കോട്ടയം: ജില്ലയിൽ ആരാധനാലങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘം കറങ്ങുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി നാലു ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പോലീസ് ഉൗർജിതമായ അന്വേഷണം നടത്തുന്പോഴും മോഷ്്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇറഞ്ഞാൽ ദേവീക്ഷേത്രത്തിലെ എട്ടു കാണിക്ക വഞ്ചികൾ കുത്തി തുറന്നാണ് മോഷണം നടന്നത്. തുടർന്നു ഏതാനും ദിവസത്തെ ഇടവേളകളിൽ ഒളശ ശ്രീ ശങ്കരനാരായണപുരം ക്ഷേത്രത്തിലെ ഏഴു കാണിക്ക വഞ്ചികൾ കുത്തി തുറന്നു മോഷണം നടന്നു. തുടർന്നു അയർക്കുന്നം അയിരൂർ മഹാദേവ ക്ഷേത്രത്തിലെ ചുറ്റന്പലങ്ങളുടെ നാല് കാണിവഞ്ചികളാണ് തകർത്തത്. പ്രധാന കാണിക്കപ്പെട്ടി തകർക്കാൻ ശ്രമിച്ചെങ്കിലും മോഷ്്ടാക്കൾക്കു സാധിച്ചില്ല. കുറ്റിയാനിക്കൽ അയ്യൻ ഭട്ടര്‍ ധർമ്മശാസ്താ ക്ഷേത്രത്തിലെ ആംബ്ലിഫയറും മേശയ്ക്ക് അകത്ത് സൂക്ഷിച്ച രൂപയും മോഷ്ടാക്കൾ കവർന്നു. ഇതോടെയാണ് കാണിക്ക വഞ്ചികൾ മാത്രം കുത്തി തുറന്നു മോഷണം നടത്തുന്ന സംഘം ജില്ലയിൽ വിഹരിക്കുന്നതായി…
Read MoreDay: January 6, 2022
താഴ്ന്ന് പറന്ന് ഹെലികോപ്റ്റർ! കാറ്റേറ്റ് വാഹന പെയിന്റിംഗ് വര്‍ക്ക്ഷോപ്പിന്റെ മേല്‍ക്കൂര പറന്നു പോയി; കാരണമന്വേഷിച്ച് പോലീസ്
ഏറ്റുമാനൂർ: നാവിക സേനയുടെ ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11നു ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്താണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. ഹെലികോപ്റ്ററിന്റെ കാറ്റേറ്റ് വാഹന പെയിന്റിംഗ് വർക്ക്ഷോപ്പിന്റെ മേൽക്കൂരയായിരുന്ന ടാർ പോളിൻ ഷീറ്റ് പറന്നു പോവുകയും ചെയ്തിരുന്നു. കട്ടിപ്പറന്പിൽ എം.ഡി. കുഞ്ഞുമോന്റ (51) വീടിനോടു ചേർന്നുള്ള പെയിന്റിംഗ് വർക്ക് ഷോപ്പിന്റെ ടാർപോളിനും വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളുമാണ് തകർന്നത്. പ്രദേശത്ത് ആകെ പൊടി നിറയുകയും ചെയ്തിട്ടുണ്ട്. സംഭവ സമയത്തു വർക്ക് ഷോപ്പിലുണ്ടായിരുന്നവർ ഇറങ്ങിയോടി. കാൻസർ രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല. 25,000 രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. വർക്ക് ഷോപ്പിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുഞ്ഞുമോന്റ കുടുംബം പുലരുന്നത്. ഹെലികോപ്റ്റർ താഴ്ന്നു പറന്നതിന്റെ കാരണമാണ് പോലീസ് അന്വേഷിച്ചിക്കുന്നത്. കോട്ടയം അഡീഷണൽ എസ്പി എസ്. സുരേഷ് കുമാറിന്റെ നിർദേശാനുസരണമാണ് ഏറ്റുമാനൂർ…
Read Moreപ്രകോപനപരമായ മുദ്രവാക്യം; കണ്ണൂരിൽ ഹിന്ദുഐക്യവേദിയുടെ മാർച്ചിൽ പങ്കെടുത്ത വത്സങ്കേരി ഉൾപ്പെടെ 300ഓളം പേർക്കെതിരെ കേസ്
