ഡാളസ്: ഡാളസിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ പതിനാലുകാരിയുടെ കൊലപാതകത്തിൽ പ്രതി എന്നു സംശയിക്കുന്ന ടൈറൻ ഡേവിഡ് എന്ന ഇരുപത്തിരണ്ടുകാരനെ ഡാളസ് പോലീസ് അറസ്റ്റു ചെയ്തു. ഡിസംബർ 15 ന് ഡാളസ് സൗത്ത് മെറിഫീൽഡ് റോഡിലാണ് നെവിയ ഫോസ്റ്റർ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡാളസ് ഫയർ റെസ്ക്യുവാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി വെടിയുണ്ടകൾ തറച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു മൈൽ അകലെയുള്ള അപ്പാർട്ട്മെന്റിലാണ് നെവിയ മാതാവിനോടൊപ്പം താമസിച്ചിരുന്നത്. മാനസിക വൈകല്യമുള്ള മകൾ ഇടയ്ക്കിടെ അപ്പാർട്ടുമെന്റിൽനിന്നും അപ്രത്യക്ഷമാകുക പതിവാണെന്നും എന്നാൽ രാത്രിയോടെ തിരിച്ചെത്താറുണ്ടെന്നും മാതാവ് പറഞ്ഞു. സംഭവദിവസം രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താഞ്ഞതിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഡാളസ് ജയിലിൽ അടയ്ക്കപ്പെട്ട പ്രതിക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 2018…
Read MoreDay: December 18, 2021
കുറ്റാകൂരിരുട്ടിലേക്ക് അവള് ഓടിക്കയറി! അധികനേരം അവള്‍ക്ക് ഒളിച്ചിരിക്കാനായില്ല; വീട്ടിൽനിന്നു പിണങ്ങി കാട്ടിൽ കയറിയ പെൺകുട്ടിയെ കണ്ടെത്തി
കോട്ടയം: വീട്ടിൽനിന്നു പിണങ്ങി ഇറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിനു ശേഷം കണ്ടെത്തി. ഇന്നു രാവിലെ 6.45നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. പൂണിക്കാവ് സ്വദേശിനിയായ 17കാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. രാത്രി 7.30ന് ആനക്കല്ല് ഭാഗത്തു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ടു നാട്ടുകാർ വിവരം തിരക്കിയതോടെ പെണ്‍കുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ഓടി കയറുകയായിരുന്നു. തുടർന്നു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചപ്പോഴേക്കും പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ചു വീട്ടുകാരും മണിമല പോലീസിൽ പരാതി നല്‍കിയിരുന്നു. തുടർന്നു പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു രാത്രിയിൽ തന്നെ തെരച്ചിൽ ആരംഭിച്ചു. ഇതിനു സമീപം പുഴയുള്ളതു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്ക കൂട്ടിയിരുന്നു. കുറ്റാകൂരിരുട്ടിലേക്കാണ് പെൺകുട്ടി ഒാടിക്കയറിയത്. രാത്രി ഒരു മണി വരെ തെരച്ചിൽ…
Read Moreഗുജറാത്തില്‍ 10,100 മരണം രേഖപ്പെടുത്തിയപ്പോള്‍ നഷ്ടപരിഹാരം നല്‍കിയത് 24,000 പേര്‍ക്ക്; 40000 പേര് മരിച്ച കേരളത്തില്‍ നഷ്ടപരിഹാരം വെറും 548 പേര്‍ക്ക്; സുപ്രീംകോടതിയുടെ വിമര്‍ശനം…
കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം വരുത്തിയ വീഴ്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നല്കിയ കണക്കനുസരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 24,000 കുടുംബങ്ങള്‍ക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര് മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. ഇതേസമയം കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്കിയ അപേക്ഷകളിന്മേല് തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായുള്ള ഡിവിഷന്…
Read Moreപ്രണയപ്പകയിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷ! ദുരൂഹത ബാക്കിയാക്കി ഫോൺ കോൾ; ഫോൺ വന്നതിന് ശേഷം നന്ദുകുമാർ അസ്വസ്ഥനായിരുന്നു…
