ഞെട്ടിപ്പോയി!!! ഒന്നാം തരം തട്ടിപ്പ്!!! അങ്ങനെ ഒരു ആളോ സ്‌കൂട്ടറോ അവിടെയില്ല; തട്ടിപ്പ് ഒഎല്‍എക്‌സ് വഴി

റിച്ചാര്‍ഡ് ജോസഫ്

പാങ്ങോട് പട്ടാളക്യാമ്പില്‍ നിന്നും വിളിച്ച പട്ടാളക്കാരന്‍ ഒറിജിനലായിരുന്നോ എന്ന സംശയത്തെത്തുടര്‍ന്നാണ് വഞ്ചിക്കപ്പെട്ട യുവാവ് പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലും പൂജപ്പുര പോലീസ് സ്‌റ്റേഷനിലും വിളിച്ചത്.

ഞെട്ടിപ്പോയി!!! ഒന്നാം തരം തട്ടിപ്പ്!! അങ്ങനെ ഒരു ആളോ സ്‌കൂട്ടറോ അവിടെയില്ല. തട്ടിപ്പു തുടങ്ങിയിട്ടു കുറച്ചുനാളായി.

ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നു പൂജപ്പുര പോലീസ് പറയുന്നു. ഒരു വാട്‌സാപ്പ് നമ്പര്‍ ഇവര്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇങ്ങനെ വിളിക്കുന്ന ആളുകളില്‍ നിന്നു വാങ്ങുന്ന ആധാര്‍, ലൈസെന്‍സ് പോലുള്ള രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ എടുക്കുന്നത്.

എല്ലാം ഒന്നോ രണ്ടോ ദിവസത്തെ തട്ടിപ്പിനുമാത്രം ഉപയോഗിക്കും.

സ്‌കൂട്ടറുകള്‍ ഒഎല്‍എക്‌സില്‍ നിന്നു തന്നെ

ഒഎല്‍എക്‌സില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന സ്‌കൂട്ടറുകളുടെ ഫോട്ടോകള്‍ തന്നെയാണ് ഇവര്‍ തട്ടിപ്പിനായും ഉപയോഗിക്കുന്നത്.

നല്ല സ്‌കൂട്ടറുകള്‍ കണ്ടാല്‍ ഇവര്‍ വിളിച്ച് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പടും. അത്യാവശ്യമായി സ്‌കൂട്ടര്‍ വേണമെന്നും നല്ല വിലയ്ക്കു വാങ്ങാമെന്നും പറയും.

ഈ ഉറപ്പിന്മേല്‍ സ്‌കൂട്ടറുമായി ബന്ധപ്പെട്ട എല്ലാം രേഖകളും വാട്‌സാപ്പ് വഴി ചോദിച്ചു വാങ്ങും.

വേണമെങ്കില്‍ അഡ്വാന്‍സ് കൊടുക്കാമെന്നു പറയും. ചിലപ്പോള്‍ കൊടുക്കും. ആ രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പ് എവിടെ നിന്നും

രാജസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു തട്ടിപ്പു സംഘമാണെന്നാണ് കേരളത്തില്‍ ഒഎല്‍എക്‌സ് വിഴി തട്ടിപ്പു നടത്തുന്നതെന്ന് ഡിഫന്‍സ് പിആര്‍ വിഭാഗം വിശദീകരിക്കുന്നു. ബൈക്കുകള്‍, ബുള്ളറ്റ്, ജിപ്‌സി എന്നിവയും ഇവര്‍ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തുന്നുണ്ട്.

തിരുവനന്തപുരത്തു മാത്രമല്ല, മറ്റു സ്ഥലങ്ങളിലും ഇവര്‍ തട്ടിപ്പു നടത്തുന്നു. നമ്മള്‍ വിളിക്കുന്ന സ്ഥലത്തിനടുത്ത് ഏത് സൈനീക ക്യാമ്പാണോ ഉളളത് അവിടെ നിന്നാണെന്നു പറഞ്ഞാകും ഇവര്‍ സംസാരിക്കുക.

കുറഞ്ഞ വിലയ്ക്കു സ്‌കൂട്ടറുകള്‍, ബൈക്കുകള്‍, ലാപ്‌ടോപ്പ്, കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വില്‍ക്കാനെന്ന വ്യാജേന തട്ടിപ്പു നടക്കുന്നുണ്ട്.

തട്ടിപ്പു നടത്തുന്ന വ്യക്തിയുമായി ബന്ധപ്പെട്ട എന്തു രേഖകള്‍ ചോദിച്ചാലും ഇവര്‍ വാട്‌സാപ്പ് വഴി അയച്ചു തരുന്നതിനാല്‍ ആരും സംശയിക്കാറില്ല. എന്നാല്‍ എല്ലാം ഇവര്‍ കൃത്രിമമായി നിര്‍മിക്കുന്നതാണ്.

പരാതികള്‍ നിരവധി

ഒഎല്‍എക്‌സ് വഴി നടക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തിരുവനന്തപുരം പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മറ്റു പലയിടങ്ങളിലും ഒഎല്‍എക്‌സ് തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിനു പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും സൈബര്‍ സെല്ലിലേക്കു കൈമാറുകയാണ് ചെയ്യുന്നത്.

എന്നാല്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന സിമ്മുകളും രേഖകളും എല്ലാം തന്നെ ഫേക് ആയതിനാല്‍ പ്രതികളെ കൃത്യമായി കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.

(തുടരും)

Related posts

Leave a Comment