കോട്ടയം: നഗരമധ്യത്തിൽ യുവതികൾ സുരക്ഷിതരോ? ദിവസങ്ങൾക്കുള്ളിൽ നഗരത്തിൽ രണ്ടു യുവതികൾക്കാണ് അതിക്രമം നേരിട്ടത്. കഴിഞ്ഞ ദിവസം പകൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വീട്ടമ്മമാരെ അക്രമി കടന്നു പിടിച്ച സംഭവത്തിനു പിന്നാലെയാണ് ഇന്നലത്തെ സംഭവം. ഇന്നലെ വൈകുന്നേരം മറ്റൊരു യുവതിക്കു നേരെയായിരുന്നു അതിക്രമം. രാത്രി ഏഴിന് ജനറൽ ആശുപത്രിക്ക് എതിർവശത്തെ എസ്ബിഐ ബാങ്കിനു സമീപത്തുളള ഇട റോഡിലായിരുന്നു സംഭവം. ഇവിടെയുള്ള ഹോസ്റ്റലിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് അക്രമി കടന്നു പിടിച്ചത്. പെണ്‍കുട്ടി ബഹളംവച്ചതോടെ സമീപത്തുള്ളവരും ആശുപത്രി എയ്ഡ് പോസ്റ്റ് ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ആക്രമി ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി വെസ്റ്റ് പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടികൂടിയ ആളല്ലെന്നു കണ്ടെത്തി വിട്ടയച്ചു.
Read MoreDay: January 22, 2022
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് കേള്‍ക്കുന്നത് അത്ര നല്ലതല്ല! ജീവൻ അപായപ്പെടുത്തുമെന്ന ഭയത്തിൽ വനിതാ സംരംഭക; മിനി പറയുന്നത് ഇങ്ങനെ…
കൊച്ചി: യുവസംരംഭകയോട് കൊച്ചി കോര്‍പ്പറേഷന്റെ പള്ളുരുത്തി മേഖല ഓഫീസിലെ ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ തന്റെ ജീവൻ അപായപ്പെടുത്തുമെന്ന ഭയമുണ്ടെന്ന് വനിത സംരംഭക മിനി ആല്‍ബി രാഷ്ട്രദീപികയോടു പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് നല്ലതല്ല കേള്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ തന്റെ ജീവന് അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും മിനി പറഞ്ഞു. തന്നോട് മോശമായി പെരുമാറിയ ജിതിന് എന്ന ജീവനക്കാരന്റെ ജോലി നഷ്ടപ്പെടുത്തരുതെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരസഭയില്‍നിന്ന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മിനി പറഞ്ഞു. സ്വന്തമായി ഒരു തൊഴിലിനൊപ്പം മൂന്നോ നാലോ പേര്‍ക്കുകൂടി ജോലി നല്‍കണമെന്നുമുള്ള ആഗ്രഹത്തോടെയാണ് പുതിയ സംരംഭം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മിനി ആല്‍ബി പറഞ്ഞു. കെട്ടിടത്തിന്റെ പെര്‍മിറ്റ് രേഖയ്ക്കായാണ് പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചത്. പലതവണ ഓഫീസ് കയറിയിറങ്ങിയിട്ടും കാര്യം നടക്കാതെ വരികയും ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ദുഃഖവും നിരാശയും തോന്നി. ഒടുവില്‍…
Read Moreപെറ്റികേസിൽ‘ഫൈന്‍ പോലീസിന് ‘! പിഴയടച്ചത് കുറ്റക്കാരൻ അറിയുന്നുപോലുമില്ല; കോടതി നിര്‍ദേശത്തില്‍ പകച്ച് പോലീസ് ഇന്‍സ്പെക്ടര്‍മാര്‍
