കൂണുകൾ ഫംഗസുകളാണ്. എന്നാൽ എല്ലാ ഫംഗസുകളും കൂണുകളല്ല. ലോകത്താദ്യമായി കൂണ്‍കൃഷി ആരംഭിച്ചത് ഫ്രാൻസിലാണ്. ലൂയിസ് പതിനാലാമന്റെ ഭരണകാലത്ത് പതിനാറാം നൂറ്റാണ്ടിലാണത്. സാധാരണയായി ഫംഗസുകൾക്കു വളരാൻ ഈർപ്പമുള്ള കാലാവസ്ഥ ആവശ്യമാണ്. അത്തരം ഒരു അവസ്ഥയുണ്ടാക്കി അതിൽ കൂണ് വിത്തുവിതറിയാണ് കൂണ്‍കൃഷി ആരംഭിക്കേണ്ടത്. ഈർപ്പവും തണുപ്പും ഇരുട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ ഈ വിത്തുകൾ മുളപൊട്ടി കൂണുകളാകും. ഇവയാണു നാം ഭക്ഷിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ മൂന്നുതരം കൂണുകളുണ്ട്. 1. ചിപ്പിക്കൂണ്‍ (Pleurotus)2. പാൽ കൂണ് (Calocybe indica)3. വൈക്കോൽ കൂണ് (Volvariella volvacea) വിവിധ ഘട്ടങ്ങളുള്ള കൂണ് കൃഷി വിത്തു തയാറാക്കൽ കൂണ്‍വിത്ത് വളർത്തിയെടുക്കുന്നതിന് ഒരു മാധ്യമം ആവശ്യമാണ്. ഇത്തരം മാധ്യമം ഉണ്ടാക്കി അതിൽ കൂണിന്റെ കോശം വളർത്തിയെടുക്കും. നെല്ല്, ഗോതന്പ്, ചോളം തുടങ്ങിവ തിളപ്പിച്ച് കാത്സ്യം കാർബണേറ്റും ചേർത്ത് കൂണ് കൾച്ചർ വികസിപ്പിക്കും. ഓട്ടോക്ലേവും ഇനാക്കുലേഷൻ…
Read MoreDay: December 3, 2021
എന്റെ മക്കള്‍ക്ക് അച്ഛനും അമ്മയും വേണം! ചെറുപ്പത്തിൽ ഞാൻ അനുഭവിച്ച ദുഖം അവർക്ക് ഉണ്ടാകരുത്
ബോളിവുഡിലെ സൂപ്പര്‍ നായികമാരിൽ ഒരാളാണ് കത്രീന കെയ്ഫ്. ആദ്യ സിനിമയുടെ വന്‍ പരാജയത്തെ അതിജീവിച്ച് മുന്നേറിയ കത്രീന സ്വന്തമാക്കിയത് സ്വപ്നതുല്യമായ വിജയമാണ്. ഒരുപാട് വെല്ലുവിളികളാണ് കത്രീനയ്ക്ക് തന്റെ കരിയറില്‍ നേരിടേണ്ടി വന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒരുപാടു മോശം അനുഭവങ്ങള്‍ താരത്തിനു നേരിടേണ്ടി വന്നിരുന്നു. അതിലൊന്നായിരുന്നു നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും പിരിഞ്ഞത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് കത്രീന മനസ് തുറന്നിരുന്നു.വിവാഹമോചനത്തിനു ശേഷം താന്‍ അടക്കം എട്ടു മക്കളെ അമ്മ ഒറ്റയ്ക്കായിരുന്നു വളര്‍ത്തിയതെന്നാണ് കത്രീന പറഞ്ഞത്. മൂന്ന് ചേച്ചിമാരുണ്ട് കത്രീനയ്ക്ക്. സ്റ്റെഫനി, ക്രിസ്റ്റീന്‍, നതാഷ. മൂന്ന് അനിയത്തിമാരുമുണ്ട്. മെല്ലിസ, സോണിയ, ഇസബെല്‍. മൈക്കിള്‍ എന്നൊരു ചേട്ടനുമുണ്ട് താരസുന്ദരിയ്ക്ക്. അഭിമുഖത്തില്‍ അച്ഛനില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ചും അമ്മ മക്കളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും പറഞ്ഞ കത്രീന തനിക്ക് മക്കളുണ്ടാകുമ്പോള്‍ അവര്‍ താന്‍ കടന്നു പോയ അവസ്ഥിലൂടെ കടന്നുപോകരുതെന്ന് ആഗ്രഹിക്കുന്നതായും…
