒരു വിധിയായിരുന്നു. ആ ഭീമന് നായ അമ്പത് കിലോയിലധികം ഭാരം വരുന്ന, കണ്ടാല്‍ പേടിയാകുന്ന, ദൃഢമായ പേശികളും കൂര്‍ത്ത പല്ലുകളുമുള്ള ആ ഭീമന് നായ ആ പത്തുവയുകാരനരികിലേക്ക് പാഞ്ഞെത്തി. പാവം പേടിച്ച് കരഞ്ഞു. പക്ഷേ, ആ കരച്ചില് ആരെങ്കിലും കേള്‍ക്കും മുമ്പ് അവനെ ആ ക്രൂര മൃഗം കടിച്ചു കീറിയിരുന്നു. അയല്പക്കത്തെ വീടുകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പാവം ജാക്ക് മരിച്ചിരുന്നു. ജാക്കിന്റെ അമ്മ എമ്മ മകനെ നഷ്ടപ്പെട്ടതിനെത്തുടര്ന്ന ‘വളരെ ഹൃദയവേദനയോടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവന്റെ പേര് വാര്‍ത്തകളില്‍ കാണുന്നതിന് മുമ്പ്, ഞങ്ങളുടെ സുന്ദരനായ ആണ്‍കുട്ടി…
Read Moreസേതുരാമയ്യരുടെ തീം മ്യൂസിക് പിറന്നതിങ്ങനെ…
ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകന് സേതുരാമയ്യരെ കാണാന്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാല്‍ മതി. ഏതാനും നിമിഷങ്ങള്‍ നീളുന്ന ഒരു സംഗീതശകലത്തിലൂടെ ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ മുഴുവന്‍ ശ്രോതാക്കളുടെ മനസിലെത്തും. സിബിഐയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തിയപ്പോള്‍ സിനിമയ്ക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താന്പോന്ന ഒരു തന്ത്രം അതില്‍ ഉള്‍പ്പെടുത്തണം എന്നേ ആലോചിച്ചിരുന്നുള്ളൂ- ശ്യാം ഒരഭിമുഖത്തിൽ പറഞ്ഞു. ഉറക്കത്തില്‍പോലും മലയാളി തിരിച്ചറിയുന്ന സംഗീതശകലമായി അത് മാറി എന്നത് ചരിത്രനിയോഗം. റീ റിക്കാര്‍ഡിംഗിനായി പടം കണ്ടപ്പോള്‍ ആദ്യം ശ്യാമിന്റെ മനസില്‍ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സിഐഡി സിനിമകളിലെപ്പോലെ ആക്ഷന്‍ ഹീറോ അല്ല അയാൾ. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകള്‍ തലച്ചോറുകൊണ്ട് ഇഴകീറി പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും മനസ് ഏകാഗ്രമാകും.ആ…
Read Moreഞെട്ടിപ്പോയി!!! ഒന്നാം തരം തട്ടിപ്പ്!!! അങ്ങനെ ഒരു ആളോ സ്കൂട്ടറോ അവിടെയില്ല; തട്ടിപ്പ് ഒഎല്‍എക്സ് വഴി
റിച്ചാര്‍ഡ് ജോസഫ് പാങ്ങോട് പട്ടാളക്യാമ്പില്‍ നിന്നും വിളിച്ച പട്ടാളക്കാരന് ഒറിജിനലായിരുന്നോ എന്ന സംശയത്തെത്തുടര്‍ന്നാണ് വഞ്ചിക്കപ്പെട്ട യുവാവ് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലും പൂജപ്പുര പോലീസ് സ്റ്റേഷനിലും വിളിച്ചത്. ഞെട്ടിപ്പോയി!!! ഒന്നാം തരം തട്ടിപ്പ്!! അങ്ങനെ ഒരു ആളോ സ്കൂട്ടറോ അവിടെയില്ല. തട്ടിപ്പു തുടങ്ങിയിട്ടു കുറച്ചുനാളായി. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നു പൂജപ്പുര പോലീസ് പറയുന്നു. ഒരു വാട്സാപ്പ് നമ്പര്‍ ഇവര്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വിളിക്കുന്ന ആളുകളില്‍ നിന്നു വാങ്ങുന്ന ആധാര്‍, ലൈസെന്‍സ് പോലുള്ള രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ എടുക്കുന്നത്. എല്ലാം ഒന്നോ രണ്ടോ ദിവസത്തെ തട്ടിപ്പിനുമാത്രം ഉപയോഗിക്കും. സ്കൂട്ടറുകള് ഒഎല്‍എക്സില്‍ നിന്നു തന്നെ ഒഎല്‍എക്സില്‍ വില്ക്കാന് വച്ചിരിക്കുന്ന സ്കൂട്ടറുകളുടെ ഫോട്ടോകള്‍ തന്നെയാണ് ഇവര്‍ തട്ടിപ്പിനായും ഉപയോഗിക്കുന്നത്. നല്ല സ്കൂട്ടറുകള് കണ്ടാല്‍ ഇവര്‍ വിളിച്ച് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും…
