പുതുക്കാട്: ഒരു രൂപ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിലെ വാട്ടർ എടിഎം പദ്ധതി പൊതുജനങ്ങൾക്ക് ആശ്വാസമാകുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ വാട്ടർ എടിഎം സ്ഥാപിച്ചത്. സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ സ്ഥാപിച്ച ആദ്യത്തെ സംരഭമാണിത്. പുതുക്കാട് ആശുപത്രിയിൽ നിരവധി പേരാണ് വാട്ടർ എടിഎമ്മിലൂടെ ലഭിക്കുന്ന വെള്ളം ഉപയോഗിക്കുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഇതിൽ നിന്ന് വെള്ളം എടുക്കാം. ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം കിട്ടുന്നതും, അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ വെള്ളം ലഭിക്കുന്നതുമായ രണ്ട് കൗണ്ടറുകളാണ് എടിഎമ്മിലുള്ളത്. പൊതുവിപണിയിൽ നിന്ന് അമിതവില നൽകി ഗുണനിലവാരം ഉറപ്പുനൽകാത്ത കുടിവെള്ളം വാങ്ങി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയതെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത് പറഞ്ഞു. ബ്ലോക്കിന് കീഴിൽ രണ്ടിടത്തുകൂടി പദ്ധതി ആരംഭിക്കുമെന്നും…
Read MoreDay: January 22, 2022
ഫാര്‍മിസിസ്റ്റ് ലീവ് ആയതിനാല്‍ മരുന്ന് വിതരണം ഉണ്ടാവുന്നതല്ല! കോവിഡ് പിടിമുറുക്കുമ്പോഴും ഫാര്‍മസിസ്റ്റില്ലാതെ ഒരു ആതുരാലയം
വടകര: കോവിഡ് പിടിമുറുക്കുന്ന ഇക്കാലത്തും മരുന്നു വിതരണത്തിനു ഫാര്‍മസിസ്റ്റില്ലാതെ ഒരു ആതുരാലയം. ദിവസം മുന്നൂറിലേറെ രോഗികള്‍ ചികിത്സ തേടി എത്തുന്ന വടകര താഴെഅങ്ങാടി മുകച്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചാലും രക്ഷയില്ല. മരുന്നു കിട്ടില്ല. അത് നല്‍കേണ്ട ഫാര്‍മസിസ്റ്റ് നാലു ദിവസമായി ലീവിലാണ്. ശാരിരിക അവശത കാരണം 12 ദിവസത്തേക്കാണ് അദ്ദേഹം അവധിയെടുത്തിരിക്കുന്നത്. അതായത് ഇനിയും ഒരാഴ്ച ഈ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ കൈകൊണ്ടു രോഗികള്‍ക്കു മരുന്ന് കിട്ടില്ലെന്ന് ചുരുക്കം. ഫാര്‍മസിയില്‍ ആവശ്യത്തിന് മരുന്ന് ഉണ്ടെങ്കിലും രോഗികള്‍ അത് പ്രതീക്ഷിക്കേണ്ട. ഫാര്‍മസിസ്റ്റ് ലീവായതിനാല്‍ മരുന്ന് വിതരണം ഉണ്ടാവുന്നതല്ലെന്ന ബോര്‍ഡ് വായിച്ച് മിണ്ടാതെ സ്ഥലം വിട്ടുകൊള്ളുകയാണ് ചെയ്യാനുള്ള ഏക കാര്യം. ഇത്രയേറെ ദിവസം ഫാര്‍മസിസ്റ്റ് അവധിയാകുമ്പോള്‍ പകരം സംവിധാനം ഒരുക്കണമെന്ന ബോധ്യം…
Read Moreഹരജിക്കാരിയില് നിന്ന് എടുത്തു പറ്റിയ മുതലുകള്‍, പണം, നഷ്ടപരിഹാരം! ഗാര്‍ഹിക പീഡന കേസ്; 23,45,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി
മുക്കം: ഗാര്‍ഹിക പീഡന കേസില്‍ ഹരജിക്കാരിക്കു 23,45,000 രൂപ നഷ്ട പരിഹാരം നല്കാന് കോടതി വിധി. അദ്ധ്യാപികയായിരുന്ന കൊടിയത്തൂര്‍ ‘മിഥിലയില്‍’ സോഫിയ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പിതാവിനും എതിരെ താമരശ്ശേരി ജൂഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) മുന്‍പാകെ സമര്‍പിച്ച ഹര്‍ജിയിലാണ് വിധി. ഭര്‍ത്താവായിരുന്ന കൊടിയത്തൂര്‍ പൂളക്കമണ്ണില്‍ മന്‍സൂര്‍ അലി,പിതാവ് അഹമ്മദ് എന്നിവര്‍ തന്നെ മാനസികവും ശാരീരികവുമായ പീഡന ങ്ങള്‍ക്കു വിധേയയാക്കുകയും സ്വര്‍ണാഭരണങ്ങളും പണവും ദുര്‍വിനിയോഗം ചെയ്യുകയും വിവാഹബന്ധത്തില്‍ പിറന്ന കുട്ടിയെ ചെലവിനു നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു ഹരജി. അതേസമയം താന്‍ സോഫിയയെ തലാക്കു ചൊല്ലിയെന്നും പുനര്‍വിവാഹം ചെയ്തെന്നും മന്‍സൂര്‍ അലി വാദിച്ചു. എന്നാല്‍ മന്‍സൂര്‍ അലി മാസം പ്രതി 7000 രൂപ കുട്ടിക്ക് ചിലവിനു നല്‍കണമെന്നും ഹരജിക്കാരിയില് നിന്ന് എടുത്തു പറ്റിയ മുതലുകള്‍, പണം, നഷ്ടപരിഹാരം എന്നീ നിലകളില്‍ 23,45,000 രൂപ നല്‍കണമെന്നുമാണ് വിധി.…