Read Moreമലബാറിൽ കോൺഗ്രസിൽനിന്ന് പുതിയ മുന്നണി; എ, ഐ വിഭാഗങ്ങളുടെ ഏകീകരണ ചുമതല മമ്പറം ദിവാകരൻ ഉൾപ്പെടെ 3 പേർക്ക്; കോൺഗ്രസ് നേതാവിന്റെ സംഭാഷണം രാഷ്ട്രദീപികയ്ക്ക്
നവാസ് മേത്തർതലശേരി: വടക്കേ മലബാറിൽ കോൺഗ്രസ് എ, ഐ വിഭാഗങ്ങളുടെ ഏകീകരണത്തിനുള്ള പൂർണ ചുമതല മമ്പറം ദിവാകരനുൾപ്പെടെ മൂന്ന് നേതാക്കൾക്ക്. കെപിസിസി ഭാരവാഹി ഉൾപ്പെടെയുള്ള മൂന്ന് പേർക്കാണ് കണ്ണൂർ, കാസർഗോഡ്, വയനാട് ,കോഴിക്കോട് ജില്ലകളുടെ ചുമതല നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ചിലർ നടത്തിയ ഫോൺ സംഭാഷണം രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് കോൺഗ്രസിലുണ്ടായിട്ടുള്ള പ്രതിസന്ധി ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സുധാകര വിഭാഗം മമ്പറം ദിവാകരനെ കൈയേറ്റം ചെയ്ത സംഭവം കൂടി പുറത്തുവന്നതോടെ സംസ്ഥാന തലത്തിൽതന്നെ സുധാകരനെതിരെ കൂടുതൽ രഹസ്യ നീക്കങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ നടന്ന രഹസ്യ യോഗത്തെ തുടർന്ന് എ,ഐ വിഭാഗങ്ങളുടെ കൂട്ടായ്മക്കായി ഒരോ മേഖലയിലും മുതിർന്ന മൂന്ന് നേതാക്കളെ വീതമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി…
Read Moreഏഴായിരത്തോളം കാലിക്കുപ്പികളിൽ വിരിഞ്ഞത് മനോഹരമായ ക്രിസ്മസ് ട്രീ; വിസ്മയമൊരുക്കി യുവജനങ്ങൾ
പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്തു നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ യുവജനങ്ങളുടെ കൂട്ടായ്മയിൽ നിർമിച്ച ക്രിസ്മസ് ട്രീയാണ് കൗതുകം പകരുന്നത്. ഏകദേശം ഏഴായിരത്തോളം കുപ്പികൾ കൊണ്ടാണ് ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്. ഇടവകയിലെ ഭവനങ്ങളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഒഴിഞ്ഞ കുപ്പികൾ ശേഖരിക്കുകയും മൂന്നുദിവസം കൊണ്ട് മനോഹമാരായ ക്രിസ്മസ് ട്രീ ഒരുക്കുകയുമായിരുന്നു. ക്രിസ്മസ്ട്രീയിൽ വെളിച്ചം പകരുന്ന കർമം ഇന്നലെ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സാമുവേൽ പായിക്കാട്ടേത്ത് നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു വലിയപറമ്പിൽ, എംസിവൈഎം പ്രസിഡന്റ് ലിൻജോ നടുവിലെപറമ്പിൽ, ക്രിസ്മസ് ട്രീ കോ-ഓർഡിനേറ്റർ ജോസ് ചരിവുപുരയിടം, സിസ്റ്റർ അൽഫോൻസ് മരിയ എസ്എച്ച്, പാവനാത്മ ഡയറക്ടർ സിസ്റ്റർ ഷോളി ഫ്രാൻസിസ് എസ്എച്ച് എന്നിവർ പങ്കെടുത്തു.