Read Moreനേരത്തെ കണ്ടെത്തിയാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാം
2025 ഓടുകൂടി കേരളത്തിൽ മലേറിയ(മലന്പനി) നിർമ്മാർജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂര്‍ണ ചികിത്സ തേടുകയും ചെയ്യാം. രോഗം വരുന്ന വഴിഅനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. രോഗലക്ഷണംപനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രോഗനിര്ണയംരക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്റ് ആര്.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍· വീടിനു ചുറ്റും, പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക · കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ…
Read Moreകിടപ്പുമുറിയിൽ നിന്നും ഹാളിലൂടെ അടുക്കള വാതിൽവരെ രക്തം പതിഞ്ഞ കാൽപാദങ്ങൾ;ദീപാ കോട്ടേജിൽ ടിബിന്റെ മരണത്തിൽ ദുരൂഹതയേറുന്നു
കുമരകം: ദീപാ കോട്ടേജിൽ ടിബിന്റെ മരണം അപകടത്തെ തുടർന്നുണ്ടായതല്ലെന്ന് പോലീസ് അഭിപ്രായപ്പെട്ടു. കാലിൽ കാണപ്പെട്ട മുറിവുകളിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥീരികരിച്ചിട്ടുണ്ടെങ്കിലും മുറിവുണ്ടായതെങ്ങനെ എന്നത് കൂടുതൽ അന്വേഷണങ്ങൾക്കുശേഷമേ കണ്ടെത്താനാകൂ എന്നാണ് നിലപാട്. ടിബിൻ മാത്രമുണ്ടായിരുന്ന വീട്ടിൽ രാത്രി നടന്ന സംഭവമായതിനാൽ കൊലപാതക സാധ്യതയെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വീടിന്റെ വാതിൽ തുറന്നു കിടന്നിരുന്നതിനാൽ ടിബിൻ തനിച്ചായിരുന്നു എന്നുറപ്പിക്കാനും ആവില്ലെന്നാണ് ബന്ധുക്കളുടെ സംശയം. മുന്‍പ് രണ്ടു ബന്ധുക്കൾക്കും ഒരു സുഹൃത്തിനും ടിബിൻ ഫോണിന്റെ പാസ്വേർഡ് അയച്ചിരുന്നു. തനിക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ തന്റെ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്നുമാണ് ടിബിൻ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. താൻ മദ്യപിക്കുന്നതിന്റെ കാരണവും ഫോണ്‍ രേഖകളിൽനിന്നു ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇതിൽനിന്നും മകൻ മരണം മുൻകൂട്ടി കണ്ടിരുന്നതായി മാതാവ് തങ്കച്ചി ശശിധരൻ സംശയിക്കുന്നു. മരണകാരണമായി…
Read Moreആരും വാങ്ങാൻ വരരുത് ! മുളന്തുരുത്തിയിലെ ന്യായവില ചിക്കൻ സെന്റർ ടൗണിൽ നിന്ന് ഏറെ അകലെ