Read Moreഅവള് മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണില്‍ സംസാരിച്ച യുവാവ്! തേഞ്ഞിപ്പാലം പോക്സോ കേസ്; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും
മലപ്പുറം: തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെണ്‍കുട്ടി ആത്മഹത്യ ചെയത സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണില്‍ സംസാരിച്ചത് ഈ യുവാവുമായാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. അവസാന കോള്‍ സംഭാഷണം, വാട്സപ്പ് ചാറ്റുകള്‍ എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോക്സോ കേസില്‍ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017-ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റര്‍…
Read Moreബന്ധുവായ കുട്ടിയെ പീഡിപ്പിച്ചു! പോക്സോ കേസില്‍ ഒളിവില്‍ പോയ സിപിഎം നേതാവ് കീഴടങ്ങി; കീഴടങ്ങിയ വിവരവും, റിമാന്‍ഡു ചെയ്ത വിവരവും ആരും അറിഞ്ഞില്ല
കൊയിലാണ്ടി: പോക്സോ കേസില്‍ ഒളിവില്‍ പോയ സിപിഎം.പുളിയഞ്ചേരി. മുന്‍ ബ്രാഞ്ച് സെക്രട്ടറി വലിയാട്ടില്‍ സുരേഷ് കീഴടങ്ങി. ഇന്നലെ വൈകീട്ടാണ് ഇയാള്‍ കീഴടങ്ങിയത്. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നതില്‍ വിമുഖത കാണിച്ചതായി പരാതിയുണ്ട് ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. എന്നാല്‍ കീഴടങ്ങിയ വിവരവും, റിമാന്‍ഡു ചെയ്ത വിവരവും കൊയിലാണ്ടി പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് സെക്രട്ടറിയായി സുരേഷ് തെരഞ്ഞെടുത്തത്.വിവാദമായപ്പോള്‍ മാറ്റി നിര്‍ത്തുകയായിരുന്നു.
Read Moreമാസ്ക് ധരിക്കാതെ എത്തി! ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ മാസ്ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവ്; വീഡിയോ വൈറലാകുന്നു…
ഭോപ്പാൽ: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ മാസ്ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഇമര്‍തി ദേവി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം. മാസ്ക് ധരിക്കാതെയെത്തുന്നവര്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ മാസ്ക് വിതരണം ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് ഇമാര്‍തി ദേവി കാറില്‍ എത്തിയത്. ഇവര്‍ മാസ്ക് ധരിച്ചിട്ടില്ലെന്ന് കണ്ട പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഇവര്‍ക്ക് മാസ്ക് നല്കി. എന്നാല്‍ മാസ്ക് വാങ്ങിയ ഇവര്‍ പിന്നീട് അത് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2020 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 21 എംഎൽഎമാരിൽ ഇമർതി ദേവിയുമുണ്ടായിരുന്നു. തുടർന്നാണ് മധ്യപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തയായ ഇവരെ അടുത്തിടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ കോർപ്പറേഷന്റെ ചെയർപേഴ്സണായി നിയമിച്ചിരുന്നു. കമൽനാഥ് സർക്കാരിന്റെ കാലത്ത് വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു ഇമർതി ദേവി.