Read Moreജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാം; ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ എന്താണു ബന്ധം?
ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ * വ്യായാമക്കുറവ് * അമിതവണ്ണം* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം* പുകയിലയുടെ ഉപയോഗം* മദ്യപാനം* കടുത്ത മാനസിക സംഘർഷം* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും ജീവിതശൈലീരോഗങ്ങൾ(നോണ്‍ കമ്യൂണിക്കബിൾ ഡീസിസസ്)1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)2. ഹൃദ്രോഗങ്ങൾ3. ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)4. സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)5. പക്ഷാഘാതം(സ്ട്രോക്ക്)6. വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്)7. അർബുദ രോഗങ്ങൾ8. ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്) അമിതവണ്ണം തിരിച്ചറിയാൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ബോഡി മാസ് ഇൻഡക്സ് സൂചന18 ൽ താഴെ ഭാരക്കുറവ്18 മുതൽ 24 വരെ ശരിയായ ഭാരം24 മുതൽ 30 വരെ ഭാരക്കൂടുതൽ30 മുതൽ 35 വരെ അമിതവണ്ണം35…
Read Moreമാരകായുധങ്ങളുമായി അടിവസ്ത്രം മാത്രം ധരിച്ച ദൃഢഗാത്രർ; കോട്ടയത്ത് കുറുവ ഭീതി അകലുന്നില്ല; നാട്ടുകാരുടെ സംശയം ഇങ്ങനെ…
ഏറ്റുമാനൂർ: രാത്രിയിൽ കറങ്ങി നടക്കുന്ന അജ്ഞാതസംഘങ്ങളെ തുടർച്ചയായി കാണുന്നതോടെ അതിരന്പുഴയിൽ നാട്ടുകാരുടെ ഭീതി അകലുന്നില്ല. അതിരന്പുഴ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ ഏഴു വീടുകളിലാണ് ആദ്യം മോഷണശ്രമങ്ങൾ നടന്നത്. ഇവരുടെ ദൃശ്യങ്ങൾ ഒരു സിസിടിവിയിൽ പതിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്നു പേരുടെയും കൈയിൽ വടിവാൾ, മഴു തുടങ്ങിയ മാരകായുധങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ച ദൃഢഗാത്ര, ഇവർ കറങ്ങുന്നത് അർധരാത്രി മുതൽ പുലർച്ചെ വരെ… ഈ ലക്ഷണങ്ങൾ കൊണ്ട് ഇത് കുറുവ സംഘം തന്നെയെന്ന് നാട്ടുകാർ ഉറപ്പിച്ചു. ഇതോടെ നാടാകെ ഭീതിയിലായി. തൊട്ടടുത്ത ദിവസങ്ങളിൽ മാന്നാനം, അടിച്ചിറ, കാട്ടാത്തി, മുണ്ടകപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മോഷ്ടാക്കളെ രാത്രിയിൽ കണ്ടതായി പറയുന്ന സംഭവങ്ങളുണ്ടായി. നാടു മുഴുവൻ അരിച്ചു പെറുക്കിയിട്ടും പക്ഷേ മോഷ്ടാക്കൾ കാണാമറയത്ത് തന്നെ. ബുധനാഴ്ച രാത്രിയിൽ മണ്ണാർകുന്ന് മലയിൽ പടിയിൽ മൂന്നു പേരെ കണ്ടതായി പറഞ്ഞതനുസരിച്ച് പഞ്ചായത്ത്…
Read Moreയുവതാരങ്ങൾക്കൊപ്പം പ്രണയം ചെയ്യാൻ വളരെ കംഫർട്ടബിളാണെന്ന് റാണി മുഖർജി