കണ്ണൂർ: കേരളം മതഭീകരതയ്ക്ക് കീഴടങ്ങില്ലെന്ന് മുദ്രവാക്യമുയർത്തി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി,ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസടക്കമുള്ള നേതാക്കൾക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. സംഘംചേർന്ന് പ്രതിഷേധിച്ചതിനും കലാപാഹ്വാനം നടത്തിയതിനുമാണ് കേസ്. തലശേരിയിൽ വി.ശശിധരൻ, പി.വി. ശ്യാം മോഹൻ തുടങ്ങി പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാനൂർ, കൂത്തുപറന്പ്, ഇരിട്ടി, പേരാവൂർ, ചക്കരക്കല്ല്, മട്ടന്നൂർ, തളിപ്പറന്പ്, കണ്ണപുരം, പയ്യന്നൂർ, ആലക്കോട് തുടങ്ങിയ കേന്ദ്രങ്ങളിലെ പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയും കേസെടുത്തു.
Read Moreക്രമിനലല്ലെ നാട്ടിൽ കണ്ടു പോകരുത്! കോട്ടയം ജില്ലയിൽ രണ്ടു വർഷത്തിനിടെ കാപ്പ ചുമത്തിയത് 26 പേർക്ക്
കോട്ടയം: ജില്ലയിൽ നിന്നും രണ്ടു വർഷത്തിനിടയിൽ കാപ്പ ചുമത്തി നാടുകടത്തിയത് 26 ക്രിമിനലുകളെ. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കുറ്റവാളികളെയാണ് കാപ്പാ ചുമത്തി നാടുകടത്തിയത്. ജെയിസ് മോൻ ( അലോട്ടി), വിനീത് സഞ്ജയൻ, അച്ചു സന്തോഷ്, ലുതീഷ് (പുൽച്ചാടി), ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം, രാജേഷ് (കവല രാജേഷ്), ബിബിൻ ബാബു, സജേഷ് (കുഞ്ഞാവ), സബീർ (അദ്വാനി), ശ്രീകാന്ത് (കാന്ത്), മോനുരാജ് പ്രേം, പ്രദീപ് (പാണ്ടൻ പ്രദീപ്), കെൻസ് സാബു, ജോമോൻ ജോസ് എന്നിവരെയാണ് ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്. ഗുണ്ടാ പ്രവർത്തനം, നിരോധിത മയക്കുമരുന്നു വസ്തുക്കൾ കച്ചവടം നടത്തുന്നവർ, മണ്ണ്, മണൽ മാഫിയാക്കാർ തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവർ തുടങ്ങിയവരെ കണ്ടെത്തി അവർക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിക്കുന്നതിന് കോട്ടയം,…
Read Moreകരിപ്പൂർ സ്വർണക്കവർച്ച; താമരശേരി സ്വദേശി പിടിയിൽ; ലഭിച്ചത് നിർണായക വിവരങ്ങൾ
കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ടു താമരശേരി തച്ചൻപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദിഖി(30)നെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇന്നലെ വൈകിട്ട് കൊടുവള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്തതിൽ സംഭവ ദിവസം താമരശേരിയിൽ നിന്നു വന്ന സ്വർണക്കടത്ത് സംഘത്തോടൊപ്പം അബൂബക്കർ സിദിഖും ഉണ്ടായിരുന്നതായും പാലക്കാട് സംഘം വന്ന ബൊലറോ അപകടത്തിൽപ്പെട്ടു കിടക്കുന്നതു കണ്ടതായും പറയുന്നു. അറസ്റ്റിലായ അബൂബക്കർ സിദിഖിൽ നിന്നു താമരശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നു ലഭിച്ച മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ സുപ്രധാനമായ വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. കരിപ്പൂർ എയർപോർട്ടു വഴി ദിവസവും അനധികൃതമായി സ്വർണം കടത്തികൊണ്ടു പോകുന്നതിന്റെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു സഹായിച്ച ചില ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം. എയർപോർട്ടിലെ തത്കാലിക ജീവനക്കാരെയും കോവിഡ് ഡ്യൂട്ടിക്ക് എത്തിയവരെയും…