കോഴിക്കോട്: ദുരൂഹതകൾ ബാക്കിയാക്കി കൃഷ്ണപ്രിയയ്ക്ക് പിറകെ നന്ദുവും മരണത്തിന് കീഴടങ്ങിയതോടെ പ്രതീക്ഷയറ്റ് രണ്ട് കുടുംബങ്ങൾ. നാലുവർഷമായി സൗഹൃദത്തിലായിരുന്നു നന്ദകുമാറും കൃഷ്ണപ്രിയയും. ഇവരുടെ സൗഹൃദത്തിൽ പെട്ടന്നുണ്ടായ അകൽച്ചയാണ് നന്ദകുമാറിൽ പകയായിമാറിയത്. വെള്ളിയാഴ്ച വീട്ടിലിരിക്കുകയായിരുന്ന നന്ദുകുമാറിന്റെ ഫോണിൽ വന്ന ഒരു കോളാണ് ഈ അനിഷ്ട സംഭവത്തിന് കാരണമായി പറയുന്നത്. ഫോൺ വന്നതിന് ശേഷം നന്ദുകുമാർ അസ്വസ്ഥനായിരുന്നുവെന്നും ബൈക്കുമായി ഇയാൾ കൃഷ്ണപ്രിയയെ കാണാനായി പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയായിരുന്നുവെന്നുമാണ് കരുതുന്നത്. ഈ യാത്രയിലാണ് കൃഷ്ണപ്രിയയെ അപായപ്പെടുത്താനും സ്വയം മരിക്കാനും തീരുമാനിച്ചത്. നന്ദുകുമാർ കുറച്ചു നാളുകളായി കൃഷ്ണപ്രിയയുടെ പുറക്കെ നടന്ന് ശല്ല്യം ചെയ്യുന്നതായി പറയപ്പെടുന്നു. ഭംഗിയായി ഒരുങ്ങി നടക്കുന്നതിനെതിനും മറ്റുള്ളവരെ ഫോൺ ചെയ്യുന്നതിനും ഇയാൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് അനുസരിച്ചില്ലങ്കിൽ നന്ദുകുമാർ അക്രമസക്തനായി മാറും. പെൺകുട്ടിയെ ഫോണിൽ വിളിച്ച് തെറിപറയാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. കൃഷ്ണ പ്രിയയുടെ വീട്ടിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. കൃഷ്പ്രിയയുടെ…
Read Moreഇങ്ങനെയുമുണ്ടോ ആർത്തി! അരിപ്പാത്രത്തിൽ വരെ കൈക്കൂലി നിറച്ചവരുടെ പണി പോയേക്കും; പുറത്തുവരുന്ന സമ്പത്തിന്റെ കണക്കുകള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി
കോട്ടയം: കൈക്കൂലി വാങ്ങി കോടികൾ സ്വരുക്കൂട്ടിയ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർമാർക്കെതിരേ വിജിലൻസ് നടപടി കടുപ്പിക്കുന്നു. ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇവരുടെ സന്പത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്. കൈക്കൂലിയുടെ യഥാർഥ വിവരങ്ങൾ പുറത്തേക്കു വരുന്പോൾ ഇവരുടെ ജോലിയെത്തന്നെ ബാധിക്കുന്ന വിധത്തിൽ വൻ കൈക്കൂലിയുടെ കഥകൾ വ്യക്തമാകുമെന്നാണ് പ്രാഥമിക സൂചന. മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയണ്‍മെന്റ് എൻജിനിയർ എ.എം. ഹാരീസ്, തിരുവനന്തപുരം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ എൻജിനിയർ ജെ. ജോസ്മോൻ എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർക്കു വരവിൽ കവിഞ്ഞ വൻ സ്വത്ത് സന്പാദ്യമുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇതോടെ വിജിലൻസിന്റെ സ്പെഷൽ സെല്ലിന് അന്വേഷണം കൈമാറിയേക്കും. അനധികൃത സ്വത്ത് സന്പാദിക്കുന്ന കേസുകൾ അന്വേഷിക്കുന്നതിനായി വിജിലൻസിന് മൂന്നു സ്പെഷൽ യൂണിറ്റുകളാണുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്ട് എന്നിവിടങ്ങളിലാണ് സ്പെഷൽ യൂണിറ്റുകളുള്ളത്. ഇതിൽ കോട്ടയത്തെ…
Read Moreഗുരുവായൂരിലെ ഥാർ ലേലം തർക്കത്തിലേക്ക്! ലേലം പിടിച്ച അമൽ മുഹമ്മദ് അലിക്ക് വാഹനം കൈമാറുന്നത് പുനരാലോചിക്കേണ്ടി വരുമെന്ന് ദേവസ്വം ബോർഡ് ചെയര്മാന്; കാരണം…