ആമ്പല്ലൂർ: മുളന്തുരുത്തി പഞ്ചായത്ത് പരിധിയിൽ ജനങ്ങൾക്ക് ന്യായവിലയ്ക്ക് ചിക്കൻ ലഭ്യമാക്കുന്നതിനുള്ള കേരള ചിക്കൻ സെന്റർ മുളന്തുരുത്തി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത് ടൗണിൽ നിന്ന് കിലോമീറ്ററുകൾ മാറി പെരുമ്പിള്ളി മറ്റത്താൻ കടവ് റോഡിൽ. പൊതുവാഹന സൗകര്യങ്ങളില്ലാത്തതും മുളന്തുരുത്തിയിൽ നിന്ന് എത്തിപ്പെടാൻ ഏറെ ദൂരമുള്ള ഇടത്താണ് ചിക്കൻ സെന്ററെന്നാണ് പരാതി. ടൗണിലായിരുന്നെങ്കിൽ ബസിലെത്തി സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ചിക്കൻ വാങ്ങാൻ കഴിയുമായിരുന്നു. ജനകീയ ഹോട്ടൽ മുളന്തുരുത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാറി കാരിക്കോട് സ്ഥാപിച്ചത് വിവാദമായതിനു പിന്നാലെയാണ് കേരളചിക്കൻ സെന്ററും ഉയർന്നു വരുന്നത്. കൃത്യമായ മാലിന്യ സംസ്കരണമില്ലെന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരിസരവാസികൾ ചിക്കൻ സെന്ററിനെതിരെ പഞ്ചായത്തിൽ പരാതികൾ നല്‍കിയിരുന്നു. കോഴി മാലിന്യം സമീപത്തെ തോട്ടിൽ തള്ളുന്നതും മാലിന്യം കടിച്ചു വലിക്കാനായി ഈ പ്രദേശത്ത് തെരുവുനായ്ക്കൾ പെരുകുന്നതും പതിവാണെന്ന് പരിസരവാസികൾ പറയുന്നു. തോട്ടിലും സമീപത്തെ പൊതുകുളത്തിലും തെരുവുനായ്ക്കളുടെ ജഡം ഒഴുകി നടന്നിരുന്നു. ജലം മലിനമായതിനെ…
Read Moreശമനമില്ലാതെ മഴ! ഇടുക്കി ഡാമിലും ആറു ജില്ലകളിലും വീണ്ടും ഓറഞ്ച് അലർട്ട്; വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു
ഇടുക്കി: മഴ ശമനമില്ലാതെ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നതിനാലും ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2,398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിൽ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടും രാത്രിയിലും ശക്തമായ മഴ പെയ്തതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തിയിരുന്നു. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വീണ്ടും കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ശനിയാഴ്ച ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്.
Read Moreജീവനക്കാരിയെ പീഡിപ്പിക്കാൻ മുതലാളിയുടെ ശ്രമം; ഉച്ചത്തിൽ ബഹളം വച്ച് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി; യുവാവിനെതിരേ കെസെടുത്ത് പോലീസ്
മങ്കൊന്പ് : അക്ഷയ സെന്ററില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കാവാലം ബസ് സ്റ്റാൻഡിന് സമീപം പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്ററിലായിരുന്നു സംഭവം. പട്ടികജാതി വിഭാഗത്തില്‍ പെട്ട ജീവനക്കാരിയെ സ്ഥാപന ഉടമ പ്രിന്‍സാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതി ബഹളംവെച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട് ഒടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും കൈനടി പോലീസ് എത്തി തടഞ്ഞു വച്ചിരുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. എസ്.സി.എസ്.ടി, 354എന്നീ വകുപ്പുകള്‍ ചേര്‍ത്ത് സ്ത്രീ പീഡനത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ സിപിഎം കാവാലം ലിസിയോ വെസ്റ്റ് ബ്രാഞ്ച് അംഗമായ പ്രിന്‍സിനെ അംഗത്വത്തില്‍ നിന്ന് നീക്കംചെയ്തതായി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Read More