Read Moreപതിനഞ്ചുകാരിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ് ! പീഡനത്തിനിരയായതായി ഫൊറന്‍സിക് ഫലം;ചാറ്റ് ലിസ്റ്റ് പരിശോധിക്കുന്നു…
പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍നിന്നു കണ്ടെടുത്തത്. സ്കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്. ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി…
Read Moreചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി! വിനോദ് പുതുജീവൻ നൽകുന്നത് ഏഴു പേർക്ക്; കരങ്ങള്‍ കര്‍ണാടകക്കാരനായി ചലിക്കും
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് വിനോദ് യാത്രയായത്. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 54 കാരനായ വിനോദിന് ഡിസംബർ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കൈകൾ രണ്ടും (ഷോൾഡർ മുതൽ) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകൾ (കോർണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറി. മുൻപും അവയവദാനങ്ങൾ…
Read Moreവീട്ടമ്മയുടെ ആത്മഹത്യ! മൃതദേഹവുമായി വന്ന ആംബുലന്‍സ് ഭര്‍ത്തൃവീട്ടുകാര്‍ തടഞ്ഞു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊട്ടാരക്കര : യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തതിനു ശേഷം മൃതദേഹവുമായി വന്ന ആംബുലൻസ് ഭർത്തൃവീട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഉമ്മന്നൂർ ഇടവരിക്കൽ കോളനിയിൽ ശ്രീനിലയത്തിൽ അഭിലാഷിന്റെ ഭാര്യ ജാനു (22) വിന്റെ മൃതദേഹവുമായി വന്ന ആംബുലൻസാണ് ഭർത്താവിന്റെ ബന്ധുക്കൾ തടഞ്ഞത്. മൃതദേഹം ഭർത്താവിന്റെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് ജാനുവിനെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മറ്റൊരു മുറിയിൽ കിടന്നുറങ്ങിയിരുന്ന അഭിലാഷ്, കുഞ്ഞിന്റെ നിലവിളി കേട്ട് ഉണർന്ന് വന്ന് നോക്കുമ്പോൾ മുറിക്കുള്ളിൽ ജാനുവിനെ ഷാളിൽ തൂങ്ങിനിൽക്കുന്നതായി കണ്ടത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ചു ജാനുവിന്റെ ബന്ധുക്കൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നല്കി. മൃതദേഹം സംസ്കരിക്കുന്നതുമായി…
Read Moreപക്ഷിനിരീക്ഷകർക്കു പഠന സാധ്യതയൊരുക്കി നിളാതടത്തിലെ ദേശാടന പക്ഷികൾ; യൂറോപ്പിൽ നിന്നെത്തി ഡണ്ലിനുകളുടെ പ്രത്യേകതയിങ്ങനെ
