തിരുവനന്തപുരം: ഡൽഹിയിൽ നടന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി കേരള-ലക്ഷ്വദ്വീപ് എൻസിസി പ്രതിനിധി സംഘം. ബെസ്റ്റ് കേഡറ്റ് മത്സരങ്ങളിൽ പങ്കെടുത്ത ആറ് പേരും മെഡലുകൾ നേടി. മൂന്നു സ്വർണ മെഡലും ഒരു വെള്ളി മെഡലും രണ്ടു വെങ്കല മെഡലുകളുമാണ് കേരളം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണം കേരള ഡയറക്ടറേറ്റിൽ നിന്നുള്ള കേഡറ്റുകൾ സ്വന്തമാക്കും. ഇന്ത്യയിലുടനീളമുള്ള 17 എൻസിസി ഡയറക്ടറേറ്റുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.സീനിയർ ഡിവിഷൻ (ആർമി) വിഭാഗത്തിൽ അഖിലേന്ത്യാ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ മെഡൽ പട്ടാന്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളജിലെ ഒറ്റപ്പാലം 28 (കെ) ബറ്റാലിയനിൽ നിന്നുള്ള എസ്. മാധവ് സ്വന്തമാക്കി. സീനിയർ ഡിവിഷൻ (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ മെഡൽ തേവര സേക്രഡ് ഹാർട്ട് കോളജിലെ എറണാകുളം 7(കെ) നേവൽ യൂണിറ്റ് എൻസിസിയിൽ…
Read MoreDay: January 24, 2022
ഒരുമിക്കാൻ തീരുമാനിച്ച മനസുകൾക്ക് നിയന്ത്രണങ്ങൾ തടസമായില്ല; ഇരുചക്ര വാഹനത്തിൽ എത്തി വിവാഹിതരായി കാർത്തികും രേഷ്മയും
പേരൂർക്കട: കോളജ് പഠനകാലത്ത് മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയപ്പോൾ വില്ലനായെത്തിയത് ഞായറാഴ്ചയിലെ കോവിഡ് നിയന്ത്രണം. പക്ഷേ ഒരുമിക്കാൻ തീരുമാനിച്ച മനസുകൾക്ക് നിയന്ത്രണങ്ങൾ തടസമായില്ല. ഇരുചക്രവാഹനത്തിൽ ക്ഷേത്രത്തിലെത്തി നിശ്ചയിച്ചപോലെ വിവാഹിതരായി തമിഴ്നാട് ഈറോഡ് സ്വദേശി കാർത്തിക്കും (27) മാനന്തവാടി സ്വദേശിനി രേഷ്മ പി. വർഗീസും (27). മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ 2016ൽ മൊട്ടിട്ട പ്രണയത്തിന് ഞായറാഴ്ച വള്ളക്കടവ് കാരാളി കളത്തുവിളാകം ശ്രീ ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ ശുഭപര്യവസാനമാകുകയായിരുന്നു. ഇരുവരും ബിരുദാന്തരബിരുദത്തിന് പഠിക്കുന്ന കാലത്താണ് പ്രണയം മൊട്ടിട്ടത്. പഠനശേഷം തിരുവനന്തപുരത്ത് വരികയും ഒരുമിച്ച് തൊഴിൽ അന്വേഷിക്കുകയും ചെയ്തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ നന്തൻകോട്ടുള്ള സ്വരാജ് ഭവനിൽ കാന്റീൻ ആരംഭിച്ചു. 2020-ൽ കോവിഡിനെ തുടർന്ന് കാന്റീൻ നഷ്ടത്തിലാകുകയും പൂട്ടുകയും ചെയ്തു. ഇപ്പോൾ പുളിമൂട് അംബുജ വിലാസം റോഡിൽ ഒരു ടേക്ക് എവേ ടീ ഷോപ്പ് നടത്തുകയാണ് കാർത്തികും രേഷ്മയും. അങ്ങിനെയിരിക്കെ…
Read Moreആഗോള പ്രതിരോധ ശേഷി രൂപപ്പെടും; കോവിഡ് മഹാമാരി അതിന്റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നുവെന്ന് ലോകാരോഗ്യ സംഘടന
കോപ്പൻഹേഗൻ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാ രോഗ്യ സംഘടന. യൂറോപ്പിൽ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങ ളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകിൽ വാക്സിൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധ ശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കോവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസിലെ പ്രമുഖ…
Read More‘സദാനന്ദന്റെ സമയം’..! രണ്ടാം ദിനവും സമയം തെറ്റിക്കാതെ ഉത്തരം നൽകാൻ ദിലീപ് എത്തി; 26 സംഭവങ്ങളിലെ ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ദിലീപും മറ്റുള്ളവരും എത്തി. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് ഉദ്യോഗസ്ഥർ ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പെടെയാണിത്. ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ചു പ്രതികൾക്കും ഇതിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിൽ അതു വ്യക്തമാകുമെന്നുമുള്ള നിലപാടിയിലാണ് ക്രൈംബ്രാഞ്ച് സംഘം. ദീലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ച് ഫീസിൽ ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ്…
Read More