എം. ലക്ഷ്മി കൊച്ചി: മജിസ്ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരെക്കൊണ്ട് ഫൈന്‍ അടപ്പിച്ച് തീര്‍പ്പാക്കി മജിസ്ട്രേറ്റ് കോടതി. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ നടപടിയില്‍ പകച്ചു നില്‍ക്കുകയാണ് കൊച്ചിയിലെ ഒരു മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിക്കു കീഴിലുള്ള പോലീസ് ഇന്‍സ്പെക്ടര്‍മാര്‍. ഇത്തരത്തിൽ ഒരു ഇന്‍സ്പെക്ടര്‍ സ്റ്റേഷന് പരിധിയില്‍നിന്ന് ചാര്‍ജു ചെയ്ത് കോടതിക്കയച്ചിരുന്ന പെറ്റികേസുകളുടെ ഫൈനായി 20,000 രൂപ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം സ്വന്തം കൈയില്‍നിന്ന് എടുത്ത് അടയ്ക്കേണ്ടിവന്നു. കെട്ടിക്കിടക്കുന്ന കേസുകൾ പണിയാകും ഒരാഴ്ച മുമ്പാണ് കൊച്ചിയിലെ ചില പോലീസ് ഇന്‍സ്പെക്ടര്‍മാരെ ഒരു കോടതി വിളിപ്പിച്ച് പെറ്റി കേസുകള്‍ തീര്‍ക്കാന്‍ സഹായം അഭ്യര്‍ഥിച്ചത്. കോടതിയില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകളില്‍ മാര്‍ച്ചിനു മുമ്പ് നിശ്ചിത ശതമാനം കേസുകള്‍ തീര്‍പ്പാക്കണമെന്ന് മേല്‍ക്കോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് ഇന്‍സ്പെക്ടര്‍മാരെ അറിയിച്ചത്. അതു മറികടക്കുന്നതിനായി സ്റ്റേഷന് പരിധിയില്‍നിന്ന് പിടിച്ച പെറ്റി കേസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന നിശ്ചിത എണ്ണം…
Read Moreഉല്ലാസയാത്ര നടത്തിയ ആരോഗ്യ വകുപ്പ് സംഘത്തിലെ 3 പേർക്കു കോവിഡ്! ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ
അമ്പലപ്പുഴ: ഉല്ലാസയാത്ര നടത്തിയ ആരോഗ്യ വകുപ്പുദ്യോഗസ്ഥർ കോവിഡ് പിടിയിലായി. ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പഠനയാത്രയുടെ മറവിൽ കുടുംബസമേതം മൂന്നാറിലടക്കം ഇവർ ഉല്ലാസ യാത്ര നടത്തിയിരുന്നു. 17 ഓളം ഉദ്യോഗസ്ഥർക്ക് പോകാനാണ് അനുമതി . എന്നാൽ ഇതിന്റെ മറവിൽ കുട്ടികൾ ഉൾപ്പെടെ 44 ഓളം പേരാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഉല്ലാസയാത്ര നടത്തിയത്. മുൻ കാലത്തേതുപോലെ ഇത്തവണയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലടക്കം കോവിഡ് വർധിക്കുകയാണ്. ഇതിനിടയിലാണ് ഉദ്യോഗസ്ഥർ സർക്കാർ നിർദേശം കാറ്റിൽപ്പറത്തി ഉല്ലാസയാത്രക്ക് പോയത്. തുടർന്ന് മടങ്ങിയെത്തിയ സംഘത്തിലെ 3 പേർക്ക് ഉൾപ്പെടെ കോവിഡ് 19 വ്യാപിക്കുകയായിരുന്നു പിന്നീട് ഇവർ ഇന്നലെ മുതൽ ഹോം ക്വാറന്റൈനിലേക്ക് പോകുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ കായകൽപ്പ പുരസ്കാരം നേടിയ മൂന്നാറിന് സമീപമുള്ള ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഇവർ ഈ…
Read Moreനാട്ടിലെ മാന്യന്മാർ! ദേഹം മുഴുവന്‍ സ്വര്‍ണം, മാറി മാറി ഉപയോഗിക്കാൻ വാഹനങ്ങൾ; കൂലിപണിയെടുത്തു ജീവിച്ചിരുന്ന വ്യക്തി ആഡംബര ജീവിതത്തിലേക്ക് കടന്നത് പെട്ടെന്ന്; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വ്യാജമദ്യ സംഘം നാട്ടിൽ വിലസിയിരുന്നത് ആഡംബര കാറുകളിൽ. തമിഴ് നാട്ടിൽ നിന്ന് സ്പിരിറ്റെത്തിച്ച് നിറം ചേർത്ത് സ്വന്തമായി മദ്യം ഉൽപാദിപ്പിച്ചിരുന്ന സംഘം വിലസിയിരുന്നത് വിലകൂടിയ കാറുകളിലായിരുന്നു ഇന്നലെ അറസ്റ്റിലായ പുന്ന പ്ര പറവൂർ പുത്തൻച്ചിറ വീട്ടിൽ പി.എ ഷിബു (44) വിന്റെ പെട്ടെന്നുള്ള വളർച്ച നാട്ടുകാരെ അദ്ഭുതപ്പെടുത്തിയിരുന്നു. മുമ്പ് ഭരണകക്ഷിയിൽ പെട്ട ഒരു യുവജന സംഘടനയുടെ പ്രവർത്തകനായി കൂലിപണിയെടുത്തു ജീവിച്ചിരുന്ന വ്യക്തി പെട്ടെന്നാണ് ആഡംബര ജീവിതത്തിലേക്ക് കടന്നത്. നാട്ടിലെ മാന്യന്മാർ! കഴുത്തിൽ തൂക്കം വരുന്ന സ്വർണ്ണ മാല, കൈകളിൽ ചെയിനും മോതിരവും, മാറി മാറി ഉപയോഗിക്കാൻ വാഹനങ്ങൾ, വലിയ സ്വാധിനം പക്ഷേ ഇവയെല്ലാം സ്പിരിറ്റ് ഒഴുക്കിയതിന്റെ ലക്ഷങ്ങളാണെന്ന് ഇപ്പോഴാണ് ജനം തിരിച്ചറിഞ്ഞത്. കേസിലെ ഒന്നാം പ്രതി പുറക്കാട് കരൂർ രോഹിണി നിവാസിൽ ശ്രീരാജു (29) വും നാട്ടിൽ മാന്യനായിരുന്നു. കഴിഞ്ഞ ലോക് ഡൗൺ നാളു…