പ്രായമായ അഭിനേതാക്കൾ ഓൺ-സ്ക്രീനിൽ തങ്ങളെക്കാൾ വളരെയധികം പ്രായം കുറഞ്ഞ നായികമാരെ പ്രണയിക്കുന്നത് നമ്മൾ കാണുന്നതാണ്. ഞാൻ യുവതാരങ്ങൾക്കൊപ്പം പ്രണയം ചെയ്യാൻ വളരെ കംഫർട്ടബിളായിരിക്കും. ഞാൻ ഒരു അഭിനേതാവാണ്. ആരെയും സിനിമയ്ക്കുവേണ്ടി പ്രണയിക്കാൻ എനിക്കു മടിയില്ല. ഒരുപാട് ആളുകളെ പ്രണയിച്ചിട്ടുണ്ട്. എനിക്ക് പ്രശ്നമില്ല. ഞാനൊരു നടിയാണ്. എന്നോടു പറയുന്നതോ നിർദേശിക്കുന്നതോ ആയ എന്തും ഞാൻ ചെയ്യും. ഞങ്ങൾ നിർദേശങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. ഞങ്ങൾ നിർദേശങ്ങൾ നൽകുന്നില്ല. ആദിത്യ ചോപ്ര ഒരു നടിയായ എന്നെയാണ് വിവാഹം കഴിച്ചത്. അദ്ദേഹം എന്നെ കണ്ണടച്ചുകൊണ്ടല്ല വിവാഹം കഴിച്ചത്. അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറേയില്ല. -റാണി മുഖർജി
Read Moreഇവിടെവരെ എത്തിയത് പോരാട്ടത്തിലൂടെ… വിവാഹത്തോടെ ഗ്ലാമർ റോളുകൾ നിന്ന് വിട്ടുനിനിന്നെങ്കിൽ, ഇനി സമാന്തവരുന്നത് ഹോട്ട് രംഗങ്ങളുമായി…
ഒരുതരത്തിലുള്ള സിനിമാ പാരമ്പര്യവുമില്ലാതെ സ്വന്തം കഴിവുകൊണ്ട് തെന്നിന്ത്യയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് സാമന്ത. ദാമ്പത്യജീവിതം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു നാളുക ളായി നടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രണ്ടാളുടെയും സമ്മതത്തോടെയാണ് വിവാഹമോചനം തീരുമാനിച്ചത്. ഇക്കാര്യം താരങ്ങള്‍തന്നെ പങ്കുവച്ചെങ്കിലും വിമര്‍ശനങ്ങള്‍ സാമന്തയ്ക്കു മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണം സഹിക്കാന്‍പറ്റാതെ പലപ്പോഴും നടി തുറന്നടിക്കുകയും ചെയ്തിരുന്നു. വീണ്ടും ഇതേ വിഷയത്തില്‍ പ്രതികരിച്ചെത്തിയ സാമന്തയുടെ വാക്കുകളാണ് വൈറലാകുന്നത്. ഒപ്പം അഭിനയജീവിതത്തിലെ വെല്ലുവിളി മറികടക്കുന്നത് എങ്ങനെയാണെന്നും താരം പറയുന്നു. സിനിമയില്‍ തനിക്ക് ലഭിക്കുന്ന വെല്ലുവിളിനിറഞ്ഞതും സ്റ്റീരിയോ ടൈപ്പ് വേഷങ്ങളും മനോഹരമാക്കാന്‍ താന്‍ ശ്രമിക്കുന്ന ലളിതമായൊരു ചിന്തയെ കുറിച്ചാണ് സാമന്ത പറയുന്നത്. ‘മാറ്റം വരുമ്പോള്‍ ആരെങ്കിലും ആദ്യ പടി സ്വീകരിക്കേണ്ടതുണ്ട്’ എന്നാണ് നടിയുടെ അഭിപ്രായം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരായിരിക്കാന്‍ ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ നമുക്ക് എപ്പോഴും പരസ്പരം സ്നേഹിക്കാനും അനുകമ്പ കാണിക്കാനും…
Read Moreകെഎസ്ആർടിസിയുടെ യൂണിറ്റ് ഓഫീസുകളിൽ വിളിച്ചാൽ മോശമായ പെരുമാറ്റം; മാന്യമായ പെരുമാറ്റം ഉണ്ടായില്ലെങ്കിൽ കർശന നടപടി