Read Moreഅഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സുനാമിയും ഭൂകമ്പവും! ദ്വീപിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു
സിഡ്നി: ടോംഗ അഗ്നിപർവത സ്ഫോടനം അണുബോംബ് സ്ഫോടനത്തിനു സമമായിരുന്നെന്നും അതിന്റെ ആഘാതത്തിൽനിന്നു ദ്വീപ്നിവാസികൾ മുക്തരായിട്ടില്ലെന്നും യുഎൻ സന്നദ്ധപ്രവർത്തകൻ. ഹുങ്ക ടോംഗ-ഹുങ്ക ഹപായി എന്ന അഗ്നിപർവ്വതം ശനിയാഴ്ചയാണു പൊട്ടിത്തെറിച്ചത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സുനാമി ഉണ്ടായി. സുനാമിയും അഗ്നിപർവത സ്ഫോടനവും മൂലം ടോംഗയ്ക്കു പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അണുബോംബ് സ്ഫോടനമാണോ നടന്നതെന്നു സംശയിച്ചതായി ടോംഗടാപു ദ്വീപിലെ ടോംഗ റെഡ് ക്രോസ് സെക്രട്ടറി ജനറൽ സിനോൻ ടൗമോയിഫുലോ പറഞ്ഞു. അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് ദ്വീപിൽ ഭൂകന്പമുണ്ടായി. വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ തടസപ്പെട്ടു. ന്യൂസിലൻഡിൽനിന്നും ഓസ്ട്രേലിയയിൽനിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വളരെ പരിമിതാണെന്നു ദ്വീപ് നിവാസികൾ പറഞ്ഞു. കുടിവെള്ളവിതരണമാണു ദ്വീപ് നേരിടുന്ന പ്രധാന പ്രശ്നം. ജലസ്രോതസുകളും ജലവിതരണ സംവിധാനങ്ങളും അഗ്നിപർവതസ്ഫോടനത്തിലെ ചാരം, പൊടി എന്നിവകൊണ്ടു നിറഞ്ഞിരിക്കുകയാണ്. 2,50,000 ലിറ്റർ ശുദ്ധജലവും 70,000 ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ഡിസ്റ്റലേഷൻ പ്ലാന്റുമായി ന്യൂസിലാൻഡിൽനിന്ന് ഒരു കപ്പൽ ടോംഗയിൽ…
Read Moreശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ല! ഹൈക്കോടതി നിരീക്ഷണം സമാധാനം നൽകുന്നുവെന്ന് ബാലചന്ദ്രകുമാർ; അസ്വസ്ഥതപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി നിരീക്ഷണം സമാധാനം നൽകുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കിയതെന്നും തെളിവുകളിൽ എന്തെങ്കിലും ഇല്ലാതെ കോടതി അങ്ങിനെ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് സംസാരിച്ചുവെന്ന് പറയുന്ന ഓഡിയോ അദ്ദേഹം ഇതുവരെ നിഷേധിച്ചിട്ടില്ല. ഇന്ന് കോടതിയിലും അദ്ദേഹം അക്കാര്യം നിഷേധിച്ചില്ല. അത് സംഭവത്തിന്റെ വിശ്വാസ്യത കാണിക്കുന്നു. ശബ്ദ സാംപിള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നെും ബാലചന്ദ്രകുമാർ പറഞ്ഞു. അസ്വസ്ഥതപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് കോടതി; അന്വേഷണത്തോട് സഹകരിക്കാമെന്ന് ദിലീപ് കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയാറാണെന്ന് നടൻ ദിലീപ്. കേസിൽ ആവശ്യമെങ്കിൽ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാമെന്ന് ദിലീപ് കോടതിയിൽ…
Read Moreചോദ്യം ചെയ്തു വിട്ടയച്ചാൽ ചിലപ്പോള്‍…! ദിലീപിന് തെല്ല് ആശ്വാസം; വ്യാഴാഴ്ചവരെ അറസ്റ്റ് വിലക്കി, മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹോക്കോടതി. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. എന്നാൽ വ്യാഴാഴ്ച വരെ ദിലീപിനെയും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കണം കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രതികൾ അന്വേഷണത്തോട് പൂർണമായും സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കുകയോ ഇടപെടുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അഞ്ച് ദിവസമെങ്കിലും ചോദ്യം ചെയ്യാൻ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ…
Read Moreപങ്കാളികളെ കൈമാറൽ! കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നതായാണ് സൂചന; എങ്ങുമെത്താതെ പോലീസ് അന്വേഷണം; പരാതിക്കാരിയുടെ സഹോദരന് പറയുന്നത് ഇങ്ങനെ…
കറുകച്ചാൽ: പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ വഴിമുട്ടി പോലീസ് അന്വേഷണം. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പങ്കാളികളെ കൈമാറ്റവുമായി ബന്ധപ്പെട്ട് 14 നവ മാധ്യമ കൂട്ടായ്മകൾ കണ്ടെത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഇത്തരം കൂട്ടായ്മകളിലുള്ളത്. മറ്റാരും പുതിയ പരാതികൾ നൽകാത്തതിനാലാണ് ഇപ്പോൾ അന്വേഷണം വഴിമുട്ടിനിൽക്കുന്നത്. പ്രതികളുടെ ഫോണുകൾ, ലാപ്ടോപ്പുകൾ, നവമാധ്യമ കൂട്ടായ്മകൾ എന്നിവ പരിശോധിച്ചപ്പോൾ ലൈംഗിക ദൃശ്യങ്ങളടക്കം നിരവധി തെളിവുകൾ ലഭിച്ചിരുന്നു. ഇത്തരം വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തി നിരവധി പേരെ പീഡനത്തിനിരയാക്കുന്നതായാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. തുടരന്വേഷണം നടക്കുന്പോൾ കൂടുതൽ പേർ കുടുങ്ങുമെന്നാണ് പോലീസ് കുരുതിയത്. എന്നാൽ പരാതികളില്ലാത്തത് പോലീസിന്റെ അന്വേഷണത്തിനും വെല്ലുവിളിയായിരിക്കുകയാണ്. പരാതി നൽകി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏഴ് പ്രതികളെയും പിടികൂടാൻ പോലീസിന് കഴിഞ്ഞെന്നും കറുകച്ചാൽ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും തനിക്കും കുടുംബത്തിനും നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്നും പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ…
Read More