Read Moreകെ എസ് ആർ ടിസിയിൽ 10 ഡ്യൂട്ടി സറണ്ടർ ചെയ്താൽ ഒരു ഡ്യൂട്ടിയുടെ ശമ്പളം ഫ്രീ! ജീവനക്കാർക്ക് വമ്പിച്ച ഓഫറുമായി കെ.എസ്.ആര്.ടി.സി; ഉദേശം ഇങ്ങനെ…
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ : കെഎസ്ആർടിസിയിലെ ഓപ്പേറേറ്റിംഗ് വിഭാഗം ജീവനക്കാർ 10 ഡ്യൂട്ടി സറണ്ടർ ചെയ്താൽ ഒരു ഡ്യൂട്ടി യുടെ വേതനം ഫ്രീയായി നൽകാൻ ഉത്തരവ്. ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയാണ് ഇന്നലെ ഈ ഉത്തരവിറക്കിയത്. കെഎസ്ആർടിസിയിൽ ജീവനക്കാർ അധികമാണെന്ന് മാനേജ്മെന്റ് വാദിക്കുമ്പോഴും ജീവനക്കാരുടെ അഭാവമുള്ള, ലാഭകരമായ എ, ബി, പൂളിൽപ്പെട്ട സർവീസുകൾ പോലും മുടങ്ങുന്നത് സ്ഥിരമായിരിക്കയാണ്. ജീവനക്കാർക്ക്പരമാവധി പ്രോത്സാഹനം നല്കി പരമാവധി സർവീസുകൾ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 10 ഡ്യൂട്ടി സറണ്ടർ ചെയ്യുന്നവർക്ക് ഒരു ഡ്യൂട്ടിയുടെ ശമ്പളം സൗജന്യമായി നല്‍കാനുള്ള ഉത്തരവ്. കൃത്യമായും അടിസ്ഥാന ഡ്യൂട്ടി ചെയ്യുകയും ഒരു കലണ്ടർ മാസത്തിൽ 10 അധികം ഡ്യൂട്ടി എങ്കിലും ചെയ്യുന്നവർക്കാണ് ഒരു ഡ്യൂട്ടിയുടെ ശമ്പളം സൗജന്യമായി നല്‍കുന്നത്. അടിസ്ഥാന ഡ്യൂട്ടിയ്ക്ക് നിയമപരമായ ശമ്പളം നല്‍കണം. ഒരു ഡ്രൈവർക്ക് ഒരു ഡ്യൂട്ടിക്ക് 1200 രൂപയോളമാണ് ശമ്പളമായി…
Read Moreഎന്തെല്ലാം ചെയ്യണം! ‘വിമുക്തി’ക്ക് ഓഫീസില്ല, സ്റ്റാഫില്ല, വാഹനവുമില്ല…; എന്ഫോഴ്സ്മെന്റിലുള്ളവര്ക്ക് അധിക ജോലി
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് അനുദിനം വര്‍ധിക്കുമ്പോഴും ലഹരി വിരുദ്ധ ബോധവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘വിമുക്തി’ മിഷന് സ്വന്തമായി ഓഫീസില്ല, ജീവനക്കാരില്ല. സ്കൂളുകളിലും കോളജുകളിലും പോയി ബോധവത്കരണം നടത്താന്‍ സ്വന്തമായി വാഹനമില്ല. ഡ്രൈവറുമില്ല. നാട്ടില്‍ വ്യാജമദ്യവും മയക്കുമരുന്നും പിടികൂടുന്നതിനു നിയോഗിച്ച എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥരാണ് നിലവില്‍ ബോധവത്കരണത്തിനു പോകുന്നത്. ഇത് സേനയുടെ സാധാരണ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ല ടി.പി. രാമകൃഷ്ണന് എക്സൈസ് മന്ത്രിയായിരിക്കെ 2017-ലാണ് സംസ്ഥാനത്ത് വിമുക്തി മിഷന് തുടക്കമിട്ടത്. യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനു നിരന്തരബോധവത്കരണം നടത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും ബോധവല്‍ക്കരണം നടത്താന്‍ വിമുക്തിക്ക് കഴിഞ്ഞിട്ടുണ്ട്. റസിഡന്‍ഷ്യല്‍ അ േസാസിയേഷനുകളുമായി സഹകരിച്ചും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഈ ഓഫീസുകള്ക്കില്ല. അസി.എക്സൈസ് കമ്മിഷണര്‍ തസ്തിക സൃഷ്ടിച്ച് വിമുക്തി മാനേജര്മാരാക്കിയാണ്…
