പോലീസുകാരനെ കൊന്ന പ്രതിയ്ക്ക് ജയിലില്‍ വനിതാ ജഡ്ജിയുടെ ചുടുചുംബനം ! വിവാദം കത്തുന്നു…

വളരെ വിചിത്രമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസുകാരന്റെ കൊലയാളിയെ വനിതാ ജഡ്ജി ജയിലിലെത്തി ചുംബിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിരിക്കുന്നത്.

അര്‍ജന്റീനയിലാണ് സംഭവം. ജഡ്ജി ജയിലില്‍ പോയത് അപകടകാരിയായ ഒരു തടവുകാരനെ കാണാന്‍ മാത്രമല്ല, തടവുകാരന്റെ അടുത്തേക്ക് കൂടിയാണ്.

ഇപ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ വീഡിയോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്.

ഈ വനിതാ ജഡ്ജിക്കെതിരെ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെക്കന്‍ ചുബുട്ട് പ്രവിശ്യയിലെ ജഡ്ജിയായ മരിയേല്‍ സുവാരസ് ആണ് വിവാദ നായിക.

ഇവര്‍ ഡിസംബര്‍ 29 ന് ഉച്ചകഴിഞ്ഞ് ട്രെലെവ് നഗരത്തിനടുത്തുള്ള ജയിലിലെത്തി ക്രിസ്റ്റ്യന്‍ ‘മായി’ ബസ്റ്റോസ് എന്ന കൊലപാതകിയെ ചുംബിക്കുകയായിരുന്നു.

ലിപ്‌ലോക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ക്രിസ്റ്റ്യന്‍ മായി ബസ്റ്റോസ്.

കേസില്‍ പ്രതിക്ക് ജീവപര്യന്തം നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജഡ്ജിമാരുടെ പാനലില്‍ വനിതാ ജഡ്ജിയായ മരിയേലുമുണ്ടായിരുന്നു. 2009ലാണ് കൊലപാതകം നടന്നത്.

ജഡ്ജിമാരുടെ പാനലില്‍ മരിയേല്‍ മാത്രമാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കുന്നതിനെ എതിര്‍ത്തത്.

ഏറ്റവും അപകടകാരിയായ കുറ്റവാളിയെന്ന് മറ്റു ജഡ്ജിമാര്‍ വിധിയെഴുതിയിട്ടും മാരിയേലിന്റെ നടപടി ചര്‍ച്ചയായിരുന്നു.

ഇതു കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് വനിതാ ജഡ്ജിയുടെ ജയില്‍ സന്ദര്‍ശനവും ചുംബനവും.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മരിയേല്‍ സുവാരസിനെതിരെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

അനുയോജ്യമായ പെരുമാറ്റമല്ല ജഡ്ജിയില്‍ നിന്നുണ്ടായതെന്നാണ് ചിബൂട്ട് കോടതി നിരീക്ഷിച്ചത്.

ജഡ്ജി ജയിലിലെത്തി കൊലക്കേസ് പ്രതിയെ കാണാനിടയായ സാഹചര്യം എന്താണെന്നാണ് പരിശോധിക്കുന്നത്. എത്ര നേരം കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നും അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment