ഹരിശ്രീ അശോകന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വെച്ച് നില്‍ക്കുന്നതാണ് ഹരിശ്രീ അശോകന്റെ ചിത്രം. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോട് സാമ്യമുള്ള തരത്തിലുള്ള ചിത്രത്തിന് രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്. പഞ്ചാബി ഹൗസിലെ രമണന് കഥാപാത്രത്തിന്റെ ഡയലോഗുകളാണ് ചിലര്‍ പങ്കുവയ്ക്കുന്നത്. ഒരു 57 വയസുകാരനാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ഓര്‍മ്മിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.
Read MoreDay: December 18, 2021
ആനക്കാട്ടിൽ ചാക്കോച്ചിയല്ല അത്ഭുതക്കാഴ്ചകളുടെ ചാക്കോച്ചിയാണിത്! പകൽ സമയത്ത് ലോട്ടറിക്കച്ചവടം കഴിഞ്ഞെത്തിയാൽ പിന്നെ ഇതാണ് പരിപാടി…
സ്വന്തം ലേഖകൻ തിരുവില്വാമല: തിരുവില്വാമല ടൗണിലെ ലോഡ്ജിലെ ഒറ്റമുറിയിൽ ചാക്കോച്ചി എന്ന അറുപതുകാരനു ചുറ്റും വീടുകളും ആരാധനാലയങ്ങളുമുണ്ട്. പഴയ കടലാസ് പെട്ടികളും ഫെവിക്കോളുമുപയോഗിച്ച് ആരാധനാലായങ്ങളുടേയും വീടുകളുടേയും മാതൃക നിർമിച്ച് അത്ഭുതങ്ങൾ തീർക്കുകയാണ് കോട്ടയം ഈരാറ്റുപേട്ട പ്ലാസനാൽ സ്വദേശിയായ ചാക്കോച്ചി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചൻ. 27 വർഷമായി ചാക്കോച്ചി തിരുവില്വാമലയിലുണ്ട്. പള്ളികൾ, വിവിധ ഡിസൈനുകളിലുള്ള വീടുകൾ, ശബരിമല ക്ഷേത്രം, രൂപക്കൂടുകൾ എന്നുവേണ്ട ചാക്കോച്ചിയുടെ കൈകളിൽ നിന്നും രൂപമെടുത്ത വിസ്മയങ്ങളേറെയാണ്. റബ്ബർ ടാപ്പിംഗിനായി തിരുവില്വാമലയിലെത്തിയ ചാക്കോച്ചി പത്തുവർഷമായി ലോട്ടറിക്കച്ചവടം നടത്തുകയാണ്. താമസവും മാതൃകകളുടെ നിർമാണവുമെല്ലാം ഈ മുറിയിൽ തന്നെ. പകൽ സമയത്ത് ലോട്ടറിക്കച്ചവടം കഴിഞ്ഞെത്തിയാൽ പിന്നെ ഇത്തരം മാതൃകകൾ ഉണ്ടാക്കലാണ് ചാക്കോച്ചിയുടെ ഹോബി. കാർഡ്ബോർഡും ഫെവിക്കോളും മാത്രമാണ് നിർമാണത്തിനുപയോഗിക്കുക. നിറങ്ങൾ കൂടി ചേർത്തുകൊടുത്താൽ ഒറിജിനിലിനൊപ്പം കട്ടയ്ക്കു കട്ട നിൽക്കുന്ന മാതൃകകൾ റെഡി. അവിവാഹിതനാണ് ചാക്കോച്ചി. കൂട്ടായി പൊന്നുവെന്ന്…
Read Moreഞാന്‍ എല്ലാത്തിനും പശ്ചാത്തപിക്കുന്നു ! വിദ്യാഭ്യാസം നേടിയ എനിക്ക് ഐഎസ് പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് അറിയാമായിരുന്നു; പക്ഷേ… ഐസിസില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടീഷ് വനിത
പറ്റിപ്പോയി, ചെയ്തുപോയ അബദ്ധത്തെയോര്‍ത്ത് ഞാന്‍ പശ്ചാത്തപിക്കുന്നു. ഐസിസില്‍ ചേര്‍ന്നതിന് ജയിലിലായ ആദ്യത്തെ ബ്രിട്ടീഷ് വനിതയായ മാറിയ തരീന ഷക്കീലിന്റെ വാക്കുകളാണിത്. ഓണ്‍ലൈന്‍ ഗ്രൂമര്‍മാര്‍ തന്നെ ‘മുതലെടുത്തുവെന്നും ദ ഒണ്‍ലി വേ ഈസ് എസെക്സ് പോലുള്ള റിയാലിറ്റി ടിവി ഷോകളുടെ ആരാധികയായതോടെ ‘ടോവി ജിഹാദി’ എന്ന വിളിപ്പേരും തനിക്ക് ലഭിച്ചുവെന്നും ഷക്കീല്‍ പറയുന്നു. ഐസിസ് ഭയാനകമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടമാണെന്ന് അറിഞ്ഞിട്ടാണ് ഈ സ്ത്രീ അതിന്റെ ആരാധികയായി തീര്‍ന്നത്. എങ്ങനെ കിട്ടി ഈ ധൈര്യം സ്പൈസ് ഗേള്‍സിനെ ശ്രവിക്കുകയും ടാലന്റ് മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഷക്കീല്‍ എന്ന 32 കാരി,ഐസിസില്‍ ചേര്‍ന്നതിനുശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയത്. ഇതിനുശേഷമാണ് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ടത്. സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് എങ്ങനെ സാധിച്ചു എന്നറിയാതെ ഡിറ്റക്ടീവുകള്‍ പോലും സ്തംഭിച്ചു. ഇപ്പോഴും അവള്’ഗുരുതരമായ അപകടത്തിലാണ്.സിറിയയില്‍ നിന്ന്…