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ യൂണിറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഫോൺ എടുക്കാതിരിക്കുകയും വിളിക്കുന്ന യാത്രക്കാർക്ക് വ്യക്തമായ മറുപടി നല്‍കാതിരിക്കുകയും ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് ദക്ഷിണ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടറുടെ മുന്നറിയിപ്പ്. യൂണിറ്റ് അധികൃതരും ഇതിന് ഉത്തരവാദികളാകും.യാത്രക്കാർ വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ലെന്നും, എടുത്താൽ തന്നെവ്യക്തമായ മറുപടി ലഭിക്കാറില്ലെന്നും, മാന്യമായ പെരുമാറ്റം ലഭിക്കാറില്ലെന്നും വ്യാപകമായി പരാതികൾ കിട്ടുന്നുണ്ട്. ഇത് കോർപ്പറേഷന്റെ സത് പേരിനും വിശ്വാസ്യതയ്ക്കും മങ്ങൽ ഏല്പിക്കുന്നു.’ യാത്രക്കാർക്ക് വിവരങ്ങൾ അറിയാനുള്ള സാഹചര്യം വർദ്ധിച്ചു വരികയാണ്. ഇക്കാര്യത്തിൽ യൂണിറ്റ് അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഡിപ്പോകളിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലാണ് ഫോൺ സ്ഥാപിച്ചിട്ടുള്ളത്. യാത്രക്കാർ വിവരങ്ങൾ അറിയാൻ വിളിക്കുന്നതും ഇവിടെയാണ്.24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസുകളിലെ ഫോണും ഇൻറർനെറ്റും. ഇതിനെന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കാറില്ലെന്നും ഇ.ഡി. ചുണ്ടിക്കാട്ടുന്നു.ഇനി മുതൽ ഫോൺ…
Read Moreസംസ്ഥാനത്തെ തടവുകാരുടെ ജയില്മാറ്റത്തില് നിബന്ധനകള്‍ കര്‍ശനമാക്കി ഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്തെ തടവുകാരുടെ ജയില്മാറ്റത്തില് നിബന്ധനകള്‍ കര്‍ശനമാക്കി ഡിജിപി. തടവുകാരുടെ അപേക്ഷകളിന്മേല് തീരുമാനമെടുക്കുന്നത് ജയില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നിലവിലുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ സ്ഥാപന മേധാവികളും ഉറപ്പുവരുത്തേണ്ടതാണ്. ജയിലിലെ അച്ചടക്കവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്ന് സൂപ്രണ്ട് കരുതുകയാണെങ്കില്‍ ഒരേ കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരെ വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റാവുന്നതാണെന്നും ഉത്തരവിലുണ്ട്. രാഷ്്ട്രീയ തടവുകാരുടെ സംഗമവേദികളായി സംസ്ഥാനത്തെ ചില ജയിലുകൾ മാറുന്നുണ്ട്. തടവുകാരെ അവരുടെ അപേക്ഷകളിന്മേല് മറ്റു കാര്യങ്ങളൊന്നും നോക്കാതെതന്നെ ഇത്തരത്തിലുള്ള ജയിലുകളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഇത് ജയിലിലെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക -സംഘര്‍ഷ കേസുകളിലെ കൂട്ടുപ്രതികള്‍ ഒരുമിച്ചാണ് ചില ജയിലുകളില്‍ കഴിയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങള്ക്കിടിവരുത്തുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിര്‍ദേശവുമായി ഡിജിപി ഉത്തരവിറക്കിയത്.ഒരു ജയിലില്‍നിന്ന് മറ്റൊരു…
Read More