ഷൊർണൂർ: പക്ഷിനിരീക്ഷകർക്കു പഠനസാധ്യതകളുടെ വാതായനങ്ങൾ തുറന്ന് ദേശാടന പക്ഷികൾ. നിളാതടത്തിൽ ഏറ്റവുമവസാനം കണ്ടെത്തിയിരിക്കുന്നത് ഡണ്ലിൻ എന്ന ദേശാടന പക്ഷിയെയാണ്. തൃത്താലയിൽ നിളാതടത്തിലെ നെൽവയലിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ഈ പക്ഷിയെ കണ്ടെത്തിയത്. താരതമ്യേന വലിപ്പംകുറഞ്ഞ ഇനമായ ഇവ ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്നാണ്. മഞ്ഞുകാലത്ത് ഇവ വടക്കൻ യൂറോപ്പിലെ വിഹാരകേന്ദ്രത്തിൽനിന്ന് ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കു ദേശാടനം ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷിനിരീക്ഷകർ അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്ന വെബ്സൈറ്റായ ഇ-ബേർഡിലെ വിവരപ്രകാരം ജില്ലയിൽ ഈ പക്ഷിയെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഷിനോ ജേക്കബ് പറയുന്നു. ഷിനോ ജേക്കബാണ് നിരന്തര നിരീക്ഷണത്തിലൂടെ പക്ഷിയെ തിരിച്ചറിഞ്ഞതും ഇതിന്റെ ചിത്രമെടുത്തതും. ഒട്ടേറെ പ്രത്യേകതകളുള്ള ദേശാടനപ്പക്ഷിയാണിത്. 16 മുതൽ 22 സെന്റീമീറ്റർവരെ നീളമുള്ള ഇവയ്ക്ക് 40 മുതൽ 77 ഗ്രാം വരെ ഭാരമുണ്ടാകും. പ്രജനനകാലത്ത് ഇവയുടെ വയർഭാഗം കറുപ്പ്…
Read Moreകൈയേറ്റം ! വമ്പന്മാർക്കു ഷേക്ക് ഹാൻഡ്, സാധാരണക്കാരനു ഭീഷണി; ഇവരുടെ ക്രൂരവിനോദത്തിന് ഇരയാകുന്നത് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ നിരവധി ആളുകള്‍
ചാലക്കുടി: കൈയേറ്റക്കാർക്കെതിരെ പരാതിയുമായി വിഹരിക്കുന്നവരുടെ ഇരകളായി സാധാരണക്കാർ വീഴുന്പാൾ വന്പൻമാർക്ക് കുലുക്കമില്ല. ചാലക്കുടിയിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ അധികൃതർക്കു പരാതി നൽകി പൊളിപ്പിക്കൽ വിനോദമാക്കിയവർ വലിയ മീനുകളെ കാണുന്പോൾ കണ്ണടച്ച് ഇരിക്കുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളാണ് ഇവരുടെ ക്രൂരവിനോദത്തിന് ഇരയാകുന്നത്. അറിയാതെ ഇഞ്ചു കണക്കിനുമാത്രം അല്പം പുറന്പോക്ക് ഭൂമി സ്വന്തം ഭൂമിയിൽ ഉൾപ്പെട്ടവരെ ഇവർ വേട്ടയാടുന്പോൾ വന്പൻമാരുടെ കൈയേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇതിനു പിന്നിൽ ഉദ്യോഗസ്ഥ ലോബിയും പരാതി സംഘവുമായി ഒത്തുകളിയാണ് നടക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പരാതി സംഘം ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകുകയും ഉദ്യോഗസ്ഥരെ വരുതിയിൽ നിർത്തി നിയമം നടപ്പിലാക്കുന്നതായി പൊതുജനമധ്യത്തിൽ കാണിക്കും. ഉദ്യോഗസ്ഥർ ഇവരുടെ പരാതിയനുസരിച്ച് പരാതിയുള്ള സ്ഥലങ്ങളിൽ നോട്ടീസ് പതിക്കുകയും ഇവർ സാധാരണക്കാരാണെങ്കിൽ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും കൈയേറ്റങ്ങൾക്കെതിരെ പൊരുതുന്നവർ അഭിനവ നവാബുമാരായി വിലസുകയും ചെയ്യുന്നു. ഇവർ പരാതി നൽകിയ സ്ഥലങ്ങളിൽ വന്പൻമാർ…
Read More