Read Moreകാണമറയത്തെ ഷീന ബോറ! ഷീന ബോറ ജീവനോടെയുണ്ടോ ? നിര്‍ണായക വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി. ഷീന ബോറ കാശ്മീരിൽ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം. അറസ്റ്റിലായി ആറ് വർഷത്തിനുശേഷമാണ് ഈ വെളിപ്പെടുത്തൽ. ജയിലില്‍ വച്ചു പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഷീന ബോറ ജീവിച്ചിരിക്കുന്നുവെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നു സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ടു സിബിഐ കോടതിയില്‍ ഹര്‍ജിയും ഇന്ദ്രാണി നല്‍കിയിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ വധക്കേസിന്റെ ചുരുളഴിഞ്ഞത്. 2015ല്‍ ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ബൈക്കുള ജയിലിലാണ് കഴിയുന്നത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്നു വ്യക്തമായത്. ഇരുപത്തിനാലുകാരിയായ…
Read Moreപിരിച്ചുവിട്ട പോലീസുകാരൻ മദ്യപിച്ചു ലക്കു കെട്ട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു; ഈ പോലീസുകാരനെക്കുറിച്ച് പറയുന്നത് ഇങ്ങനെയൊക്കെ….
കാട്ടാക്കട: പോലീസിൽ നിന്നും പിരിച്ചുവിടപ്പെട്ട പോലീസുകാരൻ ജ്വല്ലറിയിലെ സെക്യൂരിറ്റിയെ മർദിച്ചു. കാട്ടാക്കട സ്വദേശി ശ്രീനിവാസൻ ആണ് മദ്യപിച്ചു ലക്കു കെട്ട് ഒരു ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനായ ആന്റണിയെ മർദിച്ചത്. വഴിയരികിൽ വാഹനം നിറുത്തി മൂത്ര വിസർജനത്തിന് ഇറങ്ങിയ നെയ്യാറ്റിൻകര സ്വദേശിയെ മർദിച്ച ശേഷമായിരുന്നു സമീപമുള്ള സ്വർണക്കടയിൽ കയറി ജീവനക്കാരനെ മർദിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ഇയാളെ സമീപത്തുള്ളവർ തടഞ്ഞു വച്ചു പോലീസിന് കൈമാറി . ജോലിയിൽ പോലീസുകാരെ ഉൾപ്പെടെ മർദിക്കുക, അസഭ്യം പറയുക തുടങ്ങി നിരവധി കേസുകൾക്ക് പോലീസിൽ നിന്നും പിരിച്ചു വിടപ്പെട്ടയാളാണ് കാട്ടാക്കട സ്വദേശിയായ ശ്രീനിവാസൻ. കഴിഞ്ഞ ആഴ്ച ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി ചുമരിൽ തല ഇടിച്ചു പൊട്ടിച്ച സംഭവവും ഉണ്ടായി. കാട്ടാക്കട പോലീസ് പ്രതിയെ ഇന്ന് കോടതിയിൽഹാജരാക്കും
Read Moreജൂനിയർ മാൻഡ്രേക്ക് സ്റ്റൈൽ! ആലുവ സ്റ്റേഷനിലെ പ്രശ്നങ്ങൾക്കു പിന്നിൽ തൊണ്ടിമുതലോ? ഒരു വിഭാഗം പോലീസുകാർക്കു പേടി