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ എസ്യുവി ലേലം തർക്കത്തിലേക്ക്. ലേലം പിടിച്ച എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലിക്ക് വാഹനം കൈമാറുന്നത് പുനരാലോചിക്കേണ്ടി വരുമെന്നാണ് ദേവസ്വം ബോർഡ് ചെയർമാന്റെ പ്രതികരണം. ഇതിന്റെ കാരണം ദേവസ്വം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദിന് വേണ്ടി ലേലത്തിൽ പങ്കെടുത്ത സുഭാഷ് പ്രതികരിച്ചു. വാഹനം സ്വന്തമാക്കിയ യുവാവ് വിദേശത്താണ്. പിതാവാണ് ഇയാൾക്കായി വാഹനം സ്വന്തമാക്കാൻ സുഭാഷിനെ നിയോഗിച്ചത്. 21 വയസുകാരനായ മകന് വേണ്ടി 21 ലക്ഷം രൂപ വരെ മുടക്കാൻ തയാറായാണ് പിതാവ് എത്തിയതെങ്കിലും ലേലത്തിന് മറ്റാരും ഇല്ലായിരുന്നു. ഇതോടെയാണ് 15 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന വാഹനം 10,000 രൂപ കൂടി അധികം നൽകി സ്വന്തമാക്കാനായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിലെ ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ…
Read Moreപഞ്ചാബില്‍ അമരീന്ദര്‍-ബിജെപി സഖ്യം ! വിജയം സുനിശ്ചിതമെന്ന് ക്യാപ്റ്റന്‍; ചങ്കിടിപ്പോടെ മറ്റു പാര്‍ട്ടികള്‍…
വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിംഗ് ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു’ ഷെഖാവത്ത് ട്വീറ്റ് ചെയ്തു. നേരത്തെ ചണ്ഡീഗഡില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച…
Read Moreഗുരുവായൂരിലെ വഴിപാട് ഥാർ ഇനി അമൽ മുഹമ്മദിന് സ്വന്തം; 15.10 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാണ് അമൽ ഥാർ എസ്യുവി ലേലം പിടിച്ചത്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ എസ്യുവി എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി സ്വന്തമാക്കി. 15.10 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാണ് അമൽ വാഹനം ലേലത്തിൽ പിടിച്ചത്. മഹീന്ദ്ര കമ്പനിയാണ് ഥാർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയത്. ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. ലേലത്തിൽ മറ്റാരും പങ്കെടുക്കാൻ ഉണ്ടായിരുന്നില്ല. 15 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. വഴിപാടായി ലഭിച്ച വാഹനം ലേലം ചെയ്യാൻ നേരത്തെ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.
Read Moreകള്ളന്മാര്ക്ക് തന്നെ അപമാനം ? കാമുകിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളന്മാര് പിടിയില്‍; വീഡിയോ കാണാം…
മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര് കള്ളന്മാര്ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ…
Read Moreകടുവ കുടുങ്ങിയില്ലെങ്കിലും നാട്ടുകാർക്ക് നേരെ കത്തിയൂരിയ വനപാലകൻ കുടങ്ങി; കുറുക്കൻമൂലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്
വയനാട്: കുറുക്കന്മൂലയില് കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച നാട്ടുകാരെ ആക്രമിക്കാന്‍ കത്തിയെടുക്കാൻ ശ്രമിച്ച വനവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. കടുവ ട്രക്കിംഗ് ടീമിലെ ഹുസൈന് കല്‍പ്പൂരിനെതിരെയാണ് കേസ്. കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞിട്ടും പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിനിടെയാണ് അരയിൽ കരുതിയ കത്തി ഇയാൾ വലിച്ചൂരാൻ ശ്രമിച്ചത്. സംഭവം കണ്ട സഹപ്രവർത്തകനാണ് ഹുസൈനെ പിന്തിരിപ്പിച്ചത്. കത്തിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാപ്പ് പറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നേരത്തെ, വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായ മാനന്തവാടി നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ ഉൾപ്പെടുത്തി പോലീസ് കേസെടുത്തിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് നടപടി.…
Read More