Read Moreപൊള്ളലേൽക്കുന്നവർക്ക് രക്ഷയുണ്ട്..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അത്യാധുനിക പൊള്ളൽ ചികിത്സാ കേന്ദ്രത്തിനു തുടക്കമായി. ദക്ഷിണേന്ത്യയിൽ തന്നെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ സംരംഭമാണ് കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചത്. മുന്‍പ് 35 ശതമാനംവരെ പൊള്ളലേറ്റ് വരുന്ന രോഗികളെ ചികത്സിച്ചു ഭേദമാക്കുവാൻ കഴിഞ്ഞിരുന്നു. ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന പുതിയ പൊള്ളൽ ചികിത്സാ കേന്ദ്രത്തിൽ 85 ശതമാനംവരെ പൊളളലേറ്റു വരുന്ന രോഗികളെയും ചികിത്സിച്ചു ഭേദമാക്കുവാൻ കഴിയും. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് പൊള്ളൽ വിഭാഗം പ്രവർത്തിക്കുന്നത്. ഇതോടനുബന്ധിച്ച് ശസ്ത്രക്രിയ മുറി, വെന്റിലേറ്റർ സൗകര്യം, ജനറൽ വാർഡ്, തീവ്രപരിചരണ വിഭാഗം, രോഗികൾക്കുതകുന്ന രീതിയിലുള്ള ശൗചാലയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ അഞ്ച് കിടക്കകളാണ് ഇപ്പോഴുള്ളത്. പൊള്ളലേറ്റു വരുന്ന രോഗികളെ ആദ്യം ജനറൽ വാർഡിൽ പ്രവേശിപ്പിക്കും. തുടർന്ന് പരിശോധനയിലൂടെ രോഗിയുടെ പൊള്ളലിന്റെ തീവ്രതയനുസരിച്ചുള്ള ചികിത്സയാണു നൽകുന്നത്. രോഗിയുടെ ശരീരത്തിൽ സ്പർശിക്കാതെ തന്നെ ദേഹശുചീകരണത്തിനുള്ള സംവിധാനവും…
Read Moreഉത്തർപ്രദേശിൽ കോൺഗ്രസിന്റേത് ചാണക്യ തന്ത്രം? അങ്ങനെ സംഭവിച്ചാൽ മഹാരാഷ് ട്രയിൽ നടന്നതുപോലെ…
നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വരുമെന്ന കണക്കുകൂട്ടലിൽ കോണ്‍ഗ്രസ്. അങ്ങനെ സംഭവിച്ചാൽ മഹാരാഷ് ട്രയിൽ നടന്നതുപോലെ ബിജെപിക്കെതിരേ പ്രതിപക്ഷ കക്ഷികളോടൊപ്പം ചേർന്ന് അധികാരത്തിലെത്താൻ കഴിയുമെന്നും അവർ കണക്കുകൂട്ടുന്നു. ഈയൊരു ലക്ഷ്യംകൂടി വച്ചുകൊണ്ടാണ് യുപിയിലെ 403 സീറ്റുകളിലും വിരലിലെണ്ണാവുന്ന ചില പ്രാദേശിക കക്ഷികളുടെ പിന്തുണ മാത്രം തേടിക്കൊണ്ട് കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നത്. ആലോചന തുടങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ ഉയർത്തിക്കാട്ടണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ബിജെപിക്ക് തുടർഭരണം ലഭിച്ചാൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അതല്ല, പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയാണ് അധികാരത്തിലെത്തുന്നതെങ്കിൽ അഖിലേഷ് യാദവ് മുഖ്യമന്ത്രി ആകുമെന്നും ഉറപ്പിക്കാം. ഈ സാഹചര്യത്തിൽ, കോണ്‍ഗ്രസിന് അധികാരത്തിലെത്താൻ കഴിഞ്ഞാൽ ആരായിരിക്കും അവരുടെ മുഖ്യമന്ത്രി…
Read Moreദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; വ്യാഴാഴ്ച വരെ നടനെയും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹോക്കോടതി. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. എന്നാൽ വ്യാഴാഴ്ച വരെ ദിലീപിനെയും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കണം കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രതികൾ അന്വേഷണത്തോട് പൂർണമായും സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കുകയോ ഇടപെടുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അഞ്ച് ദിവസമെങ്കിലും ചോദ്യം ചെയ്യാൻ വേണമെന്നാണ് പ്രോസിക്യൂഷൻ…
Read More