ആലുവ: തുടർച്ചയായി ആലുവ ഈസ്റ്റ് പോലീസ് പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതിനു പിന്നിൽ വിഗ്രഹദോഷമാണോയെന്ന പേടിയുമായി ഏതാനും പോലീസുകാർ. ജൂനിയർ മാൻഡ്രേക്ക് സിനിമയെ ഒാർമപ്പെടുത്തുന്ന വാദവുമായിട്ടാണ് ചിലർ രംഗത്തുവന്നിരിക്കുന്നത്. തൊണ്ടിമുതലായി സ്റ്റേഷനിൽ ഒരു വിഗ്രഹം സൂക്ഷിച്ചിട്ടുണ്ട്. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമാണെന്നാണ് ചില പോലീസുകാർ പറയുന്നത്. ഇവർ ചേർന്ന് പ്രശ്നത്തിനു പ്രതിവിധി തേടാനുള്ള ശ്രമത്തിലാണിപ്പോൾ. ആലുവ തുരുത്തിലെ ഒരു കാവിൽനിന്നു വർഷങ്ങൾക്കു മുമ്പ് കരിങ്കൽ വിഗ്രഹം കാണാതായിരുന്നു. പോലീസ് അന്വേഷണത്തിൽ പിന്നീട് പെരിയാർ തീരത്തുനിന്നും ഇതു കണ്ടെത്തുകയും ചെയ്തു. കോടതിയിൽ തൊണ്ടിമുതലായി വിഗ്രഹം സമർപ്പിച്ചെങ്കിലും സൂക്ഷിക്കാൻ പോലീസിനെത്തന്നെ കോടതി ഏൽപ്പിക്കുകയായിരുന്നു. പഴയ പോലീസ് സ്റ്റേഷനിൽ സുരക്ഷിത സ്ഥലത്തായിരുന്നു ഇതു സൂക്ഷിച്ചിരുന്നത്. എന്നാൽ, സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയപ്പോൾ വിഗ്രഹത്തോടു കാണിക്കുന്ന അവഗണനയാണ് ദുർനിമിത്തങ്ങൾക്കു കാരണമെന്നാണ് പോലീസുകാരിൽ ചിലരുടെ പേടി. മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് പോലീസിനെതിരേ നിരവധി…
Read Moreപ്രസവത്തെതുടർന്ന് യുവതി മരിച്ചസംഭവം! സ്ഥിതി ഗുരുതരമായിട്ടും യുവതിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ എത്തിയില്ല; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
കൊല്ലം: പ്രസവത്തെത്തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രത്യേക മെഡിക്കൽ സംഘം ഇന്ന് അന്വേഷണംനടത്തുമെന്ന് ഡിഎംഒ അറിയിച്ചു. ഓച്ചിറ ക്ലാപ്പന ആലുംപീടിക പടിഞ്ഞാറേമണ്ണേൽ വിനോദിന്റെ ഭാര്യ ചാന്ദന(27)ആണ് പ്രസവത്തിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായി മരിച്ചത്. ആശുപത്രിയ്ക്കെതിരേ ബന്ധുക്കൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.യുവതിയുടെ ആരോഗ്യ നില യഥാസമയം അറിയിക്കുകയോ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയോ ചെയ്യാതെ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചാണ് രംഗത്ത് വന്നത്. കഴിഞ്ഞ 15നാണ് ചാന്ദനയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 1.52ന് സാധാരണ പ്രസവം നടന്നതായി ബന്ധുക്കളെ അറിയിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും വിവരമൊന്നും പറഞ്ഞിരുന്നില്ല. ഒരു മണിക്കൂറിന് ശേഷം ആൺകുട്ടിയാണെന്ന് അറിയിച്ചു. പിന്നെയും ഏറെ കഴിഞ്ഞാണ് ചാന്ദനയുടെ നില ഗുരുതരമാണെന്നും രക്തം ആവശ്യമാണെന്നും പറഞ്ഞത്. രണ്ട് കുപ്പി രക്തം എത്തിച്ചു നൽകിയെങ്കിലും പിന്നാലെ എസ്എടിയിലേക്ക് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി ആംബുലൻസ് വിളിക്കാൻ…
Read Moreഫീഡര്‍ സര്‍വീസുകളും നിരക്കുകളിലെ ഇളവുകളും ഹിറ്റായി! 54,000 കടന്ന് പ്രതിദിന മെട്രോ യാത്രികര്‍
കൊച്ചി: ഫീഡര്‍ സര്‍വീസുകളും നിരക്കുകളിലെ ഇളവുകളും ഹിറ്റായതോടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുതിക്കുന്നു. നിലവില്‍ 54,000വും കടന്നിരിക്കുകയാണ് യാത്രക്കാരുടെ എണ്ണം. ലോക്ഡൗണിനുശേഷമുള്ള ഉയര്‍ന്ന വര്‍ധനയാണിത്. ഇതോടെ സര്‍വീസ് ട്രെയിനുകളുടെ എണ്ണവും കൂട്ടാനൊരുങ്ങുകയാണ് മെട്രോ. കൂടുതല്‍ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചതും നിരക്കുകളിലെ ഇളവ്, വിവിധ സ്റ്റേഷനുകളില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍, വിശേഷ ദിവസങ്ങളില്‍ സൗജന്യനിരക്കുകള്‍ നല്കിയതും യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ സഹായകരമായതായി മെട്രോ അധികൃതർ വ്യക്തമാക്കുന്നു. ട്രെിനുകളുടെ എണ്ണം കൂട്ടുന്നതോടെ സര്‍വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യവും കുറയും. ഇതു കൂടുതല്‍ ഗുണകരമാകുമെന്നാണ് കൊച്ചി മെട്രോയുടെ പ്രതീക്ഷ. തിരക്ക് കൂടുന്ന സാഹചര്യത്തിൽ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി സര്‍വീസ് നടത്താനായി കൂടുതല്‍ ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ അറിയിച്ചു. 18,000ത്തില്‍നിന്ന് 54,000ൽ കോവിഡ് ലോക്ഡൗണിനുശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ആദ്യ ലോക്ഡൗണിനുശേഷം…
Read Moreവണ്ടിപ്പെരിയാർ മയക്കുമരുന്ന് കേസ്! അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചിരുന്നത് ടോമി; കഴിഞ്ഞ ഫെബ്രുവരി 26-നാണ് കേസിന് ആസ്പദമായ സംഭവം
കൊച്ചി: വണ്ടിപ്പെരിയാര്‍ മയക്കുമരുന്നു കേസില്‍ ഇടപാടുകാരില്‍നിന്ന് വാങ്ങിയ കഞ്ചാവിന്റെ തുക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നത് കൗസല്യ ടോമിയെന്ന ഇടുക്കി കട്ടപ്പന നെടുംപ്പുറത്ത് ടോമി അലക്സെന്ന് (52) എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസിലെ മറ്റൊരു പ്രതിയായ കെണിയന്‍ ഷാജി എന്ന ഇടുക്കി ഉടുമ്പഞ്ചോല വടക്കേപുത്തന്‍പുരയ്ക്കല്‍ ഷാജി (54) നിര്‍ദേശിക്കുന്ന അക്കൗണ്ടുകളിലേക്കാണ് ടോമി പണം നിക്ഷേപിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 20 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും ആന്ധ്രയില്‍നിന്ന് കാറില്‍ കേരളത്തില്‍ എത്തിച്ച മൂന്നു യുവാക്കളെ കുമളി എക്സൈസ് സംഘം ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിലാണ് ടോമിയും ഷാജിയും പിടിയിലായത്. സംഭവത്തിനുശേഷം ടോമി ഒളിവില്‍ പോയിരുന്നു. പ്രതിക്കെതിരേ എക്സൈസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ…
Read Moreപാലായിലെ അനാശാസ്യം! ഹാഷിമിനെക്കുറിച്ച് കൂടുതൽ അന്വേഷണം; റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത് നാലു സ്ത്രീകള്‍
കോട്ടയം: പാലായിൽ പിടിയിലായ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെക്കുറിച്ചു കൂടുതൽ അന്വേഷണം. ഈരാറ്റുപേട്ട നടയ്ക്കൽ വാണിയപ്പുരയ്ക്കൽ ഹാഷിം (51), ഇടപടുകാരനായ കിടങ്ങൂർ സ്വദേശി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് ഹാഷിം വീട് വാടകയ്ക്ക് എടുത്തത്. ദിവസങ്ങളായി ഇവിടെ രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നതായി പോലീസിനു വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതും വീട് റെയ്ഡ് ചെയ്തതും. അന്യ ജില്ലകളിൽ നിന്നും യുവതികളെ എത്തിച്ചു ആവശ്യക്കാരെ ഫോണിൽ വിളിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. റെയ്ഡ് നടക്കുന്പോൾ വീട്ടിൽ നാലു സ്ത്